Connect with us

News

മൂന്നാഴ്ച്ചക്കിടെ നാല് വിമാനപകടങ്ങള്‍; യുഎസില്‍ ജെറ്റ് വിമാനങ്ങള്‍ കൂട്ടിയിടിച്ച് ഒരു മരണം

അരിസോണയിലെ സ്‌കോട്ട്സ്ഡെയ്ല്‍ വിമാനത്താവളത്തില്‍ ജെറ്റ് വിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടം സംഭവിക്കുകയായിരുന്നു

Published

on

യുഎസില്‍ വീണ്ടും വിമാനാപകടം. അരിസോണയിലെ സ്‌കോട്ട്സ്ഡെയ്ല്‍ വിമാനത്താവളത്തില്‍ ജെറ്റ് വിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടം സംഭവിക്കുകയായിരുന്നു. അപകടത്തില്‍ ഒരാള്‍ മരിച്ചു. മറ്റ് യാത്രക്കാര്‍ക്ക് പരിക്കേറ്റു. മോട്ട്ലി ക്രൂ ഗായകന്‍ വിന്‍സ് നീലിന്റെ സ്വകാര്യ ജെറ്റ് വിമാനം മറ്റൊരു ജെറ്റ് വിമാനവുമായി കൂട്ടിയിടിക്കുകയായിരുന്നു. മൂന്നാഴ്ച്ചക്കിടെ യുഎസിലുണ്ടാകുന്ന നാലാമത്തെ വിമാനപകടമാണിത്.

വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ റണ്‍വേയില്‍നിന്ന് തെന്നിമാറി പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു വിമാനവുമായി നീലിന്റെ സ്വകാര്യ ജെറ്റ് കൂട്ടിയിടിക്കുകയായിരുന്നുവെന്ന് നീലിന്റെ പ്രതിനിധി വോറിക് റോബിന്‍സണ്‍ പറഞ്ഞു. അപകട സമയം ഗായകന്‍ വിമാനത്തില്‍ ഉണ്ടായിരുന്നില്ല.

india

‘പഹല്‍ഗാം’ പരാമര്‍ശം; കര്‍ണാടകയിലെ ജനങ്ങളെ അപമാനിച്ചതിന് ഗായകന്‍ സോനു നിഗത്തിനെതിരെ എഫ്‌ഐആര്‍

ബംഗളൂരുവിലെ അവലഹള്ളി പൊലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

Published

on

സംഗീത പരിപാടിക്കിടെ നടത്തിയ ‘പഹല്‍ഗാം’ പരാമര്‍ശം കര്‍ണാടകയിലെ ജനങ്ങളെ അപമാനിച്ചെന്നാരോപിച്ച് ഗായകന്‍ സോനു നിഗത്തിനെതിരെ എഫ്‌ഐആര്‍. ബംഗളൂരുവിലെ അവലഹള്ളി പൊലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. കന്നഡ അനുകൂല സംഘടനയായ കര്‍ണാടക രക്ഷണ വേദികെ (കെ.ആര്‍.വി) പ്രസിഡന്റ് ധര്‍മരാജ് അനന്തയ്യയാണ് പരാതി നല്‍കിയത്.

സോനു നിഗം നടത്തിയ പരാമര്‍ശങ്ങള്‍ കര്‍ണാടകയിലെ ജനങ്ങളെ അപമാനിച്ചതിന് തുല്യമാണെന്നും കര്‍ണാടകയിലെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുകയും അക്രമത്തിന് പ്രേരിപ്പിക്കുകയും ചെയ്തുവെന്നും ആരോപിച്ചാണ് പരാതി.

കന്നഡ ഗാനം പാടാന്‍ ആരാധകര്‍ നിരന്തരം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു സോനു നിഗത്തില്‍നിന്നും വിവാദപരാമര്‍ശമുണ്ടായത്. പരിപാടിക്കിടെ കന്നഡയില്‍ പാടണമെന്ന് സദസ്സില്‍ നിന്ന് ഒരാള്‍ ഉറക്കെ ആവശ്യപ്പെട്ടപ്പോള്‍ ഇങ്ങനെയുള്ള പെരുമാറ്റം കൊണ്ടാണ് പഹല്‍ഗാം ഭീകരാക്രമണം ഉണ്ടായത് എന്ന് സോനു നിഗം മറുപടി നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്.

വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വിഡിയോയില്‍, തന്റെ കരിയറിലെ ഏറ്റവും മികച്ച ഗാനങ്ങളില്‍ ചിലത് കന്നഡയിലാണെന്നും കര്‍ണാടക എപ്പോഴും തന്നെ കുടുംബാംഗത്തെപ്പോലെയാണ് പരിഗണിച്ചിട്ടുള്ളതെന്നും നിഗം പറയുന്നുണ്ട്.

സംഭവത്തിന്റെ വിശദാംശങ്ങള്‍ പോലീസ് അന്വേഷിച്ചുവരുന്നു. സംഘാടകരെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും.

Continue Reading

india

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ചാല്‍ കടുത്ത നടപടിയുണ്ടാകും: എംകെ സ്റ്റാലിന്‍

കാമ്പസുകളില്‍ അന്ധവിശ്വാസങ്ങള്‍ പ്രോത്സാഹിപ്പിക്കാനോ അനുവദിക്കാനോ ഉള്ള ഏതൊരു ശ്രമവും സര്‍ക്കാരില്‍ നിന്ന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കി.

