Connect with us

News

വിവരങ്ങൾ ചോരുമെന്ന ഭയം; രഹസ്യരേഖകൾ മന്ത്രിമാർക്ക് നൽകാതെ ഇസ്രാഈൽ

ഇസ്രാഈല്‍ ഗുരുതര സ്ഥിതിവിശേഷത്തിലൂടെ കടന്നുപോകുന്നതിനിടെ ഇസ്രാഈലി മന്ത്രിസഭയിലും ഭിന്നത രൂക്ഷമാണ്.

Published

on

സുരക്ഷയുടെ കാര്യത്തിലും രഹസ്യാന്വേഷണത്തിലും എന്നും ലോകത്ത് നമ്പര്‍ വണ്‍ ആണെന്നാണ് ഇസ്രാഈലിന്റെ അവകാശവാദം. എന്നാല്‍ ആ അവകാശ വാദങ്ങള്‍ക്കേറ്റ തിരിച്ചടിയായിരുന്നു ഒക്ടോബര്‍ ഏഴിലെ ഹമാസിന്റെ ആക്രമണം. അയേണ്‍ ഡോം പോലുള്ള സൈനിക സുരക്ഷാ സംവിധാനങ്ങളും മൊസാദിന്റെ ചാരപ്രവര്‍ത്തനവുമെല്ലാം നിഷ്പ്രഭമായ ദിനം. ഇതിന് ശേഷം ഗസ്സക്ക് നേരെ ഇസ്രാഈല്‍ കനത്ത ആക്രമണം അഴിച്ചുവിട്ടെങ്കിലും അവരുടെ യുദ്ധലക്ഷ്യങ്ങള്‍ ഒന്നും നേടാന്‍ സാധിച്ചിട്ടില്ല. മാത്രമല്ല, രാജ്യത്തിനകത്തും അന്താരാഷ്ട്ര തലത്തിലും സര്‍ക്കാറിനെതിരെ വലിയ പ്രക്ഷോഭമാണ് നടക്കുന്നത്.

ഇസ്രാഈല്‍ ഗുരുതര സ്ഥിതിവിശേഷത്തിലൂടെ കടന്നുപോകുന്നതിനിടെ ഇസ്രാഈലി മന്ത്രിസഭയിലും ഭിന്നത രൂക്ഷമാണ്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ദിവസവും പുറത്തുവരുന്നുണ്ട്. നിര്‍ണായക വിവരങ്ങള്‍ ചോരുമെന്ന ഭയത്താല്‍ രഹസ്യരേഖകള്‍ പല ഇസ്രാഈലി മന്ത്രിമാര്‍ക്കും നല്‍കുന്നില്ലെന്ന പുതിയ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം പുറത്തുവന്നു. ഇസ്രാഈലി പത്രമായ ഇസ്രാഈല്‍ ഹയോം ആണ് ഇക്കാര്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇവ പൊളിറ്റിക്കല്‍-സെക്യൂരിറ്റി മന്ത്രിസഭയിലെ ഭിന്നത കൂടുതല്‍ വെളിപ്പെടുത്തുകയാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സുപ്രധാനമായ രഹസ്യാന്വേഷണ വിവരങ്ങള്‍ ലഭിക്കുന്നതില്‍ നിന്ന് നിരവധി മന്ത്രിമാരെയാണ് ബോധപൂര്‍വം ഒഴിവാക്കിയത്. വിവരങ്ങള്‍ ചോര്‍ന്നത് കാരണം ഇസ്രാഈല്‍ സൈന്യത്തിന് പലയിടങ്ങളിലും തിരിച്ചടി നേരിടുകയുണ്ടായി. കൂടാതെ സൈനികരെ അപകടത്തിലാക്കുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിവരങ്ങള്‍ എല്ലാവര്‍ക്കും നല്‍കാത്തത്. ഒഴിവാക്കപ്പെട്ട മന്ത്രിമാര്‍ ദേശസുരക്ഷ അപകടത്തിലാക്കുക മാത്രമല്ല, യുദ്ധസമയത്ത് ഫലപ്രദമായി പ്രവര്‍ത്തിക്കാനുള്ള മന്ത്രിസഭയുടെ കാര്യപ്രാപ്തിയെ തടസ്സപ്പെടുത്തുകയുമാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഇസ്രാഈലിലെ രാഷ്ട്രീയ-സുരക്ഷാ മന്ത്രിസഭ ചെറുതും രഹസ്യാത്മകവുമായി പ്രവര്‍ത്തിക്കുന്ന ഒന്നാണ്. തന്ത്രപ്രധാനമായ കാര്യങ്ങളില്‍ ആഴത്തിലുള്ള ചര്‍ച്ചകളും തീരുമാനങ്ങളുമെല്ലാം കൈക്കൊള്ളുന്നത് ഈ മന്ത്രിസഭയാണ്. പ്രധാനമന്ത്രി, സുരക്ഷാ മന്ത്രി, വിദേശകാര്യ മന്ത്രി, ധനകാര്യ മന്ത്രി, നീതിന്യായ മന്ത്രി, ആഭ്യന്തര സുരക്ഷാ മന്ത്രി എന്നിവരടങ്ങുന്ന 6 സ്ഥിരം മന്ത്രിമാര്‍ ഇതിലുണ്ടാകും. കൂടാതെ മറ്റുള്ളവരെയും ഇതില്‍ ഉള്‍പ്പെടുത്താം.

