Culture
യൂറോ ഫൈനല്‍; ശനിയാഴ്ച്ച കൊല്‍ക്കത്തയില്‍ മഹാ ക്ലാസിക്

മുംബൈ: ശനിയാഴ്ച്ച കൊല്‍ക്കത്തയില്‍ മഹാ ക്ലാസിക്….. യൂറോപ്യന്‍ അങ്കക്കലിയില്‍ സ്‌പെയിനും ഇംഗ്ലണ്ടും നേര്‍ക്കു നേര്‍. ആഫ്രിക്കന്‍ കരുത്തുമായി അതിവേഗ ഫുട്‌ബോളിന്റെ ശക്തി ഇന്ത്യന്‍ മൈതാനങ്ങളെ പരിചയപ്പെടുത്തിയ മാലിയെ 3-1ന് തോല്‍്പ്പിച്ച് സ്‌പെയിന്‍ രണ്ടാം സെമി സുന്ദരമായി അതിജയിച്ചു. പെനാല്‍ട്ടി സ്‌പോട്ടില്‍ നിന്ന് ആദ്യ ഗോള്‍ സ്വന്തമാക്കിയ നായകന്‍ ആബേല്‍ റൂയിസ് ഒന്നാം പകുതിക്ക് അവസാനിക്കുന്നതിന് തൊട്ട് മുമ്പ് രണ്ടാം ഗോളും സ്‌ക്കോര്‍ ചെയ്തു.
രണ്ടാം പകുതിയില്‍ ടോറസ് ടീമിന്റെ മൂന്നാം ഗോള്‍ നേടിയെങ്കിലും അവസാനത്തില്‍ മാലി എന്‍ഡിയയിലൂടെ ഒരു ഗോള്‍ മടക്കി. രണ്ട് വന്‍കരകളുടെ അധിപന്മാര്‍ തമ്മിലുളള കൗമാര പോരാട്ടം മല്‍സരം ഫലം സൂചിപ്പിക്കുന്നത് പോലെ ഏകപക്ഷീയമായിരുന്നില്ല. കൊല്‍ക്കത്തയില്‍ ബ്രസീല്‍-ഇംഗ്ലണ്ട് പോരാട്ടത്തില്‍ കണ്ട അതേ ആവേശവും വീര്യവും നിറഞ്ഞ ഒന്നര മണിക്കൂര്‍. പന്തടക്കത്തില്‍ സ്‌പെയിനും വേഗതയില്‍ മാലിയും ടോപ് ഗിയറില്‍ നിന്നപ്പോള്‍ ഡി.വൈ പാട്ടില്‍ സ്റ്റേഡിയം സമീപകാലത്ത് കണ്ട് ഏറ്റവും മികച്ച സോക്കര്‍ പോരാട്ടങ്ങളിലൊന്നായി രണ്ടാം സെമി മാറി.
പാട്ടില്‍ സ്‌റ്റേഡിയത്തിലെ സുന്ദര കാഴ്ച്ചകളിലൂടെ:
2-ാം മിനുട്ട്: സ്പാനിഷ് ആക്രമണ നിരയിലെ കുന്തമുനകളായ സെര്‍ജിയോ ഗോമസ്, ആബേല്‍ റൂയിസ്, സെസാര്‍ എന്നിവരുടെ ആവേശനീക്കം. ഇടത് പാര്‍ശ്വത്തിലൂടെ സെര്‍ജിയോ. പന്ത് റൂയിസിന്. വീണ്ടും സെസാറിന്. മിന്നും ഷോട്ട് പക്ഷേ മാലി ഗോള്‍ക്കീപ്പര്‍ യൂസഫ് കൊയ്ത്തയുടെ ദേഹത്തേക്കായിരുന്നു. ഭാഗ്യത്തിന് മാലിക്ക് രക്ഷ.
5-ാം മിനുട്ട്: റൂയിസ്-സെസാര്‍ ജോഡിയുടെ അപകടകരമായ നീക്കം. മിറാന്‍ഡ നല്‍കിയ പന്തുമായി റൂയിസ്. പന്ത് സെസാറിന്. പെനാല്‍ട്ടി ബോക്‌സിലേക്ക് ഊളിയിട്ട് കയറിയ താരത്തെ മാലി ഡിഫന്‍ഡര്‍ അപകടകരമായി തടസ്സപ്പെടുത്തി പെനാല്‍ട്ടി ഉറപ്പായിരുന്നു. പക്ഷേ ജപ്പാന്‍ റഫറി വിളിച്ചില്ല.
