Connect with us

News

ചട്ടലംഘനം; ഫില്പ്കാര്‍ട്ടിനും ആമസോണിനും കേന്ദ്രത്തിന്റെ നോട്ടീസ്

ത്പന്നം നിര്‍മിച്ച രാജ്യം പ്രദര്‍ശിപ്പിക്കാത്തത് എന്തുകൊണ്ടാണെന്ന് 15 ദിവസത്തിനുള്ളില്‍ വിശദീകരണമെന്ന് സര്‍ക്കാര്‍ നോട്ടീസില്‍ ആവശ്യപ്പെട്ടു

Published

on

ഡല്‍ഹി: ഭീമന്മാരായ ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് എന്നിവയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് അയച്ചു. ഉത്പന്നങ്ങളില്‍ ഏത് രാജ്യത്തില്‍നിന്നുള്ളതാണെന്ന് പ്രദര്‍ശിപ്പിക്കണമെന്ന ചട്ടം പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. ഒരുമാസം നീണ്ടുനില്‍ക്കുന്ന ഉത്സവകാല വിലക്കിഴിവ് വില്‍പന നടക്കുന്നതിനിടെയാണ് ഇകൊമേഴ്‌സ് കമ്പനികള്‍ക്ക് സര്‍ക്കാര്‍ നോട്ടീസ് അയച്ചത്. ഉത്പന്നം നിര്‍മിച്ച രാജ്യം പ്രദര്‍ശിപ്പിക്കാത്തത് എന്തുകൊണ്ടാണെന്ന് 15 ദിവസത്തിനുള്ളില്‍ വിശദീകരണമെന്ന് സര്‍ക്കാര്‍ നോട്ടീസില്‍ ആവശ്യപ്പെട്ടു.

ഇത് വ്യക്തമായ ചട്ടലംഘമാണെന്നും ആദ്യത്തെ ലംഘനത്തിന് 25,000 രൂപ വരെ പിഴ ഈടാക്കാമെന്നും ഉപഭോക്തൃ കാര്യ വകുപ്പ്, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം അറിയിച്ചു. 2011ലെ ലീഗല്‍ മെട്രോളജി (പാക്കേജ് ചെയ്ത ചരക്കുകള്‍) ചട്ടപ്രകാരം ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ ചില ഇകൊമേഴ്‌സ് സ്ഥാപനങ്ങള്‍ ഉത്പന്നങ്ങള്‍ ഏത് രാജ്യത്തില്‍നിന്നുള്ളതാണെന്ന ചട്ടം ലംഘിക്കുന്നതായി കണ്ടെത്തിയതായി നോട്ടീസില്‍ പറഞ്ഞു.

ഫ്‌ലിപ്കാര്‍ട്ട് ഇന്ത്യ െ്രെപവറ്റ് ലിമിറ്റഡിനും ആമസോണ്‍ ഡവലപ്‌മെന്റ് സെന്റര്‍ ഇന്ത്യ െ്രെപവറ്റ് ലിമിറ്റഡിനും അയച്ച നോട്ടീസുകള്‍ പ്രകാരം എല്ലാ നിര്‍ബന്ധിത പ്രഖ്യാപനങ്ങളും ഇകൊമേഴ്‌സ് ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്ന ഡിജിറ്റല്‍, ഇലക്ട്രോണിക് നെറ്റ്‌വര്‍ക്കില്‍ പ്രദര്‍ശിപ്പിക്കേണ്ടതുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് ചൂണ്ടികാട്ടി.

kerala

കേരളം ഭരിക്കുന്നത് വരേണ്യ വർഗ്ഗം: പി.കെ ഫിറോസ്

ആശാ വർക്കർമാർക്ക് 100 രൂപ പോലും വർധിപ്പിക്കാൻ തയ്യാറാകാത്തവരാണ് നാലാം വാർഷികത്തിന് നൂറു കോടി ചെലവഴിക്കുന്നത്

Published

on

തിരുവനന്തപുരം: തൊഴിലാളി വർഗ്ഗത്തിൻ്റെ പ്രതിനിധികൾ എന്നവകാശപ്പെട്ട് ഭരണത്തിലേറിയവർ അധികാരം കിട്ടിയപ്പോൾ വരേണ്യ വർഗമായി മാറിയെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. തിരുവനന്തപുരം സെക്രട്ടട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാ വർക്കർമാർക്ക് അഭിവാദ്യമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആശാ വർക്കർമാർക്ക് 100 രൂപ പോലും വർധിപ്പിക്കാൻ തയ്യാറാകാത്തവരാണ് നാലാം വാർഷികത്തിന് നൂറു കോടി ചെലവഴിക്കുന്നത്. സമരക്കാർക്ക് നേരെ പരിഹാസം ചൊരിയുന്ന ഭരണകക്ഷിക്കാർ തിരുവാതിര കളിച്ച് കാരണഭൂതരെ പ്രശംസിക്കുന്നവർ മാത്രം ജീവിച്ചാൽ മതിയോ എന്ന് വ്യക്തമാക്കണം- ഫിറോസ് പരിഹസിച്ചു. യൂത്ത് ലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് ഹാരിസ് കരമന, ജനറൽ സെക്രട്ടറി ഫൈസ് പൂവച്ചൽ, അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ ബിന്ദു, സമരസമിതി ഭാരവാഹികൾ പ്രസംഗിച്ചു.

