Connect with us

More

യു.പിയില്‍ ബി.ജെ.പി; പഞ്ചാബ് കോണ്‍ഗ്രസിന്

Published

on

ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് മുന്നേറ്റം. ഉത്തര്‍പ്രദേശില്‍ വന്‍ ഭൂരിപക്ഷവുമായി ബി.ജെ.പി അധികാരത്തിലേറിയപ്പോള്‍ പഞ്ചാബില്‍ എസ്.എ.ഡി-ബി.ജെ.പി സഖ്യത്തെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് അധികാരം പിടിച്ചു. ഉത്തരാഖണ്ഡിലും ബി.ജെ.പിക്കാണ് ഭരണം. നിലവിലെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഹരീഷ് റാവത്ത് മത്സരിച്ച രണ്ട് സീറ്റിലും പരാജയപ്പെട്ടു.

അതേസമയം മണിപ്പൂരിലും ഗോവയിലും ഒരു കക്ഷിക്കും ഭൂരിപക്ഷമില്ലാത്ത തൂക്കു സഭയാണ് നിലവില്‍ വന്നിരിക്കുന്നത്. രണ്ടു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ആണ് വലിയ ഒറ്റകക്ഷി. ചെറു കക്ഷികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് മണിപ്പൂരിലെ കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.
ഏറെ ഉറ്റുനോക്കിയ യു.പി തെരഞ്ഞെടുപ്പില്‍ എസ്.പി-കോണ്‍ഗ്രസ് സഖ്യം വേണ്ടത്ര ഫലം ചെയ്തില്ലെന്ന് വ്യക്തമാക്കുന്നതാണ് ഇന്നലെ പുറത്തുവന്ന ഫലം. 403 അംഗ നിയമസഭയില്‍ 323 സീറ്റ് നേടി നാലില്‍ മൂന്ന് ഭൂരിപക്ഷവുമായാണ് ബി.ജെ.പി അധികാരം പിടിച്ചത്. എസ്.പി-കോണ്‍ഗ്രസ് സഖ്യത്തിന് 57 സീറ്റില്‍ മാത്രമേ വിജയിക്കാനായുള്ളൂ. പരമ്പരാഗത തട്ടകമായ റായ്ബറേലിയിലും അമേഠിയിലും വരെ തിരിച്ചടി നേരിട്ട കോണ്‍ഗ്രസ് കേവലം ഏഴു സീറ്റില്‍ ഒതുങ്ങി. മായാവതിയുടെ നേതൃത്വത്തിലുള്ള ബി.എസ്.പി 19 സീറ്റില്‍ ഒതുങ്ങി യു.പിയുടെ രാഷ്ട്രീയ ചിത്രത്തില്‍നിന്നുതന്നെ അപ്രസക്തമായി. ന്യൂനപക്ഷ വോട്ടുകള്‍ എസ്.പി സഖ്യത്തിനും ബി.എസ്.പിക്കുമായി ചതറിപ്പോയതും ബി.ജെ.പി ക്യാമ്പിന് നേട്ടമായി.
117 അംഗ പഞ്ചാബ് നിയമസഭയില്‍ 77 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്തത്. മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന്റെ ചുമലിലേറി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ കോണ്‍ഗ്രസ് 2012നെ അപേക്ഷിച്ച് 31 സീറ്റ് അധികം നേടി. ഭരണ കക്ഷിയായ എസ്.എ.ഡി-ബി.ജെ.പി സഖ്യം ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 22 സീറ്റ് നേടിയ ആം ആദ്മി പാര്‍ട്ടിയാണ് രണ്ടാം സ്ഥാനത്ത്. ഡല്‍ഹിക്കു പുറത്ത് എ.എ.പി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്ന ആദ്യ സംസ്ഥാനമാണ് പഞ്ചാബ്. എ.എ.പിക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളിയാണ് കോണ്‍ഗ്രസ് പടയോട്ടം. എസ്.എ.ഡി-ബി.ജെ. പി സഖ്യത്തിന് ഇവിടെ 18 സീറ്റ് മാത്രമാണ് ലഭിച്ചത്. 71 അംഗ നിയമസഭയില്‍ 56 സീറ്റ് നേടിയാണ് ഉത്തരാഖണ്ഡില്‍ ബി.ജെ.പി വിജയം ഉറപ്പിച്ചത്. ഭരണ കക്ഷിയായിരുന്ന കോണ്‍ഗ്രസ് 11 സീറ്റിലേക്ക് ഒതുങ്ങി. മറ്റുള്ളവര്‍ രണ്ടു സീറ്റില്‍ വിജയിച്ചു. ഭരണവിരുദ്ധ തരംഗവും പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളുമാണ് ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായത്. എം.എല്‍.എമാരുടെ കൂറുമാറ്റവും രാഷ്ട്രപതി ഭരണവും സുപ്രീംകോടതി ഇടപെടലുമെല്ലാമായി കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷത്തിലായിരുന്നു കഴിഞ്ഞ ഒരു വര്‍ഷമായി ഉത്തരാഖണ്ഡില്‍ റാവത്തിന്റെ ഭരണം.
60 അംഗ മണിപ്പൂര്‍ നിയമസഭയില്‍ 27 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് വലിയ ഒറ്റകക്ഷിയായത്. എന്നാല്‍ സര്‍ക്കാര്‍ രൂപീകരിക്കണമെങ്കില്‍ 31 അംഗങ്ങളുടെ പിന്തുണ വേണം. സ്വതന്ത്ര അംഗങ്ങളുടെയും ചെറു കക്ഷികളുടേയും നിലപാട് ഇവിടെയും നിര്‍ണായകമാകും. രണ്ടാം സ്ഥാനത്തുള്ള ബി.ജെ.പിക്ക് 22 സീറ്റാണ് മണിപ്പൂരില്‍ ലഭിച്ചത്. എന്‍.പി.പി നാലു സീറ്റും എന്‍.പി.എഫ് നാലു സീറ്റും നേടിയപ്പോള്‍ മറ്റുള്ളവര്‍ മൂന്നിടത്ത് വിജയിച്ചു.
40 അംഗ ഗോവ നിയമസഭയില്‍ 18 സീറ്റ് നേടി കോണ്‍ഗ്രസ് വലിയ ഒറ്റകക്ഷിയായപ്പോള്‍ ഭരണകക്ഷിയായ ബി.ജെ.പി 14ല്‍ ഒതുങ്ങി. എം.ജെ.പി മൂന്നും മറ്റുള്ളവര്‍ നാലും സീറ്റ് സ്വന്തമാക്കി. പുറത്തുനിന്ന് മൂന്ന് അംഗങ്ങളുടെ പിന്തുണ ലഭിച്ചാല്‍ ഇവിടെ കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാം. ചതുഷ്‌കോണ മത്സരം നടന്ന ഗോവയില്‍ എ.എപി കാര്യമായ ചലനമുണ്ടാക്കാത്തതും സുഭാഷ് വേലിങ്കറുടെ സംഘടനയും എം.ജെ.പിയും ശക്തമായ സ്വാധീനം ചെലുത്തിതയുമാണ് ബി.ജെ.പിക്ക് തിരിച്ചടിയായത്.
തെരഞഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് എന്നിവര്‍ രാജിവെച്ചു. പഞ്ചാബ് മുഖ്യമന്ത്രി സുഖ്ബീര്‍ സിങ് ബാദല്‍ ഇന്ന് രാജിവെക്കും. അതേസമയം മണിപ്പൂരില്‍ മതേതര കക്ഷികളുടെ പിന്തുണയോടെ വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവും നിലവില്‍ മുഖ്യമന്ത്രിയുമായ ഒക്‌റാം ഇബോബി സിങ് പറഞ്ഞു.

