Connect with us

Culture

കലാശപോരാട്ടത്തിനൊരുങ്ങി ലോഡ്‌സ്

Published

on

കമാല്‍ വരദൂര്‍

ലണ്ടന്‍ എന്ന മഹാനഗരം ആ നഗരത്തിന്റെ സവിശേഷതകള്‍ എത്രയോ തവണ പറഞ്ഞതാണ് എത്രയോ തവണ എഴുതിയതാണ്. അതിവിശാലമായി കിടക്കുന്ന സാമ്രാജ്യത്തിന്റെ ഒരു ആസ്ഥാനമാണ് ലണ്ടന്‍ നഗരം. എവിടെ നോക്കിയാലും നമ്മള്‍ കാണുന്നത്. ചരിത്രമാണ് ചിത്രങ്ങളാണ്. ഈ നഗരത്തില്‍ എവിടെ പോയാലും ഒരേ അച്ചില്‍ വാര്‍ത്ത കെട്ടിടങ്ങള്‍ ഒരേ രീതിയില്‍ സംസാരിച്ച് പോകുന്ന നല്ല നാട്ടുകാര്‍ വളരെ വൃത്തിയുള്ള പാതകള്‍ എന്നിവയെല്ലാം കാണാം. ഇതൊക്കെയാണ് ഈ നഗരത്തിന്റെ സവിശേഷതകള്‍. പക്ഷെ ലോഡ്‌സ് നഗരമധ്യത്തിലാണ് . സെന്റ് ജോണ്‍സ് മെട്രോയില്‍ കയറി സെന്റ് ജോണ്‍സ് സ്‌റ്റേഷനിലിറങ്ങി അഞ്ച് മിനുട്ട് നടന്നാല്‍ ലോര്‍ഡ്‌സിലെത്താം.

പുറത്തുനിന്ന് കാണുമ്പോള്‍ അമ്പരചുംബികളായ കെട്ടിടങ്ങളിെല്ലങ്കിലും പഴയ ഓര്‍മകളെ കാണിക്കുന്ന കെട്ടിടങ്ങള്‍ ഇവിടുണ്ട്. അതിന് നടുവിലാണ് ലോഡ്‌സ് മൈതാനം. ഇന്നലെ അതുവഴി പോയപ്പോള്‍ ആ കവാടത്തില്‍ പഴയകാല ക്രിക്കറ്റ് താരങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ചിത്രങ്ങള്‍ മനോഹരമായി കൊത്തിവെച്ചതായി കാണുകയുണ്ടായി. ക്രിക്കറ്റിനെ അറിയുന്നവര്‍ക്ക് അറിയാം എങ്ങിനെയാണ് ആ കായിക വിനോദം വരുന്നതെന്ന്. പണ്ട് ആട്ടിടയന്‍മാര്‍ കളിച്ചിരുന്ന വിനോദം പിന്നീട് കാലാന്തരങ്ങളിലൂടെ എവിടെയെല്ലാം ബ്രിട്ടീഷ് സാമ്രാജ്യമുണ്ടോ അവിടെയെല്ലാം ക്രിക്കറ്റെന്ന കായികം വ്യാപിച്ച കഥകള്‍ നാം പലതവണ വായിച്ചിട്ടുണ്ട്. ലോഡ്‌സിലേക്ക് വരുമ്പോള്‍ നമ്മെ സ്വീകരിക്കാന്‍ നില്‍ക്കുന്ന ഈ ചിത്രങ്ങളില്‍ ഉള്ളത് ആരൊക്കൊയണെന്ന് മുഖം നോക്കി പറയാന്‍ സാധിക്കില്ലെങ്കിലും. ഇംഗ്ലണ്ടിന് ആദ്യകാലം മുതല്‍ ക്രിക്കറ്റിനോടുള്ള ഇഷ്ടത്തെ വിളിച്ച് ഓതുന്നതാണ് ഈ ചിത്രങ്ങള്‍.

