Connect with us

Culture

അത്‌ലറ്റിക്കോയെ തരിപ്പണമാക്കി ഗോവ ; ബ്ലാസ്റ്റേഴ്‌സിന്റെ ചീട്ടു കീറി

Published

on

ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ സാധ്യതാ ചീട്ടു ഗോവക്കാര്‍ കീറിയെറിഞ്ഞു. മല്‍സരത്തില്‍ ഗോവ 5-1ന് കൊല്‍ക്കത്തയെ തരിപ്പണമാക്കിയതോടെ ബ്ലാസ്റ്റേഴ്‌സിന്റെ നേരീയ സാധ്യതയും അവസാനിച്ചത്. ഇന്ന് ബ്ലാസ്‌റ്റേഴ്‌സ് ബംഗളരൂവിനെ നേരിടുകയാണ്. ഗോവയും ജാംഷഡ്പ്പൂരും തമ്മിലാണ് ഇനി പ്ലേ ഓഫിലെ അവസാന സ്ഥാനത്തിനായി മല്‍സരം.

അത്‌ലറ്റിക്കോക്കെതിരെ ജയിച്ചതോടെ ഗോവക്കാര്‍ 17 മല്‍സരങ്ങളില്‍ നിന്ന് 27 പോയന്റുമായി നാലാം സ്ഥാനത്തേക്ക് കയറി. ജാംഷഡ്പ്പൂരുമായി അവസാന മല്‍സരവുമുണ്ട്. ജാംഷഡ്പ്പൂരുകാര്‍ 17 മല്‍സരങ്ങളില്‍ നിന്ന് 26 പോയന്റുമായി അഞ്ചാമതാണ്. ഇത്രയും മല്‍സരം കളിച്ച ബ്ലാസ്റ്റേഴ്‌സിന് 25 പോയന്റാണുള്ളത്. ഇന്ന് കേരളം ജയിച്ചാല്‍ 28 പോയന്റാവും. പക്ഷേ ഗോവ-ജാംഷഡ്പ്പൂര്‍ മല്‍സരത്തിലെ വിജയികള്‍ക്ക് ഇതിലേറെ പോയന്റ് വരും. ഈ മല്‍സരം സമനിലയിലായാല്‍ മാത്രമാണ് കേരളത്തിന് കൊച്ചു പ്രതീക്ഷ.നാളെ ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ ബംഗളൂരുവുമായി ഏറ്റുമുട്ടുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന് ജയത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കാന്‍ കഴിയില്ല.

നേരിയ സാധ്യത നിലനിര്‍ത്തണമെങ്കില്‍ ബംഗളൂരുവിനെ തോല്‍പ്പിച്ചാല്‍ മാത്രം പോര. ജംഷഡ്പൂരിന്റെയും ഗോവയുടേയും മത്സരഫലങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമായി വരണം. 17 മത്സരങ്ങളില്‍ 25 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് പട്ടികയില്‍ ആറാം സ്ഥാനത്താണിപ്പോള്‍. ബംഗളൂരുമായുള്ള മത്സരത്തില്‍ വിജയിച്ചാല്‍ അവര്‍ക്ക് 28 പോയിന്റ് ലഭിക്കും. നിലവില്‍ അഞ്ചാം സ്ഥാനത്തുള്ള ജംഷഡ്പൂര്‍ അവരുടെ അവസാന മത്സരം ജയിച്ചാല്‍ 29 പോയിന്റോടെ സെമിയില്‍ സ്ഥാനം നേടും. ഗോവയുമായുള്ള ജംഷഡ്പ്പൂരിന്റെ മത്സരമായിരിക്കും കേരളത്തിന്റെ സെമി സാധ്യത നിര്‍ണ്ണയിക്കുക.

പട്ടികയില്‍ ഏറ്റവും മുകളിലുള്ള ബംഗളൂരുവിന് ഇന്നത്തെ മത്സരം പ്രത്യേകിച്ച് ഗുണമോ ദോഷമോ ഉണ്ടാക്കുന്നില്ല. വിജയിച്ചു കൊണ്ടിരിക്കുന്ന ടീമിന് ഒരു വിജയം കൂടി എന്നേ ഈ കളിയെ അവര്‍ കാണുന്നുള്ളൂ. ഈ കളി ജയിക്കാന്‍ ഞങ്ങള്‍ എല്ലാ അടവുകളും പ്രയോഗിക്കും. ജംഷെഡ്പൂരിന്റെയും ഗോവയുടേയും കരുണയിലാണ് ഞങ്ങളുടെ നിലനില്‍പ്പ്. പക്ഷെ അതൊന്നും ഞങ്ങള്‍ നോക്കുന്നില്ല-ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസ് പറഞ്ഞു. അവസാനം കളിച്ച അഞ്ചു മത്സരങ്ങളിലും കേരളത്തിന് തോല്‍വി അറിയേണ്ടി വന്നിട്ടില്ല. എന്നാല്‍ അവസാനത്തെ രണ്ട് മത്സരങ്ങളില്‍ സമനില വഴങ്ങേണ്ടി വന്നതാണ് അവര്‍ക്ക് വിനയായത്. കൊല്‍ക്കത്തയോടും ചെന്നൈയോടുമാണ് ബ്ലാസ്‌റ്റേഴ്‌സ് സമനില പിടിച്ചത്. ഒരു ഗോളിന് വിജയിച്ചാലും അതേറെ വലുതാണെന്നാണ് ഡേവിഡ് ജെയിംസ് പറയുന്നത്.

