Connect with us

Culture

ലോകത്തെ മിക്കവാറും എല്ലാ ഭരണാധികാരികള്‍ക്കും വളര്‍ത്തുമൃഗങ്ങളുണ്ടായിരുന്നു; മോദി വളര്‍ത്തുന്നത് ആരെയെന്നറിയാമോ?

Published

on

കോഴിക്കോട്: ലോകത്തെ മിക്കവാറും എല്ലാ ഭരണാധികാരികള്‍ക്കും വളര്‍ത്തു മൃഗങ്ങളുണ്ടായിരുന്നു. 120 വളര്‍ത്തുനായകളുണ്ട് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്. വിന്‍സന്റ് ചര്‍ച്ചില്‍, അഡോള്‍ഫ് ഹിറ്റ്‌ലര്‍, എലിസബത്ത് രാജ്ഞി, ഫ്രാന്‍സിസ് ഹോളണ്ടെ, ഡേവിഡ് കാമറൂണ്‍, ബരാക് ഒബാമ, സൗദി രാജാക്കന്‍മാര്‍ എന്നിവര്‍ക്കെല്ലാം വളര്‍ത്തുമൃഗങ്ങളുണ്ടായിരുന്നു.

എന്നാല്‍ നമ്മുടെ പ്രധാനമന്ത്രി ഇതുവരെ ഒരു മൃഗത്തെ വളര്‍ത്തുന്നതായി അറിവില്ല. എന്നാല്‍ റിപ്പബ്ലിക്ക് ചാനലില്‍ മോദിക്ക് വേണ്ടി അലറുന്ന വ്യക്തിയെ മോദി വളര്‍ത്തുന്നതാണോ എന്നാണ് ഷുഹൈബുല്‍ ഹൈത്തമി എന്ന വ്യക്തിയുടെ സംശയം. ഈ വിഷയത്തില്‍ ഇയാളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

പ്രളയക്കെടുതികള്‍ക്കിടെ മലയാളികളെ അപമാനിച്ച റിപ്പബ്ലിക്ക് ചാനല്‍ മേധാവി അര്‍ണബ് ഗോസ്വാമിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ട ഇന്ത്യക്കാരില്‍ ഏറ്റവും നാണംകെട്ടവര്‍ മലയാളികളാണ് എന്നായിരുന്നു അര്‍ണബ് കഴിഞ്ഞ ദിവസം പറഞ്ഞത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

120 വളർത്തുനായകളുണ്ട് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ്ങ് ഉന്നിന് .ഫ്രീ ടൈമിൽ ചിലപ്പോൾ അവർ ഒന്നിച്ചാണ് ഭക്ഷണം കഴിക്കാറുള്ളത് .

വെൽസ് കുർഗിസ് ( Welsh Corgis ) എന്നാണ് ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞി ഇപ്പോൾ വളർത്തുന്ന നായയുടെ പേര് . പലപ്പോഴായി പോറ്റിയ നായകൾ ബക്കിംഗ് ഹാം കൊട്ടാരത്തിന്റെ ഉദ്യാനങ്ങളിൽ വട്ടം കറങ്ങി നടക്കാറുമുണ്ട് .

ഫ്രാൻസിന്റെ ഫ്രാങ്കോയിസ് ഹോളണ്ട വളർത്തുന്നത് ഒരൊട്ടകത്തെയാണ് ,
പേരെഴുതിയത് ഫ്രഞ്ച് ഭാഷയിലാണ്.

ഇംഗ്ലീഷ് പ്രൈം ഡാവിഡ് കാമറൂണിന്റെ ഭാര്യ ഹോളിഡേ ഒറ്റക്കാഘോഷിക്കാൻ പോയാലും കൂടെ ഉറങ്ങാൻ ഒരു സുന്ദരിപ്പൂച്ചയുണ്ടാവും ,ലാരി (Larry) .