ഇന്നലെ ഇവിടെ നിന്ന് വെസ്റ്റ് ഇന്‍ഡീസ് താരം ഇയാന്‍ ബിഷപ്പുമായി സംസാരിക്കുമ്പോള്‍ ഈ ചിത്രങ്ങളുടെ ചരിത്രവും മനോഹാരിതയും അദ്ദേഹം പോലും പറയുന്നുണ്ട്. ക്രിക്കറ്റിന്റെ മക്കയില്‍ ഒരു സെഞ്ച്വറി സ്വന്തമാക്കുക എന്നത് ഓരോ ക്രിക്കറ്റ് താരത്തിന്റെയും സ്വപ്‌നമാണ്. അതുകൊണ്ടാണ് പാകിസ്താന്റെ ഇമാമുള്‍ ഹഖ് ലോഡ്‌സില്‍ സെഞ്ച്വറി നേടിയപ്പോള്‍ പറഞ്ഞത് അദ്ദേഹത്തിന്റെ ചെറിയ ക്രിക്കറ്റ് കരിയറിലെ ഏറ്റവും നല്ല ദിവസമായിരുന്നു ഇന്ന് എന്നാണ്.

സെക്യൂരിറ്റി ചെക്കിങ്ങ് കഴിഞ്ഞ് ഗ്രൗണ്ടിന് അകത്തേക്ക് കടക്കുമ്പോള്‍ ഇരിപ്പിടം മുതല്‍ മീഡിയ ബോക്‌സിന് വരെ എല്ലാത്തിനും വ്യത്യസ്ഥമായ സൗന്ദര്യമുണ്ട്. ക്രിക്കറ്റ് അത്ര പ്രചാരമുള്ള മത്സരമെന്നുമല്ല ഫുട്‌ബോളുമായി താരതമ്യം ചെയ്യുമ്പോള്‍ കളിക്കുന്നവരുടെ എണ്ണം പോലും കുറവാണ്. പക്ഷെ ഈ ലോഡ്‌സിലേക്ക് വരുമ്പോള്‍ ഈ മനോഹാരിതയില്‍ ക്രിക്കറ്റിനോട് അടങ്ങാത്ത പ്രണയം നമുക്കെല്ലാം തോന്നും. ചില പ്രധാനപ്പെട്ട മത്സരങ്ങള്‍ക്ക് മാത്രമാണ് ഈ ലോകകപ്പില്‍ ലോഡ്‌സ് വേദിയായത്. ലോഡ്‌സിനെ ഇംഗ്ലീഷ് ക്രിക്കറ്റ് അസോസിയേഷന്‍ ഫൈനലിന് വേണ്ടി ഒരുക്കിവെക്കുകയായിരുന്നെന്ന് പറയാം. നമ്മള്‍ ഈ സ്റ്റേഡിയത്തിലേക്ക് വരുമ്പോള്‍ നമ്മളെ സ്വീകരിക്കുന്ന ഈ ചിത്രങ്ങളാണ് ക്രിക്കറ്റ് എന്ന മത്സരത്തെ നമ്മളിലേക്ക് ഏറെ അടുപ്പിക്കുന്നത്. ഫൈനല്‍ കാണാന്‍ എത്തുന്നവര്‍ ഈ ചിത്രങ്ങള്‍ക്ക് മുന്നില്‍ നിന്ന് ചിത്രങ്ങള്‍ എടുക്കാതെ പോകാറില്ല. ഈ ലോകകപ്പില്‍ ആര് കിരീടം നേടിയാലും അവര്‍ അഭിമാനത്തേടെ പറയുക ഈ മൈതാനത്തുനിന്ന് കിരീടം നേടാനായി എന്നായിരിക്കും. അത്രമാത്രം ഫീലിങ്ങാണ് ഈ ലോഡ്‌സ് നല്‍കുന്നത്‌.

Film

‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്

Published

on

ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിലെത്തുന്ന ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലറി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. ചിത്രം മേയ് 23 ന് തിയറ്ററില്‍ എത്തുമെന്ന് സ്ഥിരീകരിച്ച് നിര്‍മാതാക്കള്‍.

ചിത്രത്തിന്റെ റിലീസ് പലതവണ വ്യക്തമല്ലാത്ത കാരണങ്ങളാല്‍ വൈകിയിരുന്നു. അടുത്തിടെ അനശ്വരയും ചിത്രത്തിന്റെ സംവിധായകന്‍ ദീപു കരുണാകരനും തമ്മില്‍ ചെറിയ തര്‍ക്കവും ഉണ്ടായിരുന്നു. എന്നാല്‍, പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടെന്നാണ് വിവരം.

