kerala
വിവാദങ്ങളുടെ കുത്തൊഴുക്ക്, ആരെ രക്ഷിക്കാനാണിതെല്ലാം?: വി ഡി സതീശൻ
പ്രതിപക്ഷ സമ്മർദ്ദം സഹിക്കവയ്യാതെ സർക്കാർ ഒരു അന്വേഷണസംഘത്തെ നിയോഗിച്ചു. അതിലും രണ്ട് പുരുഷ ഓഫീസർമാരെ വച്ചു. അന്വേഷണം അവരുടെ വഴിയേ പോകണമല്ലോ എന്നും വി ഡി സതീശൻ പറഞ്ഞു.

സർക്കാരിനെതിരെ തുടരെ തുടരെയുള്ള വിഷയങ്ങളാണ് ഉണ്ടാകുന്നതെന്നും ഏത് വിഷയത്തിന് മുൻഗണന നൽകണമെന്ന് പ്രതിപക്ഷത്തിന് അറിയാൻ കഴിയുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിവാദങ്ങളുടെ കുത്തൊഴുക്കാണ് നടക്കുന്നത്. മുഖ്യമന്ത്രിയും, സാംസ്കാരിക മന്ത്രിയും ചെയ്തത് ക്രിമിനൽ കുറ്റമാണ്.
പുറത്തിറക്കിയ റിപ്പോർട്ടിലും കൃത്രിമം കാണിച്ചു. പ്രതിപക്ഷ സമ്മർദ്ദം സഹിക്കവയ്യാതെ സർക്കാർ ഒരു അന്വേഷണസംഘത്തെ നിയോഗിച്ചു. അതിലും രണ്ട് പുരുഷ ഓഫീസർമാരെ വച്ചു. അന്വേഷണം അവരുടെ വഴിയേ പോകണമല്ലോ എന്നും വി ഡി സതീശൻ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ചും അന്വേഷണം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ നേതാവ്, ആരെ രക്ഷപ്പെടുത്താനാണ് ഇതെന്നും അദ്ദേഹം ചോദിച്ചു. സർക്കാരിന് വേട്ടക്കാരന്റെ സ്വകാര്യത കാത്തു സൂക്ഷിക്കുന്ന നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം എംഎൽഎ മുകേഷിനെതിരായ ആരോപണങ്ങളിൽ ഘടകകക്ഷികളും സിപിഎം ദേശീയ നേതാക്കൾ അടക്കം നടപടി ആവശ്യപ്പെട്ടുവെന്നും എന്നാൽ സിപിഎം നടപടി സ്വീകരിക്കാൻ തയ്യാറായില്ല. ഇത് സ്ത്രീപക്ഷ സർക്കാരല്ല, മറിച്ച് സ്ത്രീ വിരുദ്ധ സർക്കാരാണ്. സാമൂഹ്യവിരുദ്ധരുടെ സങ്കേതം ആയിരിക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. ഈ സംസ്ഥാനത്തെ പൊലീസിനെ നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ്. പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയാണ് ഇതിന് നേതൃത്വം നൽകുന്നത്. ഒരു നിമിഷമെങ്കിലും ആ കസേരയിൽ ഇരിക്കാൻ മുഖ്യമന്ത്രിക്ക് നാണമുണ്ടോയെന്നും വി ഡി സതീശൻ ചോദിച്ചു.
