Connect with us

gulf

ഫാന്‍സ് മയം ഫ്‌ളാഗ് പ്ലാസ

ഇരുവരും വേഗത്തില്‍ പോവുന്നത് കടലോരത്തിനരികെയുള്ള സ്‌റ്റേഡിയത്തിനു മുമ്പിലുള്ള ഫിഫ ഖത്തര്‍ ലോകകപ്പ് 2022 ട്രാഫി മാതൃകക്ക് മുമ്പിലേക്ക്

Published

on

അശ്‌റഫ് തൂണേരി

കോര്‍ണിഷിലെ ഫ്‌ളാഗ് പ്ലാസയില്‍ തിരക്കോട് തിരക്കാണ്. 32 ടീമുകളുടെ ദേശീയ പതാക വാനിലുയര്‍ന്ന് പറക്കുമ്പോള്‍ ആരാധകരുടെ സെല്‍ഫി പോയിന്റിപ്പോള്‍ ഇവിടമാണ്. കത്തുന്ന ഉച്ചവെയിലില്‍ തൂവെള്ള വസ്ത്രമണിഞ്ഞ് ഇന്ത്യക്കാരെന്ന് തോന്നുന്ന രണ്ടു ചെറുപ്പക്കാര്‍ ദൂരെ നിന്ന് നടന്നു വരുന്നു. വേഷം കണ്ടാല്‍ തന്നെ ഷെഫുമാരെന്ന് തോന്നും. സ്ഥലം വിവിധ ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് വേദിയാവുന്ന ദോഹ, റാസ്അബൂഅബൂദ് 974 സ്‌റ്റേഡിയത്തിനരികെ. ഇരുവരും വേഗത്തില്‍ പോവുന്നത് കടലോരത്തിനരികെയുള്ള സ്‌റ്റേഡിയത്തിനു മുമ്പിലുള്ള ഫിഫ ഖത്തര്‍ ലോകകപ്പ് 2022 ട്രാഫി മാതൃകക്ക് മുമ്പിലേക്ക്. പരസ്പര നോട്ടത്തില്‍ ഞങ്ങള്‍ എല്ലാവരും ഇന്ത്യക്കാരായി. ആമുഖമില്ലാതെ പരിചിതരായി. കമാലും മാര്‍ട്ടിനും. പശ്ചിമബംഗാളിലെ കല്‍ക്കത്തയില്‍ നിന്നാണ്. മികച്ച പാചകക്കാര്‍. ഇറാഖ്, ഒമാന്‍, യു.എ.ഇ, അഫ്ഗാന്‍ എന്നിവിടങ്ങളിലെല്ലാം ആഗോള ബ്രാന്‍ഡുകള്‍ക്കായി കൊതിയൂറും വിഭവങ്ങളൊരുക്കിയിട്ടുണ്ട് കമാല്‍.

മാര്‍ട്ടിനും മോശക്കാരനല്ല. ഇറാഖ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പരിചയസമ്പത്തുണ്ട്. ഇപ്പോള്‍ ഖത്തര്‍ ലോകകപ്പിനായി രണ്ടു മാസം മുമ്പാണ് എത്തിയത്. അംവാജ് കാറ്ററിംഗിനായി സേവനം ചെയ്യുന്നു. കോണ്ടിനെന്റല്‍, അറബ് വി‘വങ്ങള്‍ ഒരുക്കാന്‍ രാവെന്നോ പകലെന്നോ ഇല്ലാതെ പണിയെടുക്കുന്നതിനിടയില്‍ കിട്ടിയ ഒരു വെള്ളിയാഴ്ച ഉച്ച നേരം നോക്കി സ്‌റ്റേഡിയത്തിനടുത്ത് നിന്ന് ഫോട്ടോയെടുക്കാനിറങ്ങിയതാണ്. ഫുട്‌ബോള്‍ ആവേശം അതിയായി ഉണ്ട്. റാസ്അബൂഅബൂദില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രണ്ട് ഔട്ട്‌ലെറ്റുകള്‍ക്കായി ഇവര്‍ ഭക്ഷണം പാകം ചെയ്യുന്നു. 20 ജീവനക്കാര്‍ വിളമ്പാനുണ്ട്. കളിക്കാര്‍ക്കും കാണികള്‍ക്കും ജീവനക്കാര്‍ക്കുമെല്ലാം രുചിയൊരുക്കുന്ന തിരക്കില്‍ ഒരല്‍പ്പനേരത്തെ ആഹ്ലാദമായിരുന്നു കടല്‍ക്കാറ്റേറ്റുള്ള ഫോട്ടോ സെഷന്‍.

gulf

ഫുജൈറ-കണ്ണൂര്‍ സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ; മെയ് 15 മുതല്‍

യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

Published

on

ഫുജൈറയില്‍നിന്ന് കണ്ണൂരിലേക്ക് നേരിട്ട് പ്രതിദിന സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ. യുഎഇയില്‍ ഇന്‍ഡിഗോയുടെ അഞ്ചാമത്തെ ഡസ്റ്റിനേഷനാണ് ഫുജൈറ. യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

ഇന്‍ഡിഗോയുടെ കണ്ണൂരിലേക്കുള്ള പ്രതിദിന വിമാന സര്‍വീസ് മെയ് 15 മുതല്‍ ആരംഭിക്കും. തൊട്ടടുത്ത ദിവസം മുംബൈയിലേക്കുള്ള സര്‍വീസിനും തുടക്കമാകും. 8899 രൂപ മുതലാണ് നിരക്ക്. അതേസമയം ദുബൈ, ഷാര്‍ജ, അജ്മാന്‍ എമിറേറ്റുകളില്‍ നിന്ന് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് ഫുജൈറയിലേക്ക് സൗജന്യ ബസ് സര്‍വീസ് സേവനവും എയര്‍ലൈന്‍സ് വാഗ്ദാനം ചെയ്യുന്നു.

