Connect with us

india

ജൂലൈയില്‍ നെഗറ്റീവായ 27കാരിയ്ക്ക് വീണ്ടും കൊവിഡ്; രാജ്യത്ത് ഇന്ന് 90,633 പേര്‍ക്ക് സ്ഥിരീകരണം

യുവതി ജൂലൈ 24നാണ് ആദ്യം കൊവിഡ് മുക്തയായി ആശുപത്രി വിട്ടതെന്ന് ഫോര്‍ട്ടിസ് ഹോസ്പിറ്റലിലെ ഡോക്ടര്‍ പ്രതിക് പാട്ടീല്‍ പറഞ്ഞു. രോഗബാധയ്ക്ക് ശേഷം ആളുകളില്‍ കോവിഡ് പ്രതിരോധ ശേഷി വര്‍ധിക്കാത്തതാവും വീണ്ടും പോസിറ്റീവാകാന്‍ കാരണമെന്നും ഡോക്ടര്‍ പറഞ്ഞു.

Published

on

ന്യൂഡല്‍ഹി: ജൂലൈയില്‍ കൊവിഡ് മുക്തയായ 27കാരിയ്ക്ക് വീണ്ടും രോഗബാധയെന്ന് റിപ്പോര്‍ട്ട്. ബെംഗളൂരുവില്‍ ഇതാദ്യമായാണ് കൊവിഡ് മുക്തയായ ആളില്‍ വീണ്ടും വൈറസിന്റെ സാന്നിധ്യം കണ്ടെത്തുന്നത്. ജൂലൈയില്‍ കൊവിഡ് മുക്തയായി ആശുപത്രി വിട്ട യുവതിയാണ് വീണ്ടും രോഗലക്ഷണങ്ങളെ തുടര്‍ന്ന് പരിശോധന നടത്തുകയും കൊവിഡ് പോസിറ്റീവാവുകയും ചെയ്തതെന്ന് നഗരത്തിലെ ഫോര്‍ട്ടിസ് ഹോസ്പിറ്റല്‍ പുറത്തിറക്കിയ പത്രക്കുറിപ്പ് വ്യക്തമാക്കുന്നു.

ജൂലൈ മാസത്തില്‍ ചെറിയ രീതിയിലുള്ള രോഗലക്ഷണങ്ങളെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവതി കൊവിഡ് പോസിറ്റീവാണെന്ന് വ്യക്തമായത്. പിന്നീട് പൂര്‍ണ്ണമായും രോഗമുക്തയായി പരിശോധനാ ഫലം നെഗറ്റീവായതോടെയായിരുന്നു ഇവര്‍ ആശുപത്രി വിട്ടത്. എന്നാല്‍ വീണ്ടും നേരിയ രോഗലക്ഷണങ്ങള്‍ പ്രകടമായതോടെ നടത്തിയ പരിശോധനയിലാണ് രണ്ടാമതും കൊവിഡ് പോസിറ്റീവാണെന്ന് വ്യക്തമായത്. യുവതി ജൂലൈ 24നാണ് ആദ്യം കൊവിഡ് മുക്തയായി ആശുപത്രി വിട്ടതെന്ന് ഫോര്‍ട്ടിസ് ഹോസ്പിറ്റലിലെ ഡോക്ടര്‍ പ്രതിക് പാട്ടീല്‍ പറഞ്ഞു. രോഗബാധയ്ക്ക് ശേഷം ആളുകളില്‍ കോവിഡ് പ്രതിരോധ ശേഷി വര്‍ധിക്കാത്തതാവും വീണ്ടും പോസിറ്റീവാകാന്‍ കാരണമെന്നും ഡോക്ടര്‍ പറഞ്ഞു.

അതിനിടെ, രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 41 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 90,633പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,065പേര്‍ മരിച്ചു. 41,13,812പേര്‍ക്കാണ് രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചത്. 8,62,320പേര്‍ ചികിത്സയിലാണ്. 31,80,866പേര്‍ രോഗമുക്തരായി. 70,626പേരാണ് മരിച്ചത്.

ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവില്‍ തീവ്ര കോവിഡ് ബാധിത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാംസ്ഥാനത്താണ്. 41,13,812പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 41,23,000പേര്‍ക്കാണ് ബ്രസീലില്‍ രോഗം സ്ഥിരീകരിച്ചത്. അമേരിക്കയില്‍ 64,31,152പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

രോഗവ്യാപനം ഏറ്റവും ഉയര്‍ന്ന തോതില്‍ നില്‍ക്കുന്ന മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 20,489 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 312 കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു.ഇതുവരെ സംസ്ഥാനത്ത് 8,83,862 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 6,36,574 പേര്‍ രോഗമുക്തരായി. നിലവില്‍ 2,20,661 പേരാണ് ചികിത്സയിലുള്ളത്. 26,276 പേര്‍ മരിച്ചു.

india

വിമാനാപകടം; മരിച്ച രഞ്ജിതയുടെ സഹോദരന്‍ ഡിഎന്‍എ പരിശോധനയ്ക്കായി ഇന്ന് അഹമ്മദാബാദിലേക്ക്

. പരിശോധനയുടെ ഫലം 72 മണിക്കൂറിനുള്ളില്‍ ലഭിക്കും.

Published

on

അഹമ്മദാബാദിലെ വിമാന അപകടത്തില്‍ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിതയുടെ സഹോദരന്‍ ഡിഎന്‍എ പരിശോധനയ്ക്കായി ഇന്ന് അഹമ്മദാബാദിലേക്ക് തിരിക്കും. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൂര്‍ണമായി കത്തിക്കരിഞ്ഞ സാഹചര്യത്തിലായതിനാല്‍ ഡിഎന്‍എ പരിശോധന തിരിച്ചറിയാന്‍ അനിവാര്യമായത്.

അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കളുടെ ഡിഎന്‍എ സാമ്പിള്‍ ശേഖരണം ഇന്നലെ തന്നെ ആംഭിച്ചിരുന്നു. പരിശോധനയുടെ ഫലം 72 മണിക്കൂറിനുള്ളില്‍ ലഭിക്കും. ഫലത്തിന്റെ അടിസ്ഥാനത്തിലാകും മൃതദേഹങ്ങള്‍ വിട്ടുകൊടുക്കുന്നത്. 265 പേരാണ് വിമാനാപകടത്തില്‍ മരിച്ചത്. വിമാനയാത്രക്കാരില്‍ 241 പേര്‍ മരിച്ചെന്ന് എയര്‍ ഇന്ത്യ സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന 229 യാത്രക്കാരും 12 ജീവനക്കാരുമാണ് മരിച്ചത്.

Continue Reading

india

അഹമ്മദാബാദിലെ വിമാനാപകടം; മരണം 265 ആയി; മരിച്ചവരില്‍ ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍

വിമാനത്തിലുണ്ടയിരുന്ന 241 പേരും, വിമാനം ഇടിച്ചിറങ്ങിയ ബിജെ കോളേജ് ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വിമാനയാത്രക്കാര്‍ അല്ലാത്ത 24 പേരും അപകടത്തില്‍ മരിച്ചു

Published

on

അഹമ്മദാബാദിലെ വിമാനാപകടത്തില്‍ മരണസംഖ്യ ഉയരുന്നു. 265 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. വിമാനത്തിലുണ്ടയിരുന്ന 241 പേരും, വിമാനം ഇടിച്ചിറങ്ങിയ ബിജെ കോളേജ് ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വിമാനയാത്രക്കാര്‍ അല്ലാത്ത 24 പേരും അപകടത്തില്‍ മരിച്ചു

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നിരവധി വിദ്യാര്‍ത്ഥികള്‍ ചികിത്സയിലാണ്. അപകടത്തില്‍പ്പെട്ട വിമാനത്തില്‍ നിന്ന് ഒരു ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. രണ്ടാമത്തെ ബ്ലാക്ക് ബോക്‌സിനു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള ഡിഎന്‍എ പരിശോധന ഇന്ന് ആരംഭിക്കും.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് അഹമ്മദാബാദില്‍ വിമാനം തകര്‍ന്നുവീണത്. മേഘാനി നഗറിനടുത്തുള്ള ജനവാസ മേഖലയിലാണ് എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ വിമാനത്തിലുള്ള 241 പേര്‍ മരണപ്പെട്ടപ്പോള്‍ ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മരിച്ചവരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്‌സ് രഞ്ജിത ഗോപകുമാറും ഉള്‍പ്പെടുന്നു. 169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്‍, ഏഴ് പോര്‍ച്ചുഗീസുകാര്‍, ഒരു കനേഡിയന്‍ പൗരന്‍ എന്നിവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