റഷ്യയുടെ വ്ലാഡിമർ പുടിൻ എന്ന ലോകത്തെ നമ്പർ വൺ ഭരണാധികാരിക്ക് ഒരു കരിന്നായ ഉണ്ട് , അരമനയിൽ കൂട്ടിനും പാട്ടിനും , കോണി (Koni )

അമേരിക്കയുടെ ബറാക് ഒബാമക്ക് ഒരു കുസൃതിപ്പട്ടിയുണ്ടായിരുന്നു. പേര് ബോ (Bo ) .അതിന്റെ വിവാഹം പോലും റോയലായിരുന്നു. ഭർത്താവിന്റെ റോളിലെത്തിയ
‘നായ ‘കന്റെ പേര് സണ്ണി .

ജപ്പാനിലെ എംപറർ അകിന്റെ വളർത്തുന്നത് ഒരു അക്വ’ മൽസ്യത്തെയാണ്. പേര് എക്സിറിയാസ് .

സൗദിയുടെ എല്ലാ രാജാക്കന്മാർക്കും സ്വന്തം സ്വന്തം വളർത്തു കുതിരകളും അതിനായി പാർക്കുകളും ഉണ്ട് , എന്നും എക്കാലത്തും .

കാനഡയുടെ കനിവുള്ള പ്രസിഡണ്ട് സ്റ്റീഫൻ ഹാർപർ വളർത്തുന്നത് പൂച്ച ദമ്പതികളെയാണ് , സ്റ്റെയിൻലിയും ജിപ്സിയും ( Stynly and Gypsi )

ചരിത്രത്തിലെ ഒരു വിധം വലിയ മനുഷ്യർക്കെല്ലാം ചെറിയ ജന്തുക്കളുടെ കൂട്ടുണ്ടായിരുന്നു. അധിക പേരും കൂടെ നിർത്തിയത് പട്ടികളെയാണ്.
ജോർജ് വാഷിംഗ്ടണിന്റെ പട്ടി ടാസ്റ്റൺ .

ജെഫേഴ്സണിന്റെ പട്ടി ബസ്സി .

എബ്രഹാം ലിങ്കന്റെ പട്ടി ഫിഡോ .

യുലീസസിന്റെ പട്ടി ലൂസിയോ .

റൂതർഫോർഡിന്റെ പട്ടി ഹെക്ടർ .

റൂസ്വെൽറ്റിന്റെ പട്ടി സ്കിപ് .

ചർച്ചിലിന്റെ പട്ടി ഫാല .

ബിൽ ക്ലിന്റന്റെ പട്ടി ബഡി.

ഡബ്ല്യു ബുഷിന്റെ പട്ടി സ്പോട്ടി .

അങ്ങനെ നോക്കിയാൽ പട്ടികളുടെ പട്ടിക തീരില്ല .
കൂട്ടത്തിൽ ഏറെ ശ്രദ്ധേയ ബന്ധം പുലർത്തിയ അഡോൾഫ് ഹിറ്റ്ലറും ബോണ്ടിയും വേറിട്ട് നിൽക്കുന്നു. റഷ്യക്കാരാൽ കൊല്ലപ്പെടാതിരിക്കാൻ ആത്മഹത്യക്ക് മുമ്പ് ബോണ്ടിയോടൊപ്പം മദ്യപിച്ച് സ്വന്തം നായക്കു നേരെ നിറയൊഴിക്കുകയായിരുന്നു ഹിറ്റ്ലർ , പിന്നെ സ്വന്തം നെഞ്ചത്തേക്കും .

