News
ഇന്ന് തീപാറും; റയല്‍ മാഡ്രിഡിനെതിരെ മാഞ്ചസ്റ്റര്‍ സിറ്റി കളത്തില്‍
സൂപ്പര്‍ താരങ്ങള്‍ ഇരു സംഘത്തിലുമുണ്ട്.

മാഡ്രിഡ്: ഇന്നാണ് ആ മല്‍സരം. ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ ആദ്യപാദം. റയല്‍ മാഡ്രിഡിനെതിരെ മാഞ്ചസ്റ്റര്‍ സിറ്റി. നിലവിലെ ചാമ്പ്യന്മാരാണ് റയല്‍. സിറ്റിയാവട്ടെ ഇത് വരെ യൂറോപ്യന്‍ കിരീടം ലഭിക്കാത്തവര്‍. വന്‍കരാ സോക്കറിലെ തലമുതിര്‍ന്ന തന്ത്രശാലികളായ കാര്‍ലോസ് അന്‍സലോട്ടിയും പെപ് ഗുര്ഡിയോളയുമാണ് ഇരു ടീമുകളെയും ഒരുക്കുന്നത്. ഇവരുടെ തന്ത്രങ്ങളാവും ദ്വിപാദ പോരാട്ടത്തില്‍ നിര്‍ണായകം. സാന്‍ഡിയാഗോ ബെര്‍ണബു എന്ന സ്വന്തം വേദിയില്‍ അതികരുത്തരാണ് റയല്‍. സ്പാനിഷ് ലാലീഗ കിരീടം അകന്ന സാഹചര്യത്തില്‍ പതിനാല് തവണ സ്വന്തമാക്കിയ വന്‍കരാ കിരീടത്തില്‍ തന്നെയാണ് റയലിന്റെ കാര്യമായ നോട്ടം. കിംഗ്സ് കപ്പ് ഫൈനലില്‍ ഒസാസുനയെ തകര്‍ത്ത ആത്മവിശ്വാസത്തിലാണ് ടീം. അതേ സമയം സിറ്റിയും വര്‍ധിത വീര്യത്തിലാണ്. പ്രീമിയര്‍ ലീഗ് ടേബിളില്‍ ആദ്യ സ്ഥാനത്തേക്ക് തിരികെയെത്താനായി. ഗോള്‍ വേട്ടക്കാരെല്ലാം ഫോമില്‍ നില്ക്കുമ്പോള് ടീമിന് പേടിക്കാനാനില്ല.
സൂപ്പര്‍ താരങ്ങള്‍ ഇരു സംഘത്തിലുമുണ്ട്. ചാമ്പ്യന്‍സ് ലീഗ് വേദികളില്‍ എന്നും ഗോള്‍ വേട്ട നടത്താറുള്ള കരീം ബെന്‍സേമ എന്ന 35 കാരന് തന്നെയാണ് റയലിന്റെ വലിയ അസ്ത്രം. അപാര മികവിലാണ് സീസണില്‍ അദ്ദേഹം കളിക്കുന്നത്. ലാലീഗയില്‍ നിരവധി ഹാട്രിക്കുകള്‍ സ്വന്തമാക്കി സീസണില്‍ മുപ്പതിലേറെ ഗോളുകള്‍ സ്വന്തം പേരില്‍ കുറിച്ച ഫ്രഞ്ചുകാരന് പരുക്കില്‍ നിന്ന് മുക്തനായി കഴിഞ്ഞ ദിവസം കിംഗ്സ് കപ്പ് ഫൈനലില്‍ കളിച്ചിരുന്നു. കരീമിനൊപ്പം മുന്‍നിരയില്‍ ഇരു വിംഗുകളിലുമായി ബ്രസീലുകാരായ വിനീഷ്യസ് ജൂനിയര്‍, റോഡ്രിഗോ എന്നിവര്‍ക്കായിരിക്കും അന്‍സലോട്ടി അവസരം നല്‍കുക. വിനീഷ്യസ്-കരീം സഖ്യമാണ് സമീപകാല വിജയങ്ങളില്ലെല്ലാം ടീമിന് കരുത്തയാത്. ഇരുവരും പന്ത് കൈമാറി മുന്നേറുമ്പോള്‍ മധ്യനിരയില്‍ ലുക്കാ മോദ്രിച്ച്, ടോണി ക്രൂസ് തുടങ്ങിയ അനുഭവ സമ്പന്നരുണ്ട്. കിംഗ്സ് കപ്പ് ഫൈനലില്‍ ഒസാസുനക്കെതിരെ റയലിന്റെ രണ്ട് ഗോളും സ്വന്തമാക്കിയത് റോഡ്രിഗോയായിരുന്നു. വിനീഷ്യസാവട്ടെ അതിവേഗം അപകടകരമായ രീതിയില്‍ പെനാല്‍ട്ടി ബോക്സിലേക്ക് ഊളിയിട്ട് കയറുന്ന താരമാണ്. സിറ്റിയിലും താരബലത്തിന് കുറവില്ല. ഏര്‍ലിന്‍ ഹലാന്‍ഡ് എന്ന ഗോള്‍ വേട്ടക്കാരന് ഏത് പ്രതിരോധത്തിനും തലവേദനയാണ്. അമ്പത്തിലധികം ഗോളുകളാണ് അദ്ദേഹം സിറ്റിക്കായി ഈ സീസണില്‍ സ്വന്തമാക്കിയത്. മധ്യനിരയില്‍ നായകന് കെവിന് ഡി ബ്രുയനെ പോലെ വന്‍കരയിലെ തന്നെ നമ്പര്‍ വണ്‍ പ്ലേ മേക്കറുണ്ട്. സിറ്റി സമീപകാലത്ത് സ്വന്തമാക്കിയ വിജയങ്ങള്‍ക്കെല്ലാം പിറകില്‍ ഈ ജോഡിയുടെ സാന്നിദ്ധ്യമുണ്ട്.
