Connect with us

gulf

ഓഹരി വിപണിയിലെ വിദേശ നിക്ഷേപത്തില്‍ റെക്കോര്‍ഡ് വര്‍ധന

പുതിയ കണക്കുകള്‍ പ്രകാരം സൗദി ഓഹരി വിപണിയിലെ വിദേശ നിക്ഷേപം 192.3 ബില്യണ്‍ റിയാലായി ഉയര്‍ന്നിട്ടുണ്ട്

Published

on

റിയാദ്: സഊദി ഓഹരി വിപണിയിലെ വിദേശ നിക്ഷേപം സര്‍വകാല റെക്കോര്‍ഡിട്ടു. പുതിയ കണക്കുകള്‍ പ്രകാരം സൗദി ഓഹരി വിപണിയിലെ വിദേശ നിക്ഷേപം 192.3 ബില്യണ്‍ റിയാലായി ഉയര്‍ന്നിട്ടുണ്ട്. ഈ വര്‍ഷാദ്യം മുതല്‍ ഓഹരി സൂചികയിലെ ഇടിവിന്റെ ഫലമായുണ്ടായ അവസരങ്ങള്‍ വിദേശ നിക്ഷേപകര്‍ പ്രയോജനപ്പെടുത്തുകയായിരുന്നു. ഈ വര്‍ഷം ഇതുവരെ 14.5 ബില്യണ്‍ റിയാല്‍ വിദേശ നിക്ഷേപകര്‍ സൗദി ഓഹരി വിപണിയില്‍ നിക്ഷേപിച്ചു. കൊറോണ പ്രത്യാഘാതങ്ങള്‍ അവഗണിച്ച് വിദേശ നിക്ഷേപകര്‍ നടത്തിയ നിക്ഷേപങ്ങള്‍ സൗദി സമ്പദ്‌വ്യവസ്ഥയിലും ഓഹരി വിപണിയിലും അവര്‍ക്കുള്ള വിശ്വാസമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.
ഓഗസ്റ്റ് അവസാനത്തെ കണക്കുകള്‍ പ്രകാരം 192.3 ബില്യണ്‍ റിയാല്‍ മൂല്യമുള്ള സൗദി ഓഹരികള്‍ വിദേശ നിക്ഷേപകരുടെ ഉടമസ്ഥതയിലുണ്ട്. സൗദി ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിദേശ നിക്ഷേപമാണിത്. സൗദി ഓഹരി വിപണി മൂല്യത്തിന്റെ 2.14 ശതമാനം വിദേശ നിക്ഷേപകര്‍ക്കാണ്. സൗദി ഓഹരി വിപണിയുടെ ആകെ മൂല്യം 8.98 ട്രില്യണ്‍ റിയാലാണ്. ഈ വര്‍ഷം ആദ്യത്തെ എട്ടു മാസത്തിനിടെ വിദേശ നിക്ഷേപകര്‍ 93.7 ബില്യണ്‍ റിയാലിന്റെ സൗദി ഓഹരികള്‍ വാങ്ങുകയും 79.2 ബില്യണ്‍ റിയാലിന്റെ ഓഹരികള്‍ വില്‍പന നടത്തുകയും ചെയ്തു.
എട്ടു മാസത്തിനിടെ സൗദി ഓഹരി സൂചിക 4.8 ശതമാനം തോതില്‍ ഇടിഞ്ഞിട്ടുണ്ട്. ഓഗസ്റ്റ് അവസാനത്തില്‍ 7983.8 പോയന്റിലാണ് സൂചിക ക്ലോസ് ചെയ്തത്. 2019 അവസാനത്തില്‍ ഇത് 8346.6 പോയന്റ് ആയിരുന്നു. 2018 ഡിസംബര്‍ മുതല്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് അവസാനം വരെയുള്ള 21 മാസക്കാലത്ത് ഒരു മാസം ഒഴികെയുള്ള 20 മാസവും വിദേശ നിക്ഷേപകര്‍ സൗദി ഓഹരി വിപണിയില്‍ അധിക പണം നിക്ഷേപിച്ചിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ മാത്രമാണ് പുതിയ ഓഹരികളില്‍ നിക്ഷേപിച്ചതിനേക്കാള്‍ കൂടുതല്‍ തുകയുടെ ഓഹരികള്‍ വിദേശ നിക്ഷേപകര്‍ വില്‍പന നടത്തിയത്.