Celebrity

‘എന്നെ വേടന്‍ എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്‍

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

Published

on

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.

Continue Reading

kerala

ഞാൻ ആർക്കും എതിരല്ല ; എതിർപ്പ് സിസ്റ്റത്തിനോട്; വേടൻ

വിദ്യാര്‍ഥികള്‍ നമ്മെ കുറിച്ച് പഠിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ വേടന്‍ പഠനം തുടരാന്‍ പറ്റാതിരുന്ന ജീവിത സാഹചര്യങ്ങളെ കുറിച്ചും സംസാരിച്ചു.

Published

on

കാലിക്കറ്റ് സര്‍വകലാശാല സിലബസില്‍ ഗാനം ഉള്‍പ്പെടുത്തിയതിനോട് പ്രതികരിച്ച് റാപ് ഗായകന്‍ വേടന്‍. വിദ്യാര്‍ഥികള്‍ നമ്മെ കുറിച്ച് പഠിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ വേടന്‍ പഠനം തുടരാന്‍ പറ്റാതിരുന്ന ജീവിത സാഹചര്യങ്ങളെ കുറിച്ചും സംസാരിച്ചു. കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്ററിലാണ് വേടന്റെ പാട്ട് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

‘പണ്ട് ഞാന്‍ എന്റെ സുഹൃത്തുക്കളോട് പറയും നിങ്ങള്‍ കണ്ടോ ഞാന്‍ മരിച്ച് കഴിഞ്ഞിട്ടാണെങ്കിലും ഒരു ദിവസം എന്നെക്കുറിച്ച് പത്താം ക്ലാസിലെങ്കിലും പഠിക്കുമെന്ന്. ഞാന്‍ വെറുതെ തമാശയ്ക്ക് പറഞ്ഞതാണ്. എന്റെ ഒരു സുഹൃത്താണ് ഇക്കാര്യം എന്നോട് പറയുന്നത്. ഞാന്‍ ആരോടും ഒന്നും പറഞ്ഞില്ല. എന്നാല്‍ എനിക്ക് ഇതിൽ അതിയായ സന്തോഷമായി. നമ്മളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ പഠിക്കുക എന്നതില്‍ സന്തോഷമുണ്ട്. ഞാന്‍ പത്തുവരെ കൃത്യമായി സ്‌കൂളില്‍ പോയി പഠിച്ചു. എന്നാല്‍ ജീവിത സാഹചര്യങ്ങള്‍ കൊണ്ട് അത് തുടരാന്‍ കഴിഞ്ഞില്ല.’ എന്ന് വേടൻ പറഞ്ഞു.