gulf
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
മലപ്പുറം ഒതുക്കുങ്ങല്‍ മുനമ്പത്ത് സ്വദേശിയായ ശിഹാബുദ്ധീന്‍ പോത്തന്നൂരന്‍ (42 ) ആണ് മരിച്ചത്.

ജിദ്ദ: പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. മലപ്പുറം ഒതുക്കുങ്ങല്‍ മുനമ്പത്ത് സ്വദേശിയായ ശിഹാബുദ്ധീന്‍ പോത്തന്നൂരന്‍ (42 ) ആണ് മരിച്ചത്. ജിദ്ദയിലെ ഷറഫിയ ഷാറ തൗബയിലുള്ള താമസസ്ഥലത്തായിരുന്നു മരണം. ഇരുപത് വര്‍ഷത്തോളമായി ജിദ്ദയില്‍ ജോലി ചെയ്ത് വരികയായിരുന്നു.
ജിദ്ദ കെഎംസിസി വെല്‍ഫെയര്‍ വിങ് ചെയര്മാന് മുഹമ്മദ് കുട്ടി പാണ്ടിക്കാട്, ഒതുക്കുങ്ങല്‍ പഞ്ചായത്ത് കെഎംസിസി നേതാക്കളായ മജീദ് കോട്ടീരി, റഷീദ് പി കെ, സഹോദരന് സുബൈര്‍, സഹോദരി ഭര്‍ത്താവ് ഫഹദ് കല്ലായി എന്നിവരുടെ നേതൃത്വത്തില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം ജിദ്ദയില്‍ ഖബറടക്കും.
ഭാര്യ: ആബിദ സി പി, മക്കള്‍: അസിം മുഹമ്മദ്, ഇവാന് ഹാദി, പിതാവ് പോത്തന്നൂരന്‍ മുഹമ്മദ് മാതാവ്: പാത്തുമ്മ, സഹോദരി: റാഷിദ, സഹോദരന്: സുബൈര്‍ (ജിദ്ദ).
kerala
പടിയൂര്‍ ഇരട്ടക്കൊലപാതകം; പ്രതി പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി
ഉത്തരാഖണ്ഡിലെ കേദാര്‍നാഥിലെ വിശ്രമ കേന്ദ്രത്തിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.

തൃശ്ശൂര്‍: പടിയൂരില്‍ അമ്മയെയും മകളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തരാഖണ്ഡിലെ കേദാര്‍നാഥിലെ വിശ്രമ കേന്ദ്രത്തിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. സ്വയം ജീവനൊടുക്കിയതാവാമെന്നാണ് പൊലീസ് നിഗമനം.
പടിയൂര്‍ കാറളം വെള്ളാനി സ്വദേശി കൈതവളപ്പില്‍ പരേതനായ പരമേശ്വരന്റെ ഭാര്യ രമണി (74), മകള്‍ രേഖ (43) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിയും രേഖയുടെ രണ്ടാമത്തെ ഭര്‍ത്താവുമായ കോട്ടയം കുറിച്ചി സ്വദേശി പ്രേംകുമാര്‍ കൊലപാതകത്തിനു ശേഷം രക്ഷപ്പെടുകയായിരുന്നു.
അതേസമയം മുന്‍ ഭാര്യ വിദ്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും കൂടിയാണ് പ്രേംകുമാര്‍. മുന്‍ ഭാര്യയെ കൊലപ്പെടുത്തി കാട്ടില്‍ തള്ളിയ കേസില്‍ ജയില്‍വാസം അനുഭവിച്ച പ്രേംകുമാര്‍ ജാമ്യത്തില്‍ ഇറങ്ങിയതായിരുന്നു. അതിന് ശേഷം രേഖയെ വിവാഹം കഴിക്കുകയായിരുന്നു.
