Connect with us

india

കർഷകരും തൊഴിലാളികളും മന്ത്രിമാരും ഭയക്കുന്നു; സർവമേഖലകളിലും ഭയം; മോദിക്കെതിരെ രാഹുൽ ഗാന്ധി

ഇന്ത്യയിൽ ഭയത്തിൻ്റെ അന്തരീക്ഷമുണ്ട്, ആ ഭയം നമ്മുടെ രാജ്യത്തിൻ്റെ എല്ലാ ഭാഗങ്ങളിലും വ്യാപിച്ചിരിക്കുന്നു. പ്രശ്നം ബി.ജെ.പിയിൽ ഒരാൾക്ക് മാത്രമേ പ്രധാനമന്ത്രിയാകാൻ അനുവാദമുള്ളൂ എന്നതാണ്.  

Published

on

 2024 കേന്ദ്ര ബജറ്റ് ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയിൽ നിലനിൽക്കുന്നത് ഭയത്തിന്റെ അന്തരീക്ഷമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കർഷകരും തൊഴിലാളികളും മന്ത്രിമാരും ഭയത്തോടെയാണ് ജീവിക്കുന്നതെന്നായിരുന്നു രാഹുലിന്റെ പരാമർശം.
‘ഇന്ത്യയിൽ ഭയത്തിൻ്റെ അന്തരീക്ഷമുണ്ട്, ആ ഭയം നമ്മുടെ രാജ്യത്തിൻ്റെ എല്ലാ ഭാഗങ്ങളിലും വ്യാപിച്ചിരിക്കുന്നു. പ്രശ്നം ബി.ജെ.പിയിൽ ഒരാൾക്ക് മാത്രമേ പ്രധാനമന്ത്രിയാകാൻ അനുവാദമുള്ളൂ എന്നതാണ്. ഈ ഭയം രാജ്യത്തുടനീളം വ്യാപിച്ചിരിക്കുന്നു. മന്ത്രിമാർ ഭയക്കുന്നു, കർഷകർ ഭയക്കുന്നു, തൊഴിലാളികൾ ഭയക്കുന്നു. എന്തുകൊണ്ടാണ് ഈ ഭയം ഇത്ര ആഴത്തിൽ പടരുന്നത് എന്നാണ് ഞാൻ ചോദിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.
രാജ്യത്തെ കർഷകരെ അവഗണിക്കുന്ന നിലപാടാണ് മോദിയുടേത്. അത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും രാഹുൽ പറഞ്ഞു. എൻ.ഡി.എ ചെയ്യാത്ത കാര്യങ്ങൾ തങ്ങൾ കർഷകർക്കുവേണ്ടി ചെയ്യുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
‘ ഞാൻ രാജ്യത്തെ കർഷകരോട് പറയുന്നു. എൻ.ഡി.എ നിങ്ങൾക്ക് തരാത്തത് ഞങ്ങൾ നൽകുഎം. കാർഷിക ഉത്പന്നങ്ങൾക്ക് മിനിമം താങ്ങു വില ഞങ്ങൾ ഉറപ്പാക്കും. ഞങ്ങൾ നിങ്ങളോടൊപ്പം ഉണ്ട്. എം.എസ്‌.പി ക്കുള്ള ബിൽ ഞങ്ങൾ സഭയിൽ പാസാക്കും. ഈ ബജറ്റിന് മുമ്പ് മധ്യവർഗം പ്രധാനമന്ത്രി മോദിയെ പിന്തുണച്ചിരുന്നു. അവർ അദ്ദേഹത്തിന്റെ നിർദേശ പ്രകാരം കൊവിഡ് സമയത്ത് പ്ലേറ്റുകൾ കൊട്ടി. മോദിയുടെ നിർദേശങ്ങൾ അവർ അനുസരിക്കുന്നു. എന്നാൽ ഈ ബജറ്റിലൂടെ കേന്ദ്രം അവർക്കെതിരെയും കുത്തി,’ രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഇന്ത്യയെ ചക്രവ്യൂഹത്തില്‍ കുരുക്കുന്നുവെന്നും. ചക്രവ്യൂഹം നിയന്ത്രിക്കുന്നത് അദാനിയും അംബാനിയും അടക്കമുള്ള ആറ് പേരാണെന്നും രാഹുല്‍ ബജറ്റ് ചര്‍ച്ചയില്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഇന്ത്യന്‍ പ്രതിരോധ വെബ്സൈറ്റുകളില്‍ നിന്ന് സെന്‍സിറ്റീവ് ഡാറ്റ ആക്സസ് ചെയ്തതായി പാക്ക് ഹാക്കര്‍മാര്‍; അന്വേഷണം

