Connect with us

News

പോര്‍ച്ചുഗല്‍, മൊറോക്കോ ക്വാര്‍ട്ടറില്‍

ആദ്യ പ്രി ക്വാര്‍ട്ടറില്‍ സ്‌പെയിനിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ മൊറോക്കോ അട്ടിമറിച്ചിരുന്നു. ഷൂട്ടൗട്ട് വരെ ദീര്‍ഘിച്ച അത്യാവേശ പോരാട്ടത്തില്‍ 3-0 ത്തിന് കരുത്തരായ സ്‌പെയിനിനെ തകര്‍ത്ത് മൊറോക്കോ ക്വാര്‍ട്ടറില്‍ കടന്നു.

Published

on

ദോഹ: ലോകകപ്പ് ക്വാര്‍ട്ടറില്‍ മൊറോക്കോക്ക് പ്രതിയോഗികള്‍ പോര്‍ച്ചുഗല്‍. ഇന്ന് പുലര്‍ച്ചെ നടന്ന ഖത്തര്‍ ലോകകപ്പിലെ അവസാന പ്രി ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗല്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ 6-1 ന് തകര്‍ത്തു. ആദ്യ പകുതിയില്‍ തന്നെ പറങ്കികള്‍ രണ്ട് ഗോള്‍ നേടി. രണ്ടാം പകുതിയില്‍ നാലും. പരുക്ക് കാരണം സൂപ്പര്‍ താരം കൃസ്റ്റിയാനോ റൊണാള്‍ഡോ പുറത്തിരുന്നപ്പോള്‍ അവസരം കിട്ടിയ ഗോണ്‍സാലോ റാമോസ് പതിനേഴാം മിനുട്ടില്‍ കിടിലന്‍ ഇടം കാല്‍ ഷോട്ടില്‍ സ്വിസ് ഗോള്‍ക്കിപ്പര്‍ സോമറിനെ പരാജിതനാക്കി. കോര്‍ണര്‍ കിക്കില്‍ നിന്നും ഉയര്‍ന്ന പന്ത് അത്യുജ്വലമായി തല വെച്ച് നായകന്‍ പെപെയാണ് രണ്ടാം ഗോള്‍ നേടിയത്.
രണ്ടാംപകുതിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് പൊരുതുമെന്ന് കരുതി.

പക്ഷേ ഗോണ്‍സാലോ റാമോസിന്റെ രണ്ടാം ഗോളാണ് കണ്ടത്. 3-0 ത്തിന് പോര്‍ച്ചുഗീസുകാര്‍ ലീഡ് നേടിയതോടെ ഗ്യാലറി ഒഴിയാന്‍ തുടങ്ങി. അടുത്ത ഗോള്‍ റാഫേല്‍ ഗുരേറോയുടെ ബൂട്ടില്‍ നിന്ന്. തൊട്ട് പിറകെ കോര്‍ണര്‍ കിക്ക് ഉപയോഗപ്പെടുത്തി അക്കാന്‍ജി സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ മാനം കാത്തു. റാമോസ് അവിടെയും നിര്‍ത്തിയില്ല. ലോകകപ്പിലെ ആദ്യ ഹാട്രിക്കും സ്വന്തമാക്കിയാണ് 23 കാരന്‍ അവസാനിപ്പിച്ചത്. പകരമിറങ്ങിയ കൃസ്റ്റിയാനോ സ്വിസ് വലയില്‍ പന്ത് എത്തിച്ചുപക്ഷേ ഓഫ്‌സൈഡായിരുന്നു. ആറാം ഗോള്‍ നേടിയത് സബ്സ്റ്റിറ്റൂട്ട് റാഫേല്‍ ലിയോ. പിന്നെ ലോംഗ് വിസിലായിസ്വിസുകാര്‍ക്ക് നാണംകെട്ട തോല്‍വി.

ആദ്യ പ്രി ക്വാര്‍ട്ടറില്‍ സ്‌പെയിനിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ മൊറോക്കോ അട്ടിമറിച്ചിരുന്നു. ഷൂട്ടൗട്ട് വരെ ദീര്‍ഘിച്ച അത്യാവേശ പോരാട്ടത്തില്‍ 3-0 ത്തിന് കരുത്തരായ സ്‌പെയിനിനെ തകര്‍ത്ത് മൊറോക്കോ ക്വാര്‍ട്ടറില്‍ കടന്നു. നിശ്ചിത സമയ മല്‍സരവും അധിക സമയവും ഗോള്‍ രഹിത സമനിലയിലായിരുന്നു. തുടര്‍ന്ന് ഷൂട്ടൗട്ടില്‍ സ്‌പെയിനിന് തുടര്‍ച്ചയായി പിഴച്ചു. ആദ്യപകുതി ഗോള്‍രഹിതമായിരുന്നു. രണ്ടാം പകുതിയിലും അവസരങ്ങളുടെ വേലിയേറ്റങ്ങളായിരുന്നു. പക്ഷേ ഗോള്‍ അകന്നു. പിറകെ അധികസമയം. ഗോളുകളില്ല.

