News
അന്താരാഷ്ട്ര ഫുട്ബോളില്‍ 200 മത്സരം കളിക്കുന്ന ആദ്യ താരം; ക്രിസ്ത്യാനോ റൊണാള്‍ഡോക്ക് ചരിത്ര നേട്ടം
യൂറോ കപ്പ് യോഗ്യത മത്സരത്തില്‍ ഐസ്ലാന്‍ഡിനെതിരെ കളത്തില്‍ ഇറങ്ങിയ താരം ഗിന്നസ് റെക്കോര്‍ഡിനും അര്‍ഹനായി.

സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോക്ക് ചരിത്ര നേട്ടം. അന്താരാഷ്ട്ര ഫുട്ബോളില്‍ 200 മത്സരം കളിക്കുന്ന ആദ്യ പുരുഷ താരമായി പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡോ മാറി. യൂറോ കപ്പ് യോഗ്യത മത്സരത്തില്‍ ഐസ്ലാന്‍ഡിനെതിരെ കളത്തില്‍ ഇറങ്ങിയ താരം ഗിന്നസ് റെക്കോര്‍ഡിനും അര്‍ഹനായി. അദ്ദേഹത്തിന്റെ ഗോളില്‍ പോര്‍ച്ചുഗീസ് ജയിച്ചിരുന്നു.
ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ സ്വന്തമാക്കിയ താരമെന്ന റെക്കോര്‍ഡും ഇദ്ദേഹത്തിനാണ്. 123 തവണയാണ് അദ്ദേഹം പോര്‍ച്ചുഗലിനായി വലകുലുക്കിയത്.
film
സംവിധായകന് വിക്രം സുകുമാരന്‍ അന്തരിച്ചു
മദയാനൈ കൂട്ടം എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച സംവിധായകന് വിക്രം സുഗുമാരന്‍ തിങ്കളാഴ്ച ചെന്നൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു.

ചെന്നൈ: മദയാനൈ കൂട്ടം എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച സംവിധായകന് വിക്രം സുഗുമാരന്‍ തിങ്കളാഴ്ച ചെന്നൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ശന്തനു ഭാഗ്യരാജ്, പ്രഭു, കതിര്, വിജി ചബ്ദ്രശേഖര് എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖ അഭിനേതാക്കളോടൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള വിയോഗം സിനിമാലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്.
സംവിധായകന് മധുരയില്‍ നിന്ന് ചെന്നൈയിലേക്ക് ബസില്‍ യാത്ര ചെയ്യവേ, പെട്ടെന്നുള്ള ഹൃദയസ്തംഭനം സിനിമാ മേഖലയില്‍ നിന്ന് സര്‍ഗ്ഗാത്മക ആത്മാവിനെ അപഹരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തിന്റെ വിയോഗവാര്‍ത്ത തമിഴ് സിനിമാ ആരാധകരെയും സിനിമാലോകത്തെയും ഞെട്ടിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ അന്ത്യകര്‍മ്മങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ഇതുവരെ പങ്കുവെച്ചിട്ടില്ല.
സംവിധായകന് വിക്രം സുകുമാരന്‍ രാമനാഥപുരം ജില്ലയിലെ പരമക്കുടി സ്വദേശിയാണ്. സിനിമയില്‍ അഭിനേതാവാകണമെന്ന ആഗ്രഹത്തോടെയാണ് ചെന്നൈയിലേക്ക് പോയത്. സംവിധായകന് ബാലു മഹേന്ദ്രയുടെ അസിസ്റ്റന്റായാണ് അദ്ദേഹം ആദ്യം ജോലിയില്‍ പ്രവേശിച്ചത്. ജൂലി ഗണപതി പോലുള്ള സിനിമകള്‍ ഉള്‍പ്പെടെ 1999 നും 2000 നും ഇടയില്‍ പുറത്തിറങ്ങിയ 56 ഹ്രസ്വചിത്രങ്ങളില്‍ സംവിധായകന് ബാലു മഹേന്ദ്രയ്ക്കൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അപ്പോഴാണ് സംവിധായകന് വെട്രിമാരന് സംവിധാനം ചെയ്ത പൊള്ളാധവന് എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്. ആ സിനിമയില്‍ അഭിനയിച്ചു. അതിനു ശേഷം ശശികുമാറിന്റെ കൊടിവീരന് എന്ന ചിത്രത്തിലും അഭിനയിച്ചു. തുടര്‍ന്ന്, 2013-ല്‍ പുറത്തിറങ്ങിയ ‘മദയാനൈ കൂട്ടം’ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചു. ഈ ചിത്രത്തിന് ശേഷം 10 വര്‍ഷത്തിന് ശേഷം അദ്ദേഹം രാവണ കോട്ടം എന്ന ചിത്രം സംവിധാനം ചെയ്തു. ശാന്തനു, ആനന്ദി, പ്രഭു, ഇളവരസു, ദീപ, അരുള്‍ദാസ് എന്നിവര്‍ ഈ ചിത്രത്തില്‍ അഭിനയിച്ചു. ഈ ചിത്രത്തിന് വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ല. മലകയറ്റത്തെ കേന്ദ്രീകരിച്ചുള്ള തെരും ബോറും എന്ന സിനിമയാണ് അദ്ദേഹം അവസാനം സംവിധാനം ചെയ്തത്.