6-ാം മിനുട്ട്: മാലിയുടെ ആദ്യ അപകടനീക്കം. ഹിലാല്‍ ഡ്രാമെയുടെ കടന്നു കയറ്റം. വേഗതയില്‍ പിറകിലായത് മൂന്ന് സ്പാനിഷ് താരങ്ങള്‍. പെനാല്‍ട്ടി ബോക്‌സില്‍ നിന്നുള്ള വെടിയുണ്ടക്ക് പക്ഷേ സ്പാനിഷ് കീപ്പര്‍ വഴങ്ങിയില്ല.
10-ാം മിനുട്ട്: മാലി ഗോളിന് തൊട്ടരികില്‍. സലാം തുടക്കമിട്ട നീക്കത്തില്‍ നിന്നും പന്ത് സ്പാനിഷ് ബോക്‌സില്‍. സ്ഥാനം തെറ്റി നിന്ന് സ്പാനിഷ് ഡിഫന്‍ഡര്‍മാരെ കബളിപ്പിച്ച് എന്‍ഡിയയുടെ ഫ്‌ളിക് ഷോട്ട്. പക്ഷേ നേരിയ വിത്യാസത്തില്‍ പന്ത് പുറത്ത്.
17-ാം മിനുട്ട്: സ്‌പെയിനിന് അനുകൂലമായി പെനാല്‍ട്ടി കിക്ക്. അപകടകാരിയായി മാറിയ സെസാര്‍ പെനാല്‍ട്ടി ബോക്‌സില്‍ കയറിയപ്പോള്‍ മാലി ഡിഫന്‍ഡര്‍ അബ്ദുല്ല ജഡിയാബി ഫൗളിന് മുതിര്‍ന്നു. ജപ്പാന്‍ റഫറി ഇത്തവണ വീസിലൂതി-സ്‌പോട്ട് കിക്ക്. ഷോട്ടിന് റൂയിസ്. പ്ലേസിംഗ് കിക്ക്. ഗോള്‍… സ്‌പെയിന്‍ മുന്നില്‍ 1-0.
42-ാം മിനുട്ട്: സെസാര്‍-റൂയിസ് നീക്കം. സ്‌പെയിനിന്റെ രണ്ടാം ഗോള്‍. വലത് വിംഗിലൂടെയുടെ കുതികുതിപ്പില്‍ സെസാറിന് മുന്നില്‍ മൂന്ന് മാലിക്കാര്‍. അദ്ദേഹം ബോക്‌സിന് മധ്യത്തിലേക്ക് പന്ത് റൂയിസിന് കൈമാറി. തൊട്ടാല്‍ ഗോളാവുന്ന പാസ്. നായകന് പിഴച്ചില്ല. സ്‌പെയിന്‍ ലീഡ് ഉയര്‍ത്തി, 2-0.
48-ാം മിനുട്ട്: റൂയിസ്-സെസാര്‍ വീണ്ടും സുന്ദരമായ പാസ് കൈമാറ്റം. ഹാട്രിക്കിലേക്ക് കൃത്യമായി റൂയിസിന് സെസാറിന്റെ പാസ്. പക്ഷേ നേരിയ വിത്യാസത്തില്‍ പന്ത് പുറത്ത്
61-ാം മിനുട്ട്: മാലിയുടെ വലിയ നിര്‍ഭാഗ്യം. ഒരു ഗോള്‍ തിരിച്ചടിച്ചു അവര്‍. ഡ്രാമെയുടെ ലോംഗ് റേഞ്ചര്‍ ക്രോസ് ബാറില്‍ തട്ടി വലക്കുള്ളില്‍ കൃത്യമായി കയറിയിരുന്നു. പക്ഷേ ടെലിവിഷന്‍ റിപ്ലേകളുടെ സഹായമില്ലാത്തതിനാല്‍ റഫറി അംഗീകരിച്ചില്ല. മാലി താരങ്ങളും സപ്പോര്‍ട്ടിംഗ് സ്റ്റാഫും ബഹളം വെച്ചെങ്കിലും അംഗീകരിക്കപ്പെട്ടില്ല.
