Connect with us

News

ലെബനാന് ധനസഹായവുമായി ഫ്രാന്‍സ്: 108 മില്യണ്‍ ഡോളർ നല്‍കും

ലബനാനിൽ ഇസ്രാഈല്‍ നടത്തുന്ന ആക്രമണം അംഗീകരിക്കാനാവില്ലെന്നും ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും മാക്രോൺ ആവശ്യപ്പെട്ടു.

Published

on

ലെബനാന് 100 മില്യൻ യൂറോ ധനസഹായം പ്രഖ്യാപിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ലബനാനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തെ രൂക്ഷമായ ഭാഷയിലാണ് മാക്രോൺ വിമർശിച്ചത്. വലിയ നശീകരണമാണ് അവിടെ നടക്കുന്നത്. വലിയ സാമ്പത്തിക സഹായം അവർക്ക് ആവശ്യമുണ്ട്.

10 ലക്ഷത്തിലധികം ആളുകളാണ് ഭവനരഹിതരായത്. ലബനാനിൽ ഇസ്രാഈല്‍ നടത്തുന്ന ആക്രമണം അംഗീകരിക്കാനാവില്ലെന്നും ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും മാക്രോൺ ആവശ്യപ്പെട്ടു.

ഏഴുപതിലധികം രാജ്യങ്ങളിൽനിന്നുള്ള മന്ത്രിമാരും യൂറോപ്യൻ യൂണിയൻ അടക്കമുള്ള അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്ത സമ്മേളനത്തിലാണ് മാക്രോൺ ഇസ്രാഈലിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്. ലബനാന് അടിയന്തരമായി 400 മില്യൻ ഡോളർ സഹായം ആവശ്യമുണ്ടെന്ന് യുഎൻ പറഞ്ഞിരുന്നു. ഇത് ലഭ്യമാക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് ഫ്രഞ്ച് പ്രസിഡന്റ് സമ്മേളനത്തിൽ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

ലെബനാൻ സൈന്യത്തെ കൂടുതൽ ശക്തിപ്പെടുത്താനും ഫ്രാൻസ് ലക്ഷ്യമിടുന്നുണ്ട്. രാജ്യത്തിന്റെ തെക്കുഭാഗത്ത് സൈന്യത്തെ കൂടുതലായി വിന്യസിക്കുന്നതിലൂടെ ഹിസ്ബുല്ലയുടെ ശക്തി കുറ്ക്കാനാവുമെന്നും ഫ്രാൻസ് കരുതുന്നു.

തെക്കൻ ലബനാനിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കണമെന്ന് ആവശ്യവും വെടിനിർത്തലും യുഎൻ രക്ഷാസമിതി പ്രമേയവും നടപ്പാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി കൂടുതൽ സൈനികരെ റിക്രൂട്ട് ചെയ്യാനും 8,000 സൈനികരെ തെക്കൻ മേഖലയിൽ വിന്യസിക്കാനും തീരുമാനിച്ചതായി സമ്മേളനത്തിൽ സംസാരിച്ച ലബനാൻ ആക്ടിങ് പ്രധാനമന്ത്രി നജീബ് മീഖാത്തി പറഞ്ഞു. സൈന്യത്തെ സജ്ജരാക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും ലബനാന് കൂടുതൽ അന്താരാഷ്ട്ര സഹായം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലെബനീസ് സൈന്യത്തിന് ഈ വർഷം 20 മില്യൻ യൂറോയും അടുത്ത വർഷം 40 മില്യൻ യൂറോയും നൽകുമെന്ന് യൂറോപ്യൻ യൂണിയൻ ഫോറിൻ പോളിസി ചീഫ് ജോസെപ് ബോറെൽ പറഞ്ഞു.

അതേസമയം പശ്ചിമേഷ്യൻ സംഘർഷത്തിൽ നിർണായക പങ്കുവഹിക്കുന്ന അമേരിക്കയുടെ പ്രധാനപ്പെട്ട പ്രതിനിധികളാരും പാരീസ് സമ്മേളനത്തിൽ പങ്കെടുത്തില്ല. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഉച്ചകോടിക്ക് എത്തിയില്ല. ഉച്ചകോടിയിൽ പങ്കെടുത്ത 12ൽ കൂടുതൽ രാജ്യങ്ങൾ വളരെ ജൂനിയറായ പ്രതിനിധകളെയാണ് സമ്മേളനത്തിന് അയച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വഖഫ് ബില്‍; അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി മുസ്‌ലിംലീഗ് എംപിമാര്‍