Film

സംഘ് പരിവാര്‍ വിദ്വേഷ പ്രചാരണങ്ങളെ തുടര്‍ന്ന് എംപുരാനില്‍ നിന്ന് ഒഴിവാക്കിയ സീനുകള്‍ ഏതൊക്കെ?

ഗുജറാത്ത് മുസ്ലിം വംശഹത്യയുമായി ബന്ധപ്പെട്ട ഉള്ളടക്കം ഉള്‍പ്പെടുത്തിയതാണ് സിനിമക്കെതിരെ ബിജെപി രംഗത്തെത്താന്‍ കാരണം

Published

on

ചിത്രത്തില്‍ ഗുജറാത്ത് മുസ്ലിം വംശഹത്യയുമായി ബന്ധപ്പെട്ട ഉള്ളടക്കം ഉള്‍പ്പെടുത്തിയതാണ് സിനിമക്കെതിരെ ബിജെപി രംഗത്തെത്താന്‍ കാരണം. ഇതെ തുടര്‍ന്ന് സിനിമയില്‍ കടുംവെട്ട് നടത്തി. ചിത്രത്തിലെ 24 ഓളം സീനുകള്‍ ആണ് മാറ്റിയത്.

സീന്‍ 1

ഗുജറാത്ത് വംശഹത്യക്കിടെ നടന്ന മുസ്ലിം സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍

ഹിന്ദുത്വവാദികള്‍ ഗര്‍ഭിണി ഉള്‍പ്പെടെ മുസ്ലിം സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തുന്ന 29 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള രംഗം ഒഴിവാക്കി.

സിനിമയിലെ ഏറ്റവും നീളം കൂടിയ സിംഗിള്‍ കട്ട് ഇതാണ്.

സീന്‍ 2

ട്രാക്ടറുകളും മറ്റു വാഹനങ്ങളും ഉപയോഗിച്ച് കലാപകാരികള്‍ ഹിന്ദു അമ്പലങ്ങള്‍ക്ക് മുന്നിലൂടെ പോവുന്ന രംഗം ഒഴിവാക്കി

സീന്‍ 3

രാഷ്ട്രീയ എതിരാളികളെ ദേശീയ അന്വേഷണ ഏജന്‍സി (NIA ) ലക്ഷ്യം വെക്കുന്ന സീനുകള്‍ മ്യൂട്ട് ചെയ്തു.

സീന്‍ 4
മസൂദിന്റെയും സായിദിന്റെയും സംഭാഷണം ഒഴിവാക്കി.

ഹിന്ദുത്വ ഭീകരര്‍ അക്രമിക്കാന്‍ വരുമ്പോള്‍ മസൂദ് മകനോട് പ്രാര്‍ത്ഥന പറഞ്ഞു കൊടുക്കുന്ന രംഗം ഒഴിവാക്കി

”ഞങ്ങള്‍ക്ക് അല്ലാഹു മതി. അവന്‍ ഏറ്റവും ഉത്തമനായ കാര്യപരിപാലകനാണ്” എന്നതാണ് പ്രാര്‍ത്ഥന.

നന്ദി കാര്‍ഡുകള്‍ ഒഴിവാക്കി .

കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കും ജ്യോതിസ് മോഹനും I R S ന്റെയും പേര് നീക്കി.

ഹിന്ദുത്വ നേതാവായ വില്ലന്റെ ബാബ ബജ്‌റംഗി എന്ന പേര് ( ഗുജറാത്ത് വംശഹത്യയില്‍ കുറ്റക്കാരനായി പിടിക്കപ്പെട്ട ബാബു ബജ്‌റംഗിയുടെ പേരിനോട് സാമ്യത ഉണ്ട് ) ബല്‍ദേവ് എന്നാക്കി മാറ്റി.

Continue Reading

india

ഹിന്ദുക്കളില്‍ നിന്ന് അച്ചടക്കം പഠിക്കൂ; കുംഭമേള അതിന് ഉദാഹരണം, റോഡ് നമസ്‌കരിക്കാനുള്ളതല്ല: യോഗി ആദിത്യനാഥ്‌

66 കോടി വിശ്വാസികളാണ് കുംഭമേളക്ക് എത്തിയത്. അക്രമങ്ങളോ മറ്റ് പ്രശ്നങ്ങളോ കുംഭമേളയിൽ ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

Published

on

പൊതുസ്ഥലങ്ങളിൽ നമസ്കാരം നിരോധിച്ച ഉത്തരവിനെ ന്യായീകരിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രയാഗ്രാജിൽ നടന്ന മഹാകുംഭമേള മതപരമായ അച്ചടക്കത്തിനുള്ള ഉദാഹരണമാണെന്നും യോഗി പറഞ്ഞു. വാർത്ത ഏജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.