മന്ത്രിമാരുടെ ഉൾപ്പടെ ഫോൺ ചോർത്തുകയാണ്. എന്തിനാണ് ഫോൺ ചോർത്തുന്നത് എന്ന് ചോദിക്കാൻ തന്റേടമുള്ള മന്ത്രിമാർ ഇല്ലാതെ പോയി. കേരളത്തിലെ പൊലീസ് സേനയുടെ മുഴുവൻ തലയിൽ പുതപ്പിട്ട് നിൽക്കേണ്ട അവസ്ഥയാണ്. പൊലീസ് സേനയെ ഏറാൻമൂളികളുടെ സംഘമാക്കി. പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെയുള്ള ഗൂഢാലോചന. ഒരു കമ്മീഷണർ അഴിഞ്ഞാടിയിട്ടും മന്ത്രിമാർ അറിഞ്ഞില്ലെന്ന് പറയുന്നു. അത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്, ബിജെപിയുമായുള്ള ബാന്ധവമാണിത്. എന്തും ചെയ്യാൻ മടിക്കാത്ത ക്രിമിനലുകളുടെ സങ്കേതമാണ് മുഖ്യമന്ത്രിയുടെ ഓഫീസ്.
ഇഎംഎസ് മുതൽ ഉമ്മൻചാണ്ടി വരെ ഇരുന്ന കസേരയിൽ ഇരുന്ന് ക്രിമിനൽ സംഘങ്ങളെ വളർത്തുകയാണ് പിണയായി വിജയനെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി കേരളത്തെ അപമാനിക്കാതെ ഇറങ്ങിപ്പോകു, തെരഞ്ഞെടുപ്പിന്റെ അന്ന് ജാവ്‌ദേക്കറുമായി ഇപി ജയരാജൻ കൂടിക്കാഴ്ച നടത്തി. ജാവ്‌ദേക്കറെ കണ്ടതിൽ അന്ന് കുറ്റപ്പെടുത്തിയില്ല ഇപ്പോൾ ഇപിയെ പുറത്താക്കി. അന്ന് പ്രകാശ് ജാവ്‌ദേക്കറെ പിണറായി വിജയൻ പലതവണ കണ്ടു എന്നാണ് പറഞ്ഞത്. അങ്ങനെയെങ്കിൽ പിണറായി വിജയനെയും പാർട്ടി പുറത്താക്കണം. മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കന്മാർക്ക് ബിജെപിയുമായി ബന്ധമുണ്ടെന്നും വി ഡി സതീശൻ ആരോപിച്ചു.
kerala
പത്തനംതിട്ടയില്‍ യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം
വടശ്ശേരിക്കര സ്വദേശി ജോബിയെയാണ് (30) മരിച്ച നിലയില്‍ കണ്ടെത്തിയത്.

പത്തനംതിട്ട വടശ്ശേരിക്കരയില്‍ യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വടശ്ശേരിക്കര സ്വദേശി ജോബിയെയാണ് (30) മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ബന്ധുവും വീട്ടുടമയുമായ റെജിയെ റാന്നി പൊലീസ് കസ്റ്റഡിയിലെടുത്തു.
പേങ്ങാട്ട്കടവിലെ റെജിയുടെ വീട്ടിലായിരുന്നു യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോബിയുടെ ദേഹത്ത് പരിക്കുകളുമുണ്ടായിരുന്നു. കൊലപാതകമെന്നാണ് സംശയം.
രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അതേസമയം റെജി തന്നെയാണ് ഇക്കാര്യം നാട്ടുകാരെ അറിയിച്ചത്. വീട്ടില്‍ മദ്യപാനവും തര്‍ക്കവുമുണ്ടായതായി പൊലീസ് പറയുന്നു. എന്നാല്‍ കൂടുതല്‍ അന്വേഷണത്തിന് ശേഷം മാത്രമെ സംഭവത്തില്‍ വ്യക്തത വരികയുള്ളൂവെന്നും പൊലീസ് വ്യക്തമാക്കി.
kerala
സുരക്ഷിതമായ ക്രോസ്സിംഗ്: വിദ്യാര്‍ത്ഥികള്‍ക്കായി പൊലീസ് ബോധവല്‍ക്കരണം

kerala
യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; പ്രതി ബെയ്ലിന്‍ ദാസ് റിമാന്‍ഡില്‍
യുവ അഭിഭാഷകയെ മര്‍ദിച്ച കേസില്‍ സീനിയര്‍ അഭിഭാഷകനായ ബെയ്ലിന്‍ ദാസ് റിമാന്‍ഡില്‍.