ജൂണ്‍ മൂന്നിനാണ് ഇരുവരെയും പ്രേംകുമാര്‍ കൊലപ്പെടുത്തിയത്. എന്നാല്‍ ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. വാടക വീട്ടിലായിരുന്നു അമ്മയും മകളും താമസിച്ചിരുന്നത്.
kerala
തീപിടിച്ച വാന്‍ ഹായ് കപ്പല്‍ കമ്പനിക്കെതിരെ കേസെടുക്കും
മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ മൊഴി എടുത്തതിനു ശേഷമാകും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത്.

തിരുവനന്തപുരം: കേരള പുറംകടലില്‍ വെച്ച് തീപിടിച്ച വാന്‍ ഹായ് കപ്പല്‍ കമ്പനിക്കെതിരെ കേസെടുക്കും. മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ മൊഴി എടുത്തതിനു ശേഷമാകും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കോസ്റ്റല്‍ പോലീസ് തേടിയിട്ടുണ്ട്.
അതേസമയം കപ്പലിലെ തീയണക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. രാസവസ്തുക്കള്‍ ഹെലികോപ്റ്ററിന്റെ സാഹയത്തോടെ കപ്പലില്‍ വിതറി തീയണക്കാനാണ് ശ്രമം. നിലവില്‍ അഞ്ച് കപ്പലുകളും രണ്ട് ഡൊര്‍ണിയര്‍ വിമാനങ്ങളും ഒരു ഹെലിക്കോപ്റ്ററുമാണ് ദൗത്യത്തിലുള്ളത്. കപ്പല്‍ 15 ഡിഗ്രിയോളം ചെരിഞ്ഞ അവസ്ഥയിലാണുള്ളത്. എന്നാല്‍ ഇത് രക്ഷാപ്രവര്‍ത്തനത്തിന് വന്‍ വെല്ലുവിളിയാകുന്നുണ്ട്. കപ്പലിനെ ടഗ് ബോട്ടിന്റെ സഹായത്തോടെ ഉള്‍കടലിലേക്ക് മാറ്റാനാണ് ശ്രമിക്കുന്നത്.
കൊളംബോയില്‍ നിന്ന് പുറപ്പെട്ട കപ്പലില്‍ ഞായറാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. ബേപ്പൂരില്‍ നിന്ന് 163 കിലോമീറ്റര്‍ മാറി പുറം കടലില്‍ വെച്ചാണ് കപ്പലിന് തീപിടിച്ചത്. അപകടത്തിന് പിന്നാലെ നാല് പേരെ കാണാതായി. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. കപ്പലില്‍ ഉണ്ടായിരുന്ന 22 പേരില്‍ രക്ഷപ്പെടുത്തിയ പതിനെട്ടുപേര് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണുള്ളത്.
അതേസമയം കപ്പല്‍ പത്ത് ഡിഗ്രിയിലേറെ ചെരിഞ്ഞതിനാല് കടലിലേക്ക് കണ്ടെയ്നറുകള്‍ വീഴാനും താപ, വാതക അപകടങ്ങള്‍ ഉണ്ടാവാനുമുള്ള സാധ്യതയും കൂടുകയാണ്.
കപ്പലില്‍ നിന്ന് വീണ കണ്ടെയ്നറുകള്‍ കേരള തീരത്ത് അടിയാനുള്ള സാധ്യത കുറവാണെങ്കിലും അത് മറ്റു കപ്പലുകളില്‍ പോയി ഇടിക്കുമോ എന്ന ആശങ്കയുണ്ട്. പാരിസ്ഥിതിക പ്രശ്നങ്ങള്‍ രൂക്ഷമാവാനുള്ള സാധ്യതയും കാണുന്നുണ്ട്.
-
india3 days ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala2 days ago
ലക്ഷദ്വീപ് സ്കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
india2 days ago
കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു
-
kerala2 days ago
പാലക്കാട് പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി
-
Celebrity17 hours ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
kerala3 days ago
പിതാവിൻ്റെ മരണത്തിൽ സംശയം; മകന്റെ പരാതിയിൽ ഖബര്‍ തുറന്ന് പോസ്റ്റ്മോര്‍ട്ടം
-
kerala3 days ago
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍
-
Football3 days ago
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍-നസറില്‍ തുടരും: നേഷന്‍സ് ലീഗ് വിജയത്തിന് പിന്നാലെ നിര്‍ണ്ണായക പ്രഖ്യാപനം