Connect with us

Culture

അവന്റെ കണ്ണ് ഇനി ഞങ്ങളാവും….

Published

on

ഷഹീർ ജി അഹമ്മദ്

ഈയുള്ളവനും യുത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ഷഹീർ ഖരീമും ഇന്ന് വൈകുന്നേരമാണ് തിരുവനന്തപുരം സർക്കാർ നേത്രാശുപത്രിയിൽ എത്തുന്നത്.

അവിടെ പോസ്റ്റ് ഓപ്പറേറ്റ് വാർഡിൽ
ഞങ്ങൾ ആ ചെറുപ്പക്കാരനെ കണ്ടു

പേര് -മുഹമ്മദലി
സ്ഥലം – വളാഞ്ചേരിക്ക് സമീപം

യുവജനയാത്രയുടെ സമാപനം കഴിഞ്ഞു പോകവേ പള്ളിപ്പുറം സി.ആർ.പി ക്യാമ്പിന് സമീപം യൂത്ത് ലീഗ് പ്രവർത്തകർ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ
“ആരോ” കല്ലറിഞ്ഞു!

ഇരുളിൽ നിന്ന് എറിഞ്ഞവർക്ക്‌ തെറ്റിയിട്ടില്ല വാഹനത്തിൽ സഞ്ചരിച്ച ഒരു ലീഗുകാരന്റെ ഒരു കണ്ണു തകർക്കാനായി.

ആ കണ്ണ് തകർന്നവന്റെ പേരാണ് മുഹമ്മദലി.

കിടക്കയിൽ തളർന്ന് വിഷമിച്ച് കിടക്കുന്ന ഒരു ചെറുപ്പക്കാരനെ പ്രതീക്ഷിച്ചാണ് ഞങ്ങൾ കിടക്കക്ക് സമീപം എത്തിയത്.
എന്നാൽ സലാം മടക്കി പുഞ്ചിരിച്ചാണ് ആ ചെറുപ്പക്കാരൻ ഞങ്ങളെ സ്വീകരിച്ചത്.

അഞ്ച് മിനിറ്റ് കൊണ്ട് തന്നെ ആ യുവാവ് എത്രമാത്രം ധീരനാണെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു

സംഭാഷണങ്ങളിൽ നിന്നും

1. ഞങ്ങൾ -വിഷമിക്കരുത്

മുഹമ്മദലി – എന്റെ പ്രസ്ഥാനത്തിന് വേണ്ടി കണ്ണ് നൽകാൻ കഴിഞ്ഞല്ലോ എനിക്ക്

2. ഞങ്ങൾ – പ്രാർത്ഥനയുണ്ട് ഞങ്ങളുടെ

മുഹമ്മദലി – അതാണ് സന്തോഷം, പ്രതീക്ഷ

ഇന്ന് മലപ്പുറം ജില്ല ലീഗ് കൗൺസിൽ ഉണ്ടായിരുന്നു. സാദിഖലി തങ്ങൾ എനിക്ക് വേണ്ടി പ്രാർത്ഥിച്ചു. പാണക്കാട് തങ്ങൻമാർ പ്രാർത്ഥിക്കുക എനിക്ക് വേണ്ടി. സന്തോഷം

3. ഞങ്ങൾ അത്തിപ്പറ്റ ഉസ്താദിനെ ഇഷ്ടപ്പെടുന്നർ എന്ന് അറിഞ്ഞ മുഹമ്മദലി വാതോരാതെ സംസാരിച്ചത് അത്തിപ്പറ്റ ഉസ്താദിനെ കുറിച്ച്

4. ഞങ്ങൾ – നിങ്ങളെ ഉപദ്രവിച്ചവരെ റബ്ബ് കൈകാര്യം ചെയ്യും (ഇ.അ)

മുഹമ്മദലി – ഞാൻ ആർക്കും ദോഷമുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. അല്ലാഹു നല്ല ബുദ്ധി അവർക്ക് നൽകട്ടെ

അൽഭുതപ്പെട്ടു പോയി ഈ ഹരിത പ്രണയിതാവിൽ. ദ്രോഹിച്ചവർക്ക് നല്ല ബുദ്ധി നൽകട്ടെ എന്ന പ്രാർത്ഥന ചെല്ലിയ ചെറുപ്പക്കാരൻ.

തിരുവനന്തപുരത്തുകാരെ കുറിച്ച് മോശമായിട്ടാണ് പല വടക്കുള്ളവരും സംസാരിക്കാറ്. എന്നാൽ കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് തിരുവനന്തപുരത്തെ
പാർട്ടി പ്രവർത്തകരുടെ സ്നേഹം മനസ്സിലാക്കിയ ആ യുവാവ്
ഞങ്ങളെ കുറിച്ച് നല്ലത് പറയാൻ സമയം കണ്ടെത്തുമ്പോൾ അവന്റെ മഹത്വമാണ് അതിലുടെ ബോധ്യപ്പെടുത്തിയത്.

