Connect with us

Culture

കലാശപോരാട്ടത്തിനൊരുങ്ങി ലോഡ്‌സ്

Published

on

കമാല്‍ വരദൂര്‍

ലണ്ടന്‍ എന്ന മഹാനഗരം ആ നഗരത്തിന്റെ സവിശേഷതകള്‍ എത്രയോ തവണ പറഞ്ഞതാണ് എത്രയോ തവണ എഴുതിയതാണ്. അതിവിശാലമായി കിടക്കുന്ന സാമ്രാജ്യത്തിന്റെ ഒരു ആസ്ഥാനമാണ് ലണ്ടന്‍ നഗരം. എവിടെ നോക്കിയാലും നമ്മള്‍ കാണുന്നത്. ചരിത്രമാണ് ചിത്രങ്ങളാണ്. ഈ നഗരത്തില്‍ എവിടെ പോയാലും ഒരേ അച്ചില്‍ വാര്‍ത്ത കെട്ടിടങ്ങള്‍ ഒരേ രീതിയില്‍ സംസാരിച്ച് പോകുന്ന നല്ല നാട്ടുകാര്‍ വളരെ വൃത്തിയുള്ള പാതകള്‍ എന്നിവയെല്ലാം കാണാം. ഇതൊക്കെയാണ് ഈ നഗരത്തിന്റെ സവിശേഷതകള്‍. പക്ഷെ ലോഡ്‌സ് നഗരമധ്യത്തിലാണ് . സെന്റ് ജോണ്‍സ് മെട്രോയില്‍ കയറി സെന്റ് ജോണ്‍സ് സ്‌റ്റേഷനിലിറങ്ങി അഞ്ച് മിനുട്ട് നടന്നാല്‍ ലോര്‍ഡ്‌സിലെത്താം.

പുറത്തുനിന്ന് കാണുമ്പോള്‍ അമ്പരചുംബികളായ കെട്ടിടങ്ങളിെല്ലങ്കിലും പഴയ ഓര്‍മകളെ കാണിക്കുന്ന കെട്ടിടങ്ങള്‍ ഇവിടുണ്ട്. അതിന് നടുവിലാണ് ലോഡ്‌സ് മൈതാനം. ഇന്നലെ അതുവഴി പോയപ്പോള്‍ ആ കവാടത്തില്‍ പഴയകാല ക്രിക്കറ്റ് താരങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ചിത്രങ്ങള്‍ മനോഹരമായി കൊത്തിവെച്ചതായി കാണുകയുണ്ടായി. ക്രിക്കറ്റിനെ അറിയുന്നവര്‍ക്ക് അറിയാം എങ്ങിനെയാണ് ആ കായിക വിനോദം വരുന്നതെന്ന്. പണ്ട് ആട്ടിടയന്‍മാര്‍ കളിച്ചിരുന്ന വിനോദം പിന്നീട് കാലാന്തരങ്ങളിലൂടെ എവിടെയെല്ലാം ബ്രിട്ടീഷ് സാമ്രാജ്യമുണ്ടോ അവിടെയെല്ലാം ക്രിക്കറ്റെന്ന കായികം വ്യാപിച്ച കഥകള്‍ നാം പലതവണ വായിച്ചിട്ടുണ്ട്. ലോഡ്‌സിലേക്ക് വരുമ്പോള്‍ നമ്മെ സ്വീകരിക്കാന്‍ നില്‍ക്കുന്ന ഈ ചിത്രങ്ങളില്‍ ഉള്ളത് ആരൊക്കൊയണെന്ന് മുഖം നോക്കി പറയാന്‍ സാധിക്കില്ലെങ്കിലും. ഇംഗ്ലണ്ടിന് ആദ്യകാലം മുതല്‍ ക്രിക്കറ്റിനോടുള്ള ഇഷ്ടത്തെ വിളിച്ച് ഓതുന്നതാണ് ഈ ചിത്രങ്ങള്‍.

