Connect with us

Culture

പോര്‍ച്ചുഗലിനും ഫ്രാന്‍സിനും ലോകകപ്പ് യോഗ്യത, ഹോളണ്ട് പുറത്ത്; ഇറ്റലി, ക്രൊയേഷ്യ പ്ലേ ഓഫിന്

Published

on

ലിസ്‌ബോ: യൂറോ ചാമ്പ്യന്മാരായ പോര്‍ച്ചുഗലും മുന്‍ ലോക ജേതാക്കളായ ഫ്രാന്‍സും സെര്‍ബിയ, പോളണ്ട്, ഐസ്‌ലാന്റ് ടീമുകളും 2018 ലോകകപ്പിന് യോഗ്യത നേടി. ഇറ്റലി, ക്രൊയേഷ്യ, സ്വീഡന്‍, ഡെന്‍മാര്‍ക്ക് ടീമുകള്‍ മേഖലയില്‍ നിന്ന് പ്ലേ ഓഫിന് യോഗ്യത നേടിയപ്പോള്‍ അവസാന മത്സരത്തില്‍ ജയിച്ചിട്ടും ഹോളണ്ട് ഗോള്‍ വ്യത്യാസത്തില്‍ പ്ലേ ഓഫ് യോഗ്യത ഇല്ലാതെ പുറത്തായി.

ഗ്രൂപ്പ് എയിലെ നിര്‍ണായക മത്സരത്തില്‍ ബെലാറസിനെ ഒന്നിനെതിരെ രണ്ടു ഗോളിന് തോല്‍പ്പിച്ചാണ് ഫ്രാന്‍സ് ടിക്കറ്റുറപ്പാക്കിയത്. ആന്റോയിന്‍ ഗ്രീസ്മന്‍, ഒളിവര്‍ ജിറൂദ് എന്നിവര്‍ ആതിഥേയരുടെ ഗോളുകള്‍ നേടിയപ്പോള്‍ ആന്റണ്‍ സരോക ബെലാറസിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തി.

ഇതേ ഗ്രൂപ്പില്‍ ഏഴ് ഗോളിനെങ്കിലും ജയിച്ചാല്‍ മാത്രം സാധ്യതയുണ്ടായിരുന്ന ഹോളണ്ട് സ്വീഡനെ 2-0 ന് പരാജയപ്പെടുത്തിയെങ്കിലും ലോകകപ്പ് കാണാതെ പുറത്തായി. വെറ്ററന്‍ താരം ആര്‍യന്‍ റോബനാണ് രണ്ട് ഗോളും നേടിയത്. സ്വീഡന്‍ ഗ്രൂപ്പില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായി യോഗ്യത നേടി.

ഗ്രൂപ്പ് ബിയില്‍ സ്വിറ്റ്‌സര്‍ലാന്റിനെ രണ്ടു ഗോളിന് വീഴ്ത്തി ഗോള്‍ വ്യത്യാസത്തിന്റെ കരുത്തിലാണ് പോര്‍ച്ചുഗല്‍ മുന്നേറിയത്. മുന്നേറാന്‍ സമനില മാത്രം മതിയായിരുന്ന സ്വിറ്റ്‌സര്‍ലാന്റിന് 41-ാം മിനുട്ടിലെ യോഹന്‍ ദ്യോറുവിന്റെ സെല്‍ഫ് ഗോളാണ് തിരിച്ചടിയായത്. 57-ാം മിനുട്ടില്‍ ആേ്രന്ദ സില്‍വ പറങ്കിളുടെ ജയമുറപ്പാക്കി ഗോള്‍ നേടി.

ഗ്രൂപ്പ് ഡിയില്‍ ജോര്‍ജിയയെ ഒരു ഗോളിന് വീഴ്ത്തിയാണ് സെര്‍ബിയ യോഗ്യത നേടിയത്. വെയില്‍സിനെ അവരുടെ ഗ്രൗണ്ടില്‍ വീഴ്ത്തി ഈ ഗ്രൂപ്പില്‍ നിന്ന് റിപ്പബ്ലിക് ഓഫ് അയര്‍ലാന്റ് പ്ലേ ഓഫ് യോഗ്യത സ്വന്തമാക്കി. ഗ്രൂപ്പ് ഇയില്‍ മോണ്ടനെഗ്രോയെ 4-2 ന് വീഴ്ത്തി പോളണ്ട് ടിക്കറ്റെടുത്തപ്പോള്‍ ഡെന്മാര്‍ക്ക് രണ്ടാം സ്ഥാനക്കാരായി പ്ലേ ഓഫ് ടിക്കറ്റുറപ്പിച്ചു.