എം എസ് എഫും യൂത്ത് ലീഗും ഏറ്റെടുത്ത്‌ നടക്കുമ്പോൾ അവനവന്റെ കാര്യം മറന്നു പോയ ആയിരക്കണക്കിനു മുസ്‌ ലിം യൂത്ത്‌ ലീഗുകാരന്റെ ആ കണ്ണാണ്ണ് ചിലർ എറിഞ്ഞുതകർത്തത്

തലക്ക് പിടിച്ച ഭ്രാന്തിൽ കുറ്റിക്കാട്ടിൽ ഇരുന്ന് രാത്രിയുടെ മറവിൽ കല്ലെറിഞ്ഞ് തകർത്തത് അവന്റെ കണ്ണായിരുന്നില്ല. ഞങ്ങളുടെ പ്രസ്ഥാനത്തിന്റെ കണ്ണാണ് അവന്റെ കണ്ണായി ഞങ്ങൾ പാർട്ടിക്കാർ ഉണ്ടാവും

അവനു വീടുണ്ടാക്കാൻ ,
മക്കൾ ഒന്ന് രക്ഷപ്പെടും വരെ ഒരു സ്ഥിര വരുമാനമുണ്ടാവാൻ പാർട്ടി ആലോചിക്കുകയാണ്.

പ്രിയ സഹോദരങ്ങളെ
പാർട്ടി തീരുമാനം വന്നാൽ ആ നിമിഷം തന്നെ മുഹമ്മദലിയുടെ കണ്ണുകളായി ആദ്യം മാറേണ്ടത് നമ്മൾ സൈബർ ലോകത്തെ പ്രവർത്തകരാണ്.

കല്ലെറിഞ്ഞും കൊന്നും മർദ്ദിച്ചും
ഞങ്ങളുടെ ലീഗ് രാഷ്ടീയത്തെ തകർക്കാൻ ഇരുട്ടിന്റെ സന്തതികൾക്ക് കഴിയില്ല. പട്ടേലും ഗാമയും നിജ ലിംഗപ്പയും ഉറഞ്ഞു തുള്ളിയ കാലത്ത് ഉയർന്നുപൊങ്ങിയതാണ് ഞങ്ങളുടെ ഹരിത ധ്വജം.ഷുക്കുറും അസ്ലമും അൻവറും നസറുവും കത്തി മുനയിൽ പിടഞ്ഞു വീണത് മുസ്ലിം ലീഗ് സിന്ദാബാദ് എന്ന് വിളിച്ചതു കൊണ്ടാണ്. ആ ഞങ്ങളെ ഓല പാമ്പു കാട്ടി ഭയപ്പെടുത്തരുത് .

“ഓരോ കർബല കൾക്ക് ശേഷവും ഇസ്ലാം ശക്‌തിപ്പെടുന്നു.ഓരോ പ്രതിസന്ധികൾക്ക് ശേഷവും മുസ്ലിം ലീഗും ശക്തിപ്പെടുന്നു ”

കുറ്റവാളികൾ എത്ര ഇരുളിന്റെ മറവിൽ മറഞ്ഞാലും CCTV ക്യാമറകൾ കണ്ണു തുറന്നിരുന്നുവെന്ന് വിസ്മരിക്കണ്ട……

ഞങ്ങളുടെ സഹോദരന് വേണ്ടി പ്രാർത്ഥനയാണ് മനം നിറയെ

 

crime

ഷാബാ ഷരീഫ് വധക്കേസ്; മൂന്നു പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി, മുഖ്യപ്രതിക്ക് 11 വർഷവും 9 മാസവും തടവുശിക്ഷ

ഇവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ കോടതി കണ്ടെത്തി.

Published

on

പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫ് വധക്കേസിൽ മുഖ്യപ്രതി ഷൈബിൻ അഷ്റഫിന് 11 വര്‍ഷവും 9 മാസവും തടവ് ശിക്ഷ വിധിച്ചു. രണ്ടാം പ്രതി ശിഹാബുദ്ദീന് ആറാം പ്രതി നിഷാദിന് മൂന്ന് വർഷവും 9 മാസവുമാണ് ശിക്ഷ 6വർഷം 9 മാസം തടവും ആറാം പ്രതി നിഷാദിന് മൂന്ന് വർഷവും 9 മാസവുമാണ് ശിക്ഷ.

