Connect with us

Culture

മുന്‍ സി.പി.എം നേതാവ് സി.ഒ.ടി നസീര്‍, വടകരയില്‍ മത്സരിക്കുന്നതിനെ കുറിച്ച് പറയുന്നു…

Published

on

കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം, സി.പി.എമ്മിന്റെ മതേതരത്വം പറഞ്ഞുള്ള ഇരട്ടത്താപ്പ് ഇവയിലൊക്കെ പ്രതിഷേധിച്ച് സി.പി.എമ്മില്‍ നിന്ന് രാജിവെച്ച നേതാവാണ് സി.ഒ.ടി നസീര്‍. മുന്‍ തലശ്ശേരി നഗരസഭാംഗം കൂടിയായിരുന്ന നസീര്‍ ഇത്തവണ വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുകയാണ്. സി.പി.എമ്മില്‍ നിന്നും രാജിവെച്ച് കേരളത്തില്‍ ഏറ്റവും വാശിയേറിയ മത്സരം നടക്കുന്ന മണ്ഡലത്തില്‍ മത്സരിക്കാനെത്തുന്ന നസീര്‍ തെരഞ്ഞെടുപ്പ് വിശേഷങ്ങളെക്കുറിച്ച് ചന്ദ്രികഡെയ്‌ലി.കോമിനോട് സംസാരിക്കുകയാണ്.

വടകരയില്‍ മത്സരിക്കുന്നതിനെക്കുറിച്ച്?

കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ വടകരയില്‍ മത്സരിക്കുമെന്ന് തീരുമാനിച്ചിരുന്നു. അതിനുശേഷമാണ് മറ്റു മുന്നണികളുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമുണ്ടാവുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും കെ. മുരളീധരനാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. സി.പി.എമ്മിന്റെ കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറിയായ പി.ജയരാജന്‍ മത്സരിക്കുമെന്ന് പ്രഖ്യാപിക്കുന്നതിന് മുമ്പു തന്നെ വടകരയില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. യുവാക്കള്‍ക്ക് പ്രാതിനിധ്യമുള്ള തെരഞ്ഞെടുപ്പാവണം എന്നാണ് ആഗ്രഹം.

നേരത്തെ, 2016-ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എ.എന്‍ ഷംസീറിനെതിരെ മത്സരിക്കാന്‍ ഒരുങ്ങിയിരുന്നു. അന്ന് സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് എന്നെ പിന്തിരിപ്പിക്കുകയായിരുന്നു. ഇവിടെ ജയരാജന്‍ മത്സരിക്കുമെന്ന് കരുതിയിരുന്നില്ല. എന്നാല്‍ സ്ഥാനാര്‍ത്ഥിത്വവുമായി മുന്നോട്ടുപോകും. ഭീഷണിയെ അതിജീവിക്കാന്‍ കഴിയും.

വടകരയില്‍ പി.ജയരാജനെതിരെ മത്സരിക്കുന്നതില്‍ സി.പി.എമ്മുകാരുടെ ഭാഗത്തുനിന്നും ഏതെങ്കിലും തരത്തിലുള്ള ഭീഷണിയുണ്ടോ?

ഞാന്‍ അക്രമരാഷ്ട്രീയത്തിനെതിരാണ്. സൗഹാര്‍ദ്ദപരമായ രാഷ്ട്രീയത്തിലാണ് വിശ്വസിക്കുന്നത്. അതാണ് മുന്നോട്ടുവെക്കുന്നതും. ഇതുവരെ ഭീഷണി ഉണ്ടായിട്ടില്ല. ചിലരൊക്കെ ഫോണില്‍ വിളിച്ച് മത്സരിക്കുന്നതില്‍ നിന്നും പിന്‍മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഞാന്‍ പിന്‍മാറുമെന്നാണ് അവര്‍ കണക്കാക്കുന്നത്. മുന്നോട്ടുപോകുമ്പോള്‍ ഭീഷണിക്ക് സാധ്യതയുണ്ട്.

പിന്‍മാറുമോ?

ഇല്ല. എന്തുതരം എതിര്‍പ്പുണ്ടായാലും വടകര മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും.

