Connect with us

kerala

എംപ്ലോയിമെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം; വാട്‌സ്ആപ്പ് സന്ദേശം വ്യാജം

Published

on

തിരുവനന്തപുരം: 1997 മുതല്‍ 2017 വരെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക് എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം എന്ന രീതിയില്‍ വാട്‌സ്ആപ്പ് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജസന്ദേശം. 1997 ജനുവരി ഒന്നുമുതല്‍ 2017 ജൂലായ് 31 വരെ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാനാവാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക്. സീനിയോറിറ്റി നിലനിര്‍ത്തി സെപ്റ്റംബര്‍ രണ്ട് മുതല്‍ ഒക്ടോബര്‍ 31 വരെ രജിസ്ട്രേഷന്‍ പുതുക്കാന്‍ സമയം അനുവദിച്ച് ഉത്തരവായി. എന്നാണ് ഈ സന്ദേശത്തില്‍ പ്രചരിക്കുന്നത്.

എന്നാല്‍ 01.01.1999 മുതല്‍ 20.11.2019 വരെയുളള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക്, പുതുക്കാനായി 2020 ജനുവരി 31 വരെ സമയം അനുവദിച്ചിരുന്നു.

പ്രചരിക്കുന്ന സന്ദേശത്തില്‍ പറയും പോലെ നിലവില്‍ സീനിയോറിറ്റി പുതുക്കാന്‍ തൊഴില്‍ വകുപ്പ് ഉത്തരവിറക്കിയിട്ടില്ല. സര്‍ക്കാര്‍ തീരുമാനമെടുക്കുന്നതനുസരിച്ച് ഔദ്യോഗികമായി പത്രക്കുറിപ്പ് പുറപ്പെടുവിക്കാറുണ്ടെന്ന് എംപ്ലോയ്മെന്റ് ഡയറക്ടര്‍ വ്യക്തമാക്കിയതായി ഐപിആര്‍ഡി ഫാക്ട് ചെക്ക് കേരള ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

വ്യാജപ്രചാരണങ്ങളില് വീഴരുതേ…

1997 മുതല് 2017 വരെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്ക്ക് എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന് പുതുക്കാന് അവസരം എന്ന രീതിയില് പ്രചരിക്കുന്നത് വ്യാജസന്ദേശം.
01.01.1999 മുതല് 20.11.2019 വരെയുളള കാലയളവില് വിവിധ കാരണങ്ങളാല് എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന് പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്ക്ക്, പുതുക്കാനായി 31.01.2020 വരെ സമയം അനുവദിച്ചിരുന്നു.
നിലവില് സീനിയോരിറ്റി പുതുക്കാന് തൊഴില് വകുപ്പ് ഉത്തരവിറക്കിയിട്ടില്ല. സര്ക്കാര് തീരുമാനമെടുക്കുന്നതനുസരിച്ച് ഔദ്യോഗികമായി പത്രക്കുറിപ്പ് പുറപ്പെടുവിക്കാറുണ്ടെന്ന് എംപ്ലോയ്‌മെന്റ് ഡയറക്ടര് വ്യക്തമാക്കി.
സംസ്ഥാനസര്ക്കാരിന്റെ പ്രവര്ത്തനങ്ങളെയും പൊതുജനജീവിതത്തെയും ദോഷകരമായി ബാധിക്കുന്ന സമൂഹമാധ്യമങ്ങളിലെ സംശയാസ്പദമായ സന്ദേശങ്ങള്, ചിത്രങ്ങള് തുടങ്ങിയവ 9496003234 എന്ന വാട്‌സ്ആപ് നമ്പരില് നിങ്ങള്ക്കു ശ്രദ്ധയില്പ്പെടുത്താം.

പരിശോധനയ്ക്കായി കൈമാറുന്നവയുടെ ശരിയായ വിവരം അറിയാന്

https://www.facebook.com/iprdfactcheckkerala
എന്ന ഫെയ്‌സ്ബുക്ക് പേജ് സന്ദര്ശിക്കൂ.
ഇന്ഫര്മേഷന് – പബ്ലിക് റിലേഷന്സ് വകുപ്പ്
കേരള സര്ക്കാര്
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മൂന്ന് ദിവസം ഇടിഞ്ഞ സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്

കഴിഞ്ഞ മൂന്ന് ദിവസം സ്വര്‍ണവില ഇടിയുന്നതാണ് ദൃശ്യമായത്.

