Connect with us

More

ഞാന്‍ എന്തുകൊണ്ട് എസ്.എഫ്.ഐ വിട്ടു; മടപ്പള്ളി കോളേജിലെ മുന്‍ എസ്.എഫ്.ഐ പ്രവര്‍ത്തക റഷ അഹമ്മദ് പറയുന്നു

Published

on

എന്നെ പരിചയപ്പെടുത്തിക്കൊണ്ടു തന്നെ തുടങ്ങട്ടെ. ഞാന്‍ റഷ അഹമ്മദ്. യഥാര്‍ത്ഥത്തില്‍, ഒരു ‘മടപ്പള്ളിയന്‍’ ആയതില്‍ ഞാന്‍ ലജ്ജിക്കുന്നു. SFI വിട്ട് UDSF ലേക്കുള്ള എന്റെ മാറ്റത്തിന്റെ കഥയാണ് ഞാനിനി പറയാന്‍ പോകുന്നത്. മടപ്പള്ളി ഗവ. കോളേജില്‍ അഡ്മിഷന്‍ എടുക്കുക എന്നുള്ളത് എന്റെ ആഗ്രഹമായിരുന്നു. പക്ഷെ, എന്റെ ഹയര്‍ സെക്കണ്ടറി അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഞാന്‍ ആ ക്യാമ്പസില്‍ പോകാനുദ്ദേശിക്കുന്നതിനോട് വിരോധമുണ്ടായിരുന്നു. ഇതിനെകുറിച്ച് അന്വേഷിച്ചപ്പോള്‍ എസ്.എഫ്.ഐ ഗുണ്ടകളാല്‍ ആക്രമിക്കപ്പെടുന്ന സല്‍വ അബ്ദുല്‍ ഖാദറിന്റെയും തംജിദയുടെയും വീഡിയോകള്‍ അവരെനിക്ക് കാണിച്ചു തന്നു.

ഞാനും എന്റെ അമ്മാവനും ഇടതുപക്ഷക്കാരാണ്. അതുകൊണ്ടു തന്നെ പെണ്‍കുട്ടികളോട് എസ്.എഫ്.ഐ ഇത്തരത്തില്‍ പെരുമാറുമെന്നത് എനിക്ക് വിശ്വസിക്കാന്‍ പറ്റുമായിരുന്നില്ല. ഇടതുപക്ഷത്തിലുള്ള വിശ്വാസം കാരണം ഞാനെന്റെ ബാപ്പയോട് ഒരുപാട് തര്‍ക്കിച്ചു. ജൂലൈ മാസത്തിലാണ് ഞാന്‍ ആദ്യമായി കാമ്പസിലെത്തുന്നത്. പക്ഷെ, എന്റെ ഉപ്പയുടെ വാദങ്ങള്‍ക്ക് നേര്‍വിപരീതമായുള്ള കാഴ്ച്ചകളായിരുന്നു ഞാനവിടെ കണ്ടത്. ക്യാമ്പസ് മുഴുവന്‍ എസ്.എഫ്.ഐ ഹെല്‍പ് ഡെസ്‌കുകളാല്‍ നിറഞ്ഞിരിക്കുന്നു. ക്ലാസുകള്‍ ആരംഭിച്ചപ്പോള്‍ ഞാന്‍ എസ്.എഫ്.ഐയുടെ ഭാഗമാവുകയും മാര്‍ച്ചുകളിലും മറ്റും പങ്കെടുക്കുകയും ചെയ്തു.

സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം, SFI സിന്ദാബാദ് എന്നൊക്കെ അഭിമാനത്തോടെ ഞാനും ഉറക്കെ വിളിച്ചു. പക്ഷെ, ക്യാമ്പസിലെ ക്രൂര യാഥാര്‍ത്ഥ്യങ്ങളിലേക്ക് എത്തിയപ്പോള്‍ എന്റെ പിതാവ് പൂര്‍ണമായും ശരിയായിരുന്നുവെന്ന് ഞാന്‍ മനസ്സിലാക്കി. എസ്.എഫ്.ഐയുടെ മൂല്യങ്ങള്‍ വെറും വാക്യങ്ങളില്‍ മാത്രമായിരുന്നു. അവര്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ക്ക് ഒരു സ്വാതന്ത്ര്യവും അവിടെയുണ്ടായിരുന്നില്ല.

