Connect with us

india

മോദിയുടെ മുഖത്ത് തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭയം; കേന്ദ്ര പദ്ധതികള്‍ തടസപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ കാരണവും പറഞ്ഞിട്ടുണ്ട്: എം.കെ. സ്റ്റാലിന്‍

ജനങ്ങളുടെ ക്ഷേമത്തെ മുന്‍നിര്‍ത്തിക്കൊണ്ടാണ് പൗരത്വ ഭേദഗതി നിയമവും നീറ്റും ഡി.എം.കെ സര്‍ക്കാര്‍ നിരാകരിച്ചതെന്ന് സ്റ്റാലിന്‍ പറഞ്ഞു.

Published

on

കേന്ദ്ര സര്‍ക്കാരിന്റെ ഏത് പദ്ധതിയാണ് സംസ്ഥാനത്ത് തടസപ്പെടുത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. തിരുനെല്‍വേലിയില്‍ നടന്ന സമ്മേളനത്തില്‍ കേന്ദ്രത്തിന്റെ പദ്ധതികളില്‍ തമിഴ്‌നാട് സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന നരേന്ദ്ര മോദിയുടെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു സ്റ്റാലിന്‍.

ജനങ്ങളുടെ ക്ഷേമത്തെ മുന്‍നിര്‍ത്തിക്കൊണ്ടാണ് പൗരത്വ ഭേദഗതി നിയമവും നീറ്റും ഡി.എം.കെ സര്‍ക്കാര്‍ നിരാകരിച്ചതെന്ന് സ്റ്റാലിന്‍ പറഞ്ഞു. ഇരു പദ്ധതികളും സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളുടെയും ശ്രീലങ്കന്‍ അഭയാര്‍ത്ഥികളുടെയും താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും സ്റ്റാലിന്‍ വ്യക്തമാക്കി. ‘മോദിയുടെ മുഖത്ത് തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ഭയം പ്രകടമാണ്. ഡി.എം.കെയെയും തമിഴ്‌നാട് സര്‍ക്കാരിനെയും പ്രധാനമന്ത്രി അപകീര്‍ത്തിപ്പെടുത്തുകയാണ്,’ എന്ന് സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.
എയിംസിനോടും മെട്രോ റെയിലിനോടും ഡി.എം.കെ സര്‍ക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ടോയെന്നും കേന്ദ്ര സംരംഭങ്ങള്‍ക്ക് ഭൂമി അനുവദിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ എപ്പോഴെങ്കിലും വിട്ടുനിന്നിട്ടുണ്ടോയെന്നും സ്റ്റാലിന്‍ ചോദ്യം ഉയര്‍ത്തി. എം.കെ. സ്റ്റാലിന്റെ എഴുപത്തിയൊന്നാം ജന്മദിനത്തിന് മുന്നോടിയായി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അയച്ച കത്തിലാണ് അദ്ദേഹം മോദിയുടെ ആരോപണത്തെ കുറിച്ച് ചൂണ്ടിക്കാട്ടിയത്.
സാമാന്യവല്‍ക്കരിച്ച ആരോപണങ്ങളാണ് തമിഴ്‌നാട് സര്‍ക്കാരിനെതിരെ നരേന്ദ്ര മോദി ഉന്നയിക്കുന്നതെന്ന് സ്റ്റാലിന്‍ കത്തില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനങ്ങളിലും അവകാശങ്ങളിലും അനാവശ്യമായി കടന്നുകയറ്റം നടത്തുന്ന നരേന്ദ്ര മോദിക്ക് തമിഴ്‌നാടിനെതിരെ ആരോപണം ഉയര്‍ത്താന്‍ യോഗ്യതയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ പുതിയ വിദ്യാഭ്യാസ നയത്തെയും പഴയ മൂന്ന് കാര്‍ഷിക നിയമങ്ങളെയും ഡി.എം.കെ എതിര്‍ത്തിരുന്നെനും ഇതിനുള്ള കാരണങ്ങള്‍ തങ്ങള്‍ വിശദമായി കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും സ്റ്റാലിന്‍ പറയുന്നു. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനാധിപത്യം ഉയര്‍ത്തിപ്പിടിച്ച് പ്രതിപക്ഷ പാര്‍ട്ടികളുടെ മുന്നണിയായ ഇന്ത്യാ സഖ്യത്തെ വിജയിപ്പിക്കുക എന്ന ലക്ഷ്യമാണ് നിലവില്‍ പാര്‍ട്ടിക്കുള്ളതെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അമിത് ഷാ ആയാലും മറ്റേതെങ്കിലും ഷാ ആയാലും ആര്‍ക്കും തമിഴ്നാടിനെ ഭരിക്കാന്‍ കഴിയില്ല: എംകെ സ്റ്റൊലിന്‍

2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് അധികാരത്തിലെത്തുമെന്ന ബിജെപിയുടെ അവകാശവാദവും അദ്ദേഹം തള്ളിക്കളഞ്ഞു

Published

on

കേന്ദ്രസര്‍ക്കാരിനെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും കടന്നാക്രമിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. സംസ്ഥാനങ്ങളുടെ അവകാശങ്ങളെ തുരങ്കം വയ്ക്കുന്നുവെന്നും ദേശീയ വിഷയങ്ങളില്‍ ഡിഎംകെയുടെ നിലപാടിനെ തെറ്റായി ചിത്രീകരിക്കുന്നുവെന്നും എംകെ സ്റ്റാലിന്‍ പറഞ്ഞു.

