Views
ബാങ്കു വായ്പാ വെട്ടിപ്പിനും സര്‍ക്കാറിന്റെ നിസ്സംഗതക്കുമെതിരെ കര്‍ഷക മാര്‍ച്ച്

കുറുക്കോളി മൊയ്തീന്‍
പാവപെട്ട ഒരു കര്‍ഷകന്‍ 50,000 രൂപ വായ്പയെടുത്തു തിരിച്ചെടക്കാനാവത്തതിനാല്‍ ജയിലിലടക്കപെട്ട ഒരു സംഭവം വയനാട് ജില്ലയില്‍ ഉണ്ടായി. ഒരു ഒറ്റപെട്ട സംഭവമല്ല, സമാനമായി സംഭവങ്ങള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും നടന്നിട്ടുണ്ട്. പാവങ്ങള്‍ക്ക് ബാങ്കുകള്‍ ഇപ്പോഴും ഒരു ബാലികേറാമലയാണ്. വായ്പ കിട്ടാന്‍ തന്നെ പ്രയാസം, കിട്ടിയാലോ അതിനേക്കാളും പ്രയാസം എന്നതാണ് അവസ്ഥ.
എന്നാല്‍ കുത്തകകള്‍ക്കും കള്ള പണക്കാര്‍ക്കും ശതകോടികള്‍ എഴുതി എടുക്കാന്‍ ഒരു തടസ്സവുമില്ല. നിയമങ്ങളും വ്യവസ്ഥകളുമൊന്നും അവര്‍ക്ക് ബാധകമല്ല. വായ്പ സ്വദേശത്തും വിദേശത്തും നല്‍കും. ബാങ്കുകള്‍ അവര്‍ക്ക് തീറെഴുതി കൊടുത്ത മട്ടിലാണ്. എന്തു തട്ടിപ്പും അനായാസേന നടത്താനാവും എന്ന സ്ഥിതിയാണ് കാണുന്നത്. ഇന്ത്യയുടെ ബാങ്കിങ്ങ് ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പിനാണ് രാജ്യം സാക്ഷ്യം വഹിച്ചിരിക്കുന്നത്.
ശക്തമായ നിയമ വ്യവസ്ഥകളും കടുത്ത നിയന്ത്രണങ്ങളും വിലയ നിരീക്ഷണങ്ങളൊക്കെയുള്ള വളരെ കര്‍ക്കശമാണെന്ന് കരുതുന്ന വലിയ വ്യവസായമാണ് രാജ്യത്ത് ബാങ്കിങ്ങ് മേഖല. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയെ ബാങ്കുകളുടെ ബാങ്ക് എന്ന അപര നാമത്തിലാണല്ലോ അറിയപെടുന്നത്. ആര്‍.ബി.ഐയുടെ മികച്ച നിയന്ത്രണാധികാരം ഉണ്ടായിട്ടും ഏഴു വര്‍ഷമായി തട്ടിപ്പു കണ്ടെത്താനോ, തട്ടിപ്പു വീരന്‍ നാടു വിടുന്നത് തടയാനോ, ഒത്താശ ചെയ്തു കൊടുത്ത മേലധികാരികളെ നിരീക്ഷിക്കാനോ കഴിയാതെ പോയി. ഈ വെട്ടിപ്പിനെല്ലാം കുട്ടു നില്‍ക്കുന്ന നയമാണ് നമ്മുടെ സര്‍ക്കാറും അവലംബിക്കുന്നത്.
പൊതു മേഖലാ ബാങ്കുകളിലെ ഏറ്റവും വലിയ ഓഹരി പങ്കാളി സര്‍ക്കാര്‍ തന്നെയാണ്. എന്നിട്ടും സര്‍ക്കാറിന്റെ നയം ഒട്ടും ആശാവഹമല്ല. തട്ടിപ്പു നടത്തുന്നവരും അതിനും വേണ്ട വഴികളൊരുക്കുന്നവരുമൊക്കെ ശിക്ഷിക്കപ്പെടണമെന്നും തട്ടി എടുത്ത പണം ബാങ്കിനു തിരിച്ചു കിട്ടണമെന്നും എന്തോ?, നമ്മുടെ സര്‍ക്കാറിനു ഒരു നിര്‍ബന്ധവുമില്ല. എന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടായതില്‍ അത്ഭുതമില്ല.സര്‍ക്കാറിന്റെ നയങ്ങളും നടപ്പിലാക്കുന്ന നോട്ടു നിരോധനം, കിട്ടാകടം എഴുതി തള്ളല്‍, കുത്തുകകള്‍ക്ക് പലിശ രഹിത വായ്പ തുടങ്ങിയ നടപടികളും അവയെ സാധുകരിക്കുന്ന തരത്തിലുമാണ്.