രാഹുല്‍ മാധവ്, സോഹന്‍ സീനുലാല്‍, ബിജു പപ്പന്‍, ദീപു കരുണാകരന്‍, ദയാന ഹമീദ് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹൈലൈന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ ആണ് മിസ്റ്റര്‍ & മിസിസ് ബാച്ചിലര്‍ നിര്‍മിക്കുന്നത്. തിരക്കഥ എഴുതിയത് അര്‍ജുന്‍ ടി. സത്യനാണ്. പി. എസ്. ജയഹരിയാണ് ചിത്രത്തിന്റെ ശബ്ദട്രാക്കും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.

Continue Reading

Film

ആഗോള തലത്തിൽ വമ്പൻ റിലീസിനൊരുങ്ങി ടോവിനോ ചിത്രം ‘നരിവേട്ട’; വിതരണം ചെയ്യാൻ വമ്പൻ ബാനറുകൾ

മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്.

Published

on

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാൻ ഇന്ത്യൻ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴിൽ എ ജി എസ് എൻ്റർടൈൻമെൻ്റ്  വിതരണം ചെയ്യുന്ന ചിത്രം തെലുങ്കിൽ  വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ഹിന്ദിയിൽ വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദർശനത്തിന് എത്തിക്കുമ്പോൾ, കന്നഡയിൽ എത്തിക്കുന്നത് ബാംഗ്ലൂർ കുമാർ ഫിലിംസ് ആണ്. ഐക്കൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ഫാർസ് ഫിലിംസ് ഗൾഫിൽ വിതരണം ചെയ്യുന്ന ചിത്രത്തിൻ്റെ, റെസ്റ്റ് ഓഫ് ദ് വേൾഡ് വിതരണം ബർക്ക്ഷെയർ ആണ്.

വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും ടോവിനോ തോമസിൻ്റെ ഗംഭീരമായ പ്രകടനമാണ് ചിത്രത്തിൽ ഉള്ളതെന്നുമാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലർ കാണിച്ചു തരുന്നത്. കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ പറയുന്നുണ്ട്.  ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവർത്തകർ. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

ഛായാഗ്രഹണം – വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌ – ബാവ, കോസ്റ്യൂം ഡിസൈൻ – അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ്‌ ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്,  മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.

Continue Reading

kerala

പുലിപല്ലിലെ കേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും

Published

on

തിരുവനന്തപുരം: റാപ്പര്‍ വേടന്റെ അറസ്റ്റ് വിവാദങ്ങള്‍ക്ക് പിന്നാലെ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും. റേഞ്ച് ഓഫീസര്‍ ആര്‍.അതീഷിനെ ടെക്‌നിക്കല്‍ അസിസ്റ്റ് പദവിയിലേക്കാണ് മാറിയത്. കേസില്‍ ഉദ്യോസ്ഥര്‍ തെറ്റായ നിലപാട് സ്വീകരിച്ചതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു. റേഞ്ചിലെ മറ്റ് ചുമതലകള്‍ അതീഷിന് മന്ത്രി വിലക്കിയിട്ടുണ്ട്. തുടര്‍ന്നാണ് എറണാക്കുളത്ത് ഡിഎഫ്ഒ ഓഫീസിലെത്തി ടെക്‌നിക്കല്‍ പദവി ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഈ നടപടി ഫീല്‍ഡ് ഡ്യൂട്ടിയില്‍ നിന്ന് പൂര്‍മായും മാറ്റി നിര്‍ത്തുന്നു. റാപ്പര്‍ വേടനെ വനംവകുപ്പ് പുലിപ്പല്ല് കേസില്‍ അറസ്റ്റ് ചെയ്തത് കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുത്ത് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ്. പ്രതിയുടെ ശ്രീലങ്കന്‍ ബന്ധം ഉള്‍പ്പെടെ സ്ഥിരീകരിക്കാത്ത പ്രസ്താവനകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത് വലിയ വിവാദം ആയിരുന്നു. ഇതിനെതിരെ വേടനും പ്രതികരിച്ചിരുന്നു.

Continue Reading

Trending