കൂടാതെ 2 ലക്ഷം രൂപ പിഴയും നൽകണം. മറ്റ് രണ്ട് പേരും 15000 രൂപ വീതം പിഴയടക്കണം. ഇവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ കോടതി കണ്ടെത്തി. കേസിലെ ഒമ്പത് പ്രതികളെ വെറുതെവിട്ടിരുന്നു.

2020 ഒക്ടോബർ എട്ടിനാണ് ഷാബാ ഷെരീഫ് കൊല്ലപ്പെട്ടത്. മൈസൂർ സ്വദേശിയായ ഷാബാ ഷെരീഫിനെ ഒരു കൊല്ലത്തോളം മുറിയിൽ പൂട്ടിയിട്ട് മർദിച്ചു കൊന്നുവെന്നാണ് കേസ്. മൃതദേഹാവശിഷ്ടങ്ങൾ ലഭിക്കാതെ വിചാരണ പൂർത്തിയാക്കിയ കേരളത്തിലെ അപൂർവം കൊലക്കേസുകളിൽ ഒന്നാണ് ഷാബ ഷെരീഫ് കേസ്. 2019 ആഗസ്ത് ഒന്നിനാണ് കേസിനാസ്പദമായ കൃത്യം തുടങ്ങുന്നത്.

പാരമ്പര്യ വൈദ്യനായ മൈസൂരു സ്വദേശി ഷാബാ ഷെരീഫിനെ ചികിത്സയ്ക്കെന്ന് പറഞ്ഞ് ഒന്നാം പ്രതി ഷൈബിൻ അഷ്‌റഫും കൂട്ടാളിയും വീട്ടിൽ നിന്ന് വിളിച്ചിറക്കുന്നു. മൂലക്കുരുവിനുള്ള ഒറ്റമൂലി രഹസ്യം ചോർത്താനായിരുന്നു ലക്ഷ്യം. ഇതിനായി ഒരു വർഷത്തിൽ അധികം ഷൈബിന്റെ നിലമ്പൂർ മുക്കട്ടയിലെ വീട്ടില്‍ ഷാബാ ഷെരീഫിനെ തടവില്‍ പാര്‍പ്പിക്കുന്നു. രഹസ്യം വെളിപ്പെടുത്താതിരുന്നതോടെ ക്രൂരമർദനം തുടര്‍ന്നു.

മർദനത്തിനിടെ 2020 ഒക്ടോബർ എട്ടിന് ഷാബാ ഷെരീഫ് കൊല്ലപ്പെട്ടു. മൃതദേഹം കഷ്ണങ്ങളാക്കി ചാലിയാറില്‍ ഒഴുക്കി. മൃതശരീരം പുഴയില്‍ തള്ളിയതിനാല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ പൊലീസിനായില്ല. അതോടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്‍റെ പിന്‍ബലവും അടഞ്ഞു. എന്നാൽ ഷാബാ ഷരീഫിന്റെ തലമുടിയുടെ ഡിഎൻഎ പരിശോധന ഫലം കേസിൽ നിർണായകമായി.

ഒപ്പം മാപ്പുസാക്ഷിയാക്കപ്പെട്ട ഏഴാം പ്രതിയായിരുന്ന സുല്‍ത്താന്‍ ബത്തേരി കൈപ്പഞ്ചേരി തങ്ങളകത്ത് നൗഷാദ് എന്ന മോനുവിന്‍റെ സാക്ഷിമൊഴികളും പ്രോസിക്യൂഷന് പിടിവള്ളിയായി. കേസിൽ ആകെ 13 പ്രതികൾക്കെതിരെയാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നത്. പിടികൂടാനുണ്ടായിരുന്ന രണ്ട് പ്രതികളിൽ ഒരാളായ ഫാസിൽ ഗോവയിൽ വെച്ച് മരിച്ചു. മറ്റൊരു പ്രതി ഷമീം ഇപ്പോഴും ഒളിവിലാണ്.

Continue Reading

FOREIGN

കെ.എം.സി.സി കണ്ണൂർ മണ്ഡലം കമ്മിറ്റി ഇഫ്താർ

മണ്ഡലം പ്രസിഡന്റ്‌ ഡോ. ഗാലിബ്‌ അൽ മഷ്ഹൂർ തങ്ങൾ അധ്യക്ഷത വഹിച്ചു.

Published

on

കെ.എം.സി.സി കണ്ണൂർ മണ്ഡലം കമ്മിറ്റി ഇഫ്താർ വിരുന്ന് സ്റ്റേറ്റ് പ്രസിഡന്റ് നാസർ അൽ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ഡോ. ഗാലിബ്‌ അൽ മഷ്ഹൂർ തങ്ങൾ അധ്യക്ഷത വഹിച്ചു.