71-ാം മിനുട്ട്: മാലിയുടെ വലയില്‍ മൂന്നാം ഗോള്‍.ഗോള്‍ തിരിച്ചടിക്കാനുള്ള ശ്രമത്തില്‍ മാലി താരങ്ങള്‍ പ്രതിരോധം മറന്നപ്പോള്‍ റൂയിസിന്റെ കടന്നാക്രമണവും കോസ്രും. തലക്ക് പാകത്തില്‍ വന്ന പന്തില്‍ ഫെറാന്‍ ടോറസിന്റെ ഗോള്‍. സ്‌പെയിന്‍ 3-മാലി-0.
74-ാം മിനുട്ട്: മാലി ഒരു ഗോള്‍ മടക്കി. സലാം തുടക്കമിട്ട് നീക്കത്തില്‍ പന്ത് ലാസന്നെ എന്‍ഡിയക്ക്. ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ വേട്ട നടത്തിയ താരം പന്തുമായി സ്പാനിഷ് ബോക്‌സില്‍. രണ്ട് ഡിഫന്‍ഡര്‍മാരെ കബളിപ്പിച്ച് സുന്ദരമായ ഷോട്ട്. എന്‍ഡിയയുടെ ആറാം ഗോള്‍.അവസാനത്തില്‍ മാലി മാത്രമായിരുന്നു.
ഫൈനല്‍ ലൈനപ്പ്
ഒക്ടോബര്‍ 28: ഇംഗ്ലണ്ട്-സ്‌പെയിന്‍
രാത്രി 8-00
രബീന്ദ്ര സരോബര്‍ സ്‌റ്റേഡിയം,
കൊല്‍ക്കത്ത
ലൂസേഴ്‌സ് ഫൈനല്‍
ബ്രസീല്‍-മാലി
വൈകീട്ട് 5-00:
രബീന്ദ്ര സരോബര്‍ സ്‌റ്റേഡിയം,
കൊല്‍ക്കത്ത
Film
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്

ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിലെത്തുന്ന ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലറി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. ചിത്രം മേയ് 23 ന് തിയറ്ററില്‍ എത്തുമെന്ന് സ്ഥിരീകരിച്ച് നിര്‍മാതാക്കള്‍.
ചിത്രത്തിന്റെ റിലീസ് പലതവണ വ്യക്തമല്ലാത്ത കാരണങ്ങളാല്‍ വൈകിയിരുന്നു. അടുത്തിടെ അനശ്വരയും ചിത്രത്തിന്റെ സംവിധായകന്‍ ദീപു കരുണാകരനും തമ്മില്‍ ചെറിയ തര്‍ക്കവും ഉണ്ടായിരുന്നു. എന്നാല്‍, പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടെന്നാണ് വിവരം.
രാഹുല്‍ മാധവ്, സോഹന്‍ സീനുലാല്‍, ബിജു പപ്പന്‍, ദീപു കരുണാകരന്‍, ദയാന ഹമീദ് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹൈലൈന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ ആണ് മിസ്റ്റര്‍ & മിസിസ് ബാച്ചിലര്‍ നിര്‍മിക്കുന്നത്. തിരക്കഥ എഴുതിയത് അര്‍ജുന്‍ ടി. സത്യനാണ്. പി. എസ്. ജയഹരിയാണ് ചിത്രത്തിന്റെ ശബ്ദട്രാക്കും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.
Film
ആഗോള തലത്തിൽ വമ്പൻ റിലീസിനൊരുങ്ങി ടോവിനോ ചിത്രം ‘നരിവേട്ട’; വിതരണം ചെയ്യാൻ വമ്പൻ ബാനറുകൾ
മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്.