ജനാധിപത്യത്തിന് പകരം ഏകാധിപത്യമായിരുന്നു അവിടെ നില നിന്നിരുന്നത്. സോഷ്യലിസം ആ എസ്.എഫ്.ഐ ഗുണ്ടകളില്‍ നിന്ന് ഒരുപാടൊരുപാട് അകലെയായിരുന്നു. ഞങ്ങളുടെ മുമ്പില്‍ വെച്ച് തന്നെ അവര്‍ മറ്റു പാര്‍ട്ടികളുടെ പോസ്റ്ററുകളും ബാനറുകളും പറിച്ചെറിയുകയും കത്തിക്കുകയും ചെയ്യുന്നത് എനിക്ക് കാണേണ്ടി വന്നു. എന്നെ എസ്.എഫ്.ഐ വിരുദ്ധയാക്കിയ ആ വഴിത്തിരിവ് ഇതായിരുന്നു. ഞാനും എന്റെ ചില കൂട്ടുകാരും യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ തുടങ്ങി. ഈ തെമ്മാടിത്തത്തിനെതിരെ ഞങ്ങള്‍ ശബ്ദമുയര്‍ത്താന്‍ തുടങ്ങി. SFIയില്‍ നിന്നും വിട്ട് UDSFന്റെ ഭാഗമാവുകയും ചെയ്തു.

ഇപ്പോഴും, എന്തുകൊണ്ട് ഞങ്ങള്‍ക്കിത് അധ്യാപകരോട് പരാതിപ്പെട്ടുകൂടാ എന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവും. അവരെ അധ്യാപകരെന്നു വിളിക്കാന്‍ തന്നെ എനിക്ക് ബുദ്ധിമുട്ടാണ്. ഒരു അധ്യാപകനാകാന്‍ വേണ്ടത് ജഒഉ ഒന്നുമല്ല, ഒരു നല്ല ഹൃദയമാണ്. മറ്റാരെക്കാളും അധ്യാപകരാണ് കലാലയങ്ങളിലെ സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടവര്‍. തെറ്റുകളെ അവര്‍ തടഞ്ഞിരിക്കണം. പക്ഷെ, അവരെല്ലാവരും അടിമകളാണ്. രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളുടെ അടിമകള്‍.

2018ലെ ആ നോമിനേഷന്‍ ഡേ എനിക്കൊരിക്കലും മറക്കാനാവില്ല. കേളേജില്‍ വെച്ച് ഞാന്‍ ആദ്യമായി കരഞ്ഞ ദിവസം അന്നായിരുന്നു. UDSഎന്റെ ശക്തനായ സ്ഥാനാര്‍ത്ഥിയായ എന്റെ സുഹൃത്തിനെ നോമിനേഷന്‍ സമര്‍പ്പിക്കാന്‍ മടപ്പള്ളിയിലെ SFI ഗുണ്ടകള്‍ സമ്മതിച്ചില്ല. അവന്‍ വിജയിച്ച് പോകുമോ എന്ന ഭയത്താല്‍ അവര്‍ക്ക് അവനെ ഒരു എതിരാളിയായി അംഗീകരിക്കാനാകുമായിരുന്നില്ല. അവനെ യൂണിയന്‍ ഓഫിസിലേക്ക് കൂട്ടിക്കൊണ്ടുപോയി. ക്യാമ്പസിലെ ഭൂരിഭാഗം ടഎകക്കാരും അവിടെയെത്തിയിട്ടുള്ളത് പഠിക്കാനല്ല, മറിച്ച് 3 വര്‍ഷത്തെ ക്വൊട്ടേഷന്റെ ഭാഗമായിട്ടാണെന്നും കേസുകളൊക്കെ പാര്‍ട്ടി ഏറ്റെടുത്ത് കൊള്ളുമെന്നതിനാല്‍ തങ്ങള്‍ക്ക് പേടിക്കാനൊന്നുമില്ലെന്നൊക്കെയാണ് അവര്‍ അവനോട് പറഞ്ഞത്.

നിലവില്‍ ഞങ്ങളുടെ മേല്‍ ഒരുപാട് കേസുകളുണ്ടായതിനാല്‍ തന്നെ പുതിയൊരു കേസ് ഞങ്ങള്‍ക്കൊരു പ്രശ്‌നമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതുകൊണ്ട് നോമിനേഷന്‍ കൊടുക്കാതിരിക്കുകയാണ് നിനക്ക് നല്ലത് എന്നൊക്കെ പറഞ്ഞായിരുന്നു അവര്‍ ഭീഷണിപ്പെടുത്തിയത്.