Published

on

വഖഫ് ബില്ലില്‍ സര്‍ക്കാര്‍ ജെ പി സി കൈകാര്യം ചെയ്തത് അങ്ങേയറ്റം പ്രതിഷേധര്‍ഹമാണെന്നും മെമ്പര്‍മാരുടെ അഭിപ്രായം അവഗണിക്കുകയും നിര്‍ദ്ദേശങ്ങള്‍ തള്ളുകയും ചെയ്ത ജെ പി സി അധ്യക്ഷന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും ഇക്കാര്യം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് മുസ്‌ലിംലീഗ് എം.പിമാരായ ഇ. ടി. മുഹമ്മദ് ബഷീര്‍, ഡോ. എം പി അബ്ദു സമദ് സമദാനി, നവാസ് ഗനി എന്നിവര്‍ ലോക്സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി.

 

Continue Reading

kerala

കുതിപ്പില്‍ കിതച്ച് സ്വര്‍ണവില; ഇന്ന് പവന് 320 രൂപ കുറഞ്ഞു

ഇന്ന് പവന് 320 രൂപ കുറഞ്ഞ് ഒരു പവന്റെ സ്വര്‍ണവില 61,640 രൂപയായായി.

Published

on

സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ ചെറിയ കിതപ്പ്. ഇന്ന് പവന് 320 രൂപ കുറഞ്ഞ് ഒരു പവന്റെ സ്വര്‍ണവില 61,640 രൂപയായായി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 7705 രൂപയാണ് ഇന്നത്തെ സ്വര്‍ണ്ണവില.

അതേസമയം റെക്കോര്‍ഡുകള്‍ കടന്ന മുന്നേറിയിരുന്ന സ്വര്‍ണ്ണവില 62000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് തിരിച്ചിറങ്ങിയത്. ജനുവരി 22നാണ് സ്വര്‍ണവില ആദ്യമായി 60,000 കടന്ന് മുന്നേറിയത്. ശേഷം വീണ്ടും കയറി സ്വര്‍ണവില 62,000 തൊടും എന്ന ഘട്ടത്തിലാണ് ചെറുതായൊന്ന് കിതച്ചത്.

ഒരു മാസത്തിനിടെ സ്വര്‍ണവിലയില്‍ ഏകദേശം 4500 രൂപയിലധികമാണ് ഉയര്‍ന്നതായി കണക്കാക്കുന്നത്. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വം സ്വര്‍ണവിലയെ സ്വാധീനിക്കുന്നതായാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഓഹരി വിപണിയിലെ ചലനങ്ങളും രൂപയുടെ മൂല്യത്തകര്‍ച്ചയും സ്വര്‍ണത്തില്‍ പ്രതിഫലിക്കുന്നുണ്ട്.

 

 

Continue Reading

kerala

ഫ്‌ളാറ്റില്‍ നിന്ന് ചാടി മരിച്ച സംഭവം; മിഹിറിന്റെ മരണം ഹൃദയഭേദകമെന്ന് രാഹുല്‍ ഗാന്ധി

സംഭവത്തില്‍ കുട്ടിയുടെ രക്ഷിതാക്കളില്‍നിന്നും സ്‌കൂള്‍ അധികൃതരില്‍നിന്നും മൊഴിയെടുക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇന്ന് കൊച്ചിയിലെത്തും.

Published

on

തൃപ്പൂണിത്തുറയില്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ റാഗിങ്ങിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി താമസസ്ഥലത്തെ ഫ്‌ളാറ്റില്‍ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവും വയനാട് മുന്‍ എം.പിയുമായ രാഹുല്‍ ഗാന്ധി. മിഹിര്‍ അഹമ്മദിന്റെ ദാരുണ മരണം ഹൃദയഭേദകമാണെന്നും കുടുംബത്തെ അഗാധമായ അനുശോചനം അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മിഹിറിന്റെ മാതാപിതാക്കള്‍ വയനാട് സ്വദേശികളാണ്.

