Connect with us

Literature

ഓടക്കുഴല്‍ പുരസ്‌കാരം അംബികാസുതന്‍ മാങ്ങാടിന്

ഫെബ്രുവരി രണ്ടിന് എം ലീലാവതി പുരസ്‌കാരം സമ്മാനിക്കും.

Published

on

കൊച്ചി: 2022ലെ ഓടക്കുഴല്‍ പുരസ്‌കാരം അംബികാസുതന്‍ മാങ്ങാടിന്. പ്രാണവായു എന്ന കഥാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.

മുപ്പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഫെബ്രുവരി രണ്ടിന് എം ലീലാവതി പുരസ്‌കാരം സമ്മാനിക്കും.

Literature

ലാറ്റിനമേരിക്കന്‍ സാഹിത്യത്തകാരന്‍ മരിയോ വര്‍ഗാസ് യോസ അന്തരിച്ചു

ലാറ്റിനമേരിക്കന്‍ സാഹിത്യത്തില്‍ ആഗോള കുതിപ്പിന് തിരികൊളുത്തിയ നിര്‍ണായക വ്യക്തികളില്‍ ഒരാളായ പെറുവിയന്‍ നോവലിസ്റ്റ് മരിയോ വര്‍ഗാസ് ലോസ (89) അന്തരിച്ചു.

Published

on

ലാറ്റിനമേരിക്കന്‍ സാഹിത്യത്തില്‍ ആഗോള കുതിപ്പിന് തിരികൊളുത്തിയ നിര്‍ണായക വ്യക്തികളില്‍ ഒരാളായ പെറുവിയന്‍ നോവലിസ്റ്റ് മരിയോ വര്‍ഗാസ് ലോസ (89) അന്തരിച്ചു. അദ്ദേഹത്തിന്റെ മക്കളായ അല്‍വാരോ, ഗോണ്‍സാലോ, മോര്‍ഗന വര്‍ഗാസ് ലോസ എന്നിവരുടെ പ്രസ്താവനയിലാണ് ഞായറാഴ്ച അദ്ദേഹത്തിന്റെ മരണം അറിയിച്ചത്.

50 വര്‍ഷത്തിലേറെ നീണ്ട ഒരു കരിയറില്‍, ദ ടൈം ഓഫ് ദി ഹീറോ, കത്തീഡ്രലില്‍ സംഭാഷണം, ആടിന്റെ വിരുന്ന് എന്നിവയുള്‍പ്പെടെ നിരവധി നോവലുകളില്‍ വര്‍ഗാസ് ലോസ അധികാരവും അഴിമതിയും രേഖപ്പെടുത്തി. തന്റെ ഫിക്ഷന്‍ പോലെ വര്‍ണ്ണാഭമായ ഒരു ജീവിതം നയിച്ചുകൊണ്ട്, വര്‍ഗാസ് ലോസ പെറുവിയന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് പരാജയപ്പെട്ട ഒരു ശ്രമവും ആരംഭിച്ചു, ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസുമായുള്ള ദീര്‍ഘകാല വൈരാഗ്യം പരിഹരിച്ച് 2010-ല്‍ നോബല്‍ സമ്മാന ജേതാവായി വിജയിച്ചു.

1936-ല്‍ അരെക്വിപയില്‍ ജനിച്ച വര്‍ഗാസ് 15 വയസ്സുള്ളപ്പോള്‍ ഒരു ക്രൈം റിപ്പോര്‍ട്ടറായി ജോലി ചെയ്യാന്‍ തുടങ്ങി. 1958-ല്‍ പാരീസിലേക്കുള്ള ഒരു യാത്ര, മാഡ്രിഡ്, ബാഴ്സലോണ, ലണ്ടന്‍ എന്നിവിടങ്ങളിലും ഫ്രഞ്ച് തലസ്ഥാനത്തും താമസിക്കുന്ന വിദേശ 16 വര്‍ഷത്തെ തുടക്കമായിരുന്നു. എന്നാല്‍ പത്രപ്രവര്‍ത്തകനായും പ്രക്ഷേപകനായും അദ്ധ്യാപകനായും ജോലി ചെയ്യുമ്പോള്‍, വര്‍ഗാസ് ലോസ തന്റെ ജന്മനാട്ടിലേക്ക് ഫിക്ഷനായി മടങ്ങാന്‍ തുടങ്ങി.

1963-ല്‍ അദ്ദേഹത്തിന്റെ ആദ്യ നോവല്‍ ദി ടൈം ഓഫ് ദി ഹീറോ സ്‌പെയിനില്‍ പ്രസിദ്ധീകരിച്ചു.

