kerala
ബ്രഹ്മപുരം; സർക്കാർ സ്പോൺസേർഡ് ദുരന്തം : പി. കെ ഫിറോസ്
പാർട്ടിക്കാരുടെ തട്ടിപ്പിനും വെട്ടിപ്പിനുമായി ജനങ്ങളുടെ ജീവൻ ബലിയാടാക്കുന്ന സർക്കാർ പക്ഷേ പൊതുജനങ്ങളോട് പുലർത്തേണ്ട ബാധ്യത മറന്നുപോകുന്നു

കോഴിക്കോട് : ബ്രഹ്മപുരത്ത് മാലിന്യ കൂമ്പാരത്തിന് തീ പിടിച്ച് ജനങ്ങൾക്കാകെ ബുദ്ധിമുട്ടും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും വരുത്തിവെച്ചതിൽ നിന്നും ഇടത് സർക്കാറിന് ഒഴിഞ്ഞു മാറാൻ ആകില്ല എന്നും, ഇത് തീർത്തും സർക്കാർ സ്പോൺസേർഡ് ദുരന്തമാണെന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.
പാർട്ടി നേതാവിൻ്റെ മരുമകന് ബ്രഹ്മപുരത്ത് കരാർ നൽകിയതിലെ അഴിമതിയും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. പാർട്ടിക്കാരുടെ തട്ടിപ്പിനും വെട്ടിപ്പിനുമായി ജനങ്ങളുടെ ജീവൻ ബലിയാടാക്കുന്ന സർക്കാർ പക്ഷേ പൊതുജനങ്ങളോട് പുലർത്തേണ്ട ബാധ്യത മറന്നുപോകുന്നു. ഈ കൊള്ളരുതായ്മകൾക്ക് ജനങ്ങൾക്ക് നൽകേണ്ടി വന്നത് വലിയ വിലയാണ്. നാട്ടുകാരുടെ സമാധാന ജീവിതം നഷ്ടമായിട്ട് ദിവസങ്ങളായി. ബുദ്ധിമുട്ടുകൾ നേരിട്ടവർക്ക് നഷ്ടപരിഹാരങ്ങൾ നൽകാൻ വേണ്ട നടപടികളും സർക്കാർ കൈക്കൊള്ളണം.
മാലിന്യ സംസ്കരണത്തെ കുറിച്ച് പഠിക്കാൻ ജനീവയിലും മറ്റും സന്ദർശിച്ചു ഖജനാവ് ധൂർത്തടിച്ചുവെന്നല്ലാതെ മറ്റെന്ത് ഗുണമാണ് നാടിനുണ്ടായതെന്നും ഫിറോസ് കൂട്ടിച്ചേർത്തു.
kerala
കൊല്ലങ്കോട് വെള്ളച്ചാട്ടത്തില്‍ അപകടത്തില്‍പ്പെട്ട യുവാവ് മരിച്ചു
വെള്ളരിമേട് വെള്ളച്ചാട്ടം കാണാന്‍ എത്തിയ സജീഷ് കാല്‍വഴുതി മലയിടുക്കിലേക്ക് വീഴുകയായിരുന്നു

പാലക്കാട് കൊല്ലങ്കോട് വെള്ളച്ചാട്ടത്തില്‍ അപകടത്തില്‍പ്പെട്ട യുവാവ് മരിച്ചു. മുതലമട നണ്ടന്‍കിഴായ സ്വദേശി സജീഷ് (27) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. സുഹൃത്തുക്കള്‍ക്കൊപ്പം കൊല്ലങ്കോട് വെള്ളരിമേട് വെള്ളച്ചാട്ടം കാണാന്‍ എത്തിയ സജീഷ് കാല്‍വഴുതി മലയിടുക്കിലേക്ക് വീഴുകയായിരുന്നു.
അപകടത്തില്‍പ്പെട്ട ഉടന്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി നെന്മാറയിലെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഉടന്‍ പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും.
kerala
മുന്നറിയിപ്പില്ലാതെ ജപ്തി; സര്‍ട്ടിഫിക്കറ്റുകളെടുക്കാന്‍ പൂട്ട് തുറന്ന് നല്‍കി എംഎല്‍എ
വീട്ടില്‍ ആളില്ലാത്ത സമയത്ത് ആയിരുന്നു ചോളമണ്ഡലം ഫിനാന്‍സിയേഴ്സാണ് അനിമോന്റെ വീട് ജപ്തി ചെയ്തത്.

