Connect with us

Culture

അധ്യാപകനെതിരെ അപവാദ പ്രചരണം നടത്തിയ എസ്.എഫ്.ഐയുടെ പരാതി വ്യാജമായിരുന്നെന്ന് എട്ട് വര്‍ഷത്തിന് ശേഷം വിദ്യാര്‍ത്ഥിനിയുടെ വെളിപ്പെടുത്തല്‍

Published

on

കണ്ണൂര്‍: എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് അധ്യാപകനെതിരെ എസ്.എഫ്.ഐ നടത്തിയ അപവാദപ്രചരണം വ്യാജമായിരുന്നു എന്ന് വിദ്യാര്‍ത്ഥിനിയുടെ വെളിപ്പെടുത്തല്‍. അന്ന് കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക വനിതാ കോളേജില്‍ അധ്യാപകനായിരുന്ന ഇഫ്തിഖാര്‍ അഹമ്മദ് എന്ന അധ്യാപകനാണ് എസ്.എഫ്.ഐ ആസൂത്രിതമായി നടത്തിയ വ്യാജപ്രചരണത്തിന്റെ കഥ പുറത്തുവിട്ടിരിക്കുന്നത്. അന്നത്തെ കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണായിരുന്ന എസ്.എഫ്.ഐ നേതാവിനോട് എന്‍.എസ്.എസ് ക്യാമ്പില്‍ വെച്ച് ഇഫ്തിഖാര്‍ അഹമ്മദ് മോശമായി പെരുമാറിയെന്നായിരുന്നു എസ്.എഫ്.ഐ പ്രചരണം. എന്നാല്‍ അത് കളവായിരുന്നു എന്നാണ് ഇപ്പോള്‍ ആ വിദ്യാര്‍ത്ഥിനി തന്നെ അധ്യാപകനോട് ഏറ്റുപറഞ്ഞിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

#വ്യാജപരാതിക്ക് #കൂട്ടുനിന്നുവെന്ന #കുറ്റസമ്മതവുമായി #എട്ട് #വർഷത്തിന് #ശേഷം #എസ്എഫ്ഐ#പ്രവർത്തകയായ #എന്റെ #വിദ്യാർത്ഥിനി

ഇത് എന്റെ കഥയാണ്.. ഒരു സ്വതന്ത്ര രാഷ്ട്രീയ നിലപാട് സൂക്ഷിച്ചു എന്ന പേരിൽ കണ്ണൂരിലെ ചില സി.പി.എം. അനുഭാവികൾ നടത്തിയ ഒരു വേട്ടയാടലിന്റെ കഥ.. രാഷ്ട്രീയ പകപോക്കലിന്റെ കഥ.. അതിൽ ഇപ്പോഴുണ്ടായിട്ടുള്ള ട്വിസ്റ്റിന്റെ കഥ..

വിശദമായി തന്നെ പറയാം..

അധ്യാപകദിനം ആശംസിച്ച ശേഷം, ഓർമയുണ്ടോ എന്ന് ചോദിച്ചു കൊണ്ടും, സംസാരിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ടുമാണ് രേഷ്മ ഇക്കഴിഞ്ഞ അധ്യാപക ദിനത്തിൽ എന്നോട് ചില തുറന്നു പറച്ചിലുകളും കുറ്റസമ്മതവും നടത്തിയത്.. അതും 8 വർഷത്തിന് ശേഷം!!

“കാലം മായ്ക്കാത്ത മുറിവുണ്ടോ” എന്ന് ചോദിച്ചു കൊണ്ടാണ് ഇപ്പോൾ അധ്യാപികയായ എന്റെ മുൻകാല എം.എ. ഇംഗ്ലീഷ് വിദ്യാർത്ഥിനിയും, എസ്.എഫ്.ഐ. പ്രവർത്തകയുമായിരുന്ന രേഷ്മ എന്നോട് മെസഞ്ചറിൽ ചാറ്റ് ആരംഭിച്ചത്..