ആക്രമണകാരികള്‍ അവരുടെ ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട വ്യക്തിഗത വിവരങ്ങള്‍ ആക്സസ് ചെയ്തിരിക്കാമെന്നാണ് അവകാശവാദം സൂചിപ്പിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

Published

on

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ, ഇന്ത്യന്‍ മിലിട്ടറി എഞ്ചിനീയറിംഗ് സര്‍വീസില്‍ നിന്നും മനോഹര്‍ പരീക്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിഫന്‍സ് സ്റ്റഡീസ് ആന്‍ഡ് അനാലിസിസില്‍ നിന്നും സെന്‍സിറ്റീവ് ഡാറ്റയിലേക്ക് തങ്ങള്‍ക്ക് ആക്സസ് ലഭിച്ചതായി ‘പാകിസ്ഥാന്‍ സൈബര്‍ ഫോഴ്സ്’ എന്ന് പേരുള്ള ഒരു സംഘം ഹാക്കര്‍മാര്‍ അവകാശപ്പെട്ടു.

മനോഹര്‍ പരീക്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിഫന്‍സ് സ്റ്റഡീസ് ആന്‍ഡ് അനാലിസിസ് വെബ്സൈറ്റില്‍ 1,600 ഉപയോക്താക്കളുടെ 10 ജിബിയിലധികം ഡാറ്റ ആക്സസ് ചെയ്തതായി ഗ്രൂപ്പ് അവകാശപ്പെട്ടു.

ആക്രമണകാരികള്‍ അവരുടെ ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട വ്യക്തിഗത വിവരങ്ങള്‍ ആക്സസ് ചെയ്തിരിക്കാമെന്നാണ് അവകാശവാദം സൂചിപ്പിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

ഡാറ്റാ ചോര്‍ച്ചയ്ക്ക് പുറമേ, പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ആര്‍മര്‍ഡ് വെഹിക്കിള്‍ നിഗം ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് അപകീര്‍ത്തിപ്പെടുത്താന്‍ സംഘം ശ്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ആര്‍മര്‍ഡ് വെഹിക്കിള്‍ നിഗം ലിമിറ്റഡിന്റെ വെബ്പേജിന്റെ ചിത്രങ്ങള്‍ സംഘം പോസ്റ്റ് ചെയ്തിരുന്നു. ചിത്രത്തില്‍, ഒരു ഇന്ത്യന്‍ ടാങ്കിന് പകരം ഒരു പാക്കിസ്ഥാനി ടാങ്ക് കാണാം.

സ്രോതസ്സുകള്‍ അനുസരിച്ച്, ഹാക്കിംഗ് മൂലമുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തുന്നതിന്, ‘സൂക്ഷ്മവും ആസൂത്രിതവുമായ ഓഡിറ്റിനായി’ ആര്‍മര്‍ഡ് വെഹിക്കിള്‍ നിഗം ലിമിറ്റഡിന്റെ വെബ്സൈറ്റ് താല്‍ക്കാലികമായി എടുത്തുകളഞ്ഞിരിക്കുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ സൈബര്‍ സെക്യൂരിറ്റി കോര്‍ഡിനേഷന്‍ കമ്മിറ്റി (I4C), ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (CERT-In) എന്നിവരുള്‍പ്പെടെയുള്ള സൈബര്‍ സുരക്ഷാ വിദഗ്ധര്‍ സൈബര്‍സ്പേസ് സജീവമായി നിരീക്ഷിക്കുന്നതായി വൃത്തങ്ങള്‍ അറിയിച്ചു.

