Connect with us

Video Stories

ഊതിക്കെടുത്തിയത് ഓലക്കുടിലിലെ ആണ്‍തരിവെട്ടം

Published

on

ഫസലുറഹ്മാന്‍
പെരിയ: ഇരുട്ട് തളംകെട്ടി നില്‍ക്കുന്ന കല്യോട്ടെ ഈ ഓലപ്പുരയില്‍നിന്ന് കേള്‍ക്കാം, മകനെ നഷ്ടപ്പെട്ട ഒരു പിതാവിന്റെ നിലവിളി. ”അവര്‍ കൊന്നില്ലെ എന്റെ മോനെ…”. ഏങ്ങിയേങ്ങിക്കരഞ്ഞ് അതുതന്നെ പറയുന്നു ആ പിതാവ്. ഞായറാഴ്ച സി.പി.എമ്മുകാര്‍ കൊലക്കത്തിക്കിരയാക്കിയ കൃപേഷിന്റെ അച്്ഛനും സി.പി.എം അനുഭാവിയുമായ കൃഷ്ണന്‍. ”സി.പി.എമ്മിനുവേണ്ടി പ്രവര്‍ത്തിച്ചിരുന്നയാളാണ് ഞാന്‍. ഉദുമ എം.എല്‍.എ കുഞ്ഞിരാമേട്ടെന്റ വീടിനടുത്താണ് എന്റെയും വീട്, ചെറുപ്പത്തില്‍ സി.പി.എമ്മിനുവേണ്ടി എത്രയോ മുദ്രാവാക്യം വിളിച്ചിട്ടുണ്ട്. 250 രൂപ വണ്ടിക്കൂലി ചെലവാക്കി ഇവിടുന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് വോട്ടുചെയ്യാന്‍ പോകും, എല്ലാ തെരഞ്ഞെടുപ്പിനും. ഇനി ഞാന്‍ സി.പി.എമ്മിലില്ല. എന്റെ മോനെ അവര്‍ കൊന്നു” -കൃഷ്ണന്‍ പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു.

പെയിന്റ്പണിക്കാരനാണ് കൃഷ്ണന്‍. ”കൃപേഷ് പെരിയ പോളി ടെക്‌നിക്കില്‍ പഠിക്കുമ്പോള്‍ ക്യാമ്പസില്‍ ഒരിക്കല്‍ രാഷ്ട്രീയമായി ചില വഴക്കുകളും മറ്റും ഉണ്ടായി. അന്ന് കോളജില്‍ കയറി എസ്.എഫ്.ഐക്കാര്‍ അവനെ തല്ലി. അന്ന് ഞാനവനോട് പറഞ്ഞു; പ്രശ്‌നമുണ്ടാക്കില്ല എന്ന് ഉറപ്പുതന്നാല്‍ മാത്രം ഇനി നീ കോളജില്‍ പോയാല്‍ മതിയെന്ന്. ഇങ്ങോട്ട് തല്ലിയാല്‍ പോലും അങ്ങോട്ട് ഒന്നും ചെയ്യരുതെന്നാണ് മകനെ പഠിപ്പിച്ചത്. അവന്‍ പിന്നെ പോയില്ല, പേടിച്ചിട്ടാണ്. അങ്ങനെ അവന്റെ പഠനം മുടങ്ങി” – പലപ്പോഴും കൃഷ്ണന്റെ വാക്കുകള്‍ മുറിഞ്ഞു. ”ഒരു പാര്‍ട്ടിയോട് അനുഭാവമുണ്ടെന്ന് പറയാന്‍ ആരെയും പേടിക്കണ്ട എന്നാണ് ഞാന്‍ അവനെ പഠിപ്പിച്ചത്.

നിനക്ക് നിന്റെ പാര്‍ട്ടി, എനിക്ക് എന്റേതും. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ്. പക്ഷേ, തല്ലിനും വഴക്കിനും പോകരുത്. പോയാല്‍ അവര്‍ കൊന്നു കളയും.”
”കല്ല്യോട്ട് സംഘര്‍ഷമുണ്ടായാല്‍ ഞാന്‍ പറയും, ഇനി നടക്കുമ്പോള്‍ സൂക്ഷിക്കണമെന്ന്. അവര് കൊല്ലുമെന്ന് പറഞ്ഞാല്‍ അത് ചെയ്യുമെന്ന് അറിയാമായിരുന്നു. അവര്‍ തന്നെ ഗൂഢാലോചന നടത്തിയാണ് കൊന്നത്” – തൊണ്ടയിടറിക്കൊണ്ട് കൃഷ്ണന്‍ ആവര്‍ത്തിച്ച് പറഞ്ഞു.

ഓലമേഞ്ഞ ഒറ്റമുറിക്കുടിലിലാണ് കൃപേഷിന്റെ കുടുംബത്തിന്റെ ജീവിതം. രണ്ട് സഹോദരിമാര്‍; കൃപയും കൃഷ്ണയും. കൃപയുടെ വിവാഹം കഴിഞ്ഞു. ഇനി കൃഷ്ണയെ കൂടി അയക്കാനുണ്ട്. കുടുംബത്തിനെ നല്ല നിലയില്‍ എത്തിക്കാനായി പട്ടാളത്തില്‍ പോകാനായിരുന്നു കൃപേഷിന്റെ ആഗ്രഹം. അതിനായി കഠിനാധ്വാനം ചെയ്യുന്നതിനിടയിലാണ് വിധി കൊലക്കത്തിയായി വന്ന് ജീവനെടുത്തത്. 19ാം വയസ്സില്‍തന്നെ രാഷ്ട്രീയ കഠാരകൊണ്ട് അരിഞ്ഞെറിയപ്പെട്ട് കൃപേഷ് ഇല്ലാതായതോടെ അണഞ്ഞുപോയത് ഈ ഓലക്കുടിലിലെ പ്രതീക്ഷയുടെ നേര്‍ത്ത തിരിവെട്ടം കൂടിയാണ്.

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

kerala

താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

Published

on

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.

കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.

എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.

Continue Reading

Video Stories

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

Published

on

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.

പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.

രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

Trending