Connect with us

india

ഉത്തര്‍ പ്രദേശില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ അഞ്ച് മരണം

അപകടം നടക്കുന്ന സമയത്ത് വീട്ടില്‍ 19 ആളുകള്‍ ഉണ്ടായിരുന്നതായാണ് വിവരം.

Published

on

ഉത്തര്‍പ്രദേശില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. സിക്കന്ദരാബാദിലെ ആശാപുരി കോളനിയിലെ വീട്ടിലാണ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. തിങ്കളാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടം. അപകടം നടക്കുന്ന സമയത്ത് വീട്ടില്‍ 19 ആളുകള്‍ ഉണ്ടായിരുന്നതായാണ് വിവരം.

അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചതായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ സ്ഥിരീകരിച്ചു. പരിക്കേറ്റ് ചികിത്സയിലുള്ള മൂന്ന് പേരില്‍ ഒരാളുടെ നില ഗുരുതരമാണ്.

അപകട വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ ബ്രിഗേഡ് സംഘവും, പൊലീസും എന്‍ഡിആര്‍എഫും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവില്‍ മലയാളി യുവാവിനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Published

on

ബെംഗളൂരുവില്‍ മലയാളി യുവാവിനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പൂജപ്പുര സ്വദേശി അനന്തു(27) വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈത്തണ്ടയിലെ മുറിവാണ് മരണകാരണം എന്നാണ് വിവരം.

റോഡരികില്‍ വീണ് കിടക്കുന്ന നിലയിലായിരുന്നു യുവാവിനെ കണ്ടെത്തിയത്. പൊലീസ് സംഭവ സ്ഥലത്തെത്തി അനന്ദുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

 

Continue Reading

india

വയനാടന്‍ ജനതയെ കാണാന്‍ സോണിയ ഗാന്ധി; കേരളത്തിലെത്തുന്നത് പതിറ്റാണ്ട് നീണ്ട ഇടവേളക്ക് ശേഷം

ആദ്യമായാണ് രാഹുലും പ്രിയങ്കയും സോണിയ ഗാന്ധിയും ഒരുമിച്ച് വയനാട് എത്തുന്നത്.

Published

on

പ്രിയങ്ക ഗാന്ധി തന്റെ കന്നിയങ്കത്തിനായി വയനാട്ടിലെത്തുമ്പോള്‍ കൂടെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും അമ്മയുമായ സോണിയ ഗാന്ധിയുമുണ്ടാകും.കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി കേരളത്തില്‍ എത്തുന്നത് പതിറ്റാണ്ട് നീണ്ട ഇടവേളയ്ക്കു ശേഷമാണ്.ആദ്യമായാണ് രാഹുലും പ്രിയങ്കയും സോണിയ ഗാന്ധിയും ഒരുമിച്ച് വയനാട് എത്തുന്നത്.

2014 ല്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പികുമ്പോള്‍ സോണിയ ഗാന്ധി എത്തുമെന്നു പ്രതീക്ഷിച്ചെങ്കിലും അന്നത് തിരക്കുകള്‍ മൂലം മാറ്റിവയ്ക്കുകയായിരുന്നു.വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണു ആരോഗ്യപ്രശ്‌നങ്ങളും കോവിഡ് കാലവും കഴിഞ്ഞ് സോണിയ ഗാന്ധി കേരളത്തിലെത്തുന്നത്.
കേരളത്തിലെ നിയമസഭാ തെരെഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് വിട്ടുനിന്നിരുന്നത്.

ബാംഗ്ലൂരിലെത്തിയാണ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അന്തരിച്ചപ്പോള്‍ സോണിയ ഗാന്ധി അന്തിമോപചാരം അര്‍പ്പിച്ചത്.ഇക്കഴിഞ്ഞ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ റായ്ബറേലിയില്‍ രാഹുല്‍ഗാന്ധി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചപ്പോഴായിരുന്നു സോണിയ, പ്രിയങ്ക, രാഹുല്‍ എന്നിവര്‍ ഒരുമിച്ചു ഒടുവില്‍ ഡല്‍ഹിക്ക് പുറത്തു പോയത്. സോണിയ ഗാന്ധി നാളെ വയനാട്ടില്‍ നിന്നും മടങ്ങും.