കണ്ണൂരില്‍ അക്രമരാഷ്ട്രീയം നിലനിര്‍ത്തുന്നതില്‍ സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ക്ക് പങ്കുണ്ട്. ശുക്കൂര്‍ വധം, കതിരൂര്‍ മനോജ് വധം എന്നീ കേസുകളില്‍ ജയരാജന്‍ പ്രതിയുമാണ്. എന്താണ് പ്രതികരണം?

അക്രമരാഷ്ട്രീയത്തോട് എല്ലാക്കാലത്തും എതിര്‍പ്പറിയിച്ചിട്ടുണ്ട്. സൗഹാര്‍ദ്ദപരമായ രാഷ്ട്രീയമാണ് മുന്നോട്ടുവെക്കുന്നത്. ശുക്കൂര്‍ വധവുമായി ബന്ധപ്പെട്ട് പി ജയരാജന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് നടന്നുകൊണ്ടിരിക്കുകയാണല്ലോ. അതുകൊണ്ട് അക്കാര്യത്തില്‍ പ്രതികരിക്കാനില്ല.

പി. ജയരാജനെതിരെ മത്സരിച്ചു എന്നതിന്റെ പേരില്‍ തെരഞ്ഞെടുപ്പിന് ശേഷം സി.പി.എം ഭീഷണിയുണ്ടാവില്ലേ?

അത്തരത്തിലുള്ള ഭീഷണികള്‍ ഉണ്ടാവുമെന്ന് അറിഞ്ഞുകൊണ്ടാണ് മത്സരിക്കുന്നതിന് തയ്യാറെടുത്തത്. അതെല്ലാം നേരിടാന്‍ കഴിയുമെന്നാണ് വിശ്വാസം.

സി.പി.എം വിടാനുള്ള കാരണമെന്താണ്?

പാര്‍ട്ടി അംഗത്വം പുതുക്കാന്‍ നല്‍കിയ അപേക്ഷയില്‍ ‘മതന്യൂനപക്ഷമാണോ’ എന്ന കോളം ഒഴിച്ചിട്ടിരുന്നു. ആ കോളം പാര്‍ട്ടി അറിയാതെ പൂരിപ്പിക്കുകയായിരുന്നു. ഈ സംഭവത്തില്‍ നിരാശനായിരുന്നു. പിന്നീട് അന്നത്തെ സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന് പരാതി നല്‍കിയിരുന്നു. എന്നാല്‍ മറുപടിയൊന്നും ലഭിച്ചില്ല. സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തോടും യോജിപ്പില്ല. സി.പി.എമ്മിന്റെ എന്നുമാത്രമല്ല, ആര് അക്രമം നടത്തിയാലും യോജിക്കാനാവില്ല.

സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി നില്‍ക്കുന്നത് കൊണ്ട് എങ്ങനെയാണ് പ്രചാരണം നടത്തുന്നത്?

കോളേജ് വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ള ഒരു കൂട്ടം ചെറുപ്പക്കാരാണ് പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഓണ്‍ലൈനിലൂടെ ഡിജിറ്റല്‍ ഓണ്‍ലൈന്‍ ടീമാണ് പ്രചാരണം കൂടുതലായും നടത്തുന്നത്. കൂടാതെ മണ്ഡലത്തിലെ പ്രമുഖരായ ചില വ്യക്തിത്വങ്ങളെയൊക്കെ നേരില്‍ പോയി കാണാനായി. വീടുകള്‍ തോറും കയറിയിറങ്ങി പ്രചാരണം നടത്തുകയും ചെയ്യുന്നുണ്ട്.

എന്താണ് പ്രതീക്ഷ?