Continue Reading

india

അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ തകരാറുകള്‍ ചൂണ്ടിക്കാട്ടി യുവാവ്; വീഡിയോ വൈറല്‍

ഡല്‍ഹിയില്‍ നിന്ന് അഹമ്മദാബാദിലേക്ക് യാത്ര ചെയ്ത ആകാശ് വത്സയാണ് വിമാനത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയുള്ള വീഡിയൊ എക്‌സില്‍ പങ്കുവെച്ചത്.

Published

on

ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെട്ടതുമായി ബന്ധപ്പെട്ട് ആകാശ് വത്സ എന്ന യാത്രക്കാരന്‍ പകര്‍ത്തിയ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണിപ്പോള്‍ പുറത്ത് വരുന്നത്. ഡല്‍ഹിയില്‍ നിന്ന് അഹമ്മദാബാദിലേക്ക് യാത്ര ചെയ്ത ആകാശ് വത്സയാണ് വിമാനത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയുള്ള വീഡിയൊ എക്‌സില്‍ പങ്കുവെച്ചത്.

അഹമ്മദാബാദില്‍ നിന്നും ലണ്ടനിലേക്ക് പോവേണ്ടിയിരുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഇതിനും രണ്ട് മണിക്കൂര്‍ മുന്‍പ് ഇതേ വിമാനത്തില്‍ ഡല്‍ഹിയില്‍ നിന്നും അഹമ്മദാബാദിലേക്ക് യാത്രചെയ്ത യാത്രക്കാരനാണ് ആകാശ് വത്സ.

വിമാനത്തില്‍ നിരവധി സാങ്കേതിക തകരാറുകളുള്ളതായി ആകാശ് ഈ വീഡിയോയിലൂടെ പറയുന്നുണ്ട്. വിമാനത്തിലെ ടിവി സ്‌ക്രീനുകള്‍ പ്രവര്‍ത്തിക്കുന്നില്ല, ക്യാബിന്‍ ക്രൂവിനെ വിളിക്കാനുള്ള ബട്ടണോ ലൈറ്റോ ഒന്നും തന്നെ പ്രവര്‍ത്തിക്കുന്നില്ല. യാത്രക്കാര്‍ ചൂടുകാരണം അതിലുള്ള മാസിക ഉപയോഗിച്ചാണ് വീശുന്നത്. ഈ വിമാനത്തില്‍ ഒന്നും തന്നെ പ്രവര്‍ത്തിക്കുന്നില്ല, ഞാന്‍ വീണ്ടും എന്തിനാണ് ഈ വിമാനം തന്നെ ബുക്ക് ചെയ്തതന്നും വീഡിയോയിലൂടെ ആകാശ് പറയുന്നതായി കാണാം.

എയര്‍ ഇന്ത്യയിലെ ഈ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ആകാശ് വത്സ എക്‌സില്‍ പോസ്റ്റ് ഇട്ടിരുന്നു. പിന്നീട് അത് പിന്‍വലിക്കുകയും ചെയ്തു. ഇതിന് പിന്നാലെ വീഡിയോ പങ്കുവെച്ചതിന്റെ ലക്ഷ്യം എയര്‍ ഇന്ത്യയെ താറടിക്കാനാണോ എന്ന ചോദ്യവും ഉയര്‍ന്നിരുന്നു.

ഇന്ന് ഉച്ചയ്ക്കാണ് അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണത്. സംഭവത്തില്‍ 242 പേര്‍ മരണപ്പെട്ടപ്പോള്‍ ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മരിച്ചവരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്‌സ് രഞ്ജിത ഗോപകുമാറും ഉള്‍പ്പെടുന്നു. 169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്‍, ഏഴ് പോര്‍ച്ചുഗീസുകാര്‍, ഒരു കനേഡിയന്‍ പൗരന്‍ എന്നിവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

 

Continue Reading

Trending