Connect with us

kerala

തിരുവനന്തപുരത്ത് നാല് യുവാക്കള്‍ക്ക് വെട്ടേറ്റു, ആക്രമിച്ചത് ഗുണ്ടാനേതാവ്

സംഭവത്തില്‍ പേട്ട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Published

on

തിരുവനന്തപുരം പാറ്റൂരില്‍ നാല് യുവാക്കള്‍ക്ക് വെട്ടേറ്റു. പുത്തരി ബില്‍ഡേഴ്‌സ് ഉടമ നിതിനും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുമാണ് വെട്ടേറ്റത്. നാല് പേരുടെയും പരുക്കുകള്‍ ഗുരുതരമല്ലെന്ന് പേട്ട പൊലിസ് അറിയിച്ചു. ആക്രമണത്തിന് പിന്നില്‍ ഗുണ്ടാ നേതാവ് ഓംപ്രകാശും സംഘവുമാണെന്ന് മൊഴി.

ശനിയാഴ്ച രാത്രിയോടെയാണ് ആക്രമണം നടന്നത്. സംഭവശേഷം അക്രമികള്‍ രക്ഷപ്പെട്ടു. സംഭവത്തില്‍ പേട്ട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

kerala

സി.പി.എമ്മിന് ‘പുഷ്പനെ അറിയാമോ മെമ്മോറിയൽ സർവകലാശാല’ തുടങ്ങാമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

നാട്ടിൽ എന്തിനെയും മുടക്കാൻ പിടിച്ചിറങ്ങുന്ന ചുവന്ന കൊടി കാരണം കേരളത്തിലെ വിദ്യാർഥികളുടെ 10 വർഷമാണ് നഷ്ടമായതെന്ന് രാഹുൽ കുറ്റപ്പെടുത്തി.

Published

on

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ പ്രക്ഷോഭം നടത്തിയിരുന്ന സി.പി.എമ്മിനെ നിയമസഭയിൽ സ്വകാര്യ സർവകലാശാല ബില്ലിൻമേൽ നടന്ന ചർച്ചയിൽ കടന്നാക്രമിച്ച് പാലക്കാട് എം.എല്‍.എ രാഹുൽ മാങ്കൂട്ടത്തിൽ. നാട്ടിൽ എന്തിനെയും മുടക്കാൻ പിടിച്ചിറങ്ങുന്ന ചുവന്ന കൊടി കാരണം കേരളത്തിലെ വിദ്യാർഥികളുടെ 10 വർഷമാണ് നഷ്ടമായതെന്ന് രാഹുൽ കുറ്റപ്പെടുത്തി.

സി.പി.എം പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് മാറുമ്പോൾ നിലവിലുള്ള എ.കെ.ജി സെന്‍ററിന്‍റെ ഭൂമിയിൽ പാർട്ടിക്ക് സ്വകാര്യ സർവകലാശാല തുടങ്ങാം. അതിന് ‘സഖാവ് പുഷ്പനെ അറിയാമോ മെമ്മോറിയൽ സർവകലാശാല’ എന്ന പേരും നൽകാമെന്നും രാഹുൽ പരിഹസിച്ചു.

അവിടെ ബോംബ് നിർമാണത്തെക്കുറിച്ചും ഡൈനാമേറ്റ് ഉപയോഗത്തെക്കുറിച്ചും പിച്ചാത്തി നിർമാണത്തെക്കുറിച്ചും കോഴ്സുകൾ പഠിപ്പിക്കാം. കാഫിർ സ്ക്രീൻ ഷോട്ട് പോലുള്ള വ്യാജ സ്ക്രീൻ ഷോട്ടുകൾ ഉണ്ടാക്കുന്നതും മാഷാ അല്ലാഹ് പോലുള്ള സ്റ്റിക്കർ ഉൽപ്പാദിപ്പിക്കുന്നതും പഠിപ്പിക്കാമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പരിഹസിച്ചു.

കേരളത്തിൽ വി.സിയും പ്രിൻസിപ്പലുമില്ലാത്ത സർവകലാശാലകൾക്കും കോളജുകൾക്കും ബഹുമതി നൽകുന്നവർക്കാണ് അവാർഡ് നൽകേണ്ടത്. പത്ത് വർഷം മുമ്പ് സ്വകാര്യ സർവകലാശാല ഇടതുപക്ഷം മുടക്കിയതിനെ തുടർന്ന് വിദേശത്തേക്ക് പോകുന്ന കുട്ടികളോട് സി.പി.എം മറുപടി പറയണം. ഓരോ വിദ്യാർഥിയും 40ഉം 50ഉം ലക്ഷം രൂപയുടെ ബാധ്യതയുമായാണ് വിദേശത്തേക്ക് പോകുന്നത്. ആ ബാധ്യതക്ക് സി.പി.എം മറുപടി പറയണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

Continue Reading

kerala

സംസ്ഥാനത്ത് മുപ്പത് രൂപ മുതല്‍ കോപ്പി കച്ചവടം; ചോദ്യോത്തരങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ സുലഭം

പണം കൊടുത്തും സൗജന്യമായും പ്രത്യേകം തയ്യാറാക്കിയ കോപ്പികള്‍ വാട്സപ്പ്, ടെലിഗ്രാം, ഇന്‍സ്റ്റഗ്രാം പ്ലാറ്റ്ഫോമുകളില്‍ സുലഭം.