News
ഗസ്സയില്‍ നരനായാട്ട് തുടര്‍ന്ന് ഇസ്രാഈല്‍; ഏക ഡയാലിസിസ് സെന്ററും ബോംബിട്ട് തകര്‍ത്തു
ഏറ്റവും ഒടുവിലത്തെ ആക്രമണത്തില്‍ 54 പേര് കൊല്ലപ്പെട്ടു.

ഗസ്സയില്‍ കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്രാഈല്‍. ഏറ്റവും ഒടുവിലത്തെ ആക്രമണത്തില്‍ 54 പേര് കൊല്ലപ്പെട്ടു. വടക്കന്‍ ഗസ്സയിലെ ഏക ഡയാലിസിസ് സെന്ററും ഇസ്രാഈല്‍ ബോംബാക്രമണത്തില്‍ തകര്‍ത്തു.
ഫലസ്തീന് ആരോഗ്യ മന്ത്രാലയം ബെയ്ത് ലാഹിയയിലുള്ള നൂറ അല്‍-കാബി കിഡ്നി ഡയാലിസിസ് സെന്ററില്‍ ഇസ്രാഈല്‍ ബോംബാക്രമണം നടത്തിയതായി വ്യക്തമാക്കി. വൃക്ക തകരാറിലായ 160ലധികം രോഗികളെ ഇവിടെ ചികിത്സിച്ച് വരികയായിരുന്നു. ഇന്തോനേഷ്യന്‍ ആശുപത്രിയുടെ ഭാഗമാണ് ഈ ഡയാലിസിസ് കേന്ദ്രം,
നേരത്തെ, കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിനെ തുടര്‍ന്ന് ഇത് അടച്ചിരുന്നു. ഇതിന് ശേഷം വീണ്ടും തുറന്ന് ഒരാഴ്ച പിന്നിടവേയാണ് ഇസ്രാഈല്‍ ബോംബിട്ട് തകര്‍ത്തതെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഡയറക്ടര്‍ ജനറല്‍ മുനീര്‍ അല്‍-ബര്‍ഷ് വ്യക്തമാക്കി.
ഇന്ധനവും ആവശ്യത്തിന് മരുന്നുകളും ഇല്ലാത്തതിനാല്‍ തന്നെ സെന്ററിന്റെ പ്രവര്‍ത്തനം ഭാഗികമായാണ് പ്രവര്‍ത്തിച്ചിരുന്നത്. അതേസമയം, ഡയാലിസിസ് സെന്ററുകളിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടതിനാല്‍ തന്നെ വൃക്ക രോഗികളില്‍ 41 ശതമാനവും യുദ്ധകാലത്ത് തന്നെ മരിച്ചിരുന്നു. ഇതിനിടെയാണ് കേന്ദ്രം തന്നെ, ഇസ്രാഈല്‍ ബോംബിട്ട് തകര്‍ക്കുന്നത്.
india
ഒരു മുസ്ലിമിനെയും ജിമ്മില്‍ പ്രവേശിപ്പിക്കരുത്: വിദ്വേഷ പരാമര്‍ശവുമായി ഭോപ്പാല്‍ സബ് ഇന്‍സ്പെക്ടര്‍
സബ് ഇന്‍സ്പെക്ടര്‍ ഒരു ജിം ഉടമയുമായുള്ള ആശയവിനിമയത്തിനിടെ വിവാദപരമായ പരാമര്‍ശം നടത്തുന്നതായി കാണിക്കുന്ന വീഡിയോ സമൂഹ മാധ്യമത്തില്‍ വൈറലാണ്.