Continue Reading

india

കേന്ദ്ര സർക്കാരിന്റെ സുരക്ഷാ വീഴ്ച്ച ചോദ്യം ചെയ്‌തു; ജമ്മുവിൽ മാധ്യമപ്രവർത്തകനെ ആക്രമിച്ച് ബി.ജെ.പി പ്രവർത്തകർ

Published

on

പഹൽ​ഗാമിലുണ്ടായ ആക്രമണത്തിൽ കേന്ദ്ര സർക്കാരിന്റെ ഭാ​ഗത്ത് നിന്നുണ്ടായ സുരക്ഷാ വീഴ്ചയെ ചോദ്യം ചെയ്തതിന് ജമ്മു കശ്മീരിലെ ദൈനിക് ജാ​ഗരൺ റിപ്പോർട്ടർ രാകേഷ് ശർമയെയാണ് ബി.ജെ.പി എം.എൽ.എ അടക്കമുള്ള സംഘം ആക്രമിച്ചത്.

ജമ്മു കശ്മീരിലെ സുരക്ഷ മേൽനോട്ടത്തി​ന്റെ പൂർണ ചുമതല കേന്ദ്ര സർക്കാറിനാണ്. പഹൽ​ഗാമിലെ ആക്രമണം സർക്കാറി​ന്റെ ഭാ​ഗത്ത് നിന്നുണ്ടായ സുരക്ഷ വീഴ്ചയല്ലേ എന്ന ചോദിച്ചതിനാണ് മാധ്യമപ്രവർത്തകനെ മർദിച്ചത്. പരിക്കേറ്റ മാധ്യമപ്രവർത്തകനെ ​ഗവൺമെ​ന്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Continue Reading

kerala

‘പോക്സോ കേസ് കെട്ടിച്ചമച്ചത്’: മുകേഷ് നായർ

ആസൂത്രണത്തിന് പിന്നിൽ കരിയർ വളർച്ചയിൽ അസൂയയുള്ള മറ്റ് വ്‌ളോഗർമാർ

Published

on

പോക്സോ കേസിൽ വിശദീകരണവുമായി വ്‌ളോഗർ മുകേഷ് എം നായർ. കേസ് കെട്ടിച്ചമച്ചതാണെന്നും, തെളിവുകൾ കയ്യിലുണ്ടെന്നും മുകേഷ് വിശദീകരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിശദീകരണം നൽകിയത്. ആസൂത്രണത്തിന് പിന്നിൽ കരിയർ വളർച്ചയിൽ അസൂയയുള്ള മറ്റ് വ്‌ളോഗർമാർ. പൊലീസ് അന്വേഷണത്തോട് സഹകരിക്കുമെന്നും ഫേസ്ബുക്കിൽ പങ്കുവച്ച വിഡിയോയിൽ പറയുന്നു.

കോവളത്തെ റിസോര്‍ട്ടില്‍ വെച്ച് ഒന്നരമാസം മുമ്പാണ് ചിത്രങ്ങൾ പകർത്തിയതെന്നാണ് മുകേഷിനെതിരെയുള്ള പരാതി. അനുമതിയില്ലാതെ ദേഹത്ത് സ്പര്‍ശിച്ചുവെന്നും പരാതിയിലുണ്ട്. ഒന്നരമാസം മുന്‍പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മുകേഷ് നായര്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ കണ്ടെത്താനായി കോവളം പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ചിത്രീകരണത്തിനായി എത്തിച്ച കോഡിനേറ്റർക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്.മോഡലിംഗിന്റെ മറവില്‍ മോശം ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചെന്ന പരാതിയിലാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്‌. പതിനഞ്ചുകാരിയായ പെണ്‍കുട്ടിയുടെ മൊഴിയും മുകേഷ് എം നായർക്കെതിരാണ്. കോവളത്തെ റിസോര്‍ട്ടിൽ വച്ചായിരുന്നു റീൽസ് ചിത്രീകരണം നടന്നത്.

Continue Reading

Trending