‘ ഇനി ഒരു കുട്ടിക്കും മിഹിര്‍ നേരിട്ടത് സംഭവിക്കരുത്. കുട്ടികളുടെ സുരക്ഷിത താവളമാണ് സ്‌കൂളുകള്‍. എന്നിട്ടും അവിടെ മിഹിര്‍ നിരന്തര പീഡനങ്ങള്‍ അനുഭവിച്ചു. ഈ സംഭവത്തില്‍ മിഹിറിനെ പീഡിപ്പിച്ചവരും ആവശ്യമായ നടപടി എടുക്കാത്തവരും ഒരുപോലെ ഉത്തരവാദികളാണ്. കുട്ടികളെ റാഗ് ചെയ്യുന്നത് നിരുപദ്രവകരമായ കാര്യമല്ല. അത് ജീവിതം നശിപ്പിക്കും. മാതാപിതാക്കള്‍ മക്കളെ ദയ, സ്‌നേഹം, സഹാനുഭൂതി, സംസാരിക്കാനുള്ള ധൈര്യം എന്നിവ പഠിപ്പിക്കണം. ആരെങ്കിലും അവരെ ഉപദ്രവിക്കുന്നുവെന്ന് നിങ്ങളുടെ കുട്ടി പറഞ്ഞാല്‍ അവരെ വിശ്വസിക്കുക, അവര്‍ ആരെയെങ്കിലും ഭീഷണിപ്പെടുത്തുന്നവരാണെങ്കില്‍ നിങ്ങള്‍ ഇടപെടുക’ -രാഹുല്‍ ഗാന്ധി പറഞ്ഞു.

സലീം-റജ്‌ന ദമ്പതികളുടെ മകനായ മിഹിര്‍ അഹമ്മദ് സ്‌കൂളില്‍ സഹപാഠികളുടെ റാഗിങ്ങിനിരയായതിനെ തുടര്‍ന്ന് ജനുവരി 15നാണ് ഫ്‌ളാറ്റില്‍ നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു. തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു മിഹിര്‍.

സംഭവത്തില്‍ കുട്ടിയുടെ രക്ഷിതാക്കളില്‍നിന്നും സ്‌കൂള്‍ അധികൃതരില്‍നിന്നും മൊഴിയെടുക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇന്ന് കൊച്ചിയിലെത്തും. എറണാകുളം ജില്ല കലക്ടറേറ്റിലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസില്‍ രാവിലെ 10.30നാണ് തെളിവെടുപ്പ്. കുട്ടിയുടെ മാതാപിതാക്കളോടും സ്‌കൂളുകാരോടും ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം മിഹിര്‍ നേരത്തെ പഠിച്ചിരുന്ന കാക്കനാട് ജെംസ് മോഡേണ്‍ അക്കാദമി സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പല്‍ ബിനു അസീസിനെ സസ്പെന്‍ഡ് ചെയ്തു. വൈസ് പ്രിന്‍സിപ്പലില്‍നിന്ന് കുട്ടിക്ക് മാനസിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന കുട്ടിയുടെ മാതാവിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി. മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് സ്‌കൂള്‍ മാനേജ്മെന്റിന്റെ നടപടി.

ജെംസ് സ്‌കൂളിലും കുട്ടി റാഗിങ്ങിന് ഇരയായെന്നും കുട്ടിയെ മരണത്തിലേക്ക് നയിച്ചെത് ഇതാണെന്നും അന്വേഷണമാവശ്യപ്പെട്ട് രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം അന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ബാലാവകാശ കമീഷനും രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നു.

മറ്റ് വിദ്യാര്‍ത്ഥികള്‍ മിഹിറിനെ വാഷ്റൂമില്‍ കൊണ്ടുപോയി ഉപദ്രവിക്കുകയും ക്ലോസറ്റില്‍ മുഖം താഴ്ത്തി ഫ്ലഷ് ചെയ്യിക്കുകയും നക്കിപ്പിക്കുകയും ചെയ്തതായി കുടുംബം പറഞ്ഞിരുന്നു. നിറത്തിന്റെ പേരിലും വിദ്യാര്‍ത്ഥിക്ക് അധിക്ഷേപം നേരിടേണ്ടിവന്നിരുന്നു.

സുഹൃത്തുക്കളുമായി നടത്തിയ സംഭാഷണത്തില്‍ നിന്നും സമൂഹ മാധ്യമങ്ങളിലെ ചാറ്റുകളില്‍ നിന്നും കുട്ടി ശാരീരിക, മാനസിക പീഡനങ്ങള്‍ക്ക് ഇരയായതായി പരാതിയില്‍ പറയുന്നു.
അന്വേഷണവുമായി സഹകരിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

 

Continue Reading

Trending