ഗ്രൂപ്പ് എഫില്‍ നേരത്തെ യോഗ്യത നേടിയ ഇംഗ്ലണ്ട് ലിത്വാനിയയെ അവരുടെ ഗ്രൗണ്ടില്‍ വീഴ്ത്തിയപ്പോള്‍ ഈ ഗ്രൂപ്പിവല്‍ രണ്ടാം സ്ഥാനക്കാരായിട്ടും സ്ലോവാക്യക്ക് പ്ലേ ഓഫ് യോഗ്യത ലഭിച്ചില്ല.

യൂറോപ്പില്‍ നിന്ന് നേരിട്ട് യോഗ്യത നേടിയ ടീമുകള്‍:
ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ജര്‍മനി, സെര്‍ബിയ, പോളണ്ട്, ഇംഗ്ലണ്ട്, സ്‌പെയിന്‍, ബെല്‍ജിയം, ഐസ് ലാന്റ്.

പ്ലേ ഓഫ് യോഗ്യത ടീമുകള്‍:
സീഡഡ്: സ്വിറ്റ്‌സര്‍ലാന്റ്, ഇറ്റലി, ക്രൊയേഷ്യ, ഡെന്‍മാര്‍ക്ക്
അണ്‍സീഡഡ്: വടക്കന്‍ അയര്‍ലാന്റ്, റിപ്പബ്ലിക് ഓഫ് അയര്‍ലാന്റ്, ഗ്രീസ്, സ്വീഡന്‍

സീഡഡ് ടീമുകള്‍ക്ക് അണ്‍സീഡഡ് കാറ്റഗറിയില്‍ ഉള്ള ടീമിനോടാവും പ്ലേ ഓഫ് മത്സരിക്കാനുണ്ടാവുക. പ്ലേ ഓഫ് എതിരാളികളെ നറുക്കെടുപ്പിലൂടെ തീരുമാനിക്കും.

kerala

തുടർച്ചയായ ഇടിവിനൊടുവിൽ സ്വർണവില കൂടി

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്.

Published

on

സംസ്ഥാനത്ത് അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വര്‍ണവില കൂടി. ഇന്ന് നേരിയ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 65,650 രൂപയായി. സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 8195 രൂപയായി.

കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് സ്വര്‍ണവിലയില്‍ പവന് 1000 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത തീരുവ യുദ്ധമാണ് അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില കുതിച്ചുയരാന്‍ കഴിഞ്ഞയാഴ്ച കാരണമായിരുന്നത്. റെക്കോര്‍ഡുകള്‍ ഭേദിച്ചുകൊണ്ടാണ് കഴിഞ്ഞയാഴ്ച സ്വര്‍ണവിലയില്‍ ഉയര്‍ച്ചയുണ്ടായത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

Continue Reading

crime

സൗദിയില്‍ സ്ത്രീകളെയും കുട്ടികളെയും യാചനക്കെത്തിച്ച 15 പേര്‍ പിടിയില്‍

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

Published

on

റിയാദ്: പൊതുസ്ഥലങ്ങളിലും റോഡുകളിലും യാചനയ്ക്കായി സ്വന്തം രാജ്യക്കാരായ സ്ത്രീകളെ യും കുട്ടികളെയും എത്തിച്ചു ചൂഷണം ചെയ്ത 12 യമനി പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു.