2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് അധികാരത്തിലെത്തുമെന്ന ബിജെപിയുടെ അവകാശവാദവും അദ്ദേഹം തള്ളിക്കളഞ്ഞു, ”ഒരു ഷായ്ക്കും ഇവിടെ ഭരിക്കാന്‍ കഴിയില്ല, ഇത് തമിഴ്നാടാണ്,”സ്റ്റാലിന്‍ ഓര്‍മ്മിപ്പിച്ചു.

ഡിഎംകെയുടെ പോരാട്ടം തത്വത്തിലും ഫെഡറല്‍ മൂല്യങ്ങളിലും അടിയുറച്ച ഒന്നായാണ് മുഖ്യമന്ത്രി രൂപപ്പെടുത്തിയത്. കേന്ദ്രസര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം മൂലമാണ് ഗവര്‍ണര്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കേണ്ടി വന്നത്, അതില്‍ നിന്നാണ് ചരിത്രപരമായ വിധി ഉണ്ടായതെന്നും സ്റ്റാലിന്‍ പറഞ്ഞു. ഡിഎംകെയുടെ ശക്തി ഇപ്പോള്‍ തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് മാത്രമല്ല, ഇന്ത്യയിലുടനീളമുള്ള എല്ലാവര്‍ക്കും പ്രകടമാണ്.

തുടര്‍ന്ന് അദ്ദേഹം കേന്ദ്രത്തോട് നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചു: ‘നീറ്റ് ഇളവ് അനുവദിക്കുമെന്ന് നിങ്ങള്‍ക്ക് ഉറപ്പിക്കാമോ? ഹിന്ദി അടിച്ചേല്‍പ്പിക്കില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പുനല്‍കാന്‍ കഴിയുമോ? തമിഴ്‌നാടിന് അനുവദിച്ച പ്രത്യേക ഫണ്ടുകളുടെ വിശദാംശം വ്യക്തമാക്കാമോ? വരാനിരിക്കുന്ന ഡീലിമിറ്റേഷന്‍ പ്രക്രിയയില്‍ തമിഴ്നാടിന്റെ പ്രാതിനിധ്യം കുറയ്ക്കില്ലെന്ന് നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യാമോ?’

ഷായുടെ പരാമര്‍ശത്തെ പരാമര്‍ശിച്ച് സ്റ്റാലിന്‍ ചോദിച്ചു, ”ഞങ്ങള്‍ ചെയ്യുന്നത് ശ്രദ്ധ വ്യതിചലനം എന്ന് വിളിക്കുന്നുവെങ്കില്‍, എന്തുകൊണ്ടാണ് നിങ്ങള്‍ ഈ നിര്‍ണായക വിഷയങ്ങളില്‍ തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാത്തത്?”

ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ തമിഴ്നാടിന്റെ വികസനത്തെ സാധ്യമായ എല്ലാ വിധത്തിലും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു

”നിങ്ങള്‍ ഞങ്ങളെ തടസ്സപ്പെടുത്തുന്നത് തുടരുകയാണെങ്കില്‍, നിയമാനുസൃതമായ മാര്‍ഗങ്ങളിലൂടെ ഞങ്ങള്‍ ആ തടസ്സങ്ങള്‍ തകര്‍ക്കും,” സ്റ്റാലിന്‍ പറഞ്ഞു.

പാര്‍ട്ടികളെ തകര്‍ക്കാനും റെയ്ഡുകളിലൂടെ അവരെ ഭയപ്പെടുത്താനുമുള്ള ബി.ജെ.പിയുടെ തന്ത്രം മറ്റെവിടെയെങ്കിലും പ്രവര്‍ത്തിക്കുമെങ്കിലും തമിഴ്നാട്ടില്‍ അത് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

 

 

Continue Reading

india

മികച്ച പ്രകടനം കാഴ്ചവെച്ചില്ല; ഇന്‍ഫോസിസ് 240 ട്രെയിനികളെ പിരിച്ചുവിട്ടു

ഇന്റേണല്‍ അസസ്മെന്റ് ടെസ്റ്റുകളില്‍ വിജയിക്കാത്ത 240 ട്രെയിനികളെ ഇന്‍ഫോസിസ് പിരിച്ചുവിട്ടു.

Published

on

ഇന്റേണല്‍ അസസ്മെന്റ് ടെസ്റ്റുകളില്‍ വിജയിക്കാത്ത 240 ട്രെയിനികളെ ഇന്‍ഫോസിസ് പിരിച്ചുവിട്ടു. ഏപ്രില്‍ 18 നാണ് കമ്പനി ഇവര്‍ക്ക് ഇമെയിലുകള്‍ അയച്ചത്. ഫെബ്രുവരിയില്‍ സമാനമായ ഒരു റൗണ്ട് പിരിച്ചുവിടലിന് ശേഷമാണ് ഇത്.