Published

on

കാമ്പസുകളില്‍ അന്ധവിശ്വാസങ്ങള്‍ പ്രോത്സാഹിപ്പിക്കാനോ അനുവദിക്കാനോ ഉള്ള ഏതൊരു ശ്രമവും സര്‍ക്കാരില്‍ നിന്ന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കി. കെട്ടുകഥകളോ അശാസ്ത്രീയമായ രീതികളോ അല്ല, ശാസ്ത്രീയ ചിന്തയിലും സാമൂഹിക നീതിയിലുമാണ് വിദ്യാഭ്യാസം വേരൂന്നിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ശാസ്ത്രീയമായ സമീപനം സ്വീകരിക്കണമെന്നും സാമൂഹിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്നും എംകെ സ്റ്റാലിന്‍
പറഞ്ഞു. ഇതിനെതിരെ എന്തെങ്കിലും സംഭവിച്ചാല്‍ സര്‍ക്കാരിന്റെ പ്രതികരണം കടുത്തതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാമ്പസുകളെ ഈ ലക്ഷ്യങ്ങളിലേക്ക് നയിക്കുന്നതിന് കൃത്യമായ പദ്ധതി തയ്യാറാക്കാന്‍ സര്‍വകലാശാല മേധാവികളോട് താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും സ്റ്റാലിന്‍ പങ്കുവെച്ചു.

മോഷ്ടിക്കാന്‍ കഴിയാത്ത ഒരേയൊരു സമ്പത്താണ് വിദ്യാഭ്യാസമെന്നും സ്റ്റാലിന്‍ പറഞ്ഞു. പെട്ടെന്നുള്ള വിജയത്തെക്കുറിച്ചുള്ള തെറ്റായ വാഗ്ദാനങ്ങളാല്‍ വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിക്കരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

സോഷ്യല്‍ മീഡിയയില്‍ റോള്‍ മോഡലുകള്‍ തേടരുതെന്ന് വിദ്യാര്‍ത്ഥികളോട് മുഖ്യമന്ത്രി സ്റ്റാലിന്‍ അഭ്യര്‍ത്ഥിച്ചു, തമിഴ്‌നാട്ടിലെ വിദ്യാര്‍ത്ഥികള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്വാണ്ടം ടെക്‌നോളജി, കംപ്യൂട്ടിംഗ് തുടങ്ങിയ നൂതന മേഖലകളില്‍ ഇതിനകം തന്നെ മികവ് പുലര്‍ത്തുന്നുണ്ടെന്ന് അവരെ ഓര്‍മ്മിപ്പിച്ചു. ആഗോളതലത്തില്‍ മത്സരിക്കാന്‍ യുവാക്കള്‍ തയ്യാറാവണമെന്നും അത് നേടാനുള്ള താക്കോലാണ് വിദ്യാഭ്യാസമെന്നും അദ്ദേഹം പറഞ്ഞു.

അക്കാദമിക് സമഗ്രതയെയും നയപരമായ വെല്ലുവിളികളെയും കുറിച്ചുള്ള ആശങ്കകളെ അഭിസംബോധന ചെയ്തുകൊണ്ട്, അനുകൂല കോടതി വിധിയെത്തുടര്‍ന്ന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ പുതിയ കമ്മിറ്റി രൂപീകരിച്ചതായി സ്റ്റാലിന്‍ പറഞ്ഞു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ പിഎച്ച്ഡി പണ്ഡിതര്‍ ഉള്ളത് തമിഴ്‌നാടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാവര്‍ക്കും വിദ്യാഭ്യാസം ഉറപ്പാക്കാനുള്ള ദൗത്യത്തില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുമെന്ന് അദ്ദേഹം വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പുനല്‍കി.

സംസ്ഥാന-കേന്ദ്ര അധികാരികള്‍ തമ്മിലുള്ള അധികാര വിഭജനത്തെക്കുറിച്ചുള്ള സമീപകാല ചര്‍ച്ചകളെക്കുറിച്ച് അഭിപ്രായപ്പെട്ട സ്റ്റാലിന്‍, സംസ്ഥാന നിയമസഭകള്‍ക്ക് ഗവര്‍ണറെക്കാള്‍ കൂടുതല്‍ അധികാരമുണ്ടെന്ന് പറഞ്ഞു.

Continue Reading

kerala

തിരുവനന്തപുരത്ത് പിതാവ് മകനെ കുത്തിക്കൊന്നു

മദ്യലഹരിയിലാണ് കൊലപാതകം നടന്നതെന്നാണ് സൂചന.

Published

on

തിരുവനന്തപുരം അമ്പൂരിയില്‍ പിതാവ് മകനെ കുത്തികൊന്നു. സംഭവത്തില്‍ മനോജാണ് (29) മരിച്ചത്. പിതാവ് വിജയനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലാണ് കൊലപാതകം നടന്നതെന്നാണ് സൂചന.

ഇന്നലെ രാത്രി 11 മണിയോടെയാണ് കൊലപാതകം നടന്നത്. കുടുംബപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ഇതിന് പിന്നാലെ അച്ഛന്‍ കത്തിയെടുത്ത് മകനെ കുത്തുകയുമായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിജയനെ നെയ്യാര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.

Continue Reading

Trending