ഇന്നലെ ഇവിടെ നിന്ന് വെസ്റ്റ് ഇന്‍ഡീസ് താരം ഇയാന്‍ ബിഷപ്പുമായി സംസാരിക്കുമ്പോള്‍ ഈ ചിത്രങ്ങളുടെ ചരിത്രവും മനോഹാരിതയും അദ്ദേഹം പോലും പറയുന്നുണ്ട്. ക്രിക്കറ്റിന്റെ മക്കയില്‍ ഒരു സെഞ്ച്വറി സ്വന്തമാക്കുക എന്നത് ഓരോ ക്രിക്കറ്റ് താരത്തിന്റെയും സ്വപ്‌നമാണ്. അതുകൊണ്ടാണ് പാകിസ്താന്റെ ഇമാമുള്‍ ഹഖ് ലോഡ്‌സില്‍ സെഞ്ച്വറി നേടിയപ്പോള്‍ പറഞ്ഞത് അദ്ദേഹത്തിന്റെ ചെറിയ ക്രിക്കറ്റ് കരിയറിലെ ഏറ്റവും നല്ല ദിവസമായിരുന്നു ഇന്ന് എന്നാണ്.

സെക്യൂരിറ്റി ചെക്കിങ്ങ് കഴിഞ്ഞ് ഗ്രൗണ്ടിന് അകത്തേക്ക് കടക്കുമ്പോള്‍ ഇരിപ്പിടം മുതല്‍ മീഡിയ ബോക്‌സിന് വരെ എല്ലാത്തിനും വ്യത്യസ്ഥമായ സൗന്ദര്യമുണ്ട്. ക്രിക്കറ്റ് അത്ര പ്രചാരമുള്ള മത്സരമെന്നുമല്ല ഫുട്‌ബോളുമായി താരതമ്യം ചെയ്യുമ്പോള്‍ കളിക്കുന്നവരുടെ എണ്ണം പോലും കുറവാണ്. പക്ഷെ ഈ ലോഡ്‌സിലേക്ക് വരുമ്പോള്‍ ഈ മനോഹാരിതയില്‍ ക്രിക്കറ്റിനോട് അടങ്ങാത്ത പ്രണയം നമുക്കെല്ലാം തോന്നും. ചില പ്രധാനപ്പെട്ട മത്സരങ്ങള്‍ക്ക് മാത്രമാണ് ഈ ലോകകപ്പില്‍ ലോഡ്‌സ് വേദിയായത്. ലോഡ്‌സിനെ ഇംഗ്ലീഷ് ക്രിക്കറ്റ് അസോസിയേഷന്‍ ഫൈനലിന് വേണ്ടി ഒരുക്കിവെക്കുകയായിരുന്നെന്ന് പറയാം. നമ്മള്‍ ഈ സ്റ്റേഡിയത്തിലേക്ക് വരുമ്പോള്‍ നമ്മളെ സ്വീകരിക്കുന്ന ഈ ചിത്രങ്ങളാണ് ക്രിക്കറ്റ് എന്ന മത്സരത്തെ നമ്മളിലേക്ക് ഏറെ അടുപ്പിക്കുന്നത്. ഫൈനല്‍ കാണാന്‍ എത്തുന്നവര്‍ ഈ ചിത്രങ്ങള്‍ക്ക് മുന്നില്‍ നിന്ന് ചിത്രങ്ങള്‍ എടുക്കാതെ പോകാറില്ല. ഈ ലോകകപ്പില്‍ ആര് കിരീടം നേടിയാലും അവര്‍ അഭിമാനത്തേടെ പറയുക ഈ മൈതാനത്തുനിന്ന് കിരീടം നേടാനായി എന്നായിരിക്കും. അത്രമാത്രം ഫീലിങ്ങാണ് ഈ ലോഡ്‌സ് നല്‍കുന്നത്‌.

Film

വ്യസനസമേതം ബന്ധുമിത്രാദികൾ എത്തുന്നു. ഫസ്റ്റ് ലുക്ക് പുറത്ത്

Published

on

അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വ്യസനസമേതം ബന്ധുമിത്രാദികൾ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

വാഴ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ്, തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്.

വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു. എഡിറ്റർ ജോൺകുട്ടി, സംഗീതം അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ, ഡിസൈനർ ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് അശ്വതി ജയകുമാർ, സ്റ്റിൽസ് ശ്രീക്കുട്ടൻ എ എം, പരസ്യകല പ്രിപ്വേവ് കളക്റ്റീവ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജീവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈൻ അരുൺ മണി, ഫിനാൻസ് കൺട്രോളർ കിരൺ നെട്ടയം, പ്രൊഡക്ഷൻ മാനേജർ സുജിത് ഡാൻ, ബിനു തോമസ്, ഡിജിറ്റൽ മാർക്കറ്റിംഗ് വിപിൻ കുമാർ വി, 10G മീഡിയ, പി. ആർ. ഒ. എ എസ് ദിനേശ്.

