Connect with us

Culture

പെണ്‍കുട്ടികളെ അടിമയാക്കി പീഡിപ്പിച്ച വ്യാജ പൂജാരി പിടിയില്‍

Published

on

തൃക്കാക്കര: ഫ്‌ളാറ്റില്‍ അഭ്യസ്ത വിദ്യാരായ പെണ്‍കുട്ടികളെ വശീകരിച്ചു അടിമകളാക്കിയശേഷം പൂജയുടെയും ജോലിയുടെയും മറ്റു പേരില്‍ പണം തട്ടിച്ചും ലൈംഗികമായി ഉപയോഗിച്ചും കഴിഞ്ഞിരുന്നയാളെ ഇന്‍ഫോപാര്‍ക്ക് പോലീസ് അറസ്റ്റു ചെയ്തു. തൃശ്ശൂര്‍ എങ്ങണ്ടിയൂര്‍ എം.എ. ആശുപത്രിക്ക് സമീപം താമസിക്കുന്ന കല്ലുങ്കല്‍ വീട്ടില്‍ കണ്ണന്‍ എന്നു വിളിക്കുന്ന ഉണ്ണികൃഷ്ണ (30) നാണ് പിടിയിലായത്. ഇന്‍ഫോപാര്‍ക്കിന് സമീപമുള്ള സ്വകാര്യ ഫ്‌ളാറ്റ് വാടകക്കെടുത്തു പെണ്‍കുട്ടികളോടൊപ്പം ഇയാള്‍ താമസിച്ചു വരുകയായിരുന്നു. ഇന്‍ഫോപാര്‍ക്കില്‍ ജോലിക്കായി പോയിരുന്ന സഹോദരിയെയും കൂട്ടുകാരികളായ രണ്ടുപേരെയും കാണാനില്ലെന്നു പറഞ്ഞു കോട്ടയം സ്വദേശിനിയുടെ പരാതിയെ തുടര്‍ന്നാണ് കേസ്സെടുത്ത് അന്വേഷണം നടത്തിയത്. കഴിഞ്ഞ ദിവസം രാത്രി 12.30 ഓടെയാണ് പെണ്‍കുട്ടികളോടൊപ്പം ഫ്‌ളാറ്റില്‍ കഴിഞ്ഞിരുന്ന ഇയാളെ അറസ്റ്റു ചെയ്തത്. ഇയാള്‍ പൂജാരിയാണെന്ന് പെണ്‍കുട്ടികളെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പ്ലാസ്ടു മാത്രം യോഗ്യതയുള്ള ഇയാള്‍ അമേരിക്കയില്‍ നിന്നും ന്യൂറോ സര്‍ജറിയില്‍ ബിരുദം നേടിയ ഡോക്ടറാണെന്നു പറഞ്ഞാണു ഫ്‌ളാറ്റ് വാടകക്കെടുത്തത്. ഇയാള്‍ തന്നെ ഇന്റര്‍വ്യു നടത്തി എം.ബി.എ. ബി.ടെക് മറ്റു ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള പെണ്‍കുട്ടികളെ കാക്കനാട് വ്യവസായമേഖലക്കു സമീപം പുതിയ കമ്പനി തുടങ്ങാനെന്ന വ്യാജേന ഈ ഫ്‌ളാറ്റില്‍ എത്തിച്ചു താമസിപ്പിച്ചിരിക്കുകയായിരുന്നു. വിവിധ സ്ഥലങ്ങളില്‍ നിന്നും ഇയാള്‍ പെണ്‍കുട്ടികളെ ഇന്റര്‍വ്യു നടത്തി എടുത്തിരുന്നു. ഫ്‌ളാറ്റില്‍ നിത്യ സന്ദര്‍ശകനായിരുന്ന ഇയാള്‍ തനിക്ക് ദിവ്യതം ഉണ്ടെന്നും കല്‍ക്കിയുടെ അവതരാമാണ് താനെന്നു പറഞ്ഞു പെണ്‍കുട്ടികളെ വിശ്വസിപ്പിച്ചിരുന്നു. കൂടാതെ ഇതില്‍ നിന്ന് ഒരു പെണ്‍കുട്ടിയെ പത്താം ക്ലാസ് മാത്രമുള്ള ഇയാളുടെ പരിചയക്കാരനെ കൊണ്ടു വിവാഹം നടത്തി. ഈ പെണ്‍കുട്ടിയുടെ സഹോദരനെയും ഭാര്യയെയും ഈ ഫ്‌ളാറ്റില്‍ തന്നെ വരുത്തി താമസിപ്പിക്കുകയും ചെയ്തു. അതിനിടെ സഹോദരന്റെ ഭാര്യയോടു തനിക്ക് വിധവ യോഗമുണ്ടെന്നും ഭര്‍ത്താവിന് അപകീര്‍ത്തി വരുമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു അതിനു വേണ്ടി ഒരു പൂജ ചെയ്യണമെന്നും