66 കോടി വിശ്വാസികളാണ് കുംഭമേളക്ക് എത്തിയത്. അക്രമങ്ങളോ മറ്റ് പ്രശ്നങ്ങളോ കുംഭമേളയിൽ ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. അച്ചടക്കം ഹിന്ദുക്കളിൽ നിന്ന് പഠിക്കണം. റോഡ് നടക്കാനുള്ളതാണെന്നും യോഗി വ്യക്തമാക്കി. കുംഭമേളയിൽ മോഷണമോ തീവെപ്പോ തട്ടികൊണ്ടുപോകലോ പോലുള്ള പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. ഇതാണ് മതപരമായ അച്ചടക്കം.

അവർ ഭക്തിയോടെ കുംഭമേളക്കെത്തി സ്നാനം നടത്തി മടങ്ങി. ആഘോഷങ്ങൾ ധിക്കാരം കാണിക്കുന്നതിന് വേണ്ടി മാറ്റരുത്. സൗകര്യങ്ങൾ വേണമെങ്കിൽ അച്ചടക്കം പാലിക്കണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. കഴിഞ്ഞയാഴ്ച മീററ്റ് പൊലീസ് ഈദ് നമസ്കാരം പള്ളികൾക്ക് സമീപവും ഇന്റർ കോളജിലെ ഫയിസ്-ഇ-അമാം കോളജ് ഗ്രൗണ്ടിൽ മാത്രമേ നടത്താവുവെന്ന് ഉത്തരവിറക്കിയിരുന്നു.

കനത്ത സുരക്ഷയിലാണ് ഉത്തർപ്രദേശിൽ ഈദ് ആഘോഷം നടന്നത്. കനത്ത സുരക്ഷയിലായിരുന്നു ആഘോഷങ്ങൾ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കൂടി സഹായത്തോടെയാണ് യു.പി പൊലീസ് നിരീക്ഷണം നടത്തിയത്. മീററ്റിലെ ചെറിയ സംഘർഷം ഒഴിച്ചുനിർത്തിയാൽ മറ്റ് കാര്യമായ പ്രശ്നങ്ങളൊന്നും യു.പിയിലുണ്ടായില്ല.

Continue Reading

india

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകവില വില കുറഞ്ഞു

19 കിലോഗ്രാം സിലിണ്ടറിന്റെ വില 1,803 രൂപയിൽ നിന്നും 1762 രൂപയായാണ് കുറച്ചത്.

Published

on

വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. 41 രൂപയാണ് എണ്ണ കമ്പനികൾ കുറച്ചത്. 19 കിലോഗ്രാം സിലിണ്ടറിന്റെ വില 1,803 രൂപയിൽ നിന്നും 1762 രൂപയായാണ് കുറച്ചത്.

അതേസമയം, ഗാർഹിക സിലിണ്ടറുകൾ വിലയിൽ എണ്ണ കമ്പനികൾ മാറ്റം വരുത്തിയിട്ടില്ല. 14.2 കിലോഗ്രാം എൽ.പി.ജി സിലിണ്ടറിന്റെ വില 803 രൂപയായാണ് കുറഞ്ഞത്. മാർച്ച് മാസത്തിൽ വാണിജ്യപാചകവാതക സിലിണ്ടറിന്റെ വില എണ്ണകമ്പനികൾ വർധിപ്പിച്ചിരുന്നു. മാർച്ചിൽ ആറ് രൂപയുടെ വർധനയാണ് കമ്പനികൾ വരുത്തിയത്.

ഫെബ്രുവരിയിൽ ഏഴ് രൂപയുടെ കുറവ് എണ്ണ കമ്പനികൾ വാണിജ്യപാചകവാതക സിലിണ്ടറിന്റെ വിലയിൽ കുറവ് വരുത്തിയിരുന്നു. വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കുറവ് റസ്റ്ററന്റുകളേയാണ് പ്രത്യക്ഷത്തിൽ സ്വാധീനിക്കുക. 2023ൽ മാത്രം 352 രൂപയുടെ വർധന വാണിജ്യ പാചകവാതക സിലിണ്ടർ വിലയിൽ ഉണ്ടായിരുന്നു.

എന്നാൽ, മാസങ്ങളായി ഗാർഹിക പാചകവാതകവില മാറ്റമില്ലാതെ തുടരുകയാണ്. അതേസമയം, സാമ്പത്തിക വർഷത്തിന്റെ ആദ്യദിനത്തിലും ഇന്ത്യയിൽ എണ്ണവിലയിൽ കമ്പനികൾ മാറ്റം വരുത്തിയിട്ടില്ല. കാലങ്ങളായി രാജ്യത്ത് എണ്ണവില മാറ്റമില്ലാതെ തുടരുകയാണ്.

Continue Reading

Trending