ഈ സൈബര്‍ ആക്രമണകാരികള്‍ ഭാവിയില്‍ ഉണ്ടാകുന്ന അപകടസാധ്യതകള്‍ വേഗത്തില്‍ തിരിച്ചറിയാനും ലഘൂകരിക്കാനും ഈ നിരീക്ഷണം ലക്ഷ്യമിടുന്നു, ഉയര്‍ന്നുവരുന്ന സാഹചര്യങ്ങളോട് പ്രതികരിക്കുന്നതിന്, സുരക്ഷാ ഇന്‍ഫ്രാസ്ട്രക്ചര്‍ ശക്തിപ്പെടുത്തുന്നതിനും ഡിജിറ്റല്‍ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും കൂടുതല്‍ നുഴഞ്ഞുകയറ്റ ശ്രമങ്ങളില്‍ നിന്ന് പരിരക്ഷിക്കുന്നതിനും ഉചിതമായതും ആവശ്യമായതുമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് വൃത്തങ്ങള്‍ പറഞ്ഞു.

Continue Reading

india

ഇന്ത്യയുമായുള്ള സംഘര്‍ഷത്തിനിടെ ഫതഹ് മിസൈല്‍ പരീക്ഷിച്ചതായി പാക്ക്

‘എക്സര്‍സൈസ് ഇന്‍ഡസ്’ എന്ന സൈനികാഭ്യാസത്തിന്റെ ഭാഗമായി 120 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഫതഹ് ഉപരിതല മിസൈല്‍ വിജയകരമായി പരീക്ഷിച്ചതായി പാകിസ്ഥാന്‍ പ്രഖ്യാപിച്ചു.

Published

on

‘എക്സര്‍സൈസ് ഇന്‍ഡസ്’ എന്ന സൈനികാഭ്യാസത്തിന്റെ ഭാഗമായി 120 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഫതഹ് ഉപരിതല മിസൈല്‍ വിജയകരമായി പരീക്ഷിച്ചതായി പാകിസ്ഥാന്‍ പ്രഖ്യാപിച്ചു. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ (എല്‍ഇടി) ഒരു വിഭാഗം ഉത്തരവാദിത്തം ഏറ്റെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയുമായുള്ള പിരിമുറുക്കം രൂക്ഷമായ സാഹചര്യത്തിലാണ് ഈ പരീക്ഷണം.

ഇന്റര്‍-സര്‍വീസസ് പബ്ലിക് റിലേഷന്‍സിന്റെ (ഐഎസ്പിആര്‍) പ്രസ്താവന പ്രകാരം, മിസൈലിന്റെ നൂതന നാവിഗേഷന്‍ സംവിധാനവും മെച്ചപ്പെട്ട കൃത്യതയും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തന സന്നദ്ധതയും പ്രധാന സാങ്കേതിക കഴിവുകളും സാധൂകരിക്കുന്നതിനാണ് മിസൈല്‍ പരീക്ഷണം ഉദ്ദേശിച്ചത്.

ശനിയാഴ്ച നടത്തിയ മറ്റൊരു മിസൈല്‍ പരീക്ഷണത്തിന് തൊട്ടുപിന്നാലെയാണ് വിക്ഷേപണം.

ആണവായുധങ്ങളുള്ള രണ്ട് അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള കടുത്ത ശത്രുതയുടെ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ സൈനിക നിലപാട്. ഏപ്രില്‍ 22 ന്, പഹല്‍ഗാമില്‍ നടന്ന ക്രൂരമായ ആക്രമണത്തില്‍ 26 പേരുടെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു. അവരില്‍ ഭൂരിഭാഗവും വിനോദസഞ്ചാരികളാണ്, ഇത് സമീപകാലത്ത് ഈ മേഖലയിലെ ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നാണ്.