മുന്‍കാലങ്ങളിലെല്ലാം നിര്‍ണായക തീരുമാനങ്ങളെടുക്കാനും ചര്‍ച്ചകള്‍ നടത്താനും ഈ മന്ത്രിസഭയെ പ്രധാനമന്ത്രിമാര്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ അതിന് സാധ്യമല്ലെന്നാണ് പത്രം വിലയിരുത്തുന്നത്. ചോര്‍ച്ചയെക്കുറിച്ചുള്ള ആശങ്കകള്‍ കാരണം സുരക്ഷാ ഏജന്‍സികള്‍ മന്ത്രിസഭാ യോഗത്തില്‍ തന്ത്രപ്രധാനമായ വിവരങ്ങള്‍ നല്‍കുന്നില്ല. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ലെബനാനിതിരായ ആക്രമണത്തിന്റെ വിശദാംശങ്ങള്‍ ചോര്‍ന്നത് വലിയ തിരിച്ചടിയായെന്ന് ഇസ്രാഈല്‍ ഹയോമിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ചോര്‍ച്ചയുടെ പ്രത്യാഘാതങ്ങള്‍ വളരെ ഗുരുതരമാണ്. തന്ത്രപ്രധാനമായ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതില്‍ മന്ത്രിസഭ പരാജയപ്പെടുന്നു. ഇത് മന്ത്രിസഭയുടെ പ്രസക്തിയെ തന്നെ ദുര്‍ബലപ്പെടുത്തുകയും ദേശസുരക്ഷക്ക് ഗുരുതര അപകടം വരുത്തിവെക്കുകയും ചെയ്യുന്നു. മന്ത്രിസഭയിലുള്ള പലരും രാജ്യത്തെ ഒറ്റുകയാണ്. 2006 ജൂലൈയിലെ രണ്ടാം ലെബനാന്‍ യുദ്ധത്തേക്കാള്‍ സ്ഥിതി മോശമായിട്ടുണ്ടെന്നും പത്രം ചൂണ്ടിക്കാട്ടി.

മന്ത്രിസഭയിലെ അംഗങ്ങളെ നുണപരിശോധനക്ക് വിധേയമാക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍, പ്രധാനമന്ത്രി നെതന്യാഹു ഇത് നിരസിച്ചുവെന്നും ഇസ്രായേല്‍ ഹയോം വെളിപ്പെടുത്തുന്നു. വിവരങ്ങള്‍ ചോരുന്ന കാര്യം നെതന്യാഹു അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍, അത് പരിഹരിക്കാനുള്ള നടപടികള്‍ ലക്ഷ്യം കണ്ടിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. കൂടാതെ, ദേശസുരക്ഷ, പ്രതിരോധം എന്നിവയിലെ നിയമനിര്‍മ്മാണ നടപടികളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് സുരക്ഷാ, സൈനിക നേതാക്കള്‍ ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ട്. ഒക്ടോബര്‍ ഏഴിലെ ആക്രമണവും യുദ്ധകാലത്തെ പരാജയങ്ങളുമെല്ലാം സംബന്ധിച്ച അന്വേഷണങ്ങള്‍ തുടരുകയാണ്. ഇതിനിടയില്‍ മന്ത്രിസഭാ ചര്‍ച്ചകളില്‍ പ്രധാന വിവരങ്ങള്‍ മറച്ചുവെക്കുന്നത് വലിയ ചര്‍ച്ചയായി മാറുമെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, മന്ത്രിസഭയെ കുറ്റപ്പെടുത്തി ഇസ്രായേല്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ തലവന്‍ സാച്ചി ഹനെഗ്ബി രംഗത്തുവന്നു. വടക്കന്‍ ഇസ്രാഈലില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് മന്ത്രിസഭക്ക് വ്യക്തമായ പദ്ധതിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗസ്സക്കെതിരായ യുദ്ധത്തില്‍ ഇസ്രാഈലിന് ഇതുവരെ ലക്ഷ്യങ്ങളൊന്നും നിറവേറ്റാന്‍ സാധിച്ചിട്ടില്ല. യുദ്ധത്തിന്റെ തന്ത്രപരമായ ലക്ഷ്യങ്ങളൊന്നും നമ്മള്‍ നേടിയില്ല. ബന്ദികളെ കൈമാറുന്ന കാര്യത്തില്‍ കരാര്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ഹമാസ് ഇപ്പോഴും ചെറുത്തുനില്‍പ്പ് തുടരുകയാണ്.