വഴികാട്ടാന്‍ ആരുമുണ്ടായിരുന്നില്ല; ലഹരി ഉപയോഗിച്ചിരുന്നതില്‍ പശ്ചാത്തപമുണ്ടെന്ന് റാപ്പര്‍ വേടന്‍
വേടൻ എന്ന പേര് വന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ‘എനിക്ക് വളരെ ചെറുപ്പത്തില്‍ മുതല്‍ വേടന്‍ എന്ന പേരുണ്ട്. സ്ലിങ് ഷോട്ട് ഉപയോഗിക്കുക, മീന്‍ പിടിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ഞാന്‍ സ്‌കില്‍ഡാണ്. അങ്ങനെ കൂട്ടുകാര്‍ സ്‌നേഹത്തോടെ വിളിക്കാന്‍ തുടങ്ങിയ പേരാണത്. സ്‌കൂള്‍ കാലത്ത് എന്റെ യഥാര്‍ത്ഥ പേര് ആര്‍ക്കുമറിയില്ല. എല്ലാവരും വിളിച്ച് വിളിച്ച് സ്‌കൂളുകളില്‍ മുഴുവന്‍ എന്നെ വേടന്‍ എന്നായിരുന്നു വിളിച്ചിരുന്നത്. ഞാന്‍ എന്തെങ്കിലും പ്രശ്‌നം വന്നാലോ എന്ന് കരുതി പേര് മാറ്റാന്‍ ഞാന്‍ ആലോചിച്ചിരുന്നു. പിന്നീട് വേടര്‍ മഹാസമാജം ഈ പേരുമായി ബന്ധപ്പെട്ട് കേസിന് പോയിരുന്നു. എന്നാല്‍ അതെല്ലാം പറഞ്ഞ് ഒത്തുതീര്‍പ്പാക്കി. തെറ്റിദ്ധാരണകള്‍ കൊണ്ടായിരിക്കാം അവര്‍ അങ്ങനെ പരാതികള്‍ ഉന്നയിച്ചത്,’ എന്നാണ് വേടൻ പറഞ്ഞത്.

Continue Reading

More

‘വിദ്യാർത്ഥികൾ ചൂഷണവിധേയമാകുന്നതിൽ ജാഗ്രത പാലിക്കണം’: ഇന്ത്യൻ ഹൈക്കമീഷണർ

Published

on

ലണ്ടൻ: പഠനാവശ്യാർത്ഥം യു.കെയിലേക്ക്‌ വരുന്ന ചില വിദ്യാർത്ഥികൾ, അനധികൃത ഏജൻസികളുടെ വലയത്തിൽ പെട്ട്‌ ചൂഷണത്തിനു വിധേയമാകുന്നുണ്ടെന്നും ഇത്തരം കാര്യങ്ങളിൽ സമൂഹം ജാഗ്രത പാലിക്കണമെന്നും ലണ്ടനിലെ ഇന്ത്യൻ ഹൈക്കമീഷണർ വിക്രം കുമാർ ദൊറൈസ്വാമി അഭിപ്രായപ്പെട്ടു.

കേരളത്തിലേക്ക്‌ നേരിട്ട്‌ വിമാനയാത്രാ സൗകര്യമില്ലായ്മ ഉൾപ്പെടെയുള്ള യു. കെ മലയാളി പ്രവാസികൾ നേരിടുന്ന പ്രയാസങ്ങൾ വിവരിച്ചു കൊണ്ട്‌ ബ്രിട്ടൻ കെ. എം. സി. സി ഭാരവാഹികൾ ഇന്ത്യൻ ഹൈക്കമീഷണർക്ക്‌ നൽകിയ നിവേദനം സ്വീകരിച്ചുകൊണ്ട്‌ സംസാരിക്കുകയായിരുന്നു ഹൈക്കമീഷണർ. ലണ്ടനിലെ ഇന്ത്യൻ കോൺസലേറ്റിൽ നടന്ന മീറ്റിങ്ങിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്‌ ദേശീയ സെക്രട്ടറിയും ഇന്ത്യൻ പാർലമെന്റ്‌ അംഗവുമായ അഡ്വ: ഹാരിസ്‌ ബീരാൻ എം. പി. യുടെ സാന്നിധ്യത്തിൽ ബ്രിട്ടൻ കെ. എം. സി. സി. ചെയർമാൻ കരീം മാസ്റ്റർ മേമുണ്ട, വൈസ്‌ പ്രസിഡണ്ട്‌ അഹമ്മദ്‌ അരീക്കോട്‌ തുടങ്ങിയവർ പങ്കെടുത്തു.

ബ്രിട്ടൻ കെ.എം. സി. സിയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച ഹൈക്കമീഷണർ, ഇന്ത്യൻ പ്രവാസികൾക്ക്‌ വേണ്ടി ഉന്നയിക്കപ്പെട്ട ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്നും കഴിയാവുന്ന തുടർ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ്‌ നൽകുകയും ചെയ്തു.

Continue Reading

Trending