രാജ്യത്ത് ദാരിദ്രം കൂടുതല്‍ കനപ്പെട്ടുവരികയാണ്. എന്നാല്‍ സമ്പന്നരുടെ വളര്‍ച്ച അത്ഭുതകരമായ തോതിലുമാണ്. ഇന്ത്യയിലെ അതി സമ്പന്നന്‍മാരായ ശതകോടിശ്വരന്‍മാരുടെ എണ്ണം 2017ല്‍ 101 ആയി ഉയര്‍ന്നു. പതിനേഴ് പേര്‍ കൂടി ഈ ഗണത്തിലേക്ക് കഴിഞ്ഞ വര്‍ഷം കയറി. രാജ്യത്തെ അതി സമ്പന്നന്‍മാരുടെ മൊത്ത വരുമാനം ആഭ്യന്തര ഉല്‍പാദനത്തിന്റെ (ജി.ഡി.പി) 15% മായി ഉയര്‍ന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.
രാജ്യത്തെ ബാങ്കുകളിലെ പണത്തിന്റെ സിംഹ ഭാഗവും കൈകാര്യം ചെയ്യുന്നത് ഈ വന്‍കിടക്കാരാണ്. 2017 ഓഗസ്റ്റ് മാസത്തെ കണക്കനുസരിച്ച് 2,53,729 കോടി രൂപ കിട്ടാ കടമായി കിടക്കുന്നു.അടുത്ത മാര്‍ച്ച് മാസത്തോടെ 9.5 ലക്ഷം കോടിയിലെത്തുമെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. ഇതു മൊത്തം വായ്പയുടെ തന്നെ പതിനൊന്നു ശതമാനത്തോളമായിരിക്കും. സമ്പന്ന വിഭാഗങ്ങള്‍ക്കും വലിയ ആശ്വാസ നടപടികളാണ് സര്‍ക്കാര്‍ ചെയ്തു കൊടുത്തു വരുന്നത്. വായ്പകള്‍ എഴുതി തള്ളിയും പലിശ രഹിത വായ്പ നല്‍കിയും ഇവരെ സര്‍ക്കാര്‍ സഹായിച്ച വരുന്ന ഇത്തരം നടപടികളിലൂടെയാണ് കുത്തകകള്‍ അടിമുടി വളര്‍ന്നു വരുന്നത്. 2016-17 വര്‍ഷത്തില്‍ മാത്രം 81,683 കോടി രൂപയാണ് എഴുതി തള്ളിയത്.
ഏറ്റവും കൂടുതല്‍ തുക എഴുതി തള്ളിയ പൊതു മേഖലാ ബാങ്ക് എസ്.ബി.ഐ ആണ്. 20,339 കോടി രൂപ മൊത്തം കഴിഞ്ഞ വര്‍ഷം എഴുതി തള്ളിയതിന്റെ 25 ശതമാനത്തില്‍ കൂടുതല്‍ തുക. ബാങ്കുകളുടെ ലയനത്തിനു മുമ്പുള്ള കണക്കാണിതെന്ന് കൂടി തിരിച്ചറിയേണ്ടതുണ്ട്. രണ്ടാം സ്ഥാനത്ത് പഞ്ചാബ് നാഷണല്‍ ബാങ്ക്. എഴുതി തള്ളിയത് 9,205 കോടി. ഏറ്റവും കുറവ് സംഖ്യ എഴുതി തള്ളിയത് ഇന്ത്യ ബാങ്കാണ്, അതും 437 കോടി രൂപ വരുന്നു.