ഓഹരി സൂചിക 1.7 ശതമാനം ഇടിഞ്ഞ ജനുവരിയില്‍ 340 കോടി റിയാലും 7.5 ശതമാനം തോതില്‍ ഇടിഞ്ഞ ഫെബ്രുവരിയില്‍ 250 കോടി റിയാലും വിദേശ നിക്ഷേപകര്‍ സൗദി ഓഹരി വിപണിയില്‍ അധികമായി നിക്ഷേപിച്ചു. സൂചിക 14.7 ശതമാനം തോതില്‍ ഇടിഞ്ഞ മാര്‍ച്ചില്‍ 340 കോടി റിയാല്‍ സൗദി ഓഹരി വിപണിയില്‍ നിന്ന് നിക്ഷേപകര്‍ പിന്‍വലിച്ചു. സൂചിക 9.3 ശതമാനം തോതില്‍ ഉയര്‍ന്ന ഏപ്രിലില്‍ 160 കോടി റിയാലും മേയില്‍ 280 കോടി റിയാലും സൂചിക 0.2 ശതമാനം തോതില്‍ ഉയര്‍ന്ന ജൂണില്‍ 490 കോടി റിയാലും 3.3 ശതമാനം തോതില്‍ ഉയര്‍ന്ന ജൂലൈയില്‍ 90 കോടി റിയാലും 7 ശതമാനം തോതില്‍ ഉയര്‍ന്ന ഓഗസ്റ്റില്‍ 310 കോടി റിയാലും വിദേശ നിക്ഷേപകര്‍ സൗദി ഓഹരി വിപണിയില്‍ അധികം നിക്ഷേപിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
വിദേശ നിക്ഷേപകര്‍ 21 മാസത്തിനിടെ 105.9 ബില്യണ്‍ റിയാല്‍ സൗദി ഓഹരി വിപണിയില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ 336.4 ബില്യണ്‍ റിയാലിന്റെ സൗദി ഓഹരികള്‍ വിദേശ നിക്ഷേപകര്‍ വാങ്ങുകയും 230.6 ബില്യണ്‍ റിയാലിന്റെ ഓഹരികള്‍ വില്‍ക്കുകയും ചെയ്തു. ഇരുപത്തിയൊന്നു മാസത്തിനിടെ സൗദി ഓഹരി വിപണിയില്‍ വിദേശ നിക്ഷേപകരുടെ ഉടമസ്ഥതയിലുള്ള ഓഹരികളുടെ മൂല്യം 126 ശതമാനം (107.3 ബില്യണ്‍ റിയാല്‍) തോതില്‍ വര്‍ധിച്ചു. 2018 നവംബറില്‍ വിദേശ നിക്ഷേപകരുടെ ഉടമസ്ഥതയില്‍ 85 ബില്യണ്‍ റിയാലിന്റെ സൗദി ഓഹരികളാണുണ്ടായിരുന്നത്.
പ്രാദേശിക വിപണിയില്‍ ഓഹരികള്‍ നേരിട്ട് വാങ്ങാന്‍ 2015 ജൂണ്‍ മുതലാണ് പ്രത്യേകം യോഗ്യത കല്‍പിച്ച അന്താരാഷ്ട്ര സ്ഥാപനങ്ങളെ സൗദി കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി അനുവദിച്ചത്. അതിനു മുമ്പ് സ്വാപ് എഗ്രിമെന്റുകള്‍ വഴി ഓഹരി വിപണിയില്‍ നിക്ഷേപങ്ങള്‍ നടത്താനാണ് അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ക്ക് അനുമതിയുണ്ടായിരുന്നത്.

 

 

gulf

ഹജ്ജ് യാത്രക്കാരോട് എന്തിനീ അനീതി

കേരളത്തില്‍ നിന്നുള്ള മറ്റു രണ്ട് ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകളായ കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളിലേക്കാളും 41000 രൂപയാണ് ഇത്തവണ കോഴിക്കോട് വഴി ഹജ്ജിന് പോകുന്നവര്‍ നല്‍കേണ്ടിവരുന്നത്.