Continue Reading

kerala

സര്‍ക്കാരിന് മുന്‍ഗണന ഇല്ല, നിസ്സംഗത മാത്രമാണുള്ളതെന്ന് പ്രതിപക്ഷം

സര്‍ക്കാരിന് ഒരു കാര്യത്തിലും മുന്‍ഗണന ഇല്ലെന്നും നിസ്സംഗത മാത്രമാണുള്ളതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.

Published

on

ഒയാസിസ് കമ്പനി അല്ല അടിസ്ഥാന തൊഴിലാളി വര്‍ഗ്ഗമാണ് സര്‍ക്കാരിനെ അധികാരത്തില്‍ കൊണ്ടുവന്നതെന്ന കാര്യം സര്‍ക്കാര്‍ മറക്കരുതെന്ന് പ്രതിപക്ഷം ആഞ്ഞടിച്ചു. സിപിഎം നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ക്ഷേമനിധി വഞ്ചനയുടെ ഇരയാക്കി തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നതായും പ്രതിപക്ഷം ആരോപിച്ചു.

സംസ്ഥാനത്തെ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളിലെ പ്രതിസന്ധിയും ക്ഷേമ പെന്‍ഷന്‍ മുടങ്ങുന്നതും സഭയില്‍ ഉയര്‍ത്തി സര്‍ക്കാരിന്‍റെ തൊഴിലാളി വഞ്ചനയെ പ്രതിപക്ഷം വിചാരണ ചെയ്തു. സര്‍ക്കാരിന് ഒരു കാര്യത്തിലും മുന്‍ഗണന ഇല്ലെന്നും നിസ്സംഗത മാത്രമാണുള്ളതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.

ലക്ഷക്കണക്കിന് തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാക്കിക്കൊണ്ട് സംസ്ഥാനത്തെ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളിലെ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും മുടങ്ങുന്ന ഗുരുതര സാഹചര്യങ്ങളാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിലൂടെ സഭയില്‍ ഉയര്‍ത്തിയത്.

ഒയാസിസ് കമ്പനി അല്ല അടിസ്ഥാന തൊഴിലാളി വര്‍ഗ്ഗമാണ് സര്‍ക്കാരിനെ അധികാരത്തില്‍ കൊണ്ടുവന്നതെന്ന കാര്യം സര്‍ക്കാര്‍ മറക്കരുതെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ എം വിന്‍സെന്‍റ് എംഎല്‍എ പറഞ്ഞു. തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കിയില്ലെങ്കിലും എല്ലാ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളിലും പിന്‍വാതിലിലൂടെ വേണ്ടപ്പെട്ടവരെ താല്‍ക്കാലിക ജീവനക്കാരായി സര്‍ക്കാര്‍ നിയമിക്കുകയാണെന്നദ്ദേഹം കുറ്റപ്പെടുത്തി.

വിവിധ ക്ഷേമനിധി ബോര്‍ഡുകള്‍ തൊഴിലാളികള്‍ക്ക് നല്‍കുവാനുള്ള ആനുകൂല്യങ്ങളുടെ കണക്കുകള്‍ നിരത്തി പ്രതിപക്ഷ നേതാവ് വോക്കൗട്ട് പ്രസംഗത്തില്‍ സര്‍ക്കാരിനെ കടന്നാക്രമിച്ചു. 31 ക്ഷേമനിധി ബോര്‍ഡുകളില്‍ പകുതിയിലേറെയും പ്രതിസന്ധിയിലാണെന്നദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാരിന് ഒരു കാര്യത്തിലും മുന്‍ഗണന ഇല്ലെന്നും നിസ്സംഗത മാത്രമാണുള്ളതെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.

ലക്ഷക്കണക്കിന് തൊഴിലാളികളെ ബാധിക്കുന്ന വിഷയത്തെ ലാഘവത്തോടെ കണ്ട് ചില കണക്കുകള്‍ നിരത്തി ധനകാര്യമന്ത്രി മറുപടി നല്‍കി സഭയില്‍ തടി തപ്പുകയായിരുന്നു. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

Continue Reading

kerala

സമ്മേളനപ്പിറ്റേന്ന് പത്തനംതിട്ട സിപിഎമ്മില്‍ വിള്ളല്‍: തുറന്ന് പറഞ്ഞത് പലരുടെയും വിയോജിപ്പെന്ന് എ.പത്മകുമാര്‍

സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതില്‍ അതൃപ്തി പരസ്യമാക്കിയുള്ള ഫേസ്ബുക്ക് പോസ്റ്റ് പത്മകുമാര്‍ പിന്‍വലിച്ചിരുന്നു.

