Connect with us

kerala

ഗണപതിയുടെ തല ആനയുടേതായി വെച്ചത് പ്ലാസ്റ്റിക് സര്‍ജറിയാണോ? വൈറലായി മോദിയുടെ പ്രസംഗം

എറണാകുളം കുന്നത്തുനാട് നടത്തിയ വിദ്യാജ്യോതി പരിപാടിയിലെ പ്രസംഗമാണ് വിവാദത്തിന് തിരി കൊളുത്തിയത്.

Published

on

സ്പീക്കര്‍ എ.എന്‍ ശംസീര്‍ മതവികാരം വ്രണപ്പെടുത്തിയെന്ന് ആക്ഷേപിക്കുന്നവര്‍ക്ക് മറുപടിയുമായി നെറ്റിസണ്‍സ്. പ്രധാനമന്ത്രിയുടെ പഴയ പ്രസംഗമാണ് വിവാദത്തിനായി എടുത്തിട്ടിരിക്കുന്നത്. ഗണപതിയുടെ തല ആനയുടേതായി വെച്ചത് പ്ലാസ്റ്റിക് സര്‍ജറിയാണോ എന്നും മറ്റും ചോദിക്കുന്ന മോദിയുടെ പ്രസംഗം . അന്ന് പ്ലാസ്റ്റിക് സര്‍ജനുണ്ടായിക്കാണുമെന്നായിരുന്നു മോദിയുടെ വാദം. ഇതിനെതിരെയാണ് ശംസീറിന്റെ പ്രസംഗം. വിദ്യാഭ്യാസ സിലബസുകളില്‍ ശാസ്ത്രീയപഠനങ്ങള്‍ക്കുപകരം കാവിവല്‍കരണം അടിച്ചേല്‍പിക്കുന്നതിനെതിരെ എറണാകുളം കുന്നത്തുനാട് നടത്തിയ വിദ്യാജ്യോതി പരിപാടിയിലെ പ്രസംഗമാണ് വിവാദത്തിന് തിരി കൊളുത്തിയത്.

ഇതാണ് ശംസീറിന്റെ പ്രസംഗം:

‘ നമ്മുടെ വിദ്യാഭ്യാസ മേഖലയില്‍ സയന്‍സിനെ പ്രമോട്ട് ചെയ്യാന്‍ കഴിയണം.എന്തൊക്കെയാ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത്…, വിമാനം കണ്ട് പിടിച്ചത് ആരാണ്..? എന്റെ കാലത്തെ ഉത്തരം റൈറ്റ് ബ്രദേഴ്‌സ് എന്നായിരുന്നു.ഇപ്പോ അത് തെറ്റാണ്, ഹിന്ദുത്വ കാലത്ത് ലോകത്തെ ആദ്യത്തെ വിമാനം പുഷ്പക വിമാനം
ആണ്.പാഠപുസ്തകങ്ങളില്‍ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം മിത്തുകളെ പ്രോത്സാഹിപ്പിക്കുന്നു.അതിന്റെ ഭാഗമാണ് വിമാനം കണ്ട് പിടിച്ചത് ആര് എന്ന ചോദ്യത്തിന് റൈറ്റ് ബ്രദേഴ്‌സ് എന്നെഴുതുന്നത് തെറ്റും പുഷ്പക വിമാനം എന്നത് ശെരിയും ആകുന്നത്.
ചിലര്‍ കല്യാണകഴിഞ്ഞ് കുട്ടികള്‍ ഉണ്ടാകാതെ വന്നാല്‍ ട്രീറ്റ്‌മെന്റിന് പോകും, അതാണ് ഐ വി എഫ്.അതിന്റെ പ്രത്യേകത ചിലപ്പോ ട്വിന്‍സ് ഉണ്ടാകും,ചിലപ്പോ ത്രിപ്പിള്‍സ് ഉണ്ടാകും.അതിന്റെ പ്രത്യേകത അതാണ്.അവര് പറയുന്നു ഇത് നേരത്തേയുള്ളതാ…അതാണ് കൗരവപ്പട.കൗരവപ്പട ഉണ്ടായത് ഈ ട്രീറ്റ്‌മെന്റിലൂടെയാണ്. ഇങ്ങനെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നു.
മെഡിക്കല്‍ സയന്‍സ് കൂടുതല്‍ കൂടുതല്‍ മൈക്രോ ആയി.സെര്‍ജ്ജറി പ്ലാസ്റ്റിക് സര്‍ജ്ജറി ആയി.പ്ലാസ്റ്റിക് സര്‍ജ്ജറി മെഡിക്കല്‍ സയന്‍സിന്റെ പുതിയ കണ്ട് പിടിത്തം ആണ്.ഇവിടെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് പ്ലാസ്റ്റിക് സര്‍ജറി പണ്ടേയുള്ളത് ആണെന്നാണ്.
ആരുടേതാണ് ആദ്യത്തെ പ്ലാസ്റ്റിക് സര്‍ജറി നടത്തിയതെന്ന് ചോദ്യത്തിന് മനുഷ്യന്റെ ശരീരവും ആനയുടെ മുഖവുമുള്ള ഗണപതിയാണെന്നാണ് ഉത്തരം. ഇങ്ങനെ ശാസ്ത്രത്തിന്റെ സ്ഥാനത്ത് മിത്തുകളെ പ്രോത്സാഹിപ്പിക്കുന്നു. ഇവിടെ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കാന്‍ കഴിയണം.’

