Connect with us

india

കർഷകരും തൊഴിലാളികളും മന്ത്രിമാരും ഭയക്കുന്നു; സർവമേഖലകളിലും ഭയം; മോദിക്കെതിരെ രാഹുൽ ഗാന്ധി

ഇന്ത്യയിൽ ഭയത്തിൻ്റെ അന്തരീക്ഷമുണ്ട്, ആ ഭയം നമ്മുടെ രാജ്യത്തിൻ്റെ എല്ലാ ഭാഗങ്ങളിലും വ്യാപിച്ചിരിക്കുന്നു. പ്രശ്നം ബി.ജെ.പിയിൽ ഒരാൾക്ക് മാത്രമേ പ്രധാനമന്ത്രിയാകാൻ അനുവാദമുള്ളൂ എന്നതാണ്.  

Published

on

 2024 കേന്ദ്ര ബജറ്റ് ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയിൽ നിലനിൽക്കുന്നത് ഭയത്തിന്റെ അന്തരീക്ഷമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കർഷകരും തൊഴിലാളികളും മന്ത്രിമാരും ഭയത്തോടെയാണ് ജീവിക്കുന്നതെന്നായിരുന്നു രാഹുലിന്റെ പരാമർശം.
‘ഇന്ത്യയിൽ ഭയത്തിൻ്റെ അന്തരീക്ഷമുണ്ട്, ആ ഭയം നമ്മുടെ രാജ്യത്തിൻ്റെ എല്ലാ ഭാഗങ്ങളിലും വ്യാപിച്ചിരിക്കുന്നു. പ്രശ്നം ബി.ജെ.പിയിൽ ഒരാൾക്ക് മാത്രമേ പ്രധാനമന്ത്രിയാകാൻ അനുവാദമുള്ളൂ എന്നതാണ്. ഈ ഭയം രാജ്യത്തുടനീളം വ്യാപിച്ചിരിക്കുന്നു. മന്ത്രിമാർ ഭയക്കുന്നു, കർഷകർ ഭയക്കുന്നു, തൊഴിലാളികൾ ഭയക്കുന്നു. എന്തുകൊണ്ടാണ് ഈ ഭയം ഇത്ര ആഴത്തിൽ പടരുന്നത് എന്നാണ് ഞാൻ ചോദിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.
രാജ്യത്തെ കർഷകരെ അവഗണിക്കുന്ന നിലപാടാണ് മോദിയുടേത്. അത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും രാഹുൽ പറഞ്ഞു. എൻ.ഡി.എ ചെയ്യാത്ത കാര്യങ്ങൾ തങ്ങൾ കർഷകർക്കുവേണ്ടി ചെയ്യുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
‘ ഞാൻ രാജ്യത്തെ കർഷകരോട് പറയുന്നു. എൻ.ഡി.എ നിങ്ങൾക്ക് തരാത്തത് ഞങ്ങൾ നൽകുഎം. കാർഷിക ഉത്പന്നങ്ങൾക്ക് മിനിമം താങ്ങു വില ഞങ്ങൾ ഉറപ്പാക്കും. ഞങ്ങൾ നിങ്ങളോടൊപ്പം ഉണ്ട്. എം.എസ്‌.പി ക്കുള്ള ബിൽ ഞങ്ങൾ സഭയിൽ പാസാക്കും. ഈ ബജറ്റിന് മുമ്പ് മധ്യവർഗം പ്രധാനമന്ത്രി മോദിയെ പിന്തുണച്ചിരുന്നു. അവർ അദ്ദേഹത്തിന്റെ നിർദേശ പ്രകാരം കൊവിഡ് സമയത്ത് പ്ലേറ്റുകൾ കൊട്ടി. മോദിയുടെ നിർദേശങ്ങൾ അവർ അനുസരിക്കുന്നു. എന്നാൽ ഈ ബജറ്റിലൂടെ കേന്ദ്രം അവർക്കെതിരെയും കുത്തി,’ രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഇന്ത്യയെ ചക്രവ്യൂഹത്തില്‍ കുരുക്കുന്നുവെന്നും. ചക്രവ്യൂഹം നിയന്ത്രിക്കുന്നത് അദാനിയും അംബാനിയും അടക്കമുള്ള ആറ് പേരാണെന്നും രാഹുല്‍ ബജറ്റ് ചര്‍ച്ചയില്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ സംഘര്‍ഷം; പ്രദേശത്തെ സ്‌കൂളുകളും കടകളും അടച്ചു

മേഖലയില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ തുടരുകയാണ്.

