Connect with us

Culture

ആച്ചീ…നിന്റെ യുവജന യാത്ര സമാപിക്കുകയാണ്…നീയില്ലാതെ

Published

on

ഷജീര്‍ ഇഖ്ബാല്‍

തിരുവനന്തപുരത്തേക്കുള്ള
‘അവസാന യാത്ര’…
(msf സെക്രട്ടറിയേറ്റ് മാർച്ചിനായിരുന്നു)!
ട്രെയിനിലെ തിരക്കു കാരണം; ട്രാവലർ പ്രതീക്ഷിച്ച് തലശ്ശേരി സ്റ്റേഷനിലിറങ്ങി!
പക്ഷേ, നേരത്തേ വിളിച്ചുറപ്പിച്ച ട്രാവലർ മുടങ്ങി! ഞങ്ങൾ പതിനൊന്നു പേർ പാതിരാക്ക് പെരുവഴിയിലായി!

അങ്ങനെ, ‘ആച്ചി’യെ വിളിച്ചു…
”തലശ്ശേരീല് കുടുങ്ങീറ്റിണ്ട്; സഹായിക്കണം” എന്നു പറഞ്ഞു.

”സാഹിബേ, ഒരു മിൻട്ടേ.. ഞാൻ വിളിക്കാാ”
ആച്ചീൻെറ മറുപടി വന്നു.

കുറച്ചു കഴിഞ്ഞയുടനെ ആച്ചീൻെറ കോൾ…
”ട്രാവലർ ഒാ.കെ.യാണ്”, വാടകയും പറഞ്ഞു.

”കുറച്ച് അഡ്ജസ്റ്റാക്ക്വൊ.. പൈസ കുറവാണ്..” ന്ന് പറഞ്ഞപ്പോ ആച്ചി പറഞ്ഞു.
”എന്നാൽ ഞാൻ കൂടി വരാം; ഞാൻ പറഞ്ഞ് റെഡിയാക്കിക്കോളാം” ന്ന്.!

അങ്ങനെ ട്രാവലർ വന്നു…
കൂടെ, തലശ്ശേരീലെ സഹപ്രവർത്തകരും.
പിന്നെ കുറേ നേരം,
ആച്ചീനെ കാത്തിരിപ്പായിരുന്നു!

കുറേ കാത്തിരുന്ന് ആച്ചിയെത്തി…
”എന്തെല്ലോ പണി ബാക്കിയിണ്ടായിന് സാഹിബേ, അതൊക്കെ ഒരു കോലത്തിലാക്കാൻ വേണ്ടീറ്റാണ്…”
ചോദ്യത്തിനു മുമ്പേ ആച്ചീൻെറ മറുപടിയെത്തി!

ഏറെ ഇഷ്ടമുള്ള ഒരുപിടി സഹപ്രവർത്തകർക്കൊപ്പം രസമുള്ള
ആ യാത്ര… തിരുവനന്തപുരത്തെത്തി!

വന്നിറങ്ങിയത്, നേരെ മാർച്ചിൽ തന്നെ..
ജലപീരങ്കിയും, ലാത്തിയും, അറസ്റ്റും,
സ്റ്റേഷനുമൊക്കെയായി.. മാർച്ച് ഉഷാറായി!
അറസ്റ്റിലായതു കാരണം നാലു മണി നേരമായിട്ടും ചായ കുടിക്കാൻ പോലും കഴിഞ്ഞില്ല.!

ചിത്രംഃ സ്റ്റേഷനിൽ ‘ജാമ്യം കാത്തിരിക്കുന്ന നേരത്ത്’ ആച്ചിയെടുത്ത ഫോട്ടോയാണ്.!

അങ്ങനെ… ആ യാത്ര, തിരികെ തലശ്ശേരിയിലെത്തി.
എണ്ണയടിക്കാൻ കൊടുത്ത പൈസ തിരിച്ചേൽപ്പിച്ചപ്പോൾ ആച്ചി വാങ്ങിയില്ല. നിർബന്ധിച്ചിട്ടും കൂട്ടാക്കിയില്ല.
ഒടുവിൽ, വഴക്കുപറഞ്ഞ് കീശയിലിട്ടു കൊടുക്കേണ്ടി വന്നു!