സര്‍ക്കാര്‍ വന്‍കിടക്കാരെ നിര്‍ലോഭം സഹായിച്ച കൊണ്ടിരിക്കുന്നതിനിടയിലാണ് വലിയ പകല്‍ കൊള്ള പുറത്തായിരിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ വായ്പ തട്ടിപ്പാണ് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും വജ്ര വ്യാപാരിയായ നീരവ് മോദി നടത്തിട്ടുള്ളത്. 11400 കോടി രൂപയുടെ തട്ടിപ്പ് ഏഴു ബാങ്കുകളടങ്ങിയ കണ്‍സോര്‍ഷ്യത്തില്‍ നിന്നാണ് റോട്ടോമാക് ഗ്ലോബല്‍ ഉടമ വിക്രം കോഠാരി 3695 കോടിയും തട്ടിയിരിക്കുന്നു. പഞ്ചാബ് നാഷന്‍ ബാങ്കില്‍ നീരവ് മോദി ട്രുപ്പ് കമ്പനികള്‍ക്ക് കരന്റെ അക്കൗണ്ട് മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും വലിയ വായ്പ എടുക്കുന്നതിനുള്ള ജാമ്യത്തുക പോലും പ്രത്വേകമായ മറ്റു അര്‍ഹതകളൊന്നും തന്നെയില്ലെന്നും ബാങ്ക് തട്ടിപ്പിനെ കുറിച്ച് ഇറക്കിയ വിശദീകരണത്തില്‍ പറയുന്നു. മുപ്പതോളം ബാങ്കുകളില്‍ നിന്നും വായ്പ തട്ടി എടുത്തിട്ടുണ്ടെന്നാണ് സി.ബി.ഐ വിശദീകരണം.
തട്ടിപ്പു നടത്തിയത് പ്രതികളും ബാങ്കിലെ ഒരു ഉദ്യോഗസ്ഥരും ചേര്‍ന്നാണെന്നാണ് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ വിശദീകരണം. ഒരു ഉദ്യോഗസ്ഥന്‍ മാത്രം വിചാരിച്ചാല്‍ നീരവ് മോദിയുടെ വിവിത കമ്പനികള്‍ക്ക് ഇന്ത്യയില്‍ നിന്നും വിദേശത്തും പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ബാങ്കുകളുടെ ശാഖയില്‍ നിന്നും ഇത്രയും ഭീമമായ സംഖ്യ കൈമാറാന്‍ കഴിയുമോ? അതിനാവശ്യമുള്ള ലെറ്റര്‍ ഓഫ് അണ്ടര്‍ ടേക്കിങ്ങ് (ജാമ്യ പത്രങ്ങള്‍) ഒരു ഉദ്യോഗസ്ഥന്‍ മാത്രം വിചാരിച്ചാല്‍ കിട്ടാവുന്ന അത്രയും ലളിതമാണോ? ജാമ്യ പത്രങ്ങളില്‍ ഒരാളു മാത്രം ഒപ്പു വെച്ചാല്‍ മതിയോ? ജാമ്യ പത്രം നല്‍കുന്നതിന് ബാങ്കിന്ന് ലഭിച്ച ജാമ്യ വസ്തുവെന്ത്? അതിന്റെ വാല്ല്യേഷന്‍ നടത്തിയത് ആര്? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കേണ്ടതുണ്ട്.
നോട്ടു നിരോധന ദിനത്തില്‍ 2016 നവംബര്‍ 8ന് നീരവ് മോദി 90 കോടിയുടെ കള്ളപ്പണം വെളിപ്പിക്കുകയുണ്ടായി. നീരവ് മോദിയുടെ ഉന്നതങ്ങളിലെ ബന്ധം വ്യക്തമാവാന്‍ മറ്റു തെളിവുകളെന്തിന്?. ജനുവരി ഒന്നിന് നീരവ് ഇന്ത്യ വിട്ട് പോയി. ജനുവരി 29ന് മാത്രമാണ് ബാങ്ക് പരാതി നല്‍കുന്നത.് പരാതി നല്‍കാന്‍ അദ്ദേഹം നാടു വിടുന്നത് വരെ കാത്തിരുന്നത് ആരെ ത്യപ്തിപ്പെടുത്താനായിരിക്കണം?.