Published

on

സംസ്ഥാനത്ത് വിദ്യാര്‍ത്ഥികളെ കോപ്പി അടിക്കാന്‍ സഹായിക്കാന്‍ സജീവമായി സോഷ്യല്‍ മീഡിയയില്‍ ഗ്രൂപ്പുകള്‍. പണം കൊടുത്തും സൗജന്യമായും പ്രത്യേകം തയ്യാറാക്കിയ കോപ്പികള്‍ വാട്സപ്പ്, ടെലിഗ്രാം, ഇന്‍സ്റ്റഗ്രാം പ്ലാറ്റ്ഫോമുകളില്‍ സുലഭം.

മുപ്പത് രൂപ മുതലാണ് സംസ്ഥാനത്തെ കോപ്പി കച്ചവടം ആരംഭിക്കുന്നത്. പരീക്ഷകള്‍ക്ക് രണ്ട് ദിവസം മുന്‍പ് തന്നെ കോപ്പികള്‍ വന്ന് തുടങ്ങും. കൂടുതല്‍ വരാന്‍ സാധ്യതയുള്ള ചോദ്യോത്തരമാണെങ്കില്‍ പണം നല്‍കണം. പണമയച്ചതിന്റെ സ്‌ക്രീന്‍ ഷോട്ട് അയച്ചുനല്‍കിയാല്‍ നിങ്ങള്‍ക്ക് കോപ്പികള്‍ ലഭിക്കും.

മൈക്രോ ലെവലില്‍ എഴുതിയ കോപ്പികള്‍ പ്രിന്റ് ചെയ്ത് ഇത് കട്ട് ചെയ്ത് ശരീരത്തിലോ വസ്ത്രത്തിലോ ഒളിപ്പിച്ചാണ് കുട്ടികള്‍ പരീക്ഷ ഹാളില്‍ എത്തുന്നത്. തങ്ങള്‍ക്ക് തടിതപ്പാനായി പഠന മെറ്റീരിയല്‍ ദുരുപയോഗം ചെയ്യരുതെന്ന സന്ദേശം കൂടി ഗ്രൂപ്പ് അഡ്മിന്‍മാര്‍ ഗ്രൂപ്പ് നിയമങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കുട്ടികള്‍ പഠന മെറ്റീരിയല്‍ പരീക്ഷാ സമയത്ത് ഒപ്പം കൊണ്ടുപോകുന്ന തുണ്ടുകളായാണ് ഉപയോഗിക്കുന്നത്.

Continue Reading

kerala

വയനാട് ടൗണ്‍ഷിപ്പ്; മാര്‍ച്ച് 27 ന് വയനാട് എംപി പ്രിയങ്ക ഗാന്ധി പങ്കെടുക്കും

27, 28, 29 തീയതികളില്‍ മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന പ്രിയങ്ക ഗാന്ധി 27ന് വൈകുന്നേരമാണ് കല്‍പ്പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുക.

Published

on

മുണ്ടക്കൈ – ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പ് തറകല്ലിടലിനു വയനാട് എംപി പ്രിയങ്ക ഗാന്ധിയും പങ്കെടുക്കും. 27, 28, 29 തീയതികളില്‍ മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന പ്രിയങ്ക ഗാന്ധി 27ന് വൈകുന്നേരമാണ് കല്‍പ്പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുക.

64 ഹെക്ടര്‍ ഭൂമിയില്‍ പൂര്‍ത്തിയാക്കുന്ന ടൗണ്‍ഷിപ്പില്‍ 7 സെന്റില്‍ 1,000 ചതുരശ്രയടിയില്‍ ഒറ്റ നിലയിലാണ് വീട് നിര്‍മ്മിക്കുക. ആരോഗ്യ കേന്ദ്രം, അങ്കണ്‍വാടി, പൊതു മാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്റര്‍ എന്നിവ ടൗണ്‍ഷിപ്പിന്റെ ഭാഗമായി നിര്‍മ്മിക്കും. ടൗണ്‍ഷിപ്പില്‍ ലഭിക്കുന്ന വീടിന്റെ പട്ടയം 12 വര്‍ഷത്തേക്ക് കൈമാറ്റം ചെയ്യാനോ വില്‍ക്കാനോ പാടില്ലെന്നതാണ് പ്രധാന വ്യവസ്ഥ.

ടൗണ്‍ഷിപ്പിലേക്ക് 170 പേരാണ് ഇതുവരെ സമ്മതപത്രം നല്‍കിയത്. ടൗണ്‍ഷിപ്പില്‍ വീട് വേണ്ടാത്തവര്‍ക്ക് പകരം നല്‍കുന്ന 15 ലക്ഷം രൂപയുടെ സാമ്പത്തിക സഹായത്തിന് 65 പേരും സമ്മതപത്രം കൈമാറി.

Continue Reading

Trending