Connect with us

More

ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുന്നതില്‍ അലംഭാവം

Published

on

കോഴിക്കോട്: ഭക്ഷ്യസുരക്ഷാ പദ്ധതി പ്രഖ്യാപനം കഴിഞ്ഞ് ഒമ്പത് മാസം പിന്നിട്ടിട്ടും സംസ്ഥാനത്ത് പദ്ധതി നടത്തിപ്പ് എങ്ങുമെത്തിയില്ല. ഭക്ഷ്യവസ്തുക്കളുടെ വിതരണം കാര്യക്ഷമമാക്കാനും ഉപഭോക്താക്കള്‍ക്ക് കൃത്യമായ അളവില്‍ റേഷന്‍ സാധനങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും തയാറാക്കിയ പദ്ധതിയാണ് എങ്ങുമെത്താതെ പോകുന്നത്. പൊതുവിതരണക്കാര്‍ ഉള്‍പ്പെടെയുള്ള ഇടനിലക്കാരെ ഒഴിവാക്കി റേഷന്‍ സാധനങ്ങള്‍ സപ്ലൈകോ വഴി സംഭരിച്ച് റേഷന്‍ കടകളില്‍ എത്തിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കൊല്ലത്ത് കഴിഞ്ഞെങ്കിലും മറ്റു ജില്ലകളില്‍ എപ്പോള്‍ നടപ്പാകും എന്നതിനെപറ്റി യാതൊരു അറിവുമില്ല. നിലവില്‍ മൊത്തവ്യാപാരികളില്‍ നിന്ന് റേഷന്‍കടക്കാര്‍ സാധനങ്ങള്‍ കൈപ്പറ്റി സ്വന്തം ചെലവില്‍ കടയില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. ഒരു ക്വിന്റല്‍ സാധനങ്ങള്‍ എത്തിക്കാന്‍ 35 രൂപ മുതല്‍ 60 രൂപ വരെ ചെലവ് വരും. ഈ തുക കടക്കാരുടെ കമ്മീഷനില്‍ വക കൊള്ളിക്കുകയാണ് പതിവ്. സപ്ലൈകോയുടെ ഗോഡൗണില്‍ നിന്ന് സാധനങ്ങള്‍ കൊണ്ടുപോവാന്‍ ട്രാന്‍സ്‌പോര്‍ട്ടിങ് രംഗത്തുള്ള സ്ഥാപനങ്ങളെയും വ്യക്തികളെയും നിയോഗിക്കാനാണ് നീക്കം. എന്നാല്‍ ഇത്തരം പദ്ധതികള്‍ എത്രമാത്രം ഫലം ചെയ്യും എന്നതിനെപറ്റി ആശങ്കയുണ്ട്. ഒരു ക്വിന്റല്‍ സാധനങ്ങള്‍ വില്‍പന നടത്തിയാല്‍ 100 രൂപ എന്ന നിരക്കിലാണ് കടക്കാര്‍ക്ക് കമ്മീഷന്‍ നല്‍കുന്നത്. സാധനങ്ങള്‍ നേരിട്ട് കടയില്‍ എത്തിക്കുമ്പോള്‍ കമ്മീഷന്‍ കുറയാന്‍ സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ വ്യാപാരികളുമായി ഇനിയും ചര്‍ച്ച നടത്തിയിട്ടില്ല. റേഷന്‍സാധനങ്ങള്‍ കടയില്‍ എത്തിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരക്കിട്ട് നടത്തിയെങ്കിലും ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തിയില്ല എന്ന ആക്ഷേപം ശക്തമാണ്. ഇതുമായി ബന്ധപ്പെട്ട് നിയോഗിക്കപ്പെടുന്ന ട്രാന്‍സ്‌പോര്‍ട്ടിങ് ഏജന്റുമാര്‍ക്ക് നല്‍കേണ്ട കൂലി സംബന്ധിച്ചും വ്യക്തതയായിട്ടില്ല.