വലിയ താല്പര്യം കാണിക്കാതെ, ചാറ്റ് തുടരുന്നത് ഇഷ്ടപ്പെടാതെ, ഞാൻ പ്രോത്സാഹിപ്പിക്കാത്തത് കൊണ്ടായിരിക്കാം, അവൾ “ഇപ്പോഴും ദേഷ്യമാണോ” എന്ന് ചോദിച്ചത്. ഒരു അധ്യാപകൻ എന്ന നിലയിൽ, വിദ്യാർത്ഥികളിൽ വല്ല തെറ്റുകളും വന്നുപോയാൽ പൊറുത്തുകൊടുക്കുക എന്നത് ധാർമികതയുടെ ഭാഗമാണ് എന്ന് ഇപ്പോഴും വിശ്വസിക്കുന്ന ഒരു പഴഞ്ചൻ മനസ്ഥിതി ഉള്ളത് കൊണ്ടാണ് അവളോട് സംസാരം തുടർന്നത്..

എൻ.എസ്.എസ്. ക്യാമ്പിൽ വെച്ച് ഒരു വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറി (ചുമലിൽ കൈവെച്ചു എന്ന അപരാധം) എന്ന പരാതി നൽകി, രാഷ്ട്രീയമായി എതിർപക്ഷത്തായിരുന്നു എന്ന ഒറ്റക്കാരണത്താലാണ് എസ്.എഫ്.ഐ. കളിച്ചത്. ചില ഇടത് അധ്യാപക സംഘടനക്കാരുടെ പ്രോത്സാഹനവും അവർക്ക് എന്നെ അപമാനിക്കാൻ ലഭിച്ചു.

കണ്ണൂർ കൃഷ്ണമേനോൻ സ്മാരക വനിതാ കോളേജിൽ ഇംഗ്ലീഷ് ലകചററായി ജോലി ചെയ്യുന്ന കാലം. പരാതിക്കാരി അപമര്യാദയ്ക്ക് ഇരയായവളല്ല.. മറിച്ച്, എസ്.എഫ്.ഐ. ബാനറിൽ തിരഞ്ഞെടുക്കപ്പെട്ട കോളേജ് യൂണിയൻ ചെയർപേഴ്‌സനാണ്..

പിന്നെ ദേശാഭിമാനിയുടെ ഊഴമായിരുന്നു.. കൂടാതെ കണ്ണൂരിൽ നിന്നുമിറങ്ങുന്ന ചില അന്തിപ്പത്രങ്ങളുടെയും.. പൊടിപ്പും തൊങ്ങലും വെച്ച് അവർ മഞ്ഞ നിരത്തി.. ക്യാമ്പസിനകത്തും പുറത്തും പോസ്റ്ററുകൾ നിരന്നു..

ഇതര വിദ്യാർത്ഥി സംഘടനകൾക്കും ശക്തമായ പ്രാതിനിധ്യം ഉണ്ടായതിനാൽ ആ പരാതിക്കെതിരെ, എന്നെ അനുകൂലിച്ചു കൊണ്ട് വിദ്യാർഥികൾ സംഘടിച്ചു.. എന്നെ അനുകൂലിച്ച് അവരിൽ മുമ്പിലുണ്ടായിരുന്നതോ, അപമര്യാദയ്ക്ക് ഇരയായി എന്ന് ആരോപിക്കപ്പെട്ട വിദ്യാർഥിനിയും..

കോളേജിൽ ഒരു സംഘർഷാവസ്ഥ ഉടലെടുത്തു.. ഒടുക്കം ഒരു മുൻ ഇടത് അധ്യാപക നേതാവായിരുന്ന ഡെപ്യുട്ടി ഡയറക്ടർ അന്വേഷണത്തിനായി കോളേജിലെത്തി.. അയാളെ സ്വീകരിച്ചാനയിച്ച ശത്രുപക്ഷത്തുള്ളവരെ, എന്നെ അനുകൂലിച്ച വിദ്യാർത്ഥിനികളും ചില അധ്യാപകരും നേരിട്ടു..

ഒടുവിൽ, കോളേജിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നു എന്ന് റിപ്പോർട്ടുണ്ടാക്കി, ഇലക്ഷൻ പ്രഖ്യാപിക്കുന്നതിന് തലേന്ന് കാസർക്കോട് ഗവ. കോളേജിലേക്ക് എനിക്കൊരു ട്രാൻസ്ഫർ അടിച്ചു തന്നു (ആ ട്രാൻസ്ഫറിന് SFI പേരിട്ടതും പ്രചരിപ്പിച്ചതും പണിഷ്മെന്റ് ട്രാൻസ്ഫർ എന്ന പേരിലായിരുന്നു)

തളരാൻ ഞാൻ ഒരുക്കമല്ലായിരുന്നു…
പരാതിപ്പെട്ട മുഴുവൻ വിദ്യാർഥിനികൾക്കുമെതിരെ കോടതിയിൽ കേസ് കൊടുത്തു..