യാചകരെ നിരീക്ഷിക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി ജിദ്ദ ഗവര്‍ണറേറ്റിലെ ജിദ്ദ സെക്യൂരിറ്റി പട്രോളുകള്‍, കമ്മ്യൂണിറ്റി സെക്യൂരിറ്റി ആന്‍ഡ് കോംബാറ്റിംഗ് ട്രാഫിക്കിംഗ് ഇന്‍ പേഴ്സണ്‍ ഡിപ്പാര്‍ട്ട്മെന്റുമായി ഏകോപിപ്പിച്ച് നടത്തിയ സുരക്ഷാ കാമ്പെയ്നിനിടെയാണ് അറസ്റ്റ്.

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. എന്നാല്‍ ചൂഷണത്തിന് ഇരയായവര്‍ക്ക് ആവശ്യമായ മാനുഷിക സേവനങ്ങള്‍ നല്‍കുന്നതിന് സുരക്ഷാ അധികാരികള്‍ ബന്ധപ്പെട്ടവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കി.

Continue Reading

GULF

പുണ്യഭൂമിയിലെ 32 ലക്ഷം ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധേയനായി 105 കാരൻ

 സുപാര്‍നോ ബിന്‍ മുസ്തുജാഫ് തന്റെ വാര്‍ധക്യത്തെ മറന്നാണ് എണ്ണായിരത്തോളം കിലോമീറ്റര്‍ താണ്ടി പുണ്യഭൂമിയിലെത്തിയിട്ടുള്ളത്.

Published

on

റസാഖ് ഒരുമനയൂര്‍
മക്ക:  ഇരുപത്തിയേഴാം രാവിന്റെ പുണ്യം പരിശുദ്ധ ഹറമില്‍നിന്നും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ  മക്കയില്‍ എത്തിയ
ഏറ്റവും 32 ലക്ഷത്തിലധികം വരുന്ന തീര്‍ത്ഥാടകര്‍ക്കിടയില്‍ ശ്രദ്ധേയനാവുകയാണ് ഇന്തോനേഷ്യയില്‍നിന്നുള്ള 105 കാരന്‍.
 സുപാര്‍നോ ബിന്‍ മുസ്തുജാഫ് തന്റെ വാര്‍ധക്യത്തെ മറന്നാണ് എണ്ണായിരത്തോളം കിലോമീറ്റര്‍ താണ്ടി പുണ്യഭൂമിയിലെത്തിയിട്ടുള്ളത്.
അഞ്ചുനേരവും തന്റെ താമസസ്ഥലത്തുനിന്നും പരിശുദ്ധ കഅബാലയ സമീപത്തേക്ക് നടന്നുചെന്നാണ്  പ്രാര്‍ത്ഥനകള്‍ നിര്‍വ്വഹിക്കുന്നത്.
മകന്റെ  കൈപിടിച്ചു കുനിഞ്ഞു നടക്കുമ്പോഴും കണ്ണുകളില്‍ വിശ്വാസത്തിന്റെ പ്രകാശധാര ജ്വലിച്ചുനില്‍ക്കുന്നു. വാര്‍ധക്യസഹചമായ പ്രയാസങ്ങളുണ്ടെങ്കിലും പുണ്യകഅബാലയത്തില്‍ എത്തുകയെന്ന ആഗ്രഹം നിറവേറ്റാനാണ് തന്റെ പിതാവ് വന്നതെന്ന് മകന്‍ ചന്ദ്രികയോട് പറഞ്ഞു.
രാത്രി തറാവീഹും അതുകഴിഞ്ഞു അര്‍ധരാത്രി ഖിയാമുല്ലൈലി നമസ്‌കാരത്തിനും കഅബാഷരീഫിന് സമീപമെത്തും. പുലര്‍ച്ചെ മൂന്നുമണിയോടെ താമസിക്കുന്ന ഹോട്ടലില്‍ തിരിച്ചെത്തുന്ന ഇദ്ദേഹം രാവിലെ നാലരയോടെ വീണ്ടും സുബ്ഹി നമസ്‌കാരത്തിനായി കഅബയുടെ സമീപമെത്തും. കഅബയുടെ തൊട്ടടുത്ത് എത്തുന്നതിന് പരിമിധികളുള്ളതുകൊണ്ട് പരമാവധി അടുത്തെത്താനാണ് എപ്പോഴും ശ്രമിക്കുന്നത്.

Continue Reading

Trending