റേഷന്‍കാര്‍ഡ് വിതരണം സംബന്ധിച്ചും അവ്യക്തത തുടരുകയാണ്. മുന്‍ഗണനാ ലിസ്റ്റ് സംബന്ധിച്ച പരാതികള്‍ ഏറെയാണ്. അര്‍ഹതയില്ലാത്ത നിരവധി പേര്‍ ലിസ്റ്റില്‍ കടന്നുകൂടിയിട്ടുണ്ട്. നിലവിലുള്ള ലിസ്റ്റ് പ്രകാരം റേഷന്‍സാധനങ്ങള്‍ വിതരണം ചെയ്യാനും പരാതികള്‍ ക്രമാനുഗതമായി പരിഹരിക്കാനുമാണ് ഭക്ഷ്യവകുപ്പ് ആലോചിക്കുന്നത്. എന്നാല്‍ ഇതെത്രമാത്രം ഫലം ചെയ്യുമെന്ന് കണ്ടറിയണം.
റേഷന്‍കടകള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്നതിനുള്ള നടപടികളും എങ്ങുമെത്തിയിട്ടില്ല. വില്‍പന സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുന്നതിന് ആവശ്യമായ ഇലക്ട്രോണിക് പോയന്റ് ഓഫ് സെയില്‍ സംവിധാനവും സ്ഥാപിക്കേണ്ടതുണ്ട്. അതേസമയം, അരിയുടെ ക്ഷാമം തീര്‍ക്കുന്നതിന് ഭക്ഷ്യവകുപ്പിന്റെ ഇടപെടലിനെ തുരങ്കം വെച്ച് സഹകരണവകുപ്പ് അരി ഇറക്കുമതി ചെയ്തതും ചര്‍ച്ചയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് താപനില ഉയരും; 10 ജില്ലകളിൽ യെല്ലോ അലർട്ട്

Published

on

തിരുവനന്തപുരം∙ കൊടും ചൂടിൽ വെന്തുരുകുന്ന കേരളത്തിൽ താപനില മുന്നറിയിപ്പ് തുടരുന്നു. താപനില ഉയരുന്നതിനാൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്നും നാളെയും യെലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

മാർച്ച് 14-15 തീയതികളിൽ പാലക്കാട്, തൃശൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ താപനില  37 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. കോട്ടയം, പത്തനംതിട്ട, കൊല്ലം, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.  തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ  35 ഡിഗ്രി വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വയനാട്, ഇടുക്കി ജില്ലകളിൽ 34 ഡിഗ്രി സെൽഷ്യസ് വരെയുമാണ് ഇന്നും നാളെയും താപനില ഉയരുക.

Continue Reading

kerala

കളമശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിലെ കഞ്ചാവ് വേട്ട; മൂന്ന് വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു

പൊലീസിന്റെ മിന്നൽ പരിശോധനയിൽ 2 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്

Published

on

കളമശേരി പോളിടെക്നിക് ഹോസ്റ്റലിൽ കഞ്ചാവ് പിടികൂടിയ സംഭവം. മൂന്ന് വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു. അഭിരാജ്, ആകാശ്, ആദിത്യൻ എന്നിവർക്കാണ് സസ്പെന്റ് ചെയ്തത്. പോളി ടെക്നിക്ക് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. ഇന്നലെ രാത്രിയാണ് വൻ കഞ്ചാവ് ശേഖരം കണ്ടെത്തിയത്. പൊലീസിന്റെ മിന്നൽ പരിശോധനയിൽ 2 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. രണ്ട് മുറികളില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത് മൂന്ന് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസില്‍ 2 എഫ്ഐആറുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്.

ആദ്യത്തെ എഫ് ഐ ആറിൽ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ് (21) പ്രതിയാണ്. 1.909 കിലോ ഗ്രാം കഞ്ചാവാണ് ആകാശിന്റെ മുറിയിൽ നിന്ന് കണ്ടെടുത്തത്. പ്രതി വില്പനയ്ക്കും ഉപയോഗത്തിനും വേണ്ടിയാണ് കഞ്ചാവ് സൂക്ഷിച്ചത്. രണ്ടാമത്തെ എഫ്ഐആറിൽ രണ്ട് പ്രതികളാണുള്ളത്. ഹരിപ്പാട് സ്വദേശി ആദിത്യന്‍ (21), കരുനാഗപള്ളി സ്വദേശി അഭിരാജ് (21) എന്നിവരാണ് ഈ കേസിൽ പ്രതികൾ. കവർ ഉൾപ്പെടെ 9.70 ഗ്രാം കഞ്ചാവാണ് ഇവരുടെ മുറിയിൽ നിന്ന് പിടിച്ചെടുത്തത്. വിദ്യാര്‍ഥികളില്‍ നിന്ന് രണ്ട് മൊബൈല്‍ഫോണും തിരിച്ചറിയല്‍ രേഖകളും പിടിച്ചെടുത്തു.