വക്കീൽ നോട്ടീസ് കിട്ടിത്തുടങ്ങിയ വിദ്യാർത്ഥിനികളുടെ മാതാപിതാക്കൾ തലങ്ങും വിലങ്ങും ഓടാൻ തുടങ്ങി.. എന്നെ സഹായിച്ച അധ്യാപകരെ സ്വാധീനിച്ച്, അവരെക്കൊണ്ട് നിർബന്ധിപ്പിച്ച് എന്നിൽ നിന്നും കേസ് പിൻവലിക്കാൻ അവർക്ക് സാധിച്ചു..

ഇലക്ഷനിൽ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ പുതിയ സർക്കാർ വന്നു.. ഞാൻ വീണ്ടും കൃഷ്ണമേനോനിൽ തിരിച്ചെത്തി.. പക്ഷെ, അപ്പോഴേക്കും പഴയ താപ്പാനകൾ ക്യാംപസ് വിട്ടു പോയിരുന്നു..

രേഷ്മയുടെ കുറ്റസമ്മതം എന്റെ ശത്രുപക്ഷത്തുള്ളവരെ ബോധ്യപ്പെടുത്താനല്ല ഞാനിപ്പോൾ ഷെയർ ചെയ്യുന്നത്.. അവർ പറഞ്ഞു പരത്തിയ ഇല്ലാക്കഥകളെ മാറ്റിപ്പറയിപ്പിക്കാനുമല്ല..

SFI യിൽ പ്രവർത്തിച്ചിരുന്ന, ഇപ്പോഴും മികച്ച വ്യക്തിബന്ധം കാത്തു സൂക്ഷിക്കുന്ന ഒരു പിടി നല്ല വിദ്യാർഥി സുഹൃത്തുക്കളെ അപമാനിക്കാനുമല്ല..

മറിച്ച്, പ്രതിസന്ധി ഘട്ടത്തിൽ എന്നോടൊപ്പം ഉരുക്ക് പോലെ ഉറച്ചുനിന്ന അധ്യാപക, വിദ്യാർത്ഥി സുഹൃത്തുക്കളെ ബോധ്യപ്പെടുത്താനാണ് – എന്നെ താങ്ങിനിറുത്തിയതിൽ അവർക്ക് തെറ്റുപറ്റിയിട്ടില്ല എന്ന് ഓർമപ്പെടുത്താനും, മരണം വരെ അവരോടുള്ള കടപ്പാട് രേഖപ്പെടുത്താനും..

കൂടാതെ, ക്രിസ്തു പറഞ്ഞത് പോലെ, എല്ലാവരോടും ക്ഷമിക്കാനും..

കേരളത്തിൽ ഇത്തരുണത്തിൽ വേട്ടയാടപ്പെട്ട, വേട്ടയാടപ്പെട്ടു കൊണ്ടിരിക്കുന്ന മുഴുവൻ അധ്യാപകർക്കുമായി ഞാനിത് സമർപ്പിക്കുന്നു.

(സ്വകാര്യത മാനിച്ച്, സ്ക്രീൻ ഷോട്ടുകളിൽ നിന്നും വ്യക്തി വിവരങ്ങൾ വെളിവാക്കുന്നത് ഒഴിവാക്കുന്നു)
Efthikar Ahamed B.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ​ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Published