ന : മോ ( മലയാളത്തിൽ അത് ഒരു സൊയമ്പൻ തെറിയുടെ കോഡായത് യാദൃശ്ചികമാണോ!) എന്ന പേരിൽ ഷോട്ടാവുന്ന ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേകം അങ്ങനെ നാല്കാലും വാലുമുള്ള നായയേയും പൂച്ചയേയും വളർത്തുന്നതായി അറിവിലില്ല.
പക്ഷെ റിപ്പബ്ലിക്കൻ ചാനലിൽ ഒരുത്തനുണ്ട് , ആസാംകാരനായ ഗോസാമി ,
( ” വെറും ആസാമി ” എന്നൊരു പ്രയോഗം ചില വെടക്കുകളെ കുറിച്ച് ഇവിടെ ഉണ്ടായതും യാദൃശ്ചികമാണോ! )
മോദി വളർത്തുന്ന ……

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

യു.കെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ലേബര്‍ സ്ഥാനാര്‍ത്ഥിക്കെതിരെ ഫലസ്തീന്‍ അനുകൂലയ്ക്ക് വിജയം

റെഡ്ബ്രിഡ്ജ് ആന്‍ഡ് ഇല്‍ഫോര്‍ഡ് ഇന്‍ഡിപെന്‍ഡന്റ്സിലെ നൂര്‍ ജഹാന്‍ ബീഗമാണ് ജയിച്ചത്.

Published

on

യു.കെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഫലസ്തീന്‍ അനുകൂല സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജയിച്ചു. വ്യാഴാഴ്ച നടന്ന മെയ്ഫീല്‍ഡ് കൗണ്‍സില്‍ ഉപതെരഞ്ഞെടുപ്പിലാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി വിജയം കണ്ടത്. ലേബര്‍ പാര്‍ട്ടിക്കെതിരെയാണ് ഫലസ്തീന്‍ അനുകൂല സ്ഥാനാര്‍ത്ഥിയുടെ വിജയം.

റെഡ്ബ്രിഡ്ജ് ആന്‍ഡ് ഇല്‍ഫോര്‍ഡ് ഇന്‍ഡിപെന്‍ഡന്റ്സിലെ നൂര്‍ ജഹാന്‍ ബീഗമാണ് ജയിച്ചത്. ലേബര്‍ സ്ഥാനാര്‍ത്ഥിക്കെതിരെ 1,080 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നൂര്‍ ജഹാന്‍ തെരഞ്ഞെടുക്കപ്പെട്ടത്. പ്രാദേശിക ലേബര്‍ സ്ഥാനാര്‍ത്ഥി നേടിയത് 663 വോട്ടുകളുമാണ്.

കെയ്ര്‍ സ്റ്റാര്‍മര്‍ നയിക്കുന്ന ലേബര്‍ സര്‍ക്കാരിലെ ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിങ് അടക്കമുള്ള നേതാക്കളാണ് ലേബര്‍ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചരണം നടത്തിയത്. എന്നാല്‍ നൂര്‍ ജഹാനോട് ലേബര്‍ സ്ഥാനാര്‍ത്ഥി പരാജയപ്പെടുകയായിരുന്നു.

വടക്കുകിഴക്കന്‍ ലണ്ടനിലെ റെഡ്ബ്രിഡ്ജ് ബറോ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാണ്. ഇതിനോട് ചേര്‍ന്നാണ് വെസ് സ്ട്രീറ്റിങ്ങിന്റെ മണ്ഡലവും. ഫലസ്തീന്‍ അനുകൂല സ്ഥാനാര്‍ത്ഥിയുടെ വിജയം ഈ മേഖലയിലെ ലേബര്‍ പാര്‍ട്ടിയുടെ ജനപിന്തുണയിലുണ്ടായ കുറവിനെയാണ് തുറന്നുകാണിക്കുന്നതെന്ന് നിരീക്ഷിക്കാര്‍ ചൂണ്ടിക്കാട്ടി.

ഗസയിലെ ഫലസ്തീനികള്‍ക്കെതിരായ ഇസ്രഈല്‍ യുദ്ധത്തില്‍ യു.കെ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടും ഉപതെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

ലേബര്‍ സര്‍ക്കാരിന്റെ നയങ്ങള്‍ ഫലസ്തീന്‍, ഉക്രൈന്‍ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി പ്രചരണം നടത്തിയ നൂര്‍ ജഹാന് അനുകൂലമാകുകയായിരുന്നു. ഫലസ്തീന്‍ പതാകകളാല്‍ അലങ്കരിച്ച ലഘുലേഖകളാണ് നൂര്‍ ജഹാന്‍ മണ്ഡലത്തില്‍ വിതരണം ചെയ്തിരുന്നത്.