അതേസമയം കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തില്‍ വിശദീകരണവുമായി തൃക്കാക്കര എസിപി പി.വി. ബേബി രംഗത്തെത്തി. കൃത്യമായി മുന്നൊരുക്കങ്ങള്‍ നടത്തി ഇന്റലിജന്‍സില്‍നിന്നും കോളേജ് അധികാരികളില്‍നിന്നും രേഖാമൂലം അനുമതി നേടിയശേഷമാണ് റെയ്ഡ് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

പൊലീസ് പിടികൂടി അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ട ആളുകള്‍ക്ക് കുറ്റത്തില്‍ പങ്കുള്ളതായി തന്നെയാണ് കരുതുന്നതെന്നും സംഭവവുമായി ബന്ധപ്പെട്ട് കോളജിനകത്തും പുറത്തും നിന്നുള്ളവര്‍ക്ക് എത്രത്തോളം പങ്കുണ്ട് എന്നകാര്യം അന്വേഷിച്ചുവരികയാണെന്നും എസിപി മാധ്യമങ്ങളോട് പറഞ്ഞു.

Continue Reading

kerala

‘സുരേഷ് ഗോപി ഇനി ഉത്തരവുമായി വന്നാൽ മതി, പ്രഖ്യാപനം മാത്രം പോര’; ആശാ വര്‍ക്കര്‍മ്മാര്‍

കേന്ദ്ര ധനമന്ത്രിയും മുഖ്യമന്ത്രിയുമായുള്ള കൂടികാഴ്ചയില്‍ ആശാമാരുടെ പ്രശ്‌നം വരാത്തതിന്റെ നിരാശയിലും അതൃപ്തി സമരക്കാര്‍ക്കുണ്ട്

Published

on

തിരുവനന്തപുരം: കേന്ദ്രം എല്ലാം ചെയ്തെന്ന് അടിക്കടി സമരപന്തലിലെത്തി വീമ്പ് പറയുന്ന സുരേഷ് ഗോപി എംപിക്കെതിരെ സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ആശമാർ.കേന്ദ്രത്തിൽ നിന്ന് പ്രഖ്യാപനം മാത്രം പോര ഉത്തരവ് വേണമെന്നും ആശമാര്‍ പറഞ്ഞു. സുരേഷ്‌ഗോപി ഇനി വരേണ്ടത് ഉത്തരവുമായിട്ടാകണം. അല്ലാതെ അദ്ദേഹം വരുന്നത് കൊണ്ട് ഒരു കാര്യവുമില്ലന്നും സമരക്കാർ പറഞ്ഞു.

അതേസമയം, വേതന വർധന ഉൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് ആശ പ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന രാപ്പകൽ സമരം ആരംഭിച്ചിട്ട്ഇന്നേക്ക് 33 ദിവസമായി. ഇന്നലെ നാടും നഗരവും ഉത്സവലഹരിയിൽ ആറാടിയപ്പോൾ പ്രതിഷേധ പൊങ്കാല ഇട്ട് ആശമാർ സമരം കൂടുതൽ ശക്തമാക്കി. എന്നാൽ കേന്ദ്ര ധനമന്ത്രിയും മുഖ്യമന്ത്രിയുമായുള്ള കൂടികാഴ്ചയില്‍ ആശാമാരുടെ പ്രശ്‌നം വരാത്തതിന്റെ നിരാശയിലും അതൃപ്തി സമരക്കാര്‍ക്കുണ്ട്.

ഫണ്ട് അനുവദിച്ചതിനെ ചൊല്ലി കേന്ദ്രവും കേരളവും തമ്മിലെ തര്‍ക്കം ഉടന്‍ തീര്‍ത്ത് പ്രശ്‌നപരിഹാരം ഉണ്ടാക്കണമെന്നാണ് ആശാമാരുടെ ആവശ്യം. തിങ്കാളാഴ്ച സെക്രട്ടറിയേറ്റ് ഉപരോധം പ്രഖ്യാപിച്ച് സമരം കടുപ്പിക്കാനാണ് ആശമാരുടെ നീക്കം.

Continue Reading

Trending