പുതിയ സര്‍വീസ്, പ്രകൃതി മനോഹരമായ ഫുജൈറയിലേക്ക് കൂടുതല്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്ന് ഇന്‍ഡിഗോ ഗ്ലോബല്‍ സെയില്‍സ് മേധാവി വിനയ് മല്‍ഹോത്ര പറഞ്ഞു.

Continue Reading

gulf

ആലപ്പുഴ സ്വദേശി ജുബൈലിൽ മരണപെട്ടു

. ജുബൈലിലെ പൊതുപ്രവർത്തകനായ മണ്ണഞ്ചേരി ഹംസയുടെ ഭാര്യാപിതാവാണ്.

Published

on

ജുബൈൽ : ഉംറ നിർവഹിച്ചു തിരികെ എത്തിയ മലയാളി മരണപെട്ടു. ആലപ്പുഴ മണ്ണഞ്ചേരി കുന്നപ്പള്ളി മാപ്പിളതയ്യിൽ അബ്ദുൽ സലാം (65 വയസ്സ്) ആണ് മരണപ്പെട്ടത്. കേരള മുസ്ലിം ജമാഅത്ത് കുന്നപ്പള്ളി യൂണിറ്റ് അംഗമാണ്.

ഉംറ വിസയിൽ ജുബൈലിൽ എത്തിയശേഷം മകളോടെപ്പം ഉംറ നിർവഹിച്ച്‌, വെള്ളിയാഴ്ച്ച കാലത്ത് തിരികെ എത്തിയ ശേഷം
ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചു. ഉടനെതന്നെ മരണം സംഭവിക്കുകയായിരുന്നു. ജുബൈലിലെ പൊതുപ്രവർത്തകനായ മണ്ണഞ്ചേരി ഹംസയുടെ ഭാര്യാപിതാവാണ്.

നിയമ നടപടികൾ പൂർത്തിയാക്കി മയ്യിത്ത് ജുബൈലിൽ മറവ് ചെയ്യുന്നതിന് ആവശ്യമായ സഹായങ്ങളുമായി പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ, ഐ സി എഫ് ജുബൈൽ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ പൊന്നാട്, പൊതു പ്രവർത്തകൻ നൗഫൽ പനാക്കൽ മണ്ണഞ്ചേരി എന്നവർ രംഗത്തുണ്ട്

Continue Reading

gulf

അവധി ആഘോഷിക്കാൻ അബഹയിൽ എത്തിയ മലയാളി മരണപെട്ടു

അവധി ആഘോഷിക്കാൻ കുടുംബങ്ങൾ ഇദ്ദേഹത്തിന്റെ കോസ്റ്റർ ബസിൽ തെക്കൻ പ്രവിശ്യയിലെ ടൂറിസ്റ്റ് കേന്ദ്രമായ അബഹയിൽ വ്യാഴാഴ്ചയാണ് എത്തിയത്.

Published

on

ജുബൈൽ: പെരുന്നാൾ അവധിക്ക് സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽനിന്ന് വിവിധ മലയാളി കുടുംബങ്ങളുമായി അബഹയിൽ എത്തിയ മലയാളി മരിച്ചു. ജുബൈലിൽ ബസ് ഡ്രൈവറായ മലപ്പുറം എടപ്പാൾ വട്ടംകുളം സ്വദേശി മുഹമ്മദ് കബീർ മരക്കാരകത്ത് കണ്ടരകാവിൽ (49) ആണ് മരിച്ചത്.

അവധി ആഘോഷിക്കാൻ കുടുംബങ്ങൾ ഇദ്ദേഹത്തിന്റെ കോസ്റ്റർ ബസിൽ തെക്കൻ പ്രവിശ്യയിലെ ടൂറിസ്റ്റ് കേന്ദ്രമായ അബഹയിൽ വ്യാഴാഴ്ചയാണ് എത്തിയത്. രാത്രി ഉറങ്ങാൻ കിടന്ന കബീറിന് ഹൃദയാഘാതമുണ്ടാവുകയും ഉടൻ മരണപ്പെടുകയും ചെയ്തു. കബീറിന്റെ കുടുംബം നാട്ടിലാണ്.

ഭാര്യ: റജില, പിതാവ്: അബ്ദുള്ളകുട്ടി, മാതാവ്: ആമിനക്കുട്ടി. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കാൻ കെ എം സി സി നാഷണൽ ആക്ടിങ് ജനറൽ സെക്രട്ടറി ബഷീർ മൂന്നിയൂർ ഉൾപ്പെടെയുള്ളവർ രംഗത്തുണ്ട്.

Continue Reading

Trending