Published

on

സംസ്ഥാന സമ്മേളനത്തിന് പിന്നാലെ പത്തനംതിട്ട സി.പി.എമ്മില്‍ പൊട്ടിത്തെറി. മന്ത്രി വീണാ ജോര്‍ജിനെ സംസ്ഥാന കമ്മിറ്റിയിലേക്ക് ഉള്‍പ്പെടുത്തിയതില്‍ തനിക്ക് മാത്രമല്ല വിയോജിപ്പുള്ളതെന്ന് മുന്‍ എം.എല്‍.എ എ.പത്മകുമാര്‍.

ആരെങ്കിലും ആ വിഷയം പറയണമെന്നുള്ളത് കൊണ്ടാണ് പ്രകടിപ്പിച്ചത്. രാഷ്ട്രീയ സംഘടന പ്രവര്‍ത്തനം നോക്കിയുള്ള തെരഞ്ഞെടുപ്പ് രീതി മാറിയതുകൊണ്ടാണ് പ്രതിഷേധിച്ചത്. തെരഞ്ഞെടുത്ത സ്ഥാനങ്ങളില്‍ നിന്നെല്ലാം ഒഴിയുമെന്ന് പത്മകുമാര്‍ പറഞ്ഞു.

സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതില്‍ അതൃപ്തി പരസ്യമാക്കിയുള്ള ഫേസ്ബുക്ക് പോസ്റ്റ് പത്മകുമാര്‍ പിന്‍വലിച്ചിരുന്നു. ‘ചതിവ്, വഞ്ചന, അവഹേളനം… 52 വര്‍ഷത്തെ ബാക്കിപത്രം…ലാല്‍ സലാം’ എന്നായിരുന്നു പത്മകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. താടിക്ക് കൈ കൊടുത്തിരിക്കുന്ന ചിത്രം പ്രൊഫൈല്‍ ഫോട്ടോയാക്കുകയും ചെയ്തിരുന്നു. പോസ്റ്റിലെ വാചകങ്ങള്‍ പിന്‍വലിച്ചെങ്കില്‍ പ്രൊഫൈല്‍ ചിത്രം മാറ്റിയിട്ടില്ല. പോസ്റ്റ് മാധ്യമങ്ങളില്‍ വാര്‍ത്തയായതിന് പിന്നാലെയാണ് പത്മകുമാര്‍ പിന്‍വലിച്ചത്.

അതേസമയം, എ. പത്മകുമാറിന്റെ പരസ്യപ്രതികരണം പാര്‍ട്ടി ഗൗരവത്തില്‍ പരിശോധിക്കുമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു.പത്മകുമാര്‍ പാര്‍ട്ടിയുടെ പ്രധാന നേതാവാണ്. വീണാ ജോര്‍ജ് ക്ഷണിതാവായത് മന്ത്രിയായതിനാലെന്നും മന്ത്രിമാരെ ക്ഷണിതാവാക്കുന്നത് കീഴ്‌വഴക്കമാണെന്നും അദ്ദേഹം പറഞ്ഞു.

‘പത്മകുമാറിന്റെ പ്രതികരണം എന്ത് കൊണ്ട് എന്ന് അറിയില്ല. പത്മകുമാറുമായി ഇന്ന് നേരിട്ട് കൂടിക്കാഴ്ച നടത്തും.സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തില്‍ ജില്ലാ കമ്മിറ്റി വിഷയം പരിശോധിക്കും.മന്ത്രിയെന്ന ഉത്തരവാദിത്തം വീണാ ജോര്‍ജ് ആത്മാര്‍ത്ഥതയോടെ നിര്‍വഹിക്കുന്നുണ്ട്. ഏല്‍പ്പിക്കുന്ന ജോലികള്‍ കൃത്യമായി നിര്‍വഹിക്കുന്ന വ്യക്തിയാണ് വീണാ ജോര്‍ജ് എന്നും രാജു എബ്രഹാം പറഞ്ഞു.

Continue Reading

Trending