Published

on

കോഴിക്കോട് നിന്നുള്ള ഹജ്ജ് യാത്രാ നിരക്കു വര്‍ധനവ് ഇത്തവണയും തുടരുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിരിക്കുകയാണ്. കേരളത്തില്‍ നിന്നുള്ള മറ്റു രണ്ട് ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകളായ കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളിലേക്കാളും 41000 രൂപയാണ് ഇത്തവണ കോഴിക്കോട് വഴി ഹജ്ജിന് പോകുന്നവര്‍ നല്‍കേണ്ടിവരുന്നത്. കഴിഞ്ഞ തവണ ഇത് 35000 ലധികം രൂപയായിരുന്നു. വ്യാപകമായ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ കഴിഞ്ഞ തവണ തന്നെ നിരക്കില്‍ മാറ്റമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും അതുണ്ടായില്ലെന്നു മാത്രമല്ല, ഇത്തവണ അതിനേക്കാള്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കോഴിക്കോട് 135828 രൂപ, കൊച്ചി 93231 രൂപ, കണ്ണൂര്‍ 94248 രൂപ എന്നിങ്ങനെയാണ് ഇത്തവണത്തെ യാത്രാ നിരക്ക്. കേരളത്തിലെ എംബാര്‍ക്കേഷന്‍ പോയിന്റുകളായ കണ്ണൂര്‍, കൊച്ചി എന്നിവിടങ്ങളെ അപേക്ഷിച്ച് കോഴിക്കോട് നിന്നുള്ള തീര്‍ത്ഥാടകര്‍ നല്‍കേണ്ടി വരുന്ന അമിത യാത്രാക്കൂലിയെ ചോദ്യം ചെയ്തുകൊണ്ട് ഹാരിസ് ബി രാന്‍ എം.പി കേന്ദ്ര വ്യോമയാന വകുപ്പ് സെക്രട്ടറിയെ നേരില്‍ കണ്ടിരുന്നു. മലബാറില്‍ നിന്നുള്ള സാധാരണക്കാരായ ഹജ്ജ് യാത്രക്കാര്‍ക്കാര്‍ക്ക് താങ്ങാനാവാത്ത യാത്രക്കൂലിയില്‍ ഇളവ് അനുവദിക്കണമെന്ന് ആവഷ്യപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ നിവേദനം. എന്നാല്‍ ഒരു തരത്തിലുള്ള നി രക്കുമാറ്റവുമുണ്ടാകുകയില്ലെന്നാണ് വ്യോമയാന മന്ത്രാലയം അറിയിച്ചത്. ഭൂമിശാസ്ത്രപരമായ വ്യത്യാസം, റൂട്ടുകളിലെ പ്രത്യേകത, വിമാന ലഭ്യത തുടങ്ങിയ വ്യത്യസ്ത ഘടകങ്ങള്‍ കാരണം വ്യത്യസ്ത എമ്പാര്‍ക്കേഷന്‍ പോയന്റുകളെ നേരിട്ട് താരതമ്യം ചെയ്യാന്‍ കഴിയില്ലന്നും കേരളത്തിലെ മറ്റു വിമാനത്താവളങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കോഴിക്കോട്ടെ ഉയര്‍ന്ന വിമാന നിരക്കുകള്‍ ഭൂമി ശാസ്ത്രപരമായ പരിമിതികളുടെയും (ടേബിള്‍ടോപ്പ് റണ്‍ വേ), കുറഞ്ഞ യാത്രക്കാരുടെ എണ്ണം, വൈഡ്‌ബോഡി വിമാന പ്രവര്‍ത്തനങ്ങളെ തടയുന്ന റണ്‍വേ നിയന്ത്രണങ്ങള്‍, സീറ്റുകളുടെയും യാത്രക്കാരുടെയും എണ്ണക്കുറവ് തുടങ്ങിയ കാരണങ്ങളാണ് നിരക്കുവര്‍ധനവിന്റെ ആധാരമെന്നുമാണ് സര്‍ക്കാറിന്റെ ഭാഷ്യം. കോഴിക്കോട് നിന്നും 2024ല്‍ ഹജ്ജിന് നിര്‍ദേശിക്കപ്പെട്ട തീര്‍ത്ഥാടകരുടെ എണ്ണം 9770 ആയിരുന്നുവെന്നും എന്നാല്‍ 2025ല്‍ ഇത് 5591 മാത്രമായി കുറഞ്ഞതുവഴി തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് ഉണ്ടായിട്ടും വിമാനചാര്‍ജ്ജില്‍ മാറ്റമില്ലതെ തുടരു കയാണെന്നും കേന്ദ്രം പറയുന്നു.