മോദിയുടെ പ്രസംഗം:

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നൂറാം ദിനത്തിലേക്ക് കടന്ന് ആശാസമരം; ഇന്ന് പന്തം കൊളുത്തി പ്രതിഷേധിക്കും

ഇന്ന് വൈകിട്ട് 4.30ന് സമരപ്പന്തലില്‍ പന്തം കൊളുത്തി പ്രതിഷേധിക്കാനാണ് ആശാ പ്രവര്‍ത്തകരുടെ തീരുമാനം

Published

on

തിരുവനന്തപുരം സെക്രട്ടേറിയറ്റിന് പടിക്കലെ ആശമാരുടെ സമരം നൂറാം ദിവസത്തിലേക്ക്. ഇന്ന് വൈകിട്ട് 4.30ന് സമരപ്പന്തലില്‍ പന്തം കൊളുത്തി പ്രതിഷേധിക്കാനാണ് ആശാ പ്രവര്‍ത്തകരുടെ തീരുമാനം.

ആശാ പ്രവര്‍ത്തകരുടെ സംസ്ഥാനതല രാപ്പകല്‍ സമരയാത്രയിലും പന്തം കൊളുത്തി പ്രകടനം നടത്തും. സമര യാത്രയുടെ 16ാം ദിവസമാണ് ഇന്ന.് പാലക്കാട് കല്ലേപ്പുള്ളിയിലാണ് പ്രതിഷേധ ജ്വാല തെളിയിക്കുന്നത്.

ജൂണ്‍ 17ന് തിരുവനന്തപുരത്താണ് സമാപനം. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പര്യടനം ഇതിനോടകം പൂര്‍ത്തിയായി. ഫെബ്രുവരി 10നാണ് ആശാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ രാപ്പകല്‍ സമരം ആരംഭിച്ചത്.

Continue Reading

kerala

എല്ലാ പിന്തിരിപ്പന്‍ ശക്തികളും കരിഞ്ഞ് പോകും; ഭീഷണി പ്രസംഗം നടത്തി സിപിഎം ജില്ലാ കമ്മിറ്റിയംഗം പി.എ ഗോകുല്‍ദാസ

പിന്നില്‍നിന്ന് കുത്തുന്നുവര്‍ക്കും ജില്ലാ കമ്മറ്റിയെ ഒറ്റ് കൊടുക്കുന്നവര്‍ക്കും തത്ക്കാലം വിജയിക്കാമെന്നും ഗോകുല്‍ദാസ് പറഞ്ഞു.

Published

on

ഭീഷണി പ്രസംഗം നടത്തി സിപിഎം ജില്ലാ കമ്മിറ്റിയംഗം പി.എ ഗോകുല്‍ദാസ്. അണഞ്ഞു കത്തുന്ന തീയൊന്ന് ആളിപടര്‍ന്നാല്‍ എല്ലാ പിന്തിരിപ്പന്‍ ശക്തികളും കരിഞ്ഞ് പോകുമെന്ന് ഗോകുല്‍ദാസ് ഭീഷണിപ്പെടുത്തി. സാമ്പത്തിക ക്രമക്കേടില്‍ സിപിഎം അന്വേഷണം നേരിടുന്ന ഗോകുല്‍ദാസ് തനിക്ക് എതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കും മാധ്യമങ്ങള്‍ക്കുമെതിരെയാണ് ഭീഷണിയുമായി രംഗത്തെത്തിയത്.