കുവൈത്ത് സിറ്റി മിർഗാബ് രാജ്ബാരി റെസ്റ്ററന്റിൽ നടന്ന പരിപാടിയിൽ റിയാസ് തോട്ടട ഖിറാഅത്ത് നടത്തി. ആബിദ് ഖാസിമി റമദാൻ സന്ദേശം നൽകി. സംസ്ഥാന നേതാക്കളായ ഹാരിസ് വള്ളിയോത്ത്, ഫാറൂഖ് ഹമദാനി, സലാം ചെട്ടിപ്പടി, ജില്ല നേതാക്കളായ നവാസ് കുന്നുംകൈ, സാബിത്ത് ചെമ്പിലോട്, കുഞ്ഞബ്ദുള്ള തയ്യിൽ, ഷമീദ് മമാക്കുന്ന്, സയ്യിദ് ഉവൈസ് തങ്ങൾ, സയ്യിദ് ഉമ്രാൻ നാസർ അൽ മഷ്ഹൂർ എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ എം.പി. നൂറുദ്ദീൻ, സിറാജുദ്ദീൻ അബ്ദുൽറഹ്‌മാൻ എന്നിവർക്ക് നാസർ അൽ മഷ് ഹൂർ തങ്ങൾ മെമന്റോ നൽകി ആദരിച്ചു.

സെക്രട്ടറി എം.കെ. റഈസ് ഏഴറ സ്വാഗതവും, ട്രഷറര്‍ നൗഷാദ് കക്കറയിൽ നന്ദിയും പറഞ്ഞു. സാഹിർ കിഴുന്ന, മുഹമ്മദലി മുണ്ടേരി, റിയാസ് കടലായി, നൗഫൽ കടാങ്കോട്,തൽഹത്ത് വാരം, മുസ്തഫ ടി.വി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Continue Reading

kerala

വെടിയുണ്ട ചട്ടിയിലിട്ട് ചൂടാക്കിയ സംഭവം: എസ്ഐയ്ക്ക് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്, നടപടി തുടങ്ങി

ക്യാമ്പിലെ ആയുധപ്പുരയുടെ ചുമതലയുണ്ടായിരുന്ന റിസർവ് എസ്ഐ സജീവിനെതിരെ നടപടി സ്വീകരിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന.

Published

on

എറണാകുളം എആർ ക്യാമ്പിൽ വെടിയുണ്ടകൾ ചട്ടിയിൽ ഇട്ട് ചൂടാക്കിയതിൽ ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്. വെടിയുണ്ട സൂക്ഷിക്കേണ്ട ഉദ്യോഗസ്ഥനെതിരെ നടപടിക്ക് ശിപാർശ ചെയ്ത് കമ്മീഷണർക്ക് റിപ്പോർട്ട് നൽകി. ക്യാമ്പിലെ ആയുധപ്പുരയുടെ ചുമതലയുണ്ടായിരുന്ന റിസർവ് എസ്ഐ സജീവിനെതിരെ നടപടി സ്വീകരിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന.

ഈ മാസം പത്തിന് എറണാകുളം എആർ ക്യാമ്പിന്‍റെ ടുക്കളയിലാണ് സംഭവം. ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തുന്ന വേളയിൽ ആകാശത്തേക്ക് വെടിയുതിർക്കുന്ന ഉണ്ടകൾ (ബ്ലാങ്ക് അമ്യൂണിഷൻ) ചട്ടിയിലിട്ട് ചൂടാക്കിയതിനെ തുടർന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ക്യാമ്പിനുള്ളിൽ നടന്ന സംഭവം പുറത്തറിഞ്ഞതോടെ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ ഉത്തരവിട്ടിരുന്നു.

ഇടപ്പള്ളി ട്രാഫിക് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍റെ സംസ്കാര ചടങ്ങുകൾക്കായി ഉണ്ടകൾ എടുത്തപ്പോഴായിരുന്നു സംഭവം. ആയുധപ്പുരയുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ വെയിലത്തുവെച്ച് ചൂടാക്കിയ ശേഷമാണ് സാധാരണ ഗതിയിൽ ഇവ ഉപയോഗിക്കാറുള്ളത്. എന്നാൽ രാവിലെ ചടങ്ങിനു പോകാൻ ആവശ്യപ്പെട്ടപ്പോൾ പെട്ടെന്ന് ചൂടാക്കിയെടുക്കാൻ ചട്ടിയിലിടുകയായിരുന്നു എന്നാണ് വിവരം.

Continue Reading

Trending