ജൂലിയോ കോര്‍ട്ടസാര്‍, കാര്‍ലോസ് ഫ്യൂന്റസ്, മാര്‍ക്വേസ് തുടങ്ങിയ എഴുത്തുകാര്‍ക്കൊപ്പം ലാറ്റിനമേരിക്കന്‍ സാഹിത്യത്തിലെ കുതിച്ചുചാട്ടത്തിന്റെ കേന്ദ്രബിന്ദുവായി വര്‍ഗാസ് ലോസ സ്വയം കണ്ടെത്തി.

 

Continue Reading

kerala

മറവിരോഗം കാരണം പൊതുജീവിതം അവസാനിപ്പിക്കുന്നു, ഓര്‍മ്മയും വായനയും ഭാവനയും ഉള്ളിടത്തോളം ഞാന്‍ എഴുതും: കെ സച്ചിദാനന്ദന്‍

കവിതയുമായി ബന്ധപ്പെട്ട പരിപാടികളില്‍ മാത്രം പങ്കെടുക്കാനേ ആഗ്രഹിക്കുന്നുള്ളെന്നും പൊതുയോഗങ്ങള്‍ക്ക് വിളിക്കരുതെന്നും അദ്ദേഹം കുറിച്ചു.

Published

on

മറവിരോഗം കാരണം പൊതുജീവിതം അവസാനിപ്പിക്കുന്നതായി എഴുത്തുകാരനും സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ സച്ചിദാനന്ദന്‍. ഓര്‍മ്മക്കുറവ് ബാധിച്ചുതുടങ്ങിയെന്നും അതിനാല്‍ പൊതുയോഗങ്ങളും പ്രസംഗങ്ങളും അവസാനിപ്പിക്കുകയാണെന്നും ക സച്ചിദാനന്ദന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. കഴിഞ്ഞ അഞ്ചുദിവസത്തോളമായി ആശുപത്രിയിലാണെന്നും കഴിഞ്ഞ മാസം ഒരുപാട് പരിപാടികളില്‍ പങ്കെടുത്തതിനാല്‍ സ്‌ട്രെസ് കൂടിയെന്നും അദ്ദേഹം പറയുന്നു.

കവിതയുമായി ബന്ധപ്പെട്ട പരിപാടികളില്‍ മാത്രം പങ്കെടുക്കാനേ ആഗ്രഹിക്കുന്നുള്ളെന്നും പൊതുയോഗങ്ങള്‍ക്ക് വിളിക്കരുതെന്നും അദ്ദേഹം കുറിച്ചു. ഓര്‍മ്മയും വായനയും ഭാവനയും ഉള്ളിടത്തോളം താന്‍ എഴുതുമെന്നും അദ്ദേഹം പറയുന്നു.

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സുഹൃത്തുക്കളെ, ഞാന്‍ ഏഴ് വര്‍ഷം മുന്‍പ് ഒരു താത്കാലികമറവി രോഗത്തിന് വിധേയനായിരുന്നു. അന്നുമുതല്‍ മരുന്നും കഴിക്കുന്നുണ്ട്. പിന്നീട് അത് വന്നിരുന്നില്ല. എന്നാല്‍ നവംബര്‍ 1ന് പുതിയ രീതിയില്‍ അത് തിരിച്ചുവന്നു. കാല്‍മരവിപ്പ്, കൈ വിറയല്‍, സംസാരിക്കാന്‍ പറ്റായ്ക, ഓര്‍മ്മക്കുറവ്- ഇങ്ങിനെ അല്‍പനേരം മാത്രം നില്‍ക്കുന്ന കാര്യങ്ങള്‍. അഞ്ച് ദിവസമായി ആശുപത്രിയില്‍. ഒക്ടോബര്‍ മാസം നിറയെ യാത്രകളും പരിപാടികളും ആയിരുന്നു. സ്‌ട്രെസ് ആണ് ഈ രണ്ടാം അവതാരത്തിന് പ്രധാന കാരണം എന്ന് ഡോക്ടര്‍മാര്‍. അതുകൊണ്ട് പതുക്കെപ്പതുക്കെ പൊതുജീവിതം അവസാനിപ്പിക്കുന്നു. യാത്ര, പ്രസംഗം ഇവ ഒഴിവാക്കുന്നു.