പിന്നില്‍നിന്ന് കുത്തുന്നുവര്‍ക്കും ജില്ലാ കമ്മറ്റിയെ ഒറ്റ് കൊടുക്കുന്നവര്‍ക്കും തത്ക്കാലം വിജയിക്കാമെന്നും ഗോകുല്‍ദാസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഗോകുല്‍ ദാസിനെതിരെ കോങ്ങാട് ഭാഗത്ത് ഫ്‌ലക്‌സ്‌ബോര്‍ഡുകള്‍ ഉയര്‍ന്നിരുന്നു. ഈ വിഴുപ്പ് താങ്ങാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ആകുമോ എന്ന പേരിലാണ് ഫ്‌ലക്‌സ് ഉയര്‍ന്നത്.

രക്തസാക്ഷി കെ.സി ബാലകൃഷ്ണന്റെ പേരില്‍ തട്ടിപ്പ് നടത്തിയ വഞ്ചകനാണ് ഗോകുല്‍ ദാസ് എന്നും കോങ്ങാട് ബ്രാഞ്ച് സെക്രട്ടറി മുതല്‍ മുകളിലുള്ള നേതാക്കളുടെ സ്വത്ത് വിവരങ്ങള്‍ അന്വേഷിക്കണമെന്നും ബോര്‍ഡിലുണ്ട്. പാര്‍ട്ടി അന്വേഷണം നടക്കട്ടെ, വിജിലന്‍സ് അന്വേഷണം അനിവര്യമെന്നും ഫ്‌ലക്‌സില്‍ എഴുതിയിരുന്നു.

സാമ്പത്തിക ക്രമക്കേടില്‍ ഗോകുല്‍ ദാസിന് എതിരെ സിപിഎം അന്വേഷണം തുടരുന്നതിനിടെയാണ് ഫ്‌ലക്‌സ്‌ബോര്‍ഡുകള്‍ ഉയര്‍ന്നത്. കോങ്ങാട് വിവിധ സ്ഥലങ്ങളില്‍ വെച്ച ബോര്‍ഡുകള്‍ സിപിഎം പ്രവര്‍ത്തകര്‍ എടുത്തു മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ഗോകുല്‍ ദാസിന്റെ ഭീഷണി പ്രസംഗം.

Continue Reading

kerala

ആലുവയിലെ മൂന്ന് വയസുകാരിയുടെ കൊലപാതകം; അമ്മക്കെതിരെ കൊലക്കുറ്റം ചുമത്തി

കുട്ടിയെ അമ്മ സന്ധ്യ എന്തിന് കൊലപ്പെടുത്തി എന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല

Published

on

ആലുവയില്‍ മൂന്ന് വയസുകാരി കല്യാണിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മക്കെതിരെ കൊലക്കുറ്റം ചുമത്തി. കുട്ടിയെ അമ്മ സന്ധ്യ എന്തിന് കൊലപ്പെടുത്തി എന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. വിഷയത്തില്‍ അമ്മ സന്ധ്യയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സന്ധ്യയുടെ അറസ്റ്റ് പൊലീസ് ഉടന്‍ രേഖപ്പെടുത്തും.

അമ്മ സന്ധ്യ കുട്ടിയെ മുന്‍പും അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്നാണ് ബന്ധുക്കള്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഇന്നലെയാണ് മൂന്ന് വയസുകാരിയെ അമ്മ സന്ധ്യ മൂഴിക്കുളം പാലത്തിന് മുകളില്‍ നിന്ന് പുഴയിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തയത്. ആലുവയില്‍ നിന്ന് കുട്ടിയെ കാണാതായി എന്നായിരുന്നു അമ്മ ആദ്യം പൊലീസിന് നല്‍കിയ മൊഴി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തില്‍ കുട്ടിയുമായി സന്ധ്യ ആലുവയില്‍ ബസ് ഇറങ്ങിയെന്ന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ കുട്ടിയെ മൂഴിക്കുളം പാലത്തിന് മുകളില്‍ നിന്ന് താഴേയ്ക്ക് എറിഞ്ഞതായി യുവതി പൊലീസിനോട് വ്യക്തമാക്കി. മൂഴിക്കുളം പാലത്തിന് താഴെ പൊലീസും സ്‌കൂബ ടീമും അടക്കം നടത്തിയ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കുട്ടിയുടെ മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Continue Reading

Trending