തിരുവനന്തപുരം: യുവ അഭിഭാഷകയെ മര്‍ദിച്ച കേസില്‍ സീനിയര്‍ അഭിഭാഷകനായ ബെയ്ലിന്‍ ദാസ് റിമാന്‍ഡില്‍. ഈ മാസം 27 വരെയാണ് വഞ്ചിയൂര്‍ കോടതി ബെയിലിനെ റിമാന്‍ഡ് ചെയ്തത്. ജാമ്യഹര്‍ജിയില്‍ വിശമായ വാദം കേട്ട ശേഷം വിധി പറയാനായി നാളത്തേക്ക് മാറ്റി. ബെയ്ലിന്‍ ദാസിനെ പൂജപ്പുര ജയിലിലേക്ക് മാറ്റും.
പ്രോസിക്യൂഷന്‍ ജാമ്യഹര്‍ജിയെ ശക്തമായി എതിര്‍ത്തു. തൊഴിലിടത്തില്‍ ഒരു സ്ത്രീ മര്‍ദനത്തിനിരയായത് ഗൗരവമായ വിഷയമാണെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടികാട്ടി. എന്നാല്‍ കരുതിക്കൂട്ടി യുവതിയെ മര്‍ദിക്കാന്‍ പ്രതി ശ്രമിച്ചിട്ടില്ലെന്ന് പ്രതിഭാഗം വാദിച്ചു.
മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെ, വ്യാഴാഴ്ച വൈകീട്ട് 6.30ഓടെയാണ് തുമ്പ വി.എസ്.എസ്.സിക്ക് സമീപം സ്റ്റേഷന്‍ കടവില്‍ നിന്നാണ് ബെയ്ലിന്‍ ദാസിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ബെയ്‌ലിന്‍ ദാസിനെ വഞ്ചിയൂര്‍ പൊലീസിന് കൈമാറുകയും രാത്രിയോടെ, അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
ഒളിവിലായിരുന്ന പ്രതി കഴക്കൂട്ടം ഭാഗത്തേക്കു കാറില്‍ പോകുന്നതായി വഞ്ചിയൂര്‍ എസ്.എച്ച്.ഒക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ പിടികൂടിയത്. വാഹന നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഡാന്‍സാഫ് സംഘവും തുമ്പ പൊലീസും ചേര്‍ന്നു പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുവ അഭിഭാഷകയെ ബെയ്ലിന്‍ ദാസ് ക്രൂരമായി മര്‍ദിച്ചത്.
-
kerala3 days ago
തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ റോഡ് അടച്ച നടപടി; കേന്ദ്ര മന്ത്രിക്ക് സന്ദേശമയച്ച് അബ്ദുസ്സമദ് സമദാനി എം.പി
-
local3 days ago
കളമശ്ശേരി ശിഹാബ് തങ്ങൾ ഹെൽത്ത് കെയർ ട്രസ്റ്റിന് ജുബൈൽ കെഎംസിസി ധനസഹായം നൽകി
-
india2 days ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
News1 day ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
india2 days ago
‘ഞങ്ങള്‍ രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്‍ക്കിയിലെ സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ജെഎന്‍യു
-
kerala2 days ago
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
-
kerala3 days ago
‘കേരളത്തില്‍ ഷവര്‍മ കഴിച്ചു മരിച്ചവരില്‍ ഒരു മുഹമ്മദ് ഇല്ല പക്ഷെ വര്‍മ്മയുണ്ട്: വിദ്വേഷ പ്രസംഗവുമായി ആര്‍എസ്എസ് നേതാവ്
-
india2 days ago
സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; വനിതാ കമ്മിഷനില്‍ പരാതി നല്‍കി ദേശീയ വനിതാ ലീഗ്