Connect with us

india

കാര്‍ഷിക ബില്‍ രാജ്യസഭ കടക്കുമോ? കണക്കു കൂട്ടി ബിജെപിയും കോണ്‍ഗ്രസും

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ നിരയെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ സജീവമാണ്.

Published

on

ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ ലോക്‌സഭയില്‍ പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ ഉപരിസഭ കടക്കുന്നതില്‍ ഭരണകക്ഷിയില്‍ ആശങ്ക. വേണ്ടത്ര അംഗങ്ങള്‍ സഭയില്‍ ഇല്ലാത്തതും ചില സഖ്യകക്ഷികള്‍ ഇടഞ്ഞു നില്‍ക്കുന്നതുമാണ് ബിജെപിയെ ആകുലപ്പെടുത്തുന്നത്. ബില്ലിനെതിരെ വോട്ടു ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്‌ വിവിധ കക്ഷികളെ സമീപിച്ചിട്ടുമുണ്ട്.

243 ആണ് ഉപരിസഭയിലെ അംഗബലം. ഇതില്‍ 122 പേരുടെ പിന്തുണയാണ് ബില്‍ പാസാക്കാനായി വേണ്ടത്. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയ്ക്ക് 105 സീറ്റുകളാണ് ഉള്ളത്. പ്രതിപക്ഷത്തിന് നൂറും.

രാജ്യസഭയിലെ പത്ത് എംപിമാര്‍ കോവിഡ് കാലം പങ്കെടുക്കുന്നില്ല. മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍സിങ്, മുന്‍ ധനമന്ത്രി പി ചിദംബരം എന്നിവര്‍ അടക്കം 15 പേര്‍ ഈ സെഷനില്‍ നിന്ന് അവധിയെടുത്തിട്ടുണ്ട്. അംഗങ്ങള്‍ കുറയുന്ന വേളയില്‍ ഭൂരിപക്ഷത്തിനു വേണ്ട അംഗ ബലത്തിലും കുറവുണ്ടാകും. ബിജെപിക്ക് മാത്രമായി 86 പേരാണ് ഉപരിസഭയിലുള്ളത്. ബാക്കിയുള്ളവര്‍ സഖ്യകക്ഷി അംഗങ്ങളും.

ഇതില്‍ ശിരോമണി അകാലിദളിന്റെ മൂന്ന് എംപിമാര്‍ ബില്ലുകള്‍ക്കെതിരെ വോട്ടു ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അംഗങ്ങള്‍ക്ക് പാര്‍ട്ടി വിപ്പും നല്‍കിയിരുന്നു. ബില്‍ കൊണ്ടുവന്നതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ഏക പാര്‍ട്ടി മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവയ്ക്കുകയും ചെയ്തിരുന്നു. ബില്ലുകള്‍ കര്‍ഷക വിരുദ്ധമാണ് എന്നാണ് അകാലിദള്‍ ആരോപിക്കുന്നത്.

ബിജെപിയോട് സൗഹൃദം പുലര്‍ത്തുന്ന ബിജെഡി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ടിആര്‍എസ് എന്നിവയുടെ നിലാപടുകള്‍ ബില്ലില്‍ നിര്‍ണായകമാകും. വൈഎസ്ആര്‍ കോണ്‍ഗ്രസിന് ആറും ടിആര്‍എസിന് ഏഴും ബിജെഡിക്ക് ഒമ്പതും സീറ്റാണ് ഉള്ളത്. 135 വോട്ടുകള്‍ ബില്ലുകള്‍ക്ക് അനുകൂലമായി ലഭിക്കും എന്നാണ് സര്‍ക്കാറിന്റെ പ്രതീക്ഷ.

എന്നാല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ നിരയെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ സജീവമാണ്. കോണ്‍ഗ്രസിന് സ്വന്തമായി രാജ്യസഭയില്‍ 40 അംഗങ്ങളാണ് ഉള്ളത്. ബിഎസ്പിക്ക് നാലും എസ്പിക്ക് എട്ടും എഎപിക്ക് മൂന്നും സീറ്റുകളുണ്ട്. എന്‍സിപിക്ക് നാലും ശിവസേനയ്ക്ക് മൂന്നും സീറ്റുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അഹമ്മദാബാദ് വിമാനദുരന്തം; മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു കോടി ധനസഹായം പ്രഖ്യാപിച്ച് ടാറ്റാ

അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചിലവുകളും ടാറ്റാ ഗ്രൂപ്പ് വഹിക്കും.

Published

on

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ച് ടാറ്റാ ഗ്രൂപ്പ്. അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചിലവുകളും ടാറ്റാ ഗ്രൂപ്പ് വഹിക്കും. അപകടത്തില്‍ തകര്‍ന്ന ബി ജെ ഹോസ്റ്റലിന്റെ പുനര്‍നിര്‍മാണത്തിനും തങ്ങള്‍ പിന്തുണ നല്‍കുമെന്ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ അറിയിച്ചു.

