Connect with us

crime

ബീഫിന്റെ പേരില്‍ വയോധികനെ മര്‍ദിച്ച നാലു ഗോരക്ഷാ ഗുണ്ടകള്‍ അറസ്റ്റില്‍; മണിക്കൂറുകള്‍ക്കുള്ളില്‍ ജാമ്യം; പൊലീസിനെതിരെ രൂക്ഷവിമര്‍ശനം

ജല്‍ഗാവ് ജില്ലയിലെ താമസക്കാരനായ ഹാജി അഷ്റഫ് മുന്‍യാറിനാണ് മര്‍ദനമേറ്റത്. കല്യാണിലുള്ള തന്റെ മകളുടെ വീട്ടിലേക്ക് ഭക്ഷണസാധനങ്ങളുമായി പോകുമ്പോള്‍ ഇഗത്പുരിക്ക് സമീപമായിരുന്നു സംഭവം.

Published

on

ബീഫ് കൈവശം ഉണ്ടെന്നാരോപിച്ച് മഹാരാഷ്ട്രയില്‍ ഓടുന്ന ട്രെയിനില്‍ മുസ്ലിം വയോധികനെ ക്രൂരമായി മര്‍ദിക്കുകയും അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ 4 ഗോരക്ഷാ ഗുണ്ടകള്‍ അറസ്റ്റില്‍. സ്‌പെഷ്യല്‍ റിസര്‍വ്ഡ് പൊലീസ് ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ മകനായ ആകാശ് അവ്ഹാദ്, നിതേഷ് അഹിരേന്‍, ജയേഷ് മൊഹിതെ എന്നിവരടക്കമുള്ളവരാണ് അറസ്റ്റിലായത്. എന്നാല്‍ മണിക്കൂറുകള്‍ പിന്നിട്ടപ്പോഴേക്കും ഇവര്‍ക്ക് ജാമ്യം ലഭിച്ചു പുറത്തിറങ്ങി. 15,000 രൂപയുടെ ജാമ്യത്തുകയിലാണ് പ്രതികള്‍ മോചിതരായത്.

കഴിഞ്ഞദിവസം മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലായിരുന്നു സംഭവം. ജല്‍ഗാവ് ജില്ലയിലെ താമസക്കാരനായ ഹാജി അഷ്റഫ് മുന്‍യാറിനാണ് മര്‍ദനമേറ്റത്. കല്യാണിലുള്ള തന്റെ മകളുടെ വീട്ടിലേക്ക് ഭക്ഷണസാധനങ്ങളുമായി പോകുമ്പോള്‍ ഇഗത്പുരിക്ക് സമീപമായിരുന്നു സംഭവം. കൈയിലുള്ളത് ബീഫല്ലെന്ന് പറഞ്ഞിട്ടും ഇവര്‍ ഭീഷണിപ്പെടുത്തലും അടിയും തുടര്‍ന്നു. ആക്രമണത്തില്‍ പരിക്കേറ്റ അഷ്‌റഫ് ട്രെയിനിറിങ്ങി അരമണിക്കൂറിനുള്ളില്‍ സ്റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും ആദ്യം പൊലീസ് കേസെടുത്തില്ലെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. പരിക്കുകള്‍ ഗുരുതരമായതിനാല്‍ ഉടനെ ആശുപത്രിയില്‍ ചികിത്സ തേടി.

പിന്നീട്, സംഭവത്തിന്റെ വീഡിയോ വൈറലായതോടെയാണ് പൊലീസ് കേസെടുക്കാന്‍ തയാറായതും പ്രതികളെ അറസ്റ്റ് ചെയ്തതും. താനെ റെയില്‍വേ പൊലീസാണ് 72കാരന്റെ പരാതിയില്‍ കേസെടുത്തത്. എന്നാല്‍ വധശ്രമം അടക്കമുള്ള ഗുരുതര വകുപ്പുകള്‍ ചുമത്തണമെന്ന ആവശ്യം പൊലീസ് അംഗീകരിച്ചില്ലെന്ന് അഷ്‌റഫ് പറയുന്നു. പ്രതികള്‍ കൂട്ടമായി ആക്രമിക്കുകയും അസഭ്യം പറയുകയും കൊല്ലുമെന്നും വീട്ടിലെ സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തുകയും കൈയിലുണ്ടായിരുന്ന പണം കവരുകയും ചെയ്‌തെന്ന് അഷ്‌റഫ് പൊലീസിനോട് പറഞ്ഞിരുന്നു.