നിലവില്‍ ഇരുമുന്നണികളിലും ശക്തരായ സ്ഥാനാര്‍ത്ഥികളാണ്. ഒരു ത്രികോണമത്സരമാണ് വടകരയില്‍ നടക്കുന്നത്. ബി.ജെ.പിക്ക് ഒട്ടും സാധ്യതയുണ്ടാവില്ല. സൗഹാര്‍ദ്ദപരമായ രാഷ്ട്രീയത്തെ വടകരയിലെ ജനങ്ങള്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷ. വടകരയില്‍ പരിസ്ഥിതി സൗഹാര്‍ദ്ദപരമായ, തൊഴില്‍ മേഖലയില്‍ ഉന്നമനമുള്ള ഒരു വികസന കാഴ്ച്ചപ്പാടാണ് മുന്നോട്ട് വെക്കുന്നത്. വടകരയെ അക്രമമില്ലാത്ത നാടാക്കി മാറ്റുന്നതിന് പ്രവര്‍ത്തിക്കും.

മുന്‍ സി.പി.എം നേതാവ് സി.ഒ.ടി നസീര്‍, വടകരയില്‍ മത്സരിക്കുന്നതിനെ കുറിച്ച് പറയുന്നു

ശുക്കൂര്‍ വധം, കതിരൂര്‍ മനോജ് വധം എന്നീ കേസുകളിലെ പ്രതിയാണ് പി.ജയരാജന്‍. മുന്‍ സി.പി.എം നേതാവും തലശ്ശേരി നഗരസഭാംഗവുമായിരുന്നു സി.ഒ.ടി നസീര്‍. വടകരയില്‍ മത്സരിക്കുന്നതിനെക്കുറിച്ച് നിലപാട് വ്യക്തമാക്കുന്നു.

News

നോർത്ത് മാസിഡോണിയയിലെ നിശാക്ലബ്ബിൽ വൻ തീപിടിത്തം; 51 മരണം, നൂറിലധികം പേർക്ക് പരിക്ക്

അപകടം നടക്കുമ്പോള്‍ ക്ലബിനുള്ളില്‍ 1500 ആളുകളുണ്ടായിരുന്നു.

Published

on

വടക്കന്‍ മാസിഡോണിയയില്‍ നിശാക്ലബില്‍ വന്‍തീപിടിത്തം. അപകടത്തില്‍ 51 പേര്‍ മരണപ്പെട്ടു. 100ഓളം പേര്‍ക്ക് പരിക്കേറ്റതായി ആഭ്യന്തര മന്ത്രി പാഞ്ചെ തോഷ്‌കോവ്‌സ്‌കി പറഞ്ഞു. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. അപകടം നടക്കുമ്പോള്‍ ക്ലബിനുള്ളില്‍ 1500 ആളുകളുണ്ടായിരുന്നു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി അധികൃതര്‍ അറിയിച്ചു.

ഒരു പ്രാദേശിക ഗ്രൂപ്പ് നടത്തിയ പോപ്പ് സംഗീത പരിപാടിക്കിടെയാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ 2.35ഓടെയായിരുന്നു സംഭവം.പരിപാടിക്കിടയില്‍ കരിമരുന്ന് ഉപയോഗിച്ചത് തീപിടിത്തത്തിന് കാരണമായെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. ‘

സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തരമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇയാളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടില്ലെന്നും അദ്ദേഹം പറഞ്ഞു.

തീപിടിത്തമുണ്ടായി ഉടൻ തന്നെ ക്ലബിന്റെ സീലിങ്ങിലേക്കും മറ്റും തീ ആളിപടരുകയായിരുന്നു. ഏകദേശം 30,000 താമസക്കാരുള്ള ഒരു ചെറിയ പട്ടണത്തിലെ പള്‍സ് എന്ന നിശാക്ലബ്ബിലാണ് തീപിടുത്തമുണ്ടായത്.

Continue Reading

kerala

വിലങ്ങാട് പുനരധിവാസം; അര്‍ഹതപ്പെട്ടവരെ സര്‍ക്കാര്‍ അവഗണിച്ചെന്ന് പരാതി

ആദ്യം 36 കുടുംബങ്ങളെ പുനരധിവാസ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പരാതികള്‍ ലഭിച്ചതോടെ 15 പേരെ ഒഴിവാക്കി.