ഞങ്ങള്‍ ഇലക്ഷനില്‍ മത്സരിക്കാതിരിക്കാന്‍ തന്നെ അവര്‍ ഒരു പാട് ശ്രമങ്ങള്‍ നടത്തി. അവര്‍ക്കെതിരായുള്ള ഒരു മത്സരവും അവര്‍ അനുവദിച്ചിരുന്നില്ല. വിയോജിപ്പില്ലാത്തിടത്ത് ജനാധിപത്യമില്ലെന്ന് അവര്‍ സൗകര്യപൂര്‍വ്വം മറന്നു കളയുകയായിരുന്നു.

ഒരുപാടു തവണ അധ്യാപകരോട് ഞങ്ങള്‍ പരാതിപ്പെട്ടെങ്കിലും ഒരു ഫലവുമുണ്ടായിരുന്നില്ല. ഇതൊരു ഒറ്റപ്പെട്ട സംഭവമൊന്നുമല്ല. UDSFല്‍ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ എന്റെ സുഹൃത്തുക്കളില്‍ പലര്‍ക്കും ഇരുമ്പുദണ്ഡുകള്‍ കൊണ്ട് ഭീഷണി നേരിടേണ്ടി വന്നിട്ടുണ്ട്. മറ്റു പാര്‍ട്ടികളിലുള്ളവര്‍ക്കൊക്കെ ഇതൊക്കെ ഒരു തരം ഞെട്ടലുകളായിരുന്നു. പക്ഷെ അവര്‍ ഞങ്ങളെ ഉപദ്രവിച്ചുകൊണ്ടേയിരുന്നു.

സത്യത്തില്‍ ക്യാമ്പസില്‍ ഒരു ഒരുമയും ഉണ്ടായിരുന്നില്ല. ഞങ്ങളിവിടെയെത്തിയിട്ടുള്ളത് പഠിക്കാനാണ്. അല്ലാതെ ഒരുപാട് കേസുകള്‍ക്ക് പിറകെ നടക്കാനല്ല. SFIക്കാരുടെ നിരന്തരമായ ഭീഷണി മൂലം എന്റെ ഒരു സുഹൃത്തിന് ഈ കോളേജ് തന്നെ ഉപേക്ഷിക്കേണ്ടി വന്നു. അവന്‍ ചെയ്ത ഒരേയൊരു തെറ്റ് 2017ലെ ഇലക്ഷനില്‍ മത്സരിച്ചു എന്നതായിരുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി അത്ര സുഖകരമായ കാര്യങ്ങളല്ല കോളേജില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ആള്‍ക്കൂട്ടത്തിനു മുമ്പില്‍ വെച്ചുപോലും പെണ്‍കുട്ടികളെ SFI ഗുണ്ടകള്‍ ക്രൂരമായി അക്രമിച്ചിരിക്കുകയാണ്. ക്യാമ്പസില്‍ നേതാക്കാളായി വളര്‍ന്നു വരുന്നുണ്ട് എന്നവര്‍ക്ക് തോന്നുന്നവരെയും തങ്ങള്‍ക്കെതിരെ ചോദ്യങ്ങളുയര്‍ത്തുന്നവരുമായ മുഴുവന്‍ ആണ്‍കുട്ടികളെയും അവര്‍ ക്രൂരമായി മര്‍ദ്ദിച്ചിരിക്കുകയാണ്.

പെണ്‍കുട്ടികളാരെങ്കിലും അവര്‍ക്കെതിരില്‍ വിരല്‍ ചൂണ്ടിയാല്‍ ‘നീ വെറുമൊരു പെണ്ണാണ്’ എന്നതായിരുന്നു സഖാക്കളുടെ മറുപടി. സമത്വത്തെപ്പറ്റി വാ തോരാതെ സംസാരിക്കുന്ന ‘പുരോഗമനവാദി’കളായ അവര്‍ പറഞ്ഞ് നാവെടുക്കുന്നതിന് മുമ്പ് ഇത്തരത്തിലാണ് പെണ്‍കുട്ടികളോട് പെരുമാറുന്നത്. സമത്വ സുന്ദര ഭാരതത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന, സഖാവേ, നിങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥിനികള്‍ (ഒന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും) പ്രതീക്ഷിക്കുന്നതിതല്ല. സഖാവേ, സ്വയം മാറാന്‍ തയ്യാറാവുക.