എന്നാല്‍ ജാമ്യം ലഭിക്കാവുന്ന നിസാര വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ പൊലീസ് ചുമത്തിയത്. ആള്‍ക്കൂട്ട ആക്രമണം, കൊലപാതക ശ്രമം, വിദ്വേഷ പ്രചാരണം, കലാപശ്രമം തുടങ്ങിയ വകുപ്പുകളൊന്നും ചുമത്താന്‍ പൊലീസ് തയാറായില്ല. ഈ സാഹചര്യത്തിലാണ് അറസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതെന്ന വിമര്‍ശനം ശക്തമാണ്.

ആള്‍ക്കൂട്ട കൊലപാതകക്കേസുകളില്‍ സുപ്രിംകോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം വര്‍ഗീയ- വിദ്വേഷ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനായി ഒരു സൈബര്‍ ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടല്‍ രൂപീകരിക്കണമെന്നും തുടര്‍ന്ന് പൊലീസ് ഉടന്‍ നടപടിയെടുക്കണമെന്നും പ്രതികളെ അറസ്റ്റ് ചെയ്യണമെന്നുമാണ് നിര്‍ദേശം. എന്നാല്‍ ഇതെല്ലാം അവഗണിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്.

സംഭവത്തില്‍ ഇനിയും പ്രതികള്‍ പിടിയിലാകാനുണ്ട്. വിദ്വേഷ കുറ്റകൃത്യങ്ങള്‍, ആള്‍ക്കൂട്ട ആക്രമണങ്ങള്‍, കവര്‍ച്ച, കൊലപാതകശ്രമം എന്നിവയുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ ചുമത്തേണ്ടതില്ലെന്ന റെയില്‍വേ പൊലീസ് തീരുമാനത്തിനെതിരെ എന്‍സിപി എംഎല്‍എ ജിതേന്ദ്ര അവ്ഹദ് രംഗത്തെത്തി.

crime

മദ്യലഹരിയില്‍ സുഹൃത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തി; രണ്ടുപേര്‍ അറസ്റ്റില്‍

Published

on

പത്തനംതിട്ട: പത്തനംതിട്ട വടശ്ശേരിക്കര പേങ്ങാട്ട് കടവിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കൊല്ലപ്പെട്ട ജോബിയുടെ ബന്ധു റെജി, റെജിയുടെ സുഹൃത്ത് വിശാഖ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയില്‍ തുടര്‍ന്ന തര്‍ക്കം കൊലപാതകത്തില്‍ അവസാനിക്കുകയായിര്‍ന്നു.

കയ്യില്‍ കത്തിയുമായി റെജിയുടെ വീട്ടില്‍ എത്തിയ വിശാഖ് ജോബിയുടെ കൈത്തണ്ടയില്‍ കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം കത്തി കഴുകി വൃത്തിയാക്കിതിന് ശേഷം സുഹൃത്തിനെ തിരികെ ഏല്‍പ്പിക്കുകയായിരുന്നു. ഇന്നലെയായിരുന്നു ജോബിയുടെ മൃതദേഹം വടശ്ശേരിക്കരയിലെ വീട്ടില്‍ പരിക്കുകളോടെ കണ്ടെത്തിയത്.