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാൻ ഇന്ത്യൻ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴിൽ എ ജി എസ് എൻ്റർടൈൻമെൻ്റ് വിതരണം ചെയ്യുന്ന ചിത്രം തെലുങ്കിൽ വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ഹിന്ദിയിൽ വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദർശനത്തിന് എത്തിക്കുമ്പോൾ, കന്നഡയിൽ എത്തിക്കുന്നത് ബാംഗ്ലൂർ കുമാർ ഫിലിംസ് ആണ്. ഐക്കൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ഫാർസ് ഫിലിംസ് ഗൾഫിൽ വിതരണം ചെയ്യുന്ന ചിത്രത്തിൻ്റെ, റെസ്റ്റ് ഓഫ് ദ് വേൾഡ് വിതരണം ബർക്ക്ഷെയർ ആണ്.
വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും ടോവിനോ തോമസിൻ്റെ ഗംഭീരമായ പ്രകടനമാണ് ചിത്രത്തിൽ ഉള്ളതെന്നുമാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലർ കാണിച്ചു തരുന്നത്. കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ പറയുന്നുണ്ട്. ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവർത്തകർ. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
ഛായാഗ്രഹണം – വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട് – ബാവ, കോസ്റ്യൂം ഡിസൈൻ – അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ് ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.
kerala
പുലിപല്ലിലെ കേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും

തിരുവനന്തപുരം: റാപ്പര്‍ വേടന്റെ അറസ്റ്റ് വിവാദങ്ങള്‍ക്ക് പിന്നാലെ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും. റേഞ്ച് ഓഫീസര്‍ ആര്‍.അതീഷിനെ ടെക്‌നിക്കല്‍ അസിസ്റ്റ് പദവിയിലേക്കാണ് മാറിയത്. കേസില്‍ ഉദ്യോസ്ഥര്‍ തെറ്റായ നിലപാട് സ്വീകരിച്ചതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു. റേഞ്ചിലെ മറ്റ് ചുമതലകള്‍ അതീഷിന് മന്ത്രി വിലക്കിയിട്ടുണ്ട്. തുടര്‍ന്നാണ് എറണാക്കുളത്ത് ഡിഎഫ്ഒ ഓഫീസിലെത്തി ടെക്‌നിക്കല്‍ പദവി ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഈ നടപടി ഫീല്‍ഡ് ഡ്യൂട്ടിയില്‍ നിന്ന് പൂര്‍മായും മാറ്റി നിര്‍ത്തുന്നു. റാപ്പര്‍ വേടനെ വനംവകുപ്പ് പുലിപ്പല്ല് കേസില്‍ അറസ്റ്റ് ചെയ്തത് കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുത്ത് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ്. പ്രതിയുടെ ശ്രീലങ്കന്‍ ബന്ധം ഉള്‍പ്പെടെ സ്ഥിരീകരിക്കാത്ത പ്രസ്താവനകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത് വലിയ വിവാദം ആയിരുന്നു. ഇതിനെതിരെ വേടനും പ്രതികരിച്ചിരുന്നു.
-
kerala3 days ago
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
Film3 days ago
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്
-
kerala3 days ago
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം; സമീപത്തെ കടകൾ ഒഴിപ്പിച്ചു
-
kerala3 days ago
കോഴിക്കോട് തീപിടിത്തം: രണ്ടുമണിക്കൂര്‍ പിന്നിട്ടിട്ടും തീ അണക്കാനായില്ല; കരിപ്പൂര്‍ വിമാനത്താവളത്തിലെ അഗ്നിശമന സേനയും സ്ഥലത്തെത്തി
-
Cricket3 days ago
രാജസ്ഥാനെ 10 റൺസിന് വീഴ്ത്തി പഞ്ചാബ് കിങ്സ് പ്ലേ ഓഫ് ഉറപ്പിച്ചു
-
kerala3 days ago
‘വേടന് എന്ന പേര് തന്നെ വ്യാജം, അവന്റെ പിന്നില്‍ ജിഹാദികള്‍’: വീണ്ടും വിദ്വേഷ പ്രസ്താവനയുമായി എന്‍.ആര്‍ മധു
-
kerala3 days ago
വടക്കന്‍ ജില്ലകളില്‍ മഴ കനക്കും; മുന്നറിയിപ്പ് നല്കി കാലാവസ്ഥ നിരീക്ഷണകേന്ദ്രം
-
kerala3 days ago
കാളികാവിലെ കടുവാ ദൗത്യത്തിനെത്തിച്ച കുങ്കിയാന പാപ്പാനെ ആക്രമിച്ചു