ക്രിസ്തുവും ബുദ്ധനും മുതല്‍ ആരുടെയും പ്രസംഗംകൊണ്ട് ലോകം നന്നായിട്ടില്ല. അത് ഒരു സമയം പാഴാക്കുന്ന പരിപാടി മാത്രം എന്ന് 60 വര്‍ഷത്തെ അനുഭവം എന്നെ ബോധ്യപ്പെടുത്തി. അതുകൊണ്ട് എന്റെ ജീവന്‍ നിലനിര്‍ത്തുന്ന കവിതയുമായി ബന്ധപ്പെട്ട ചില പരിപാടികളില്‍ മാത്രമേ ഇനി പങ്കെടുക്കൂ; ഈ ടേം കഴിയുംവരെ അക്കാദമിയുടെ ചില പരിപാടികളിലും. ദയവായി എന്നെ പൊതുയോഗങ്ങള്‍ക്കു വിളിക്കാതിരിക്കുക. വന്നില്ലെങ്കില്‍ ദയവായി പരിഭവമില്ലാതെ അംഗീകരിക്കുക. ഓര്‍മ്മയും വായനയും ഭാവനയും ഉള്ളിടത്തോളം ഞാന്‍ എഴുതും. എപ്പോള്‍ വേണമെങ്കിലും അവ ഇല്ലാതാകാം.

 

Continue Reading

Literature

ഹാന്‍ കാങിന് സാഹിത്യ നൊബേല്‍

മനുഷ്യജീവിതത്തിന്റെ ദുര്‍ബലത തുറന്നുകാട്ടുന്ന തീവ്രമായ കാവ്യാത്മക ഗദ്യമാണ് ഹാന്‍ കാങിന്റേതെന്ന് നോര്‍വീജിയന്‍ അക്കാദമി വിലയിരുത്തി.

Published

on

ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങിന്. 53 വയസ്സായിരുന്നു ഹാന്‍ കാങിന്. മനുഷ്യജീവിതത്തിന്റെ ദുര്‍ബലത തുറന്നുകാട്ടുന്ന തീവ്രമായ കാവ്യാത്മക ഗദ്യമാണ് ഹാന്‍ കാങിന്റേതെന്ന് നോര്‍വീജിയന്‍ അക്കാദമി വിലയിരുത്തി. ഹാന്‍ കാങിന്റെ പ്രധാന നോവല്‍ ദി വെജിറ്റേറിയനാണ്. 2016-ല്‍ ദി വെജിറ്റേറിയന് ബുക്കര്‍ പ്രൈസ് ലഭിച്ചിട്ടുണ്ട്. കൂടാതെ ഇരുപതോളം കൃതികള്‍ രചിച്ചിട്ടുണ്ട്. സാഹിത്യത്തിനുള്ള നോബല്‍ നേടുന്ന ആദ്യ ഏഷ്യന്‍ വനിതയും രണ്ടാമത്തെ കൊറിയന്‍ നൊബേല്‍ സമ്മാന ജേതാവുമാണ് ഹാന്‍ കാങ്.

1970 നവംബര്‍ 27-ന് ദക്ഷിണ കൊറിയയിലെ ഗ്വാങ്ജുവിലാണ് ജനനം. ദക്ഷിണ കൊറിയന്‍ നോവലിായ് ഹാന്‍ സെങ് വോണാണ് ഇവരുടെ പിതാവ്. യോന്‍സി സര്‍വകലാശാലയില്‍ നിന്ന് കൊറിയന്‍ സാഹിത്യം പഠിച്ചു. 1993 മുതലാണ് ഹാന്‍ എഴുത്ത് ആരംഭിച്ചത്. ലിറ്ററേച്ചര്‍ ആന്‍ഡ് സൊസൈറ്റി മാസികയില്‍ കവിതകള്‍ എഴുതിയായിരുന്നു ഹാന്‍ കാങിന്റെ തുടക്കം.

1995-ല്‍ ലവ് ഓഫ് യെയോസു എന്ന ചെറുകഥാ സമാഹാരത്തിലൂടെയാണ് ഹാന്‍ കാങ് ഗദ്യത്തിലേക്ക് തുടക്കമിട്ടത്. ടുഡേയ്‌സ് യങ് ആര്‍ട്ടിസ്റ്റ് അവാര്‍ഡ്, സാങ് ലിറ്റററി പ്രൈസ്, യങ് ആര്‍ട്ടിസ്റ്റ് അവാര്‍ഡ്, കൊറിയന്‍ ലിറ്ററേച്ചര്‍ നോവല്‍ അവാര്‍ഡ്, തുടങ്ങിയ പുരസ്‌കാരങ്ങള്‍ ഹാങ് നേടിയിട്ടുണ്ട്. സാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍സില്‍ ക്രിയേറ്റീവ് റൈറ്റിങ് അധ്യാപികയാണ് ഹാന്‍ കാങ്.

Continue Reading

Trending