എന്നാല്‍ ഒരു നീതീകരണവുമില്ലാത്ത വിമാന ചാര്‍ജ് വര്‍ധനയാണ് കോഴിക്കോട് വിമാനത്താവളം വഴിയുള്ള ഹജ്ജ് യാത്രക്ക് താര്‍ത്ഥാടകര്‍ താല്‍പര്യപ്പെടാത്തത് എന്നതാണ് വസ്തുത. നിരക്ക് വര്‍ധന ഇത്തവണയും തുടരുമെന്നുറപ്പായതോടെ കോഴിക്കോട് വഴിയാത്ര ഉദ്ദേശിച്ച 3000ത്തോളം പേര്‍ യാത്ര കണ്ണൂര്‍ വഴിയാക്കാന്‍ ഇപ്പോള്‍ തന്നെ ആവശ്യപ്പെട്ടുകഴിഞ്ഞിരിക്കുകയാണ്. കോഴിക്കോട് നിന്ന് വലിയ വിമാനങ്ങള്‍ പറത്താനുള്ള സൗകര്യമില്ലാത്തതിനാല്‍ എയര്‍ ഇന്ത്യ മാത്രമാണ് ടെണ്ടറില്‍ പങ്കെടുക്കുന്നതെന്നും അവര്‍ ക്വാട്ട് ചെയ്യുന്ന തുകക്ക് കരാര്‍ ഉറപ്പിക്കുകയാണ് ചെയ്യുന്നതെന്നും അതിനാല്‍ നിരക്കിന്റെ കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് കൈമലര്‍ത്തുകയാണ് ഇതുമായി ബന്ധപ്പെട്ടുള്ള എല്ലാ ആവശ്യങ്ങളോടുമുള്ള കേന്ദ്ര സര്‍ക്കാറിന്റെ സമീപനം. പാര്‍ലമെന്റംഗങ്ങളുള്‍ പ്പെടെയുള്ള ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടികളും ഇതര സംഘടനകളുമെല്ലാം ഇക്കാര്യത്തില്‍ നിരന്തരമായി സര്‍ക്കാറിനെ സമീപിക്കുമ്പോഴും അവരോടെല്ലാമുള്ള സര്‍ക്കാര്‍ സമീപനം നിസംഗതയുടേതാണ്. വിഷയം സുപ്രീംകോടതിയില്‍ വരെയെത്തിയത് കാര്യത്തിന്റെ ഗൗരവം അ ധികൃതര്‍ക്ക് വ്യക്തമാകാന്‍ പര്യാപ്തമാണ്.