ഞാനും ഒരു കമ്മ്യൂണിസ്സാണ്. പക്ഷെ ഞാനറിഞ്ഞ യഥാര്‍ത്ഥ കമ്മ്യൂണിസം ഇതല്ല. മടപ്പള്ളിയിലെ SFI അക്രമകാരികളെന്നെ ഞാന്‍ നിങ്ങളെ വിളിക്കൂ. നിങ്ങള്‍ ശരിയാണെങ്കില്‍ നിങ്ങള്‍ക്കെതിരെയുള്ള ചോദ്യങ്ങളെ നിങ്ങള്‍ക്കടിച്ചമര്‍ത്തേണ്ടി വരില്ല. എന്തുകൊണ്ട് നിങ്ങള്‍ക്കവയെ സ്വീകരിച്ചു കൂടാ ?

SFI സിന്ദാബാദ് എന്ന് വിളിച്ചിരുന്ന അതേ നാവുകൊണ്ടുതന്നെ ടഎക മൂര്‍ധാബാദ് എന്ന് ഇന്നെനിക്ക് വിളിക്കാനാറിയാം. ഒരു പേടിയുമില്ലാതെ തന്നെ. SFI മൂര്‍ധാബാദ്…മൂര്‍ധാബാദ്…മൂര്‍ധാബാദ്…
മടപ്പള്ളിയിലെ SFI തെമ്മാടികളെ, ടഎകകാരിയായിരുന്ന ഞാന്‍ ഒരു SFI വിരുദ്ധയായി മാറിയത് നിങ്ങളുടെ പ്രവര്‍ത്തനമൊന്നു കൊണ്ടു മാത്രമാണ്.

ഇത് എന്റെ മാത്രം കഥയല്ല. മര്യാദകെട്ട ഈ കൂട്ടത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ ഇനിയുമൊരുപാട് പേരുണ്ടവിടെ. പക്ഷെ അവര്‍ക്കൊക്കെ ഇവരുടെ മേല്‍ ഒരുതരം പേടിയാണ്. പക്ഷെ എന്നെ അവരുടെ കൂട്ടത്തില്‍ എണ്ണരുത്. ഞാന്‍ പൊരുതുന്നത് എനിക്കു വേണ്ടിയല്ല. മടപ്പള്ളിയിലെ ഓരോരുത്തര്‍ക്കും വേണ്ടിയാണ്. ഞങ്ങള്‍ക്ക് വേണ്ടത് സമാധാനവും ഒത്തൊരുമയുമാണ്. SFI എന്നാല്‍ Students Federation of India എന്നാണ്. അല്ലാതെ വിദ്യാര്‍ത്ഥി വിരുദ്ധ സംഘടന എന്നല്ല.

റഷ അഹമ്മദ്‌

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Article

ആശയറ്റവരും അര്‍മാനി ബാഗും

EDITORIAL

Published

on

ഓസ്‌കര്‍ പുരസ്‌കാരം സിനിമയില്‍ മാത്രം ഒതുങ്ങാതെ അത് രാഷ്ട്രീയ രംഗത്തേക്ക് കൂടി വരികയാണെങ്കില്‍ ആരായിരിക്കും മികച്ച നടി എന്ന കാര്യത്തില്‍ എന്തായാലും ഇനി തര്‍ക്കത്തിന് സ്ഥാനമില്ല, കേരള ആരോഗ്യ മന്ത്രി ഒന്നു മുതല്‍ അവസാന സ്ഥാനം വരെ സ്വന്തമാക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അത്രമേല്‍ ഭീകര അഭിനയമാണ് മന്ത്രിയുടേത്. നേരത്തെ ഉണ്ടായിരുന്ന മന്ത്രി പി.ആര്‍ ബില്‍ഡ് ആയിരുന്നുവെങ്കില്‍ നിലവിലെ മന്ത്രി പി.ആറിന് പോലും പി.ആര്‍ വെക്കുന്നയാളാണ്. നാളുകളായി തലസ്ഥാനത്ത് വെയിലും മഴയും കൊണ്ട് മിനിമം കൂലി ജീവിക്കാനുള്ള വകയാക്കണമെന്നാവശ്യപ്പെട്ട് ആശ പ്രവര്‍ത്തകര്‍ സമരം ചെയ്യുമ്പോള്‍ ഉപദേശം മാത്രം ഇംഗ്ലീഷ് മരുന്ന് കഴിക്കും പോലെ ഒന്നു വീതം മൂന്നു നേരെ പുറപ്പെടുവിക്കലാണ് മന്ത്രിയുടെ പ്രധാന പണി.