ഭോപ്പാലില്‍ മുസ്ലിംകളെ ജിമ്മില്‍ പ്രവേശിപ്പിക്കരുതെന്ന വിദ്വേഷ പരാമര്‍ശവുമായി ഭോപ്പാല്‍ സബ് ഇന്‍സ്പെക്ടര്‍ ദിനേശ് ശര്‍മ്മ. സബ് ഇന്‍സ്പെക്ടര്‍ ഒരു ജിം ഉടമയുമായുള്ള ആശയവിനിമയത്തിനിടെ വിവാദപരമായ പരാമര്‍ശം നടത്തുന്നതായി കാണിക്കുന്ന വീഡിയോ സമൂഹ മാധ്യമത്തില്‍ വൈറലാണ്. മുസ്ലിം പരിശീലകരുടെയും ട്രെയിനികളുടെയും പ്രവേശനം നിരോധിക്കാന്‍ ശര്‍മ്മ ഉടമയോട് നിര്‍ദേശിക്കുന്നത് ദൃശ്യങ്ങളില്‍ കേള്‍ക്കുന്നു.
വീഡിയോയില്‍ സബ് ഇന്‍സ്പെക്ടര്‍ ദിനേശ് ശര്‍മ്മ പറയുന്നത് കേള്‍ക്കാം: ‘ഒരു മുസ്ലിമും ഇവിടെ പരിശീലനം നല്‍കാനോ എടുക്കാനോ വരില്ല, ഞാന്‍ നിങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്.’
ഭോപ്പാലിലെ അയോധ്യ നഗര്‍ പ്രദേശത്തെ ജിമ്മില്‍ മുസ്ലിം പരിശീലകരുടെ സാന്നിധ്യം ചോദ്യം ചെയ്ത് ബജ്റംഗ്ദള്‍ അംഗങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ജിമ്മില്‍ എത്തിയപ്പോഴായിരുന്നു പ്രസ്താവന. സംഘര്‍ഷം ശമിപ്പിക്കാന്‍ പോലീസിനെ വിളിച്ചു, പ്രതികരിച്ച ഉദ്യോഗസ്ഥരില്‍ സബ് ഇന്‍സ്പെക്ടര്‍ ദിനേശ് ശര്‍മ്മയും ഉണ്ടായിരുന്നു.
പിന്നീട് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോയില്‍, മുസ്ലിം പരിശീലകരെയോ ക്ലയന്റുകളെയോ പരിസരത്തേക്ക് പ്രവേശിപ്പിക്കരുതെന്ന് ശര്‍മ്മ ജിം ഉടമയോട് നിര്‍ദ്ദേശിക്കുന്നത് കാണാം. ‘ഒരു മുസ്ലിമും ഇവിടെ ട്രെയിനിംഗ് കൊടുക്കാനോ എടുക്കാനോ വരില്ല. ഞാന്‍ നിങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്’ എന്ന് അദ്ദേഹം പറയുന്നത് കേള്‍ക്കാം.
വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സംഭവം ശ്രദ്ധിക്കുകയും ഉദ്യോഗസ്ഥനെതിരെ ആഭ്യന്തര അന്വേഷണം ആരംഭിക്കുകയും ചെയ്തു.
അതേസമയം സബ് ഇന്‍സ്പെക്ടറുടെ പരാമര്‍ശത്തെ പിന്തുണച്ച് ഭോപ്പാല്‍ എംപിയും ബിജെപി നേതാവുമായ അലോക് ശര്‍മ രംഗത്തെത്തി. മുസ്ലിം ജിം പരിശീലകരെക്കുറിച്ചുള്ള ആശങ്കകള്‍ അദ്ദേഹം ആവര്‍ത്തിക്കുകയും ഭോപ്പാലിലെ പരിശീലകരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
-
kerala3 days ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
GULF3 days ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
india3 days ago
കന്നഡ വിവാദം; തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്; മാപ്പ് പറയില്ലെന്ന് കമല്ഹാസന്
-
kerala3 days ago
‘നിലമ്പൂരില്‍ യുഡിഎഫിന് ചരിത്ര ഭൂരിപക്ഷം ഉണ്ടാക്കുകയാണ് തന്റെ ദൗത്യം’; എ.കെ ആന്റണിയുടെ അനുഗ്രഹം വാങ്ങി ആര്യാടന് ഷൗക്കത്ത്
-
hospital3 days ago
വൈദ്യുതിയില്ല; കൊല്ലം താലൂക്ക് ആശുപത്രിയില്‍ പ്രസവം ഉള്‍പ്പെടെ മുടങ്ങി
-
kerala3 days ago
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്
-
death3 days ago
മരംവീണ് തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം
-
News2 days ago
വടക്കന്‍ ഗസ്സയിലെ അവസാന ആശുപത്രി ഇസ്രാഈല്‍ ഉത്തരവിനെത്തുടര്‍ന്ന് ഒഴിപ്പിച്ചു