 

kerala

എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു; ഓപ്പറേഷന്‍ ഡി ഹണ്ടില്‍ 232 പേര്‍ അറസ്റ്റില്‍

വിവിധ കേസുകളിലായി 0.0253 കിലോഗ്രാം എംഡിഎംഎ 7.315 കിലോഗ്രാം കഞ്ചാവ്, 159 കഞ്ചാവ് ബീഡി എന്നിവയും പൊലീസ് പിടിച്ചെടുത്തു

Published

on

തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി ഹണ്ടിന്‍റെ ഭാഗമായി ശനിയാഴ്ച സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ സ്പെഷല്‍ ഡ്രൈവില്‍ പിടിയിലായത് 232 പേർ. നിരോധിത ലഹരിമരുന്ന് കൈവശം വച്ചതിന് 227 കേസുകള്‍ റജിസ്റ്റര്‍ ചെയ്തതായും അധികൃതർ അറിയിച്ചു. വിവിധ കേസുകളിലായി 0.0253 കിലോഗ്രാം എംഡിഎംഎ 7.315 കിലോഗ്രാം കഞ്ചാവ്, 159 കഞ്ചാവ് ബീഡി എന്നിവയും പൊലീസ് പിടിച്ചെടുത്തു.

നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി ഹണ്ട് നടത്തിയത്. പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.

Continue Reading

Cricket

‘പൊരുതിയിട്ടും ഫലമുണ്ടായില്ല’; ഹൈദരാബാദിന്റെ കൂറ്റന്‍ സ്‌കോറില്‍ മുട്ടുമടക്കി രാജസ്ഥാന്‍

37 പന്തിൽ 7 ബൌണ്ടറികളും 4 സിക്സറുകളും സഹിതം സഞ്ജു 66 റൺസ് നേടി

Published

on

ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിനോട് പൊരുതി തോറ്റ് രാജസ്ഥാൻ. സൺറൈസേഴ്സ് ഉയർത്തിയ 287 എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് 242 റൺസ് നേടാനേ സാധിച്ചുള്ളൂ. 44 റൺസിനായിരുന്നു സൺറൈസേഴ്സിന്റെ ജയം.

ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയ മലയാളി താരം സഞ്ജു സാംസണിന്റെയും പ്രകടനത്തിനും രാജസ്ഥാനെ തോൽവിയിൽ നിന്ന് കരകയറ്റാനായില്ല. ആദ്യ ഓവറിൽ മുഹമ്മദ് ഷാമിയെ കടന്നാക്രമിച്ച് സഞ്ജു സാംസൺ പ്രതീക്ഷ നൽകിയെങ്കിലും മറുഭാഗത്ത് വിക്കറ്റുകൾ കൊഴിഞ്ഞത് രാജസ്ഥാനെ പ്രതിസന്ധിയിലാക്കി. ധ്രുവ് ജുറെലിന്റെയും വെടിക്കെട്ട് എടുത്ത് പറയേണ്ട ഇന്നിംഗ്സ് തന്നെയാണ്

37 പന്തിൽ 7 ബൌണ്ടറികളും 4 സിക്സറുകളും സഹിതം സഞ്ജു 66 റൺസ് നേടി. 35 പന്തിൽ 5 ബൌണ്ടറികളും 6 സിക്സറുകളും പറത്തി ധ്രുവ് ജുറെൽ 70 റൺസ് നേടി. അവസാന ഓവറുകളിൽ ശുഭം ദുബെയും ഷിമ്രോൺ ഹെറ്റ്മെയറും തകർത്തടിച്ചതോടെയാണ് ടീം സ്കോർ 200 കടന്നത്. സൺറൈസേഴ്സിന് വേണ്ടി ഹർഷൽ പട്ടേൽ, സിമർജിത് സിംഗ് എന്നിവർ രണ്ടും ആദം സാമ്പ മുഹമ്മദ് ഷമി എന്നിവർ ഓരോ വിക്കറ്റും നേടി.

Continue Reading

More

ഗസയില്‍ ഇസ്രാഈല്‍ നടത്തുന്ന ആക്രമണം എത്രയുംവേഗം അവസാനിപ്പിക്കണം: ഫ്രാന്‍സിസ് മാര്‍പാപ്പ

സമാധാനത്തിനുള്ള ചര്‍ച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Published

on

ഗസയില്‍ ഇസ്രാഈല്‍ നടത്തുന്ന ആക്രമണം എത്രയുംവേഗം അവസാനിപ്പിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഞായറാഴ്ച വിശ്വാസികളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ഗസയില്‍ നടക്കുന്ന ആക്രമണത്തില്‍ മാര്‍പാപ്പ ദുഖം അറിയിച്ചത്. സമാധാനത്തിനുള്ള ചര്‍ച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘ഗാസയ്ക്കുമേല്‍ കടുത്ത ആക്രമണങ്ങള്‍ വീണ്ടും ആരംഭിച്ചതില്‍ ഞാന്‍ അതിയായ ദുഃഖിതനാണ്. ബോംബാക്രമണത്തില്‍ നിരവധി പേര്‍ മരിക്കുകയും കുറേയേറെ മനുഷ്യര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആയുധങ്ങള്‍ ഉടന്‍ നിശബ്ദമാക്കണം. ചര്‍ച്ചകള്‍ പുനരാരംഭിക്കണം. അതിനുള്ള ധൈര്യം കാണിക്കണം. ചര്‍ച്ചയിലൂടെ ബന്ദികളെ മോചിപ്പിക്കാനും സ്ഥിരമായ വെടിനിര്‍ത്തലില്‍ എത്താനും കഴിയും’ എന്ന് പറഞ്ഞ മാര്‍പാപ്പ പലസ്തീന്‍ ജനതയ്ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു.

ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്ന് ഫെബ്രുവരി 14 മുതല്‍ റോമില്‍ ചികിത്സയിലായിരുന്ന മാര്‍പാപ്പ ഒരു മാസത്തിന് ശേഷമാണ് ഞായറാഴ്ച വിശ്വാസികളെ അഭിസംഭോദന ചെയ്യുന്നത്.

 

 

Continue Reading

Trending