പിന്നെ നിലപാടുകളുടെ രാജകുമാരി ആയതിനാല്‍ എന്തി നും ഏതിനും നിലപാടുള്ളയാളാണ്. അതിപ്പോള്‍ കാപ്പ കേസ് പ്രതിയെ മാലയിട്ടു സ്വീകരിക്കുന്നത് മുതല്‍ കേന്ദ്ര ആരോഗ്യ മന്ത്രിയെ കാണാനെന്ന പേരില്‍ ക്യൂബന്‍ ഉപപ്രധാനമന്ത്രിയുടെ ഡല്‍ഹിയിലെ വിരുന്നില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ വരെ അങ്ങനെ തന്നെ. കേരളത്തിന് ഒരു കപ്പിത്താനുണ്ടെന്നും ഈ കപ്പല്‍ ആടിയുലയില്ലെന്നും അടിക്കടി പ്രസ്താവന ഇറക്കുന്ന മന്ത്രിയുടെ പ്രധാന പണി തന്നെ പ്രസ്താവന കളിറക്കുക എന്നതാണ്. പ്രസ്താവനാ വകുപ്പ് മന്ത്രി എന്നൊരു വകുപ്പ് തന്നെ ഭവതിക്ക് വെച്ച് നല്‍കാവുന്നതാണ്.

സഭയില്‍ കൈചൂണ്ടി സംസാരിച്ചാല്‍ പോലും അതിനെതിരെ ഉറഞ്ഞു തുള്ളുന്ന മന്ത്രി പക്ഷേ കേരളത്തില്‍ ആരോഗ്യ രംഗം ഐ.സി.യുവിലായിട്ട് ഒരു ചെറുവിരല്‍ പോലും അനക്കാറില്ല. എന്നും വരും മന്ത്രിയുടേതായി പ്രസ്താവനകള്‍. നടപടി എടുക്കും. കര്‍ശന നടപടി, ഉത്തരവാദികളായവരെ കണ്ടത്തും. കുറ്റക്കാര്‍ക്കെതിരെ ഉടന്‍ നടപടി എന്ന തരത്തില്‍ ദിവസവും പ്രസ്താവനകള്‍ വന്നു കൊണ്ടേ ഇരിക്കും. മാധ്യമങ്ങള്‍ക്ക് ആകെയുള്ള പണി മന്ത്രി പറഞ്ഞ സ്ഥലം മാത്രം മാറ്റുക എന്നതാണ്. ഉള്ളടക്കം എല്ലാം ഒന്ന് തന്നെ. പ്രസ്താവനയിലെ വാക്യങ്ങളും വാക്കുകളും ഒരേ കോപ്പി പേസ്റ്റ് സാധനങ്ങള്‍ തന്നെ. കേരളം എന്ന സംസ്ഥാനം രൂപികൃതമായ ശേഷം ഇത്രയും മോശം ആരോഗ്യ മന്ത്രി ഉണ്ടായിട്ടുണ്ടോ എന്നതിനെ കുറിച്ച് വേണമെങ്കില്‍ ഒരു ഗവേഷണ പ്രബന്ധം തന്നെ തയ്യാറാക്കാവുന്നതാണ്.