ഗസ്സയിലെ ജനങ്ങള്‍ക്ക് അവരുടെ വീടുകളിലേക്ക് സുരക്ഷിതമായി മടങ്ങാന്‍ സാധിക്കുന്നില്ല. യുദ്ധം അവസാനിക്കാന്‍ വര്‍ഷങ്ങളെടുക്കുമെന്നാണ് സൈന്യം പറയുന്നതെന്നും ഹനെഗ്ബി കൂട്ടിച്ചേര്‍ത്തു. ഇസ്രാഈല്‍ വിദേശകാര്യ, സുരക്ഷാ സമിതിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹനെഗ്ബി ഇക്കാര്യം വ്യക്തമാക്കിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; തന്നെ അക്രമിച്ചത് അഫാന്‍ തന്നെ; അഫാനെതിരെ മാതാവിന്റെ മൊഴി

‘ഉമ്മ എന്നോട് ക്ഷമിക്കണം’ എന്ന് പറഞ്ഞ് അഫാന്‍ പിന്നില്‍ നിന്ന് ഷാള്‍ കൊണ്ടു കഴുത്തു ഞെരിച്ചെന്നും ഷെമി വെളിപ്പെടുത്തി.

Published

on

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസില്‍ പ്രതി അഫാന്റെ മാതാവിന്റെ നിര്‍ണായക മൊഴി. തന്നെ അക്രമിച്ചത് അഫാന്‍ തന്നെയെന്ന് മാതാവ് ഷെമി സമ്മതിച്ചു. ‘ഉമ്മ എന്നോട് ക്ഷമിക്കണം’ എന്ന് പറഞ്ഞ് അഫാന്‍ പിന്നില്‍ നിന്ന് ഷാള്‍ കൊണ്ടു കഴുത്തു ഞെരിച്ചെന്നും ഷെമി വെളിപ്പെടുത്തി. ബോധം വന്നപ്പോള്‍ പൊലീസുകാര്‍ ജനല്‍ തകര്‍ക്കുന്നതാണ് കണ്ടതെന്നും ഷെമി പറഞ്ഞു. കിളിമാനൂര്‍ സിഐ ഇന്ന് മൊഴി രേഖപ്പെടുത്തിയപ്പോഴായിരുന്നു ഷെമി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

കട്ടിലില്‍ നിന്നും വീണതാണ് എന്നായിരുന്നു ഇതുവരെയും ഷെമി പറഞ്ഞിരുന്നത്. എന്നാല്‍ വൈകിട്ടോടെ മൊഴി മാറ്റി പറയുകയായിരുന്നു. ഇന്ന് വൈകുന്നേരം പൊലീസ് വിശദമായി ചോദ്യം ചെയ്യുന്നതിനിടെയാണ് ഷെമി നിര്‍ണായക മൊഴി നല്‍കിയത്.

മൂന്ന് കേസുകളായിട്ടാണ് വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് അന്വേഷിക്കുന്നത്. കേസില്‍ പ്രതി അഫാനുമായുള്ള മൂന്നാംഘട്ട തെളിവെടുപ്പ് പൂര്‍ത്തിയായി. സഹോദരന്‍ അഹ്‌സാന്റെയും പെണ്‍ സുഹൃത്ത് ഫര്‍സാനയുടെയും കൊലക്കേസുകളില്‍ ആണ് പെരുമലയിലെ വീട് അടക്കം ഏഴിടങ്ങളില്‍ തെളിവെടുപ്പ് നടത്തിയത്. കൊലപാതകരീതികള്‍ അഫാന്‍ പോലീസിനോട് വിശദീകരിച്ചു നല്‍കി.

 

Continue Reading

film

‘മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം’; ശബരിമലയില്‍ മമ്മൂട്ടിയുടെ പേരില്‍ വഴിപാട് നടത്തി മോഹന്‍ലാല്‍

നാളെ നിര്‍മാല്യ ദര്‍ശനവും പൂര്‍ത്തിയാക്കിയാണ് മോഹന്‍ലാല്‍ മലയിറങ്ങുക.