Published

on

മൂന്ന് ദിവസമായി ഇടിഞ്ഞ സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്. പവന് 600 രൂപ വര്‍ധിച്ച് 72,160 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. കഴിഞ്ഞ ദിവസം 71,560 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 75 രൂപ വര്‍ധിച്ച് 9020 രൂപയായി.

കഴിഞ്ഞ മൂന്ന് ദിവസം സ്വര്‍ണവില ഇടിയുന്നതാണ് ദൃശ്യമായത്. 1480 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരുന്നത്. ശനിയാഴ്ച 1200 രൂപയും തിങ്കളാഴ്ച 200 രൂപയും ചൊവ്വാഴ്ച 80 രൂപയുമാണ് കുറഞ്ഞത്.

ജൂണ്‍ ആദ്യം 71,360 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണവില. തുടര്‍ന്ന് ജൂണ്‍ അഞ്ചിന് മാസത്തെ ഉയര്‍ന്ന വിലയായ 73,040ലെത്തിയിരുന്നു.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

ഓഹരി വിപണിയുടെ മുന്നേറ്റം, ആര്‍ബിഐ നയം, ആഗോള വിപണിയിലെ മാറ്റങ്ങള്‍ അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

Continue Reading

kerala

നാദാപുരത്ത് സഹോദരങ്ങളെ ആക്രമിച്ച സംഭവം; ഒളിവില്‍പോയ പ്രതിക്കായി അന്വേഷണം

കോഴിക്കോട് നാദാപുരത്ത് സഹോദരങ്ങളെ വെട്ടി പരുക്കേല്‍പ്പിച്ച പ്രതി ചുറക്കുനി ബഷീറിനായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്.

Published

on

കോഴിക്കോട് നാദാപുരത്ത് സഹോദരങ്ങളെ വെട്ടി പരുക്കേല്‍പ്പിച്ച പ്രതി ചുറക്കുനി ബഷീറിനായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. അലമാരയില്‍ സൂക്ഷിച്ച വാള്‍ ഉപയോഗിച്ചാണ് പ്രതി സഹോദരങ്ങളെ ആക്രമിച്ചത്. സമൂഹ മാധ്യമത്തില്‍ പ്രതി നടത്തിയ മോശം പരാമര്‍ശത്തെ കുറിച്ച് ചോദ്യം ചെയ്തതോടെയാണ് സഹോദരങ്ങളെ വെട്ടിപ്പരുക്കേല്‍പ്പിച്ചത്.

ഇന്നലെ രാത്രിയാണ് സഹോദരങ്ങളായ ഊരം വീട്ടില്‍ നാസര്‍, സലീം എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഒളിവില്‍പ്പോയ പ്രതിക്കായി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് കേസെടുത്തു.

Continue Reading

kerala

ഷഹബാസ് വധക്കേസ്; പ്രതികളുടെ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും

കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളാണ് കേസില്‍ ഉള്ളത്.

Published

on

താമരശ്ശേരിയിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷഹബാസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളാണ് കേസില്‍ ഉള്ളത്. ക്രിമിനല്‍ സ്വഭാവമുള്ള കുട്ടികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് ഷഹബാസിന്റെ പിതാവ് കോടതിയില്‍ ഉന്നയിച്ചിരുന്നു. കുട്ടികള്‍ ഗൗരവകരമായ കുറ്റകൃത്യം ചെയ്തതായി കോടതിയും നിരീക്ഷിച്ചിരുന്നു.

എന്നാല്‍ കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിക്കാനു തുടര്‍പഠനത്തിനും കോടതി അവസരമൊരുക്കുകയായിരുന്നു.

ഫെബ്രുവരി 28നാണ് ട്യൂഷന്‍ സെന്ററിലെ കലാപരിപാടിക്കിടെയുണ്ടായ നിസാര തര്‍ക്കം സംഘര്‍ഷത്തിലേക്കെത്തിയത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഷഹബാസിനെ ഈ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദിച്ച് കൊലപെടുത്തുകയായിരുന്നു.

ജസ്റ്റിസ് കുര്യന്റെ ബെഞ്ചാണ് ജാമ്യ ഹര്‍ജിയില്‍ വിധി പറയുന്നത്.

Continue Reading

Trending