പറഞ്ഞു അതിന് വന്‍തുക ആവശ്യപ്പെടുകയും ചെയ്തു. തുക കൈപ്പറ്റിയശേഷം കഴിഞ്ഞ ഫെബ്രുവരി 28ന് ഹോമത്തിനായി എല്ലാ ഒരുക്കങ്ങളും നടത്തി ഓരോരുത്തരായി കുളിമുറിയില്‍ എത്തിക്കുകയും ചെയ്തു. അതിനു ശേഷം വിധവ യോഗം ഉണ്ടെന്നു പറഞ്ഞ പെണ്‍കുട്ടിയെ കുളിമുറിയില്‍വച്ച് ലൈംഗികമായി പീഡിപ്പിച്ചു. പെണ്‍കുട്ടികളുടെ ഈ പരാതിയിന്മേലാണ്ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്.
ഇയാളുടെ സ്വദേശമായ തൃശ്ശൂരില്‍ ഒരു ഭാര്യ നിലനില്‍ക്കെ ഇടുക്കിയില്‍ നിന്നുള്ള ഒരു യുവതിയെ ഇയാള്‍ ഭാര്യയാക്കുകയും ഇവരെ കാക്കനാട്ടെ ഒരു ഫ്‌ളാറ്റില്‍ താമസിപ്പിച്ചു വരുകയുമായിരുന്നു. ഫ്‌ളാറ്റ് ബിസിനസ്സാണ് തനിക്കെന്ന പറഞ്ഞു ഈ ഭാര്യയെ വിശ്വസിപ്പിച്ചു. ഇടുക്കി സ്വദേശിനിയുടെ പരാതിയിന്മേല്‍ ഇയാള്‍ക്കെതിരെ മാറ്റൊരു കേസ്സുകൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. ഇയാള്‍ വശീകരിച്ച പെണ്‍കുട്ടികളെ കൊണ്ടു പലകാര്യങ്ങള്‍ പറയിപ്പിച്ചും ഭീഷണിപ്പെടുത്തിയും സ്വര്‍ണ്ണപണയം വച്ചും വന്‍ തുക കൈപ്പറ്റി. ഈ തുക ഉപയോഗിച്ചു പെണ്‍കുട്ടികളോടൊപ്പം വേളാങ്കണ്ണി, രാമേശ്വരം മുതലായ സ്ഥലങ്ങളില്‍ ഇയാള്‍ ഉല്ലാസയാത്ര നടത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പണമായി പെണ്‍കുട്ടികളില്‍ നിന്നും 1.75 ലക്ഷം രൂപ കൈപ്പറ്റിയിണ്ടെന്നാണ് പൊലീസ് പറയുന്നത്.
ഇയാളെ അറസ്റ്റു ചെയ്ത ഫ്‌ളാറ്റില്‍ നിന്നും ഒരു ഡെമ്മി പിസ്റ്റല്‍, ഇരുതല മൂര്‍ച്ചയുള്ള ആധുനിക കത്തി, നെഞ്ചക്ക്, ലാപ് ടോപ്പ്, വിവിധ കമ്പനികളുടെ മൊബൈല്‍ ഫോണ്‍, റെഡിമെയ്ഡ് ഹോമകുണ്ടം ഉള്‍പ്പെടെ അനേകം പൂജ സാധനങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പേരാമംഗലം, വാടനപ്പള്ളി എന്നി പൊലീസ് സ്‌റ്റേഷനുകളില്‍ വീസ തട്ടിപ്പ് ഉള്‍പ്പെടെ ഇയാള്‍ക്കെതിരെ രണ്ടു കേസുകള്‍ നിലവിലുണ്ട്. ഇയാള്‍ കൂടെ താമസിപ്പിച്ചിരിക്കുന്ന പെണ്‍കുട്ടി മാത്രമാണ് പരാതി നല്‍കിയിട്ടുള്ളതെന്നും മറ്റുള്ളവര്‍ക്കൊന്നും പരാതികള്‍ ഇല്ലെന്നും പൊലീസ് പറഞ്ഞു. അവര്‍ സാധരണ മാനസികാവസ്ഥയില്‍ അല്ലെന്നും കൗണ്‍സിലിങ് ചികിത്സ കൊണ്ടു മാത്രമേ അവരെ നോര്‍മല്‍ അവസ്ഥയിലേക്കു എത്തിക്കാന്‍ കഴിയുവെന്നും പൊലീസ് പറയുന്നു.
തൃക്കാക്കര അസി. കമ്മീഷണര്‍ എം. ബെനോയ് ഇന്‍ഫോപാര്‍ക്ക് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ. രാധമണി, സബ് ഇന്‍സ്‌പെക്ടര്‍ തൃദീപ് ചന്ദ്രന്‍, വനിത എസ്.ഐ. ട്രീസ തുടങ്ങിയവരും മറ്