Published

on

മണിപ്പൂര്‍ ചുരാചന്ദ്പൂരിലെ സംഘര്‍ഷത്തെ തുടര്‍ന്ന് പ്രദേശത്തെ സ്‌കൂളുകളും കടകളും അടച്ചു. മേഖലയില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ തുടരുകയാണ്. കഴിഞ്ഞദിവസം ഹമാര്‍, സോമി സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഘര്‍ഷത്തിന് ശേഷമുള്ള രണ്ട് ദിവസവും സ്ഥിതിഗതികള്‍ സംഘര്‍ഷഭരിതമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ചൊവ്വാഴ്ച രാത്രിയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഹമാര്‍ സമുദായത്തില്‍ നിന്നുള്ള ലാല്‍റോപുയി പഖ്ഹുവാങ്ടെ (51) കൊല്ലപ്പെട്ടു. ഹമാര്‍ ഗോത്രത്തിലെ ജനറല്‍ സെക്രട്ടറി റിച്ചാര്‍ഡ് ഹ്മറിനെ ഞായറാഴ്ച സോമി ജനത ആക്രമിച്ചതിനെത്തുടര്‍ന്നായിരുന്നു രണ്ട് ഗോത്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ഉടലെടുത്തത്.
അതേസമയം, ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന കുക്കി സമുദായത്തിലെ നിരവധി പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

Continue Reading

india

കേന്ദ്രമന്ത്രി നിത്യാനന്ദ റായുടെ അനന്തരവന്മാര്‍ പരസ്പരം വെടിവച്ചു; ഒരാള്‍ കൊല്ലപ്പെട്ടു

നിത്യാനന്ദ റായുടെ സഹോദരിക്കും പരുക്കേറ്റു.

Published

on

കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായുടെ അനന്തരവന്മാര്‍ പരസ്പരം വെടിവച്ചു. ഒരാള്‍ മരിച്ചു. ബിഹാറിലെ ജഗത്പൂരിലാണ് സംഭവം. നിത്യാനന്ദ റായുടെ സഹോദരിക്കും പരുക്കേറ്റു. കുടുംബ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. വിശ്വജീത് എന്നയാളാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ ജയ്ജീത് എന്നയാള്‍ ഗുരുതരാവസ്ഥയിലാണെന്നാണ് വിവരം. ഇയാള്‍ ഭഗല്‍പൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളത്തെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും ഇതിനിടെ പരസ്പരം വെടിയുതിര്‍ക്കുകയായിരുന്നുവെന്നുമാണ് വിവരം.

കുടിവെള്ളത്തെച്ചൊല്ലി സഹോദരങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വെള്ളം വരുന്ന പൈപ്പിനെ ചൊല്ലിയായിരുന്നു തര്‍ക്കം തുടങ്ങിയതെന്ന് പൊലീസ് പറയുന്നു. ഒരു സഹോദരന്‍ മറ്റേയാള്‍ക്ക് നേരെ ആദ്യം വെടിയുതിര്‍ത്തു. വെടിയേറ്റയാള്‍ തോക്ക് തട്ടിപ്പറിച്ച് തിരിച്ചും വെടിയുതിര്‍ത്തു എന്നാണ് പൊലീസ് പറയുന്നത്.

‘ഇന്ന് രാവിലെ 7.30 ഓടെ ജഗത്പൂര്‍ ഗ്രാമത്തില്‍ രണ്ട് സഹോദരന്മാര്‍ പരസ്പരം വെടിയുതിര്‍ത്തതായി വിവരം ലഭിക്കുകയായിരുന്നു. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു, മറ്റൊരാള്‍ ആശുപത്രിയില്‍ വെച്ച് മരിച്ചു. മരിച്ചയാളുടെ പോസ്റ്റ്മോര്‍ട്ടം നടക്കുകയാണ്. കുടിവെള്ള പൈപ്പിനെ പറ്റിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം, ഇരുവരും പരസ്പരം വെടിവച്ചു. വിശ്വജീത്, ജയ്ജീത് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടുപേരും ഒരു കേന്ദ്ര മന്ത്രിയുടെ ബന്ധുക്കളാണെന്നാണ് ഞങ്ങള്‍ക്ക് കിട്ടിയ വിവരം’, എന്നാണ് നവ്ഗച്ചിയ എസ്പി പ്രേരണ കുമാര്‍ അറിയിച്ചത്. ആശുപത്രിയില്‍വെച്ച് വിശ്വജീത് മരിച്ചതായും ജയ്ജീതിന്റെ നില ഗുരുതരമാണെന്നും ഡോക്ടര്‍മാരും അറിയിച്ചു.

 

Continue Reading

india

ഛത്തീസ്ഗഡില്‍ 22 മാവോയിസ്റ്റുകളെ വധിച്ചു

ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു

Published

on

ഛത്തീസ്ഗഡിലെ ബിജാപ്പൂരില്‍ സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ 22 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍ ഉണ്ടായത്. ഛത്തീസ്ഗഡിലെ ബിജാപ്പൂരില്‍ രണ്ടിടങ്ങളിലായി നടന്ന ഏറ്റുമുട്ടലിലാണ് 22 മാവോയിസ്റ്റുകളെ വധിച്ചത്.

അതേസമയം ഏറ്റുമുട്ടലില്‍ സുരക്ഷ സേനയിലെ ഒരു ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. ബീജാപ്പൂര്‍ ദന്താവാഡേ ജില്ലകളുടെ അതിര്‍ത്തിയിലുള്ള ഗാംഗ്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിയില്‍ മാവോയിസ്റ്റ് വിരുദ്ധവേട്ടയുടെ ഭാഗമായി നിയോഗിതരായ സംയുക്തസംഘം നടത്തിയ പരിശോധനയ്ക്കിടയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.

അതേസമയം ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നതായാണ് വിവരം.

 

Continue Reading

Trending