കൊല്ലത്ത് മുന്നറിയിപ്പ നല്‍കാതെ സ്വകാര്യ ബാങ്ക് ജപ്തി ചെയ്ത വീടിന്റെ പൂട്ട് തുറന്നു നല്‍കി സി ആര്‍ മഹേഷ് എംഎല്‍എ. വീട്ടുകാരുടെ വസ്ത്രങ്ങളും സര്‍ട്ടിഫിക്കറ്റുകളും പുറത്തെടുക്കാനാണ് കൊല്ലം അഴീക്കലില്‍ സ്വകാര്യ ബാങ്ക് ജപ്തി ചെയ്ത വീട് എംഎല്‍എയുടെ നേതൃത്വത്തില്‍ പൂട്ട് തകര്‍ത്ത് തുറന്ന് അകത്തു കയറിയത്.
വീട്ടില്‍ ആളില്ലാത്ത സമയത്ത് ആയിരുന്നു ചോളമണ്ഡലം ഫിനാന്‍സിയേഴ്സാണ് അനിമോന്റെ വീട് ജപ്തി ചെയ്തത്. സര്‍ട്ടിഫിക്കറ്റും വസ്ത്രവും എടുക്കാന്‍ അനുവാദം ചോദിച്ചിട്ട് അനുമതി നല്‍കിയില്ലെന്ന് കുടുംബം ആരോപിച്ചു. ഇതിന് പിന്നാലെയാണ് എംഎല്‍എയുടെ ഇടപെടല്‍.
അനിമോന്‍, ഭാര്യ, കൈകുഞ്ഞ് ഉള്‍പ്പടെ മൂന്ന് മക്കള്‍ ഇപ്പോള്‍ താമസിക്കുന്നത് ഓച്ചിറ സത്രത്തിലാണ്. വസ്ത്രങ്ങളും സര്‍ട്ടിഫിക്കറ്റുകളും എടുത്ത ശേഷം വീടിന്റെ വാതില്‍ എംഎല്‍എ തന്നെ പൂട്ടി.
kerala
എറണാകുളത്ത് നിര്‍ത്തിയിട്ട റോ-റോയില്‍ വാട്ടര്‍ മെട്രോ ഇടിച്ച് അപകടം
സംഭവത്തില്‍ കെഎംആര്‍എല്‍ ആഭ്യന്തര അന്വേഷണം ആരംഭിച്ചു.

എറണാകുളത്ത് നിര്‍ത്തിയിട്ട റോ-റോയില്‍ വാട്ടര്‍ മെട്രോ ഇടിച്ച് അപകടം. ശക്തമായ ഒഴുക്കില്‍ ബോട്ടിന്റെ നിയന്ത്രണം നഷ്ടമായതാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സംഭവത്തില്‍ കെഎംആര്‍എല്‍ ആഭ്യന്തര അന്വേഷണം ആരംഭിച്ചു.
വൈപ്പിന്‍ ജെട്ടിയിലേക്ക് ബോട്ട് അടുപ്പിക്കുന്നതിനിടെ ജെട്ടിയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന റോറോയില്‍ തട്ടുകയായിരുന്നു. അപകടത്തില്‍ ബോട്ടിന്റെ മുന്‍ഭാഗത്തും റോറോയുടെ കൈവരികള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അപകടസമയം യാത്രക്കാരെല്ലാം ബോട്ടിനുള്ളിലായതിവാല്‍ ആര്‍ക്കും പരിക്കില്ല. മറ്റൊരു ബോട്ടിന്റെ സഹായത്തോടെ ബോട്ട് ജട്ടിയോട് ചേര്‍ത്ത് യാത്രക്കാരെ ഇറക്കി.
-
kerala24 hours ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
GULF23 hours ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
kerala2 days ago
സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍
-
india3 days ago
കന്നഡ തമിഴില്‍ നിന്നാണ് ഉണ്ടായത്; കമല്‍ ഹാസന്റെ വിവാദ പരാമര്‍ശത്തിനെതിരെ കന്നഡ അനുകൂല സംഘടനകള്‍ രംഗത്ത്
-
kerala3 days ago
സംസ്ഥാനത്ത് രണ്ട് റെയില്‍വെ സ്റ്റേഷനുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം
-
GULF2 days ago
ജീവിത നിലവാരത്തിലും സുരക്ഷയിലും സന്തോഷത്തിലും അബുദാബി മുമ്പില്‍
-
Cricket2 days ago
കിങ്സിനെ തകര്‍ത്തു; ഐപിഎല്‍ ഫൈനലില്‍ ആര്‍സിബി
-
kerala3 days ago
ജൂണ്‍ മാസത്തിലെ വൈദ്യുതി ബില്ലില്‍ ഇന്ധന സര്‍ചാര്‍ജ് കുറയും; കെഎസ്ഇബി