കോഴിക്കാട് വിമാനത്താവള വികസനം പൂര്‍ത്തീകരിക്കേണ്ടതും വലിയ വിമാനങ്ങളുള്‍പ്പെടെയുള്ളവ ഇറങ്ങാനുള്ള സാഹചര്യം ഒരുക്കേണ്ടതും ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പു വരുത്തുകയെന്ന ഭരണഘടനാപരമായ ഉത്തരവാദിത്തത്തിന്റെ ഭാഗാമായാണ് അതിനെ കാണേണ്ടത്. എന്നാല്‍ ആ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചക്ക് ജനങ്ങള്‍ ബലിയാടായി മാറുന്ന അവസ്ഥയാണ് കോഴിക്കോട് വിമാനത്താവളത്തിന്റെ കാര്യത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. നിരന്തരം വിമാനങ്ങളും നിറയെ യാത്രക്കാരുമുണ്ടായിരുന്ന കരിപ്പൂരിനെ ഇന്നത്തെ അവസ്ഥയിലേക്കെത്തിച്ചത് കേന്ദ്ര സര്‍ക്കാറിന്റെ അവഗണനാപരമായ സമീപനം കൊണ്ടാണെന്നത് അവിതര്‍ക്കിതമാണ്. പശ്ചാത്തല സൗകര്യങ്ങളെല്ലാം ഒരുക്കിക്കൊടുത്തിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതിന്റെ ഭാഗമാണ്, ഒരു കാലത്ത് കേരളത്തിലെ ഒരേയൊരു ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായിരുന്ന കരിപ്പൂരിനുണ്ടായിരിക്കുന്ന ഈ ദുസ്ഥിതി. ഇനിയെങ്കിലും ഈ അനീതിക്കെതിരെ കണ്ണുതുറക്കുകയും ഇത്തവണ തന്നെ ഇതിന് പരിഹാരം കാണാനുള്ള ശ്രമവും വ്യോമയാന മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നുണ്ടാകേണ്ടതുണ്ട്. ഹജ്ജ് കര്‍മം നിര്‍വഹിക്കുകയെന്നത് ഓരോ വിശ്വാസിയുടെയും ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നാണ്. അതിനായി സൊരുക്കൂട്ടുന്ന പണത്തിന് ഒരായുസിന്റെ തന്നെ മൂല്യമുണ്ട്. ആ പണം ചൂഷണം ചെയ്യപ്പെടുന്നത് ഒരിക്കലും പൊറുക്കാനാകാത്ത അപരാധമാണെന്ന് തിരിച്ചറിയാന്‍ ഭരണകൂടത്തിന് സാധിക്കേണ്ടതുണ്ട്.

Continue Reading

gulf

ഖത്തറിൽ ഈദ് അവധി പ്രഖ്യാപിച്ചു

ഏപ്രിൽ 8 ചൊവ്വാഴ്ച അവധി കഴിഞ്ഞു പതിവ് പോലെ വീണ്ടും ജോലിയിൽ പ്രവേശിക്കണം.

Published

on

ഖത്തറിൽ പതിനൊന്നു ദിവസത്തെ ഈദ് അവധി പ്രഖ്യാപിച്ചു ഖത്തർ അമിരി ദിവാൻ. ഗവണ്മെന്റ്, ഗവണ്മെന്റ് അനുബന്ധ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെയും ഈ വർഷത്തെ ഈദ് അവധി മാർച്ച്‌ 30 ഞായറാഴ്ച മുതൽ ഏപ്രിൽ 7 തിങ്കളാഴ്ച വരെയായിരിക്കുമെന്ന് അമീരി ദിവാൻ അറിയിച്ചു. ഏപ്രിൽ 8 ചൊവ്വാഴ്ച അവധി കഴിഞ്ഞു പതിവ് പോലെ വീണ്ടും ജോലിയിൽ പ്രവേശിക്കണം.

Continue Reading

gulf

റഹീമിന്‍റെ കേസ് വീണ്ടും മാറ്റിവെച്ചു, ജാമ്യ ഹരജിയും പരിഗണിച്ചില്ല

ഇത് ഗവർണറേറ്റിന് മന്ത്രാലയത്തിൽ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് വിവരം.

Published

on

സഊദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ കേസ് റിയാദിലെ കോടതി വീണ്ടും മാറ്റി. കോടതി ആവശ്യപ്പെട്ടത് അനുസരിച്ച് ഗവർണറേറ്റ്, ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് കേസ് ഫയലിന്റെ ഹാർഡ് കോപ്പി ആവശ്യപ്പെട്ടിരുന്നു. ഇത് ഗവർണറേറ്റിന് മന്ത്രാലയത്തിൽ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് വിവരം.

ഇവ ലഭ്യമായാൽ മാത്രമാകും തുടർനടപടികൾ എന്ന് കോടതിയിൽ നിന്ന് വിവരം ലഭിച്ചതായി റഹീം നിയമസഹായ സമിതി അറിയിച്ചു. മോചനം വൈകുന്നതിനാൽ റഹീമിനെ താൽക്കാലികമായി ജാമ്യത്തിൽ ഇറക്കാൻ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇതിലും തീരുമാനമായിട്ടില്ല.

Continue Reading

Trending