അത്രമേലുണ്ട് വകുപ്പിന്റെ വീഴ്ചകള്‍. 231 രൂപ എന്ന ദിവസ കൂലി കുട്ടിത്തരണമെന്ന് പറയുന്ന ആശപ്രവര്‍ത്തകരെ കൊഞ്ഞനം കുത്തി നടക്കുന്ന മന്ത്രിക്ക് പക്ഷേ ബംഗാളിലെ സി.പി.എം തകര്‍ന്നതിനെ കു റിച്ച് തെല്ലൊന്ന് ആലോചിക്കുന്നത് നന്നാവും. ആപ്പിള്‍വാച്ചും മോംബ്ലോ പേനയും ഉപയോഗിച്ചതിന് പണ്ട് സിപിഎമ്മിന്റെ ബംഗാളിലെ ചെന്താരകവും എം.പിയുമായിരുന്ന ഋതബ്രത ബാനര്‍ജിക് പണികിട്ടിയ കാര്യം ശരിക്കും ഓര്‍ക്കാവുന്നതാണ്. പാര്‍ട്ടി രീതിയോട് ചേര്‍ന്നുള്ള ജീവിത ശൈലിയല്ലെന്ന് ആരോപിച്ച് ടിയാനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. കാലം മാറി ഋതബ്രത പിന്നീട് ദീദിക്കൊപ്പം ചേര്‍ന്നു. ന്യുയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ കസേരയിട്ട് മേല്‍ പോട്ട് നോക്കുകയും ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ പോയി മുതലാളിത്തത്തിന് മണിയടിച്ച് നെതര്‍ലന്‍ഡ്‌സില്‍ നിന്നും റൂം ഫോര്‍ റിവറുമായി എത്തിയ സഖാവിന്റെ കുടെ ജോലി ചെയ്യുന്നതിനാല്‍ പട്ടിണി കിടക്കുന്ന ആശകളെ നോക്കുന്നതിനേക്കാളും തന്റെ എംപോറിയോ അര്‍മാനിയുടെ ബാഗ് പ്രദര്‍ശിപ്പിക്കുന്നതിലാണ് തിരക്ക്.

ഇറ്റാലിയന്‍ നിര്‍മിത അര്‍മാനി വിപണിയില്‍ വില്‍ക്കുന്നത് 162,000 രൂപയ്ക്കാണ്. തൊഴിലാളി ചൂഷണ നിര്‍മിതിയായ പൊങ്ങച്ച ബാഗ്തൂക്കി ലളിത ജീവിതം കാട്ടി നടക്കുമ്പോള്‍ 231 രൂപയേക്കാളും കൂടുതല്‍ ചോദിക്കുന്നവരെ പരമ പുച്ഛം തോന്നുക സ്വാഭാവികം. ഇനി ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തന്നെ ഡ്യൂപ്ലിക്കേറ്റ് ആയത് പോലെ ബാഗും വ്യാജനാണോ എന്നറിയില്ല.

സൈബര്‍ സഖാക്കള്‍ എന്തായാലും വീണ മന്ത്രിക്ക് വേണ്ടി സൈബറിടത്തില്‍ പടവെട്ടി മരിക്കുകയാണ്. നിപ സമയത്ത് പി.ആര്‍ പോരാത്തതിനാല്‍ പണ്ട് തന്റെ സഹപ്രവര്‍ത്തകയായിരുന്നയാളെ ഉപയോഗിച്ച് സമാന്തര പി.ആര്‍ പണി നടത്തിയ ആളായതിനാല്‍ ഇതൊക്കെ മന്ത്രിക്ക് എന്ത്. മാധ്യമ നിശ്പക്ഷതയെ കുറിച്ചൊക്കെ വാചാലയാവുന്ന മന്ത്രി മുമ്പ് പിണറായിക്ക് വേണ്ടി മാധ്യമ പ്രവര്‍ത്തകയായിരുന്ന സമയത്ത് ചെയ്തു കൊടുത്ത സഹായത്തിന്റെ ആകെത്തുകയാണ് ഇപ്പോഴത്തെ മന്ത്രിപ്പണിയും സംസ്ഥാന സമിതിയിലെ സ്ഥാനവുമെല്ലാം. അല്ലേലും എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ അത് കൊട്ടിഘോഷിച്ചേ മന്ത്രി ചെയ്യൂ. ചുമ്മാതങ്ങ് ചെയ്യാനൊക്കുമോ.