അഹമ്മദാബാദിലെ മേഘാനി നഗറിനടുത്തുള്ള ജനവാസ മേഖലയില്‍ ഇന്ന് ഉച്ചയ്ക്കാണ് എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണത്. അപകടത്തില്‍ 241 പേര്‍ മരണപ്പെട്ടപ്പോള്‍ ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.വിശ്വാസ് കുമാര്‍ രമേശ് ആണ് രക്ഷപ്പെട്ടത്. മരിച്ചവരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്‌സ് രഞ്ജിത ഗോപകുമാറും ഉള്‍പ്പെടുന്നു.

169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്‍, ഏഴ് പോര്‍ച്ചുഗീസുകാര്‍, ഒരു കനേഡിയന്‍ പൗരന്‍ എന്നിവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

Continue Reading

india

അഹമ്മദാബാദിലെ വിമാനദുരന്തം; ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

11 A സീറ്റിലുണ്ടായിരുന്ന അമേഷ് വിശ്വാസ് കുമാര്‍ എന്ന 38കാരനാണ് രക്ഷപ്പെട്ടത്.

Published

on

ഗുജറാത്തിലെ അഹമ്മദാബാദില്‍ വിമാന അപകടത്തില്‍ മുഴുവന്‍ യാത്രക്കാരും മരിച്ചെന്ന സ്ഥിരീകരണത്തിനിടെ ആശ്വാസ വാര്‍ത്ത. ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. 11 A സീറ്റിലുണ്ടായിരുന്ന അമേഷ് വിശ്വാസ് കുമാര്‍ എന്ന 38കാരനാണ് രക്ഷപ്പെട്ടത്. പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

നേരത്തെ, വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ ആരുടെയും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് അഹ്മദാബാദ് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി യുവതിയും മരിച്ചവരില്‍ ഉള്‍പ്പെട്ടിരുന്നു. യാത്രക്കാരില്‍ 169 പേര്‍ ഇന്ത്യന്‍ പൗരത്വവും 53 പേര്‍ ബ്രിട്ടീഷ് പൗരത്വവും 7 പേര്‍ പോര്‍ച്ചുഗീസ് പൗരത്വവും ഒരാള്‍ കനേഡിയന്‍ പൗരത്വവും ഉള്ളവരാണ്.

അഹ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ടയുടനെയാണ് വിമാനം ജനവാസമേഖലയിലേക്ക് തകര്‍ന്നു വീണത്. എം.ബി.ബി.എസ് ഡോക്ടര്‍മാരുടെ ഹോസ്റ്റലിന് മുകളിലേക്കാണ് വിമാനം തകര്‍ന്നുവീണത്. അപകടത്തില്‍ അഞ്ച് ഡോക്ടര്‍മാരും മരിച്ചു.

ഉച്ചക്ക് 1.17ന് സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ വിമാനത്താവളത്തിന് സമീപം ജനവാസമേഖലയായ മെഹാലി നഗറിലാണ് വിമാനം തകര്‍ന്നുവീണത്. ടേക്കോഫിന് പിന്നാലെ ലണ്ടനിലേക്കുള്ള എ.ഐ 171 ഡ്രീംലൈനര്‍ യാത്രാ വിമാനം മിനിറ്റുകള്‍ക്കകം തകര്‍ന്നു വീഴുകയായിരുന്നു.

Continue Reading

india

അഹമ്മദാബാദില്‍ വിമാനം തകര്‍ന്ന് വീണ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു

ഗുജറാത്ത് സ്വദേശികളായ എംബിബിഎസ് വിദ്യാര്‍ഥികളാണ് മരിച്ചത്.

Published

on

ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് വീണ മെഡിക്കല്‍ കോളജ് യുജി ഹോസ്റ്റലിലെ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു. ബിജെ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ മെസ്സിലേക്കാണ് ഇന്ന് ഉച്ചയോടെ എയര്‍ ഇന്ത്യയുടെ ബോയിങ് 787 ഡ്രീംലൈനര്‍ വിമാനം തകര്‍ന്ന് വീണത്.

അപകടത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. 25 വിദ്യാര്‍ഥികള്‍ പരിക്കേറ്റ് ചികിത്സയിലാണ്. ഗുജറാത്ത് സ്വദേശികളായ എംബിബിഎസ് വിദ്യാര്‍ഥികളാണ് മരിച്ചത്.

അതേസമയം, വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചതായി സ്ഥിരീകരിച്ചു. 230 യാത്രികരും 12 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. മരിച്ചവരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്‌സ് രഞ്ജിത ഗോപകുമാറും ഉള്‍പ്പെടുന്നു.

169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്‍, 7 പേര്‍ പോര്‍ച്ചുഗീസുകാര്‍, ഒരു കനേഡിയന്‍ പൗരനുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. വിമാനം തകര്‍ന്ന് വീണ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. മെഡിക്കല്‍ ഹോസ്റ്റലില്‍ നിരവധി വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു. ഉച്ചസമയമായിരുന്നതിനാല്‍ കൂടുതല്‍ പേരും മെസ്സിലായിരുന്നു.

Continue Reading

Trending