അധിക തയ്യാറെടുപ്പ് സമയം, സംശയ നിവാരണ സെഷനുകള്‍, നിരവധി മോക്ക് അസസ്മെന്റുകള്‍, മൂന്ന് ശ്രമങ്ങള്‍ എന്നിവ ഉണ്ടായിരുന്നിട്ടും നിങ്ങള്‍ ‘ജനറിക് ഫൗണ്ടേഷന്‍ പരിശീലന പരിപാടിയില്‍’ യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ല. തല്‍ഫലമായി, നിങ്ങള്‍ക്ക് അപ്രന്റീസ്ഷിപ്പ് പ്രോഗ്രാമിലേക്കുള്ള നിങ്ങളുടെ യാത്ര തുടരാന്‍ കഴിയില്ല, ടെര്‍മിനേഷന്‍ ഇമെയിലില്‍ പറയുന്നു.

‘ഇന്‍ഫോസിസിന് പുറത്തുള്ള അവസരങ്ങള്‍ നിങ്ങള്‍ പര്യവേക്ഷണം ചെയ്യുമ്പോള്‍, ആ യാത്രയില്‍ നിങ്ങളെ സഹായിക്കുന്നതിനായി ഞങ്ങള്‍ പ്രൊഫഷണല്‍ ഔട്ട്പ്ലേസ്മെന്റ് സേവനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ബിപിഎം വ്യവസായത്തിലെ സാധ്യതയുള്ള റോളുകള്‍ക്കായി തയ്യാറെടുക്കുന്നതിനായി ഇന്‍ഫോസിസ് സ്‌പോണ്‍സര്‍ ചെയ്ത ബാഹ്യ പരിശീലനം സ്വീകരിച്ചുകൊണ്ട് നിങ്ങള്‍ക്ക് മറ്റൊരു കരിയര്‍ പാത വാഗ്ദാനം ചെയ്യാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍, ഇന്‍ഫോസിസ് ബിപിഎം ലിമിറ്റഡിലെ ലഭ്യമായ അവസരങ്ങള്‍ക്കും നിങ്ങള്‍ക്ക് അപേക്ഷിക്കാം. എന്നിരുന്നാലും, നിങ്ങളുടെ ഐടി കഴിവുകള്‍ മെച്ചപ്പെടുത്തുന്നത് തുടരാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളുടെ ഐടി കരിയര്‍ യാത്രയെ കൂടുതല്‍ പിന്തുണയ്ക്കുന്നതിന് ഇന്‍ഫോസിസ് സ്‌പോണ്‍സര്‍ ചെയ്ത ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി അടിസ്ഥാനകാര്യങ്ങളെക്കുറിച്ചുള്ള ഒരു ബാഹ്യ പരിശീലന പരിപാടി തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും നിങ്ങള്‍ക്കുണ്ട്’. ഇമെയിലില്‍ പറയുന്നു.

 

Continue Reading

india

അസമില്‍ വന്‍ ലഹരിവേട്ട; 71 കോടി രൂപയുടെ ലഹരി വസ്തുക്കള്‍ പിടികൂടി

വാഹനം ഓടിച്ച രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Published

on

അസമില്‍ വന്‍ ലഹരിവേട്ട. അമിങ്ഗാവില്‍ നിന്നും 71 കോടി രൂപയുടെ ലഹരി വസ്തുക്കള്‍ പിടികൂടി. രണ്ട് വ്യത്യസ്ത ഓപ്പറേഷനുകളിലാണ് 71 കോടി രൂപ വിലമതിക്കുന്ന ഹെറോയിനും, മെത്താംഫെറ്റാമൈന്‍ ഗുളികകളും പിടിച്ചെടുത്തത്. 2,70,000 യാ ബാ ടാബ്ലറ്റ്, 520 ഗ്രാം ഹെറോയിന്‍ എന്നിവയാണ് കണ്ടെടുത്തത്.

അതേസമയം വാഹനം ഓടിച്ച രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നൂര്‍ ഇസ്ലാം (34), നസ്രുള്‍ ഹുസൈന്‍ എന്ന അലി ഹുസൈന്‍ (22) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, സംസ്ഥാന പൊലീസിന്റെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സാണ് (എസ്ടിഎഫ്) സംഘത്തെ പിടികൂടിയത്.

പിടിച്ചെടുത്ത ട്രക്കില്‍ നിന്ന് 67 കോടി രൂപ വിലമതിക്കുന്ന 2,70,000 യാബ ഗുളികകളും മറ്റൊരു ഹ്യുണ്ടായ് കാറില്‍ നിന്നും 40 സോപ്പ് ബോക്‌സുകളിലായി 4 കോടി രൂപ വിലമതിക്കുന്ന 520 ഗ്രാം ഹെറോയിനുമാണ് എസ്ടിഎഫ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്. കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

 

 

Continue Reading

Trending