വൈത്തിരി താലൂക്ക് ആ ശുപത്രിയിലെ കെട്ടിടോദ്ഘാടനത്തിന് മന്ത്രിക്ക് വെടിക്കെട്ടും ചെണ്ടമേളയുമായിരുന്നു വരവേല്‍പ്. രോഗികള്‍ ആശുപത്രിയില്‍ കിടക്കുമ്പോഴാണ് വെടിക്കെട്ട്. അതും സ്‌നേഹപ്രകടമാണെന്നാണ് മന്ത്രിയുടെ ഭാഷ്യം. ഇനി ഇവര്‍ക്ക് സി.പി.എമ്മില്‍ സീറ്റുകിട്ടിയത് എങ്ങിനെയാണെന്നത് പരിശോധിച്ചാല്‍ മതി അത്രമേല്‍ ഉണ്ട് ഇവരുടെ വീര സാഹസങ്ങള്‍. മുന്‍ മന്ത്രി ടി.എം ജേക്കബ് അന്തരിച്ച ഒഴിവിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ദിവസം… പോളിംഗ് തുടങ്ങി ഏതാണ്ട് പത്തുമണിയോട് അടുക്കുന്നു… പെട്ടെന്ന്,സാധാരണ, വാര്‍ത്ത വായിക്കുക മാത്രം ചെയ്യാറുണ്ടായിരുന്ന ഇവര്‍, ചാനല്‍ മൈക്കുമായി നേരെ ഒരു ബ്രേക്കിംഗ് ന്യൂസ് നടത്തുകയാണ്…’ ഓര്‍ത്തഡോക്‌സ് യാക്കോബായ സംഘര്‍ഷം മൂലം അടച്ചിട്ടിട്ടുണ്ടായിരുന്ന കോലഞ്ചേരി പള്ളിയില്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പിന്തുണയോടെ ഒരു വിഭാഗം ആരാധന നടത്തുന്നു എന്നതായിരുന്നു ബ്രേക്കിംഗ്…. പിറവം നിയമസഭാ മണ്ഡലത്തിന്റെ സ്ട്രക്ചര്‍ വെച്ചിട്ട് ഒരു വിഭാഗം വോട്ടര്‍മാരെ സാമുദായികമായി അനൂപ് ജേക്കബിന് /യുഡിഎഫിന് എതിരാക്കുന്നതിന്, സംഘര്‍ഷമുണ്ടാക്കി ഉപതിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന് വേണ്ടി നടത്തിയ യാതൊരു നാണവും മാനവും ഇല്ലാത്ത പ്രവര്‍ത്തിയാണ് അന്ന് വീണ ജോര്‍ജ് ചെയ്തത് സിപിഎം രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുന്‍പുള്ള, പി ണറായി വിജയനെ ആകര്‍ഷിച്ച ഇവരുടെ പെര്‍ഫോമന്‍സ് ഇതാണ് …എന്തും ചെയ്യും…. എന്തും പറയും എന്തും ന്യായീകരിക്കും സൈബര്‍ സഖാക്കള്‍ക്ക് പറ്റിയ കൂട്ടാണ്.

Continue Reading

kerala

തൃശൂരിൽ പത മഴ പെയ്തിറങ്ങി; ആശങ്കപ്പെടേണ്ടെന്ന് വിദഗ്ധര്‍

Published

on

തൃശ്ശൂരില്‍ ഫോം റെയിന്‍ എന്ന പതമഴ പെയ്തു. അമ്മാടം കോടന്നൂര്‍ മേഖലകളിലാണ് പതമഴ പെയ്തത്. ഇന്ന് വൈകുന്നേരം തൃശ്ശൂരിലെ വിവിധയിടങ്ങളില്‍ കനത്ത മഴ പെയ്തിരുന്നു. ഇതിനിടയിലാണ് ചിലയിടങ്ങളില്‍ പത മഴ പെയ്തത്. വേനൽ മഴ പെയ്യുന്ന സമയത്ത് ചിലയിടങ്ങളിലുണ്ടാകുന്ന പ്രതിഭാസമാണ് പത മഴ.

സാധാരണ​ഗതിയിൽ രണ്ട് സാഹചര്യങ്ങളിലാണ് ഇത്തരത്തിൽ പത മഴ പെയ്യുക എന്ന് കാലാവസ്ഥ വിദ​ഗ്ധർ പറയുന്നു. തൊട്ടടുത്ത് ഫാക്ടറികളോ മറ്റോ ഉണ്ടെങ്കിൽ മലിനമായ അന്തരീക്ഷത്തിൽ നിന്ന് പത രൂപപ്പെടാനുള്ള സാധ്യതയുണ്ട്. രണ്ടാമതായി, വേനൽക്കാലത്ത് ചില മരങ്ങളിൽ പ്രത്യേകതരം അമ്ല രസമുള്ള പത രൂപപ്പെടുകയും ഇത് പത ജനിപ്പിക്കുമെന്നും കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കുന്നു.