ബാങ്ക് തട്ടിപ്പുകള്‍ നീരവ് മോദി തുടങ്ങിയത് 2011 മുതലാണ്. പലതവണ പല കമ്പനികള്‍ക്കായി പല ബാങ്കുകളില്‍ നിന്നായി. എന്നിട്ടും ഒന്നില്‍ പോലും തിരിച്ചടവ് വരാത്തതിന്റെ പേരില്‍ ഒരു നടപടിയും ഉണ്ടായില്ല. മൂന്നു വര്‍ഷം മുമ്പ് തന്നെ നീരവിനെതിരെ പരാതി പ്രധാനമെന്ത്രിയുടെ ഓഫീസില്‍ എത്തിയിരുന്നുവെത്രെ. 2015 മെയില്‍ നീരവിന്റെ ഒരു പങ്കാളിയുടെ സ്ഥാപനത്തിനെതിരെ പരാതി ഉണ്ടായിട്ടും ഗൗനിക്കുക പോലും ചെയ്തിട്ടില്ല. വേണ്ട നടപടികളുണ്ടായില്ലെങ്കില്‍ പ്രതികകള്‍ ഇന്ത്യ വിടാന്‍ സാധ്യതയുണ്ടെന്നും പരാതിക്കാരന്‍ വൈഭവ് ഖുറാനി സുചിപ്പിച്ചിരുന്നുവെന്നാണ് വാര്‍ത്ത.
ഇന്ത്യയിലെ പൊതു മേഖലാ ബാങ്കുകളില്‍ കഴിഞ്ഞ അഞ്ചു ധനകാര്യ വര്‍ഷത്തിനിടക്ക് ആകെ രജിസ്ട്രര്‍ ചെയ്ത തട്ടിപ്പുകള്‍ 8670 എണ്ണമാണ്. ഇവകളില്‍ 61,260 കോടി രൂപയുടെ തട്ടിപ്പ്. 17,634 കോടിയുടെ തട്ടിപ്പ് ഒരറ്റ സാമ്പത്തിക വര്‍ഷത്തില്‍ തന്നെയുണ്ടായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ മാത്രം 1069 എണ്ണം തട്ടിപ്പുകള്‍ നടന്നുവെത്രെ. ഇപ്പോള്‍ കിട്ടാകടങ്ങളായി കിടക്കുന്ന 2,53,729 കോടി രൂപക്കു ശരിയായ ജാമ്യം ലഭിച്ചിട്ടുണ്ടോ,? എന്നുതിനുപോലും അന്വേഷണം വേണ്ടതല്ലെ?. എഴുതി തളളിയ ബഹു ലക്ഷ കോടികളുടേത് നല്ല വായ്പയായിരുന്നോ? നിയമ വ്യവസ്ഥകള്‍ പാലിച്ചിട്ടുണ്ടൊ എന്നത് ആര്‍ക്കറിയാം?. ഇവകളെ സംബന്ധിച്ചെല്ലാം വ്യാപകമായ അന്വേഷണങ്ങളാണ് ആവശ്യം. വായ്പ തട്ടിപ്പിനെ അതികരിച്ചു സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട്, സര്‍ക്കാറിന്റെ നിസ്സങ്കതയില്‍ പ്രതിഷേധിച്ചും സ്വതന്ത്ര കര്‍ഷക സംഘം സമര രംഗത്ത് ഇറങ്ങുകയാണ്. ഇന്ന് തിരുവനന്തപുരത്ത് റിസര്‍വ് ബാങ്കിനു മുമ്പിലേക്കും മറ്റു ജില്ലകളില്‍ പഞ്ചാബ് നാഷണല്‍ ബാങ്കുകളിലേക്കും സ്വതന്ത്ര കര്‍ഷക സംഘം കര്‍ഷക മാര്‍ച്ച് സംഘടിപ്പിക്കുന്നത്.
Features
അക്ഷരങ്ങളുടെ കുലപതിക്ക് വിട
മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു

സഫാരി സൈനുല്‍ ആബിദീന്‍
മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.
ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു
പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.
പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.
ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല.
local
വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ശിൽപം
മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്.