Published

on

ശബരിമലയില്‍ മമ്മൂട്ടിയുടെ പേരില്‍ വഴിപാട് നടത്തി മോഹന്‍ലാല്‍. ‘മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം’ എന്ന പേരിലാണ് വഴിപാട് നടത്തിയത്. ഉഷപൂജ വഴിപാടാണ് നടത്തിയത്. നാളെ നിര്‍മാല്യ ദര്‍ശനവും പൂര്‍ത്തിയാക്കിയാണ് മോഹന്‍ലാല്‍ മലയിറങ്ങുക. ഭാര്യ സുചിത്രയുടെ പേരിലും മോഹന്‍ലാല്‍ വഴിപാട് നടത്തി.

ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് നടന്‍ മോഹന്‍ലാല്‍ ശബരിമല ദര്‍ശനത്തിനായി പമ്പയിലെത്തിയത്. ഗണപതി ക്ഷേത്രത്തില്‍ നിന്ന് കെട്ടുനിറച്ചാണ് മലകയറിയത്.

സുഹൃത്തുക്കള്‍ക്കൊപ്പമാണ് മോഹന്‍ലാല്‍ അയ്യപ്പ ദര്‍ശനത്തിനെത്തിയത്. ദേവസ്വം അധികൃതര്‍ ചേര്‍ന്ന് മോഹന്‍ലാലിനെ സ്വീകരിച്ചു. ഗണപതി ക്ഷേത്രത്തില്‍നിന്ന് കെട്ടുനിറച്ച ശേഷമാണ് മോഹന്‍ലാല്‍ മല കയറുന്നത്.

മാര്‍ച്ച് 27ന് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ പ്രദര്‍ശനത്തുകയാണ്. സിനിമയുടെ റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് മോഹന്‍ലാലിന്റെ ശബരിമല സന്ദര്‍ശനം എന്നതും ശ്രദ്ധേയമാണ്.

Continue Reading

kerala

മദ്യലഹരിയില്‍ ബഹളമുണ്ടാക്കി, ഇടുക്കി മറയൂരില്‍ ജേഷ്ഠന്‍ അനുജനെ വെട്ടിക്കൊന്നു

സംഭവത്തില്‍ സഹോദരന്‍ അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Published

on

ഇടുക്കി മറയൂരില്‍ ജേഷ്ഠന്‍ അനുജനെ വെട്ടിക്കൊന്നു. ചെറുവാട് സ്വദേശി ജഗന്‍ (32)ആണ് മരിച്ചത്. സംഭവത്തില്‍ സഹോദരന്‍ അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറയൂര്‍ ഇന്ദിരാനഗറിലെ വീട്ടില്‍ ഇന്ന് വൈകീട്ട് 7.30ടെയായിരുന്നു കൊലപാതകം.

മദ്യപിച്ചെത്തിയ ജഗന്‍ മാതൃസഹോദരിയെ കത്തിയുമായി ആക്രമിക്കാന്‍ എത്തിയതോടെയാണ് അരുണ്‍ ജഗനെ ആക്രമിച്ചത്. തര്‍ക്കത്തിനിടെ പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് ജഗന് വെട്ടേറ്റു. ഗുരുതര പരുക്കേറ്റ ഇയാളെ മറയൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. സംഭവം സ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുത്ത അരുണിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യും.

മദ്യപിച്ച് പതിവായി പ്രശ്നം ഉണ്ടാക്കുന്നയാളാണ് ജഗനെന്നാണ് വിവരം. ചെറുകാട്, ഉന്നതിയിലാണ് ജഗനും അരുണും അടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. ജഗന്‍ മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്നത് പതിവായതോടെ ഇവരുടെ കടുംബം മറയൂരിന് സമീപം ഇന്ദിരാ നഗറിലേക്ക് താമസം മാറുകയായിരുന്നു.

ഇന്ന് വൈകീട്ട് വീണ്ടും ഇയാള്‍ മദ്യപിച്ചെത്തി ആക്രമണം തുടര്‍ന്നപ്പോഴാണ് അരുണ്‍ ജഗനെ വെട്ടിക്കൊലപ്പെടുത്തുന്നത്. സംഭവത്തിന് പിന്നാലെ അരുണിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജഗന്റെ മൃതദ്ദേഹം മറയൂര്‍ കുടംബാരോഗ്യ കേന്ദ്രത്തിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

 

Continue Reading

Trending