ഇതിന് മറുപടിയായി, സിന്ധു നദീജല ഉടമ്പടി താല്‍ക്കാലികമായി നിര്‍ത്തിവച്ചതും പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് നല്‍കിയ വിസ റദ്ദാക്കുന്നതും ഉള്‍പ്പെടെയുള്ള നടപടികള്‍ ഇന്ത്യ സ്വീകരിച്ചിരുന്നു. അതിനിടെ, നിയന്ത്രണരേഖയില്‍ (എല്‍ഒസി) പാകിസ്ഥാന്‍ പ്രകോപനമില്ലാതെ വെടിവയ്പ്പ് ആരംഭിച്ചു. ഇന്ത്യയും തിരിച്ചടിച്ചു.

26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ പ്രതികരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ സൈന്യത്തിന് ”സമ്പൂര്‍ണ പ്രവര്‍ത്തന സ്വാതന്ത്ര്യം” നല്‍കിയതു മുതല്‍ പാകിസ്ഥാന്‍ അതീവ ജാഗ്രതയിലാണ്.

Continue Reading

india

വഖഫ് നിയമ ഭേദഗതിക്കെതിരായ ഹര്‍ജികള്‍ പുതിയ ബെഞ്ചിലേക്ക്; കേസ് പരിഗണിക്കുന്നത് മെയ് 15ലേക്ക് മാറ്റി

Published

on

നിലവിലെ ചീഫ് ജസ്റ്റിസ് 13ന് വിരമിക്കുന്ന സാഹചര്യത്തിൽ വഖഫ് നിയമ ഭേദഗതിക്കെതിരായ ഹരജികൾ പുതിയ ബെഞ്ചിലേക്ക്. ജസ്റ്റിസ് ഗവായിയുടെ ബെഞ്ച് വാദം കേൾക്കും. കേസ് പരിഗണിക്കുന്നത് ഈ മാസം 15ലേക്ക് മാറ്റി. വഖഫ് ഭേദഗതി നിയമത്തിനെതിരെയുള്ള ഹരജികൾ കഴിഞ്ഞ മാസം പരിഗണിച്ച സുപ്രിംകോടതി വഖഫ് സ്വത്തുക്കളിൽ തൽസ്ഥിതി തുടരണമെന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വിശദമായ മറുപടി നൽകാൻ കേന്ദ്രത്തിന് ഒരാഴ്ച സമയവും കോടതി നൽകി. കേന്ദ്രം കഴിഞ്ഞദിവസം സമർപ്പിച്ച സത്യവാങ്മൂലത്തിനെതിരെ മുസ്‌ലിംലീഗ് എതിർ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.

രാജ്യത്തെ വഖഫ് ഭൂമി സംബന്ധിച്ച് കേന്ദ്ര സർക്കാർ സുപ്രിംകോടതിയിൽ പെരുപ്പിച്ച കണക്കാണ് ഫയൽ ചെയ്തതെന്ന് മുസ്‌ലിംലീഗും മുസ്‌ലിം വ്യക്തിനിയമ ബോർഡും സുപ്രിംകോടതിയെ അറിയിച്ചു. സുപ്രിംകോടതിയിൽ ഫയൽ ചെയ്ത അധിക സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഹിന്ദു മതസ്ഥാപനങ്ങളുടെയും സിഖ് മതസ്ഥാപനങ്ങളുടെയും ഭരണത്തിനായി രൂപവത്കരിച്ച നിയമങ്ങളിൽ നിന്ന് വ്യത്യസ്തമായി വഖഫ് ബോർഡുകളെ ലക്ഷ്യം വെയ്ക്കുന്നതാണ് പുതിയ വഖഫ് ഭേദഗതി നിയമമെന്ന് മുസ്‌ലിം ലീഗ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading

Trending