എന്തു പറഞ്ഞാലും പതിവുള്ള ആ ചിരിയും,
ചെറിയ വാക്കിലെ മറുപടിയും.! ‘സാഹിബേ’ന്നുള്ള വിളിയും.!

ഇന്ന് വീണ്ടും തിരുവനന്തപുരത്തെത്തുമ്പോൾ ആച്ചി കൂടെയില്ല; ഇനിയില്ല.!

ആച്ചി ആവേശത്തോടെ കാത്തിരുന്ന ‘യുവജന യാത്ര’ സമാപിക്കുകയാണ്.
ആച്ചി ഉയരെ കെട്ടിയ, അവനേറെ പ്രിയപ്പെട്ട പതാകയുമേന്തി പതിനായിരങ്ങൾ സമ്മേളിക്കുകയാണ്.!

ഒരുപാടുപേരുടെ വിയർപ്പിൻെറയും അധ്വാനത്തിൻെറയും ത്യാഗത്തിൻെറയും ഫലമാണ് മുസ്ലിം യൂത്ത് ലീഗിൻെറ യുവജന യാത്ര.!

അവരെടെയെല്ലാം സംഭാവനകൾ വിലപ്പെട്ടതെങ്കിലും… പ്രിയപ്പെട്ട ആച്ചീീീീ…
നീ നൽകിയതിനേക്കാൾ വലുതായൊന്നും മറ്റാർക്കും നൽകാൻ കഴിയില്ലല്ലോ…
നീ പകുത്തു നൽകിയത് നിൻെറ
ഉയിരു തന്നെയായിരുന്നുവല്ലോ..!!

#ആച്ചീീീ
#നികത്താനാവാത്ത_നഷ്ടമല്ലോ_നീ
allahummaAfirlahu varhamhu…
yaa rabbal aalameen…🌟

kerala

തുടർച്ചയായ ഇടിവിനൊടുവിൽ സ്വർണവില കൂടി

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്.

Published

on

സംസ്ഥാനത്ത് അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വര്‍ണവില കൂടി. ഇന്ന് നേരിയ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 65,650 രൂപയായി. സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 8195 രൂപയായി.

കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് സ്വര്‍ണവിലയില്‍ പവന് 1000 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത തീരുവ യുദ്ധമാണ് അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില കുതിച്ചുയരാന്‍ കഴിഞ്ഞയാഴ്ച കാരണമായിരുന്നത്. റെക്കോര്‍ഡുകള്‍ ഭേദിച്ചുകൊണ്ടാണ് കഴിഞ്ഞയാഴ്ച സ്വര്‍ണവിലയില്‍ ഉയര്‍ച്ചയുണ്ടായത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

Continue Reading

crime

സൗദിയില്‍ സ്ത്രീകളെയും കുട്ടികളെയും യാചനക്കെത്തിച്ച 15 പേര്‍ പിടിയില്‍

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

Published

on

റിയാദ്: പൊതുസ്ഥലങ്ങളിലും റോഡുകളിലും യാചനയ്ക്കായി സ്വന്തം രാജ്യക്കാരായ സ്ത്രീകളെ യും കുട്ടികളെയും എത്തിച്ചു ചൂഷണം ചെയ്ത 12 യമനി പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു.

യാചകരെ നിരീക്ഷിക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി ജിദ്ദ ഗവര്‍ണറേറ്റിലെ ജിദ്ദ സെക്യൂരിറ്റി പട്രോളുകള്‍, കമ്മ്യൂണിറ്റി സെക്യൂരിറ്റി ആന്‍ഡ് കോംബാറ്റിംഗ് ട്രാഫിക്കിംഗ് ഇന്‍ പേഴ്സണ്‍ ഡിപ്പാര്‍ട്ട്മെന്റുമായി ഏകോപിപ്പിച്ച് നടത്തിയ സുരക്ഷാ കാമ്പെയ്നിനിടെയാണ് അറസ്റ്റ്.