on

സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷനാണ് ഉണ്ണിമുകുന്ദനെന്ന് അദ്ദേഹത്തിന്റെ മുൻ മാനേജർ വിപിൻകുമാർ. മാർക്കോ സിനിമയ്ക്കു ശേഷം ഉണ്ണിമുകുന്ദന്റെ സിനിമകളൊന്നും വിജയിച്ചില്ലെന്നും ​ഗെറ്റ് സെറ്റ് ബേബി വൻപരാജയമായതോടെ ഉണ്ണി മുകുന്ദൻ നിരാശനായി മാറിയെന്നുമാണ് വിപിൻ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്ന ആരോപണവുമായി വിപിൻ രം​ഗത്തെത്തിയത്. ശ്രീഗോകുലം മൂവീസുമായി ചേർന്ന് ഉണ്ണി മുകുന്ദൻ സംവിധാനം ചെയ്യാനിരുന്ന ഒരു ചിത്രത്തിൽ നിന്ന് അവർ പിന്മാറിയിരുന്നു. അത് അദ്ദേഹത്തിന് വലിയ ഷോക്കായെന്നും വിപിന്റെ പരാതിയിൽ പറയുന്നു. താനൊരു സിനിമാ പ്രവര്‍ത്തകനാണെന്നും പല സിനിമകള്‍ക്കുവേണ്ടിയും ജോലി ചെയ്തിട്ടുണ്ടെന്നും വിപിൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. നരിവേട്ടയെ പ്രശംസിച്ചതാണ് മർദനത്തിന് കാരണം. സിനിമാ സംഘടനകൾക്കും പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ആറ് വർഷമായി ഞാൻ സിനിമാ താരം ഉണ്ണിമുകുന്ദന്റെ പ്രൊഫഷനൽ മാനേജരായി ജോലി ചെയ്‌ത് വരികയാണ്. കൂടാതെ കഴിഞ്ഞ പതിനെട്ട് വർഷമായി മറ്റ് പല താരങ്ങളുടേയും പിആർ വർക്കുകളും സിനിമാ പ്രമോഷൻ പ്രവർത്തനങ്ങളും ചെയ്തുവരികയാണ്. ഉണ്ണിമുകുന്ദന്റെ കൂടെ പ്രവർത്തിച്ച ഈ കാലയളവിലെല്ലാം എന്നെ അദ്ദേഹം മാനസികമായി പീഡിപിക്കുകയും തേജോ വധം ചെയ്യുകയും ചെയ്‌തിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെ മുൻകാലങ്ങളിൽ പ്രവർത്തിച്ച പലർക്കും ഇതേ അനുഭവങ്ങൾ ഉണ്ടായതിനെത്തുടർന്ന് പുറത്തു പോയിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ കരിയറിൽ വലിയ വിജയമായ ചിത്രമാണ് മാർക്കോ. എന്നാൽ അതിനുശേഷം വന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രം വൻ പരാജയമായി മാറി. അന്നുമുതൽ അദ്ദേഹം മാനസികമായി വലിയ നിരാശയിലാണ്. ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായും നായികയുമായും അദ്ദേഹം അസ്വാരസ്യത്തിലാണ്. അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ആളെന്ന രീതിയിൽ ഈ പ്രശ്നങ്ങൾ പ്രൊഫഷണലായി എന്നേയും ബാധിച്ചിട്ടുണ്ടെന്നാണ് വിപിൻ പരാതിയിൽ പറയുന്നത്.
Continue Reading

Film

മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

Published

on

മലയാള സിനിമയിലെ തന്നെ ചരിത്ര വിജയമായി മാറിയ ഫാമിലി ത്രില്ലർ ചിത്രം ‘തുടരും’  മെയ് 30 മുതൽ ജിയോ ഹോട്ട് സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. കെ.ആർ. സുനിൽ രചിച്ച ഈ ത്രില്ലർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തരുൺ മൂർത്തിയാണ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്താണ് ഈ ഫാമിലി ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മോഹൻലാൽ, ശോഭന, പ്രകാശ് വർമ്മ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, തോമസ് മാത്യു, മണിയൻപിള്ള രാജു, ഇർഷാദ്, സംഗീത് പ്രതാപ്, നന്ദു, അബിൻ ബിനോ, ആർഷ ചാന്ദിനി ബൈജു, ഷോബി തിലകൻ, ഭാരതിരാജ, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ബെൻസ് എന്നറിയപ്പെടുന്ന ടാക്സി ഡ്രൈവർ ഷൺമുഖം, കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവനാണ്. തൻ്റെ ഏറ്റവും പ്രിയപ്പെട്ട അംബാസഡർ കാറുമായി ഒരു അസാധാരണ സംഭവത്തിൽ അദ്ദേഹം കുരുങ്ങുന്നു. ആ കുരുക്കിൽ നിന്ന് അദ്ദേഹം എങ്ങനെ രക്ഷപെടും എന്നതാണ് കഥയുടെ പ്രമേയം. ആവേശം നിറച്ച നിമിഷങ്ങളിലൂടെ, ‘തുടരും’ പ്രേക്ഷകരെ തുടക്കം മുതൽ അവസാനം വരെ മുൾമുനയിൽ ഇരുത്തുന്ന ഒരു ഗംഭീര ദൃശ്യാനുഭവമായി മാറുന്നു.
Continue Reading

GULF

ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു

2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

Published

on

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്

ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു

പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.

Continue Reading

Trending