കൗണ്‍സില്‍ നികുതി, രാജ്യത്തെ കുറ്റകൃത്യങ്ങളുടെ വ്യാപ്തി, ഭവന നിര്‍മാണം തുടങ്ങിയ വിഷയങ്ങളും നൂര്‍ ജഹാന്റെ പ്രചരണ ലിസ്റ്റില്‍ ഉണ്ടായിരുന്നു.

‘ഈ തെരുവ് വളരെ വൃത്തിഹീനമാണ്. കുറ്റകൃത്യങ്ങള്‍ പകര്‍ച്ചവ്യാധി പോലെയാണ് വ്യാപിക്കുന്നത്. ഇവിടെ ജീവിക്കുന്ന നിങ്ങള്‍, നിങ്ങളുടെ വിധി നിര്‍ണയിക്കേണ്ടത് ഇപ്പോള്‍ അത്യന്താപേക്ഷിതമാണ്,’ പ്രചരണത്തിനിടെ റെഡ്ബ്രിഡ്ജിലെ ജനങ്ങളോട് നൂര്‍ ജഹാന്‍ പറഞ്ഞ വാക്കുകള്‍.

ഇതിനുപുറമെ മാര്‍ച്ചില്‍ അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് ലേബര്‍ എം.പിയായ ജാസ് അത്വാള്‍ മെയ്ഫീല്‍ഡ് കൗണ്‍സില്‍ സ്ഥാനം രാജിവെച്ചിരുന്നു. ജാസിന്റെ രാജിയും അഴിമതി ആരോപണങ്ങളും ഉപതെരഞ്ഞടുപ്പില്‍ ലേബര്‍ സ്ഥാനാര്‍ത്ഥിക്ക് തിരിച്ചടിയായി.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, യു.കെയില്‍ ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയതിന് ശേഷം നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച സീറ്റുകളില്‍ പാര്‍ട്ടിക്ക് നഷ്ടമായത് 40 ശതമാനം മണ്ഡലങ്ങളാണ്. വിജയം കണ്ട കൗണ്‍സില്‍ സീറ്റുകളില്‍ നേടിയ വോട്ടില്‍ 80 ശതമാനത്തിലധികം ഇടിവും ഉണ്ടായിട്ടുണ്ട്.

Continue Reading

GULF

റമദാനിൽ 237 യാചകരെ അബുദാബി പൊലീസ് പിടികൂടി

പണം കൈക്കലാക്കാൻ തെറ്റിദ്ധരിപ്പിക്കുന്ന കഥകൾ മെനഞ്ഞു സഹതാപം നേടാനാണ് യാചകർ ശ്രമിക്കുന്നതെന്ന് ക്രിമിനൽ സെക്യൂരിറ്റി സെക്ടർ ഡെപ്യൂട്ടി ഡയറക്ടർ അൽആംരി പറഞ്ഞു.

Published

on

അബുദാബി: റമദാനിലെ മൂന്നാഴ്ചക്കിടെ 237 യാചകരെ പിടികൂടിയതായി അബുദാബി പൊലീസ് അറിയിച്ചു.

ഭിക്ഷാടനവും പൊതുജനങ്ങളെ കബളിപ്പിക്കുകയും ചെയ്യുന്നവരെ യാതൊരു പരിഗണനയും നൽകാതെ
അറസ്റ്റ് ചെയ്യുന്നതിനുള്ള തുടർച്ചയായ കാമ്പെയ്‌നുകൾ നടപ്പിലാക്കാൻ തീരുമാനിച്ചതായി പോലീസ് ഡയറക്ടറേറ്റ് അറിയിച്ചു.