സാധാരണഗതിയില്‍ രണ്ടു സാഹചര്യങ്ങളിലാണ് ഇത്തരം മഴ പെയ്യുക എന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. പ്രത്യേക കാലാവസ്ഥയില്‍ മരത്തില്‍ പെയ്യുന്ന മഴത്തുള്ളികള്‍ പത ജനിപ്പിക്കും. സമീപത്ത് ഫാക്ടറികള്‍ ഉണ്ടെങ്കിലും മഴ പെയ്യുമ്പോള്‍ പത രൂപപ്പെടുന്നതിനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കി.

Continue Reading

kerala

ലോകത്തിന് മുന്നിൽ ഉയർന്നു നിൽക്കാൻ ചൂരൽമല–മുണ്ടക്കൈ ദുരന്തബാധിതർക്ക് സാധിക്കണം: ടി.സിദ്ദിഖ്

Published

on

ലോകത്തിന് മുന്നിൽ ഉയർന്നു നിൽക്കാൻ ചൂരൽമല–മുണ്ടക്കൈ ദുരന്തബാധിതർക്ക് സാധിക്കണമെന്ന് ടി.സിദ്ദിഖ് എംഎൽഎ. ജീവിതം പുനർനിർമിച്ച് മുന്നോട്ടു പോകുന്ന ഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.  ബോംബാക്രമണത്തിൽ തകർന്നുപോയ രാജ്യമാണ് ജപ്പാൻ. എന്നാൽ ഇപ്പോൾ ഏറ്റവും കൂടുതൽ ടെക്കികളുള്ള രാജ്യമായി ജപ്പാൻ മാറി. ഏറ്റവും കൂടുതൽ ആയുർദൈർഘ്യമുള്ള രാജ്യമാണ് ജപ്പാൻ. അവർ ദുരന്തത്തെ അതിജീവിച്ച് ലോകത്തിന് മുന്നിൽ എഴുന്നേറ്റു നിന്നു. അതുപോലെ ചൂരൽമല–മുണ്ടക്കൈ പ്രദേശത്തെ ആളുകൾക്കും സാധിക്കണം.

ദുരന്തമുണ്ടായപ്പോൾ മാധ്യമങ്ങളും സംഘടനകളും സർക്കാരുകളും ഒപ്പം നിൽക്കുന്നു. ആർക്കും രാഷ്ട്രീയമില്ലായിരുന്നു. ആർക്കും മതമില്ലായിരുന്നു. എല്ലാ മതത്തിന്റെയും സങ്കീർത്തനങ്ങൾ പാടിയാണ് മരിച്ചവരെ യാത്രയാക്കിയത്. എല്ലാത്തിനും അതീതമായ ഒരുമയാണ് ഇവിടെയുള്ളവർക്ക്.

പുനരധിവാസവുമായി ബന്ധപ്പെട്ട് ചില പോരായ്മകൾ വന്നിട്ടുണ്ട്. അതു പൂർണമായും പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനായി എല്ലാ സമ്മർദവും ചെലുത്തുന്നുണ്ട്. ചൂരൽമലയിലുണ്ടായ ദുരന്തം ലോകത്തെ അറിയിക്കാൻ എല്ലാം മറന്ന് മാധ്യമങ്ങൾ രംഗത്തെത്തി.

മുണ്ടക്കൈയിലെയും ചൂരൽമലയിലെയും എല്ലാവരും ചിരിക്കുന്ന കാലമാണ് പ്രതീക്ഷിക്കുന്നതെന്ന് അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ പറഞ്ഞു. അതിജീവനമല്ല, പുതുജീവനമാണ് ഇനി വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നഷ്ടപ്പെട്ടത് തിരിച്ചെടുക്കാൻ പറ്റാത്തത് വലിയ വേദനയാണെന്നും ഹൃദയം കൊണ്ട് ശക്തരാകണമെന്നും പ്രചോദന പ്രഭാഷണം നടത്തിയ ഭാരതിയാർ സർവകലാശാല സിൻഡിക്കറ്റ് അംഗം ഡോ.റാഷിദ് ഗസാലി പറഞ്ഞു.

Continue Reading

Trending