Published

on

കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടല്‍ പുനരധിവാസത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പട്ടികക്കെതിരെ ദുരിന്തബാധിതര്‍ രംഗത്ത്. പട്ടികയില്‍ നിന്നും അര്‍ഹതപ്പെട്ടവരെ അവഗണിച്ചെന്നാണ് പരാതി. പൂര്‍ണമായും വീട് തകര്‍ന്നവരുടെ പേരുകള്‍ ഇല്ലെന്ന് ദുരിന്ത ബാധിതര്‍ പറയുന്നു.

വയനാടിനെ പോലെ വിലങ്ങാടിനെയും ചേര്‍ത്തുപിടിക്കും എന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. എന്നാല്‍ അതിജീവിക്കുന്ന വിലങ്ങാടന്‍ ജനതയെ അവഗണിക്കുന്നു എന്നാണ് ദുരിതബാധിതരുടെ പരാതി. വിലങ്ങാട് പന്നിയേരി ഉന്നതിയിലെ രജീഷിന്റെ വാക്കുകളാണ് ഇത്. വീട് പൂര്‍ണമായി തകര്‍ന്ന ഇത്തരത്തില്‍ നിരവധി പേരാണ് ഇപ്പോഴും പട്ടികക്ക് പുറത്തു നില്‍ക്കുന്നത്. ആദ്യം 36 കുടുംബങ്ങളെ പുനരധിവാസ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പരാതികള്‍ ലഭിച്ചതോടെ 15 പേരെ ഒഴിവാക്കി.

കുറ്റല്ലൂര്‍, മാടാഞ്ചേരി, പന്നിയേരി ആദിവാസി ഉന്നതികളിലെ ദുരിതബാധിതരെ പൂര്‍ണമായും അവഗണിച്ചു. കോഴിക്കോട് എന്‍ ഐ ടി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ആദ്യഘട്ട പട്ടിക പുറത്ത് വിട്ടത്. ദുരിത ബാധിതരുടെ പരാതി പരിഹരിക്കാന്‍ റവന്യൂ വകുപ്പ് ശ്രമം ആരംഭിച്ചു എന്നാണ് വിവരം

Continue Reading

GULF

മബെല കെ.എം.സി.സി ഗ്രാൻഡ് ഫാമിലി ഇഫ്താർ സംഘടിപ്പിച്ചു

സമീപകാലത്ത് ഒമാനിൽ നടന്ന ഏറ്റവും വലിയ ഫാമിലി ഇഫ്താറുകളിൽ ഒന്നായിരുന്നു മബെല കെ.എം.സി.സി യുടേത്.

Published

on

മസ്കത്ത് കെ.എം.സി.സി മബെല ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്രാൻഡ് ഫാമിലി ഇഫ്താർ സംഘടിപ്പിച്ചു.

മബെല മാൾ ഓഫ് മസ്കത്തിന് സമീപമുള്ള അൽ ശാദി ഫുട്ബാൾ ഗ്രൗണ്ടിൽ നടന്ന സമൂഹ നോമ്പുതുറയിൽ നൂറുകണക്കിനാളുകൾ പങ്കാളികളായി. സമീപകാലത്ത് ഒമാനിൽ നടന്ന ഏറ്റവും വലിയ ഫാമിലി ഇഫ്താറുകളിൽ ഒന്നായിരുന്നു മബെല കെ.എം.സി.സി യുടേത്.

സ്ത്രീകളും കുട്ടികളും അടക്കം 2500 ലധികം ആളുകൾ ഇഫ്താറിൽ പങ്കെടുത്തു.മബെല കെ.എം.സി.സി യുടെ പ്രവർത്തകരും കുടുംബങ്ങളും അതിഥികളും പങ്കെടുത്തു. മബെല കെ.എം.സി.സി പ്രവർത്തക സമിതി അംഗങ്ങളെ

കൂടാതെ പ്രത്യേകം തെരഞ്ഞെടുത്ത വളന്റിയർ വിങ്ങും, വിമൻ ആൻഡ് ചിൽഡ്രൻസ് വിങ് പ്രവർത്തക സമിതി അംഗങ്ങളും ഗ്രാൻഡ് ഇഫ്താറിന് നേതൃത്വം നൽകി.

Continue Reading

Trending