Continue Reading

india

ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നിയമവിരുദ്ധമെന്നാരോപിച്ച് ദര്‍ഗ പൊളിച്ച് നീക്കി ബി.ജെ.പി അധികാരികള്‍

സര്‍ക്കാര്‍ ഭൂമിയിലെയും പൊതു ഇടങ്ങളിലെയും കയ്യേറ്റങ്ങള്‍ നീക്കം ചെയ്യുന്നതിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ മുസ്‌ലിം ആരാധനാലയങ്ങള്‍ തകര്‍ക്കുന്നതായി ദി സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Published

on

ബി.ജെ.പി ഭരിക്കുന്ന ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ അനധികൃതമായി നിര്‍മിച്ചതെന്ന് ആരോപിച്ച് ദര്‍ഗ പൊളിച്ച് നീക്കി ജില്ലാ അധികാരികള്‍. മിര്‍പൂര്‍ ഋഷികേശ് ജലസേചന വകുപ്പിന്റെ തെഹ്‌രി അണക്കെട്ട് പുനരധിവാസ പദ്ധതിയുടെ ഭൂമി കൈയേറി നടത്തിയതാണ് ഈ നിര്‍മാണം എന്നാണ് അധികൃതര്‍ ആരോപിക്കുന്നത്.

മിര്‍പൂര്‍ ഗ്രാമത്തിലെ മസര്‍ 15നും 20നും വര്‍ഷങ്ങള്‍ക്കിടയില്‍ നിര്‍മിച്ചതാണെന്നും മാര്‍ച്ചില്‍ പൊളിക്കുന്നതിന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ‘ആദ്യം ഒരു നോട്ടീസ് നല്‍കിയപ്പോള്‍, അവര്‍ (മസര്‍ മാനേജ്‌മെന്റ്) മസ്ജിദ് സ്വയം നീക്കം ചെയ്യാമെന്ന് വാഗ്ദാനം ചെയ്തു എന്നാല്‍ അത് അവര്‍ പാലിച്ചില്ല . തുടര്‍ന്ന് ഞങ്ങള്‍ക്ക് അത് പൊളിച്ച് മാറ്റേണ്ടി വന്നു,’ ജില്ലാ മജിസ്‌ട്രേറ്റ് കര്‍മേന്ദ്ര സിങ് പറഞ്ഞു.

2023 മെയ്ഓഗസ്റ്റ് മാസങ്ങളില്‍, മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയായും അദ്ദേഹത്തിന്റെ ബി.ജെ.പി സര്‍ക്കാറും കയ്യേറ്റം ആരോപിച്ച് ഉത്തരാഖണ്ഡില്‍ 465 മസാറുകളും 45 ക്ഷേത്രങ്ങളും ഇത് വരെ പൊളിച്ചതായി ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു. ചില പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്നാണ് ശനിയാഴ്ച മസര്‍ പൊളിച്ചുനീക്കിയതെന്ന് മിര്‍പൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ മേധാവി റാവു സുബൈര്‍ പറഞ്ഞു.

പരാതികളുടെ അടിസ്ഥാനത്തില്‍ ജില്ലാ മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിടുകയും ജലസേചന വകുപ്പ് കാര്‍ഷിക ആവശ്യങ്ങള്‍ക്കായി പാട്ടത്തിന് നല്‍കിയ സര്‍ക്കാര്‍ ഭൂമിയിലാണ് കെട്ടിടം നിലകൊള്ളുന്നതെന്ന് കണ്ടെത്തിയതായും അധികൃതര്‍ ആരോപിച്ചു. സര്‍ക്കാര്‍ ഭൂമിയിലെയും പൊതു ഇടങ്ങളിലെയും കയ്യേറ്റങ്ങള്‍ നീക്കം ചെയ്യുന്നതിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ മുസ്‌ലിം ആരാധനാലയങ്ങള്‍ തകര്‍ക്കുന്നതായി ദി സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നൈനിറ്റാള്‍ ജില്ലയിലെ ഹല്‍ദ്വാനി നഗരത്തിലെ ബന്‍ഭൂല്‍പുരയില്‍ സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ചതാണെന്ന് അവകാശപ്പെട്ട് ഫെബ്രുവരി എട്ടിന് ഭരണകൂടം ഒരു മുസ്‌ലിം പള്ളിയും മദ്രസയും തകര്‍ത്തിരുന്നു. വിഷയം ഉത്തരാഖണ്ഡ് ഹൈക്കോടതി കൈകാര്യം ചെയ്യുമ്പോഴാണ് പൊളിക്കല്‍ നടന്നത് എന്നത് മറ്റൊരു വസ്തുത.

തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളില്‍ 6 പേര്‍ കൊല്ലപ്പെടുകയും മുസ്‌ലിം നിവാസികളെ പൊലീസ് അടിച്ചമര്‍ത്തുകയും നിരവധി ആളുകളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

Continue Reading

Trending