കണ്ണൂർ : വയനാട് ദുരന്തത്തിന്റെ വ്യാപ്തിയും പ്രകൃതിയുടെ ഭയാന കശക്തിയും ഹാൻഡിക്രാഫ്റ്റിലൂടെ നിർമ്മിച്ച് ശ്രദ്ധേയമായി കണ്ണൂർ മൗവഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിലെ ഇസ്മായിൽ എന്ന വിദ്യാർത്ഥി.
മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്. മുണ്ടക്കൈ ദുരന്തത്തിന്റെ വ്യാപ്തിയും ഭയാനകതയും പ്രകടമാക്കുന്ന ഉരുൾപൊട്ടലിൽ കടപുഴകി ഒലിച്ചു വന്ന കല്ലുകളെയും മരങ്ങളെയും തകർന്ന സ്കൂളും പരിസരങ്ങളുടെയും കാഴ്ച ഭീതിജനകമായ രൂപത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
മൗവ്വഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസയിൽ മീലാദ് ഫെസ്റ്റിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഹാന്റി ക്രാഫ്റ്റ് എക്സ്പോയിൽ വിവിധ നിർമ്മിതികൾ പ്രദർശിപ്പിച്ചു. എക്സ്പോ ശറഫുൽ ഇസ്ലാം സഭ മൗവഞ്ചേരി മഹല്ല് കമ്മിറ്റി പ്രസിഡൻറ് സി എച്ച് ആർ ഹാരിസ് ഹാജി ഉദ്ഘാടനം ചെയ്തു. എക്സ്പോ വീക്ഷിക്കാൻ നൂറുകണക്കിന് പേരാണ് എക്സ്പോ പവലിയനിൽ എത്തിയത്.
Health
എം പോക്‌സ് 116 രാജ്യങ്ങളിലേക്ക് പടർന്നു; കേരളത്തിലും ജാഗ്രതാ നിർദ്ദേശം
രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.

എം പോക്സ് (മങ്കിപോക്‌സ്) പകർച്ചവ്യാധി 116 രാജ്യങ്ങളിലേക്ക് വ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രതാ നിർദ്ദേശം. രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.
ഇന്ത്യയില്‍ ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിച്ചത് 2022 ജൂലൈ 14 ന് കേരളത്തിലാണ്. യുഎഇയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ 35 വയസുകാരനിലാണ് ആദ്യമായി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. മുമ്പ് കെനിയയില്‍ കണ്ടെത്തിയ ക്ലേഡ് 2 ബി വകഭേദം ഭീതിയുണര്‍ത്തിയിരുന്നെങ്കിലും ഇപ്പോഴുള്ള ക്ലേഡ് 1 ആണ് ഏറ്റവും കൂടുതല്‍ വ്യാപനശേഷിയുള്ളതും തീവ്രതയേറിയതും. ലോകത്ത് ഇതിനകം ഒരു ലക്ഷത്തോളം ആളുകള്‍ക്ക് ഈ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
-
kerala18 hours ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
film3 days ago
രാജ്യസഭയിലേക്ക് കമല്‍ ഹാസന്; സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് എംഎന്‍എം
-
kerala3 days ago
കണ്ണൂരില്‍ ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala2 days ago
സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍
-
GULF17 hours ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
kerala3 days ago
‘കാലാവസ്ഥ പ്രതികൂലമായതിനാല്‍ നിലമ്പൂരിലെ ഇടത് സ്ഥാനാര്‍ഥിക്ക് വേണ്ടിയുള്ള തിരച്ചില്‍ നിര്‍ത്തി’; സി.പി.എമ്മിനെ ട്രോളി പി.കെ. അബ്ദുറബ്ബിന്റെ ഫേസ്ബുക്ക് പോസ്റ്റ്
-
india3 days ago
ഔദ്യോഗിക വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവം: ജസ്റ്റിസ് യശ്വന്ത് വർമക്കെതിരെ ഇംപീച്ച്മെന്റ് പ്രമേയം പരിഗണിക്കും
-
News3 days ago
യമാല്‍ ബാഴ്സയില്‍ തുടരും; ക്ലബ്ബുമായി കരാര്‍ പുതുക്കി