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. എന്നാല്‍ ചൂഷണത്തിന് ഇരയായവര്‍ക്ക് ആവശ്യമായ മാനുഷിക സേവനങ്ങള്‍ നല്‍കുന്നതിന് സുരക്ഷാ അധികാരികള്‍ ബന്ധപ്പെട്ടവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കി.

Continue Reading

GULF

പുണ്യഭൂമിയിലെ 32 ലക്ഷം ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധേയനായി 105 കാരൻ

 സുപാര്‍നോ ബിന്‍ മുസ്തുജാഫ് തന്റെ വാര്‍ധക്യത്തെ മറന്നാണ് എണ്ണായിരത്തോളം കിലോമീറ്റര്‍ താണ്ടി പുണ്യഭൂമിയിലെത്തിയിട്ടുള്ളത്.

Published

on

റസാഖ് ഒരുമനയൂര്‍
മക്ക:  ഇരുപത്തിയേഴാം രാവിന്റെ പുണ്യം പരിശുദ്ധ ഹറമില്‍നിന്നും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ  മക്കയില്‍ എത്തിയ
ഏറ്റവും 32 ലക്ഷത്തിലധികം വരുന്ന തീര്‍ത്ഥാടകര്‍ക്കിടയില്‍ ശ്രദ്ധേയനാവുകയാണ് ഇന്തോനേഷ്യയില്‍നിന്നുള്ള 105 കാരന്‍.
 സുപാര്‍നോ ബിന്‍ മുസ്തുജാഫ് തന്റെ വാര്‍ധക്യത്തെ മറന്നാണ് എണ്ണായിരത്തോളം കിലോമീറ്റര്‍ താണ്ടി പുണ്യഭൂമിയിലെത്തിയിട്ടുള്ളത്.
അഞ്ചുനേരവും തന്റെ താമസസ്ഥലത്തുനിന്നും പരിശുദ്ധ കഅബാലയ സമീപത്തേക്ക് നടന്നുചെന്നാണ്  പ്രാര്‍ത്ഥനകള്‍ നിര്‍വ്വഹിക്കുന്നത്.
മകന്റെ  കൈപിടിച്ചു കുനിഞ്ഞു നടക്കുമ്പോഴും കണ്ണുകളില്‍ വിശ്വാസത്തിന്റെ പ്രകാശധാര ജ്വലിച്ചുനില്‍ക്കുന്നു. വാര്‍ധക്യസഹചമായ പ്രയാസങ്ങളുണ്ടെങ്കിലും പുണ്യകഅബാലയത്തില്‍ എത്തുകയെന്ന ആഗ്രഹം നിറവേറ്റാനാണ് തന്റെ പിതാവ് വന്നതെന്ന് മകന്‍ ചന്ദ്രികയോട് പറഞ്ഞു.
രാത്രി തറാവീഹും അതുകഴിഞ്ഞു അര്‍ധരാത്രി ഖിയാമുല്ലൈലി നമസ്‌കാരത്തിനും കഅബാഷരീഫിന് സമീപമെത്തും. പുലര്‍ച്ചെ മൂന്നുമണിയോടെ താമസിക്കുന്ന ഹോട്ടലില്‍ തിരിച്ചെത്തുന്ന ഇദ്ദേഹം രാവിലെ നാലരയോടെ വീണ്ടും സുബ്ഹി നമസ്‌കാരത്തിനായി കഅബയുടെ സമീപമെത്തും. കഅബയുടെ തൊട്ടടുത്ത് എത്തുന്നതിന് പരിമിധികളുള്ളതുകൊണ്ട് പരമാവധി അടുത്തെത്താനാണ് എപ്പോഴും ശ്രമിക്കുന്നത്.

Continue Reading

Trending