Continue Reading

crime

നന്തൻകോട് കൂട്ടക്കൊലയിൽ കേഡല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരൻ, ശിക്ഷ നാളെ

Published

on

തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസില്‍ പ്രതി കേഡല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി. പ്രതിക്കുള്ള ശിക്ഷയിൽ കോടതി നാളെ വാദം കേൾക്കും. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ വിഷ്ണുവാണ് വിധി പ്രസ്താവിച്ചത്. സാത്താന്‍ പൂജയ്ക്കായി അമ്മയെയും അച്ഛനെയും സഹോദരിയെയും അടക്കം കൊലപ്പെടുത്തിയ കേസില്‍ കേഡല്‍ ജിന്‍സണ്‍ രാജയാണ് മാത്രമാണ് പ്രതി.

നന്തന്‍കോടുള്ള വീട്ടില്‍ മാതാപിതാക്കളെയും സഹോദരിയെയും അടക്കം നാലുപേരെയാണ് കേഡല്‍ ജിന്‍സണ്‍ രാജ കൊലപ്പെടുത്തിയത്. 2017 ഏപ്രില്‍ 9ന് പുലര്‍ച്ചെയാണ് ക്ലിഫ് ഹൗസിനു സമീപം ബെയ്ന്‍സ് കോംപൗണ്ടിലെ 117-ാം നമ്പര്‍ വീട്ടില്‍ പ്രഫ. രാജ തങ്കം, ഭാര്യ ഡോ. ജീന്‍ പത്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്.

അച്ഛന്‍, അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലും ബന്ധുവിന്റെ ശരീരം വെട്ടിനുറുക്കി പുഴുവരിച്ച നിലയിലുമായിരുന്നു. കൊലപാതകം നടത്തിയ ശേഷം ഒളിവില്‍ പോയ രാജ- ജീന്‍ ദമ്പതികളുടെ മകന്‍ കേഡല്‍ ജിന്‍സണ്‍ രാജയെ ദിവസങ്ങള്‍ക്കകം പൊലീസ് പിടികൂടി.

ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന സാത്താന്‍ ആരാധനയുടെ ഭാഗമായാണ് പ്രതി കൊലപാതകങ്ങള്‍ നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. പ്രതിക്ക് മാതാപിതാക്കളോടു വിരോധം ഉണ്ടായിരുന്നെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. കൊലപാതകം, തെളിവു നശിപ്പിക്കല്‍, വീട് അഗ്നിക്കിരയാക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കുമേല്‍ ചുമത്തിയിട്ടുള്ളത്. കേസില്‍ 92 സാക്ഷികളെ വിസ്തരിച്ചിരുന്നു.

Continue Reading

crime

വയനാട് മകന്‍ പിതാവിനെ വെട്ടിക്കൊന്നു

Published

on

വയനാട്: മാനന്തവാടിയിൽ പിതാവിനെ മകന്‍ വെട്ടിക്കൊന്നു. എടവക സ്വദേശി ബേബിയാണ് ( 63)കൊല്ലപ്പെട്ടത്. മകൻ റോബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

രാത്രി 11 മണിയോടെ വീട്ടിലെത്തിയ റോബിന് പിതാവ് വാതില്‍തുറന്ന് കൊടുത്തിരുന്നില്ലെന്നും തുടര്‍ന്ന് മകന്‍ വാതില്‍ ചവിട്ടിപ്പൊളിച്ചെന്നും നാട്ടുകാര്‍ പറയുന്നു. ഇതിച്ചൊല്ലിയുള്ള വാക്കേറ്റത്തിലാണ് ബേബിക്ക് കുത്തേറ്റത്.

ബേബിയുടെ നെഞ്ചിൽ കുത്തേറ്റതിന് പിന്നാലെ മാനന്തവാടി മെഡിക്കൽ കോളജിൽ എത്തിച്ചിരുന്നു. ഇവിടെ ചികിത്സക്ക് ആവശ്യമായ സൗകര്യമില്ലാത്തതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റെഫര്‍ ചെയ്യുകയായിരുന്നു. ഐസിയു ആംബുലന്‍സ് എത്തിക്കുന്നതിന് മുന്‍പ് തന്നെ ബേബി മരിച്ചിരുന്നു.

Continue Reading

Trending