പണം കൈക്കലാക്കാൻ തെറ്റിദ്ധരിപ്പിക്കുന്ന കഥകൾ മെനഞ്ഞു സഹതാപം നേടാനാണ് യാചകർ ശ്രമിക്കുന്നതെന്ന് ക്രിമിനൽ സെക്യൂരിറ്റി സെക്ടർ ഡെപ്യൂട്ടി ഡയറക്ടർ അൽആംരി പറഞ്ഞു.

ഗൾഫ് നാടുകളിൽ യാചന കർശനമായി നിരോധിച്ചിട്ടുണ്ട്. വിവിധ ഗൾഫ് നാടുകളിൽ വ്യാപകമായ പരിശോധനയാണ് നടന്നുകൊണ്ടിരിക്കുന്നത്

Continue Reading

india

ഈദ് ആഘോഷത്തിനിടെ ഹിന്ദു-മുസ്‍ലിം കലാപവും ബോംബ് സ്ഫോടനവും ഉണ്ടാവുമെന്ന് ഭീഷണി; സുരക്ഷ ശക്തമാക്കി മുംബൈ പൊലീസ്

സമൂഹമാധ്യമ പ്ലാറ്റ്ഫോമിയ എക്സിലൂടെയാണ് ഭീഷണി ഉയർന്നത്.

Published

on

ഈദ് ആഘോഷത്തിനിടെ ഹിന്ദു-മുസ്‍ലിം കലാപവും ബോംബ് സ്ഫോടനവും ഉണ്ടാവുമെന്ന മുന്നറിയിപ്പിനെ തുടർന്ന് സുരക്ഷ ശക്തമാക്കി മുംബൈ പൊലീസ്. ഡോങ്റി മേഖലയിൽ സംഘർഷമുണ്ടാവുമെന്നാണ് ഭീഷണി. ​സമൂഹമാധ്യമ പ്ലാറ്റ്ഫോമിയ എക്സിലൂടെയാണ് ഭീഷണി ഉയർന്നത്.

നവി മുംബൈ പൊലീസിനെ ടാഗ് ചെയ്തായിരുന്നു ഉപഭോക്താവിന്റെ എക്സ് പോസ്റ്റ്. മുംബൈ ​പൊലീസ് ജാഗ്രത പാലിക്കണം. മാർച്ച് 31നും ഏപ്രിൽ ഒന്നിനും ഇടയിലുള്ള ഈദ് ആഘോഷവേളയിൽ അനധികൃതമായി രാജ്യത്തെത്തിയ റോഹിങ്ക്യകളും ബംഗ്ലാദേശ്, പാകിസ്താൻ അനധികൃത കുടിയേറ്റക്കാരും ചേർന്ന് ഹിന്ദു-മുസ്‍ലിം കലാപത്തിന് തുടക്കം കുറിക്കുമെന്നും ബോംബ് സ്ഫോടനം നടത്തുമെന്നുമായിരുന്നു എക്സിലെ പോസ്റ്റിൽ പറഞ്ഞത്.

പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട നവിമുംബൈ പൊലീസ് ഉടൻ തന്നെ വിവരം മുംബൈ ​പൊലീസിനെ അറിയിച്ചു. തുടർന്നാണ് നഗരത്തിൽ സുരക്ഷ ശക്തമാക്കുന്നതിനുള്ള തീരുമാനം മുംബൈ ​പൊലീസ് എടുത്തത്. എക്സിൽ സന്ദേശം പോസ്റ്റ് ചെയ്തയാളെ കണ്ടെത്തുന്നതിനുള്ള ശ്രമം മുംബൈ പൊലീസിന്റെ സൈബർ വിഭാഗം ആരംഭിച്ചിട്ടുണ്ട്.

ഭീഷണി ഗൗരവത്തിലാണ് എടുക്കുന്നത്. സ്ഥിതി മോശമാകാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുംബൈ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. നാഗ്പൂരിലെ സംഘർഷങ്ങൾക്ക് പിന്നാലെ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ മുംബൈ പൊലീസ് കനത്ത ജാഗ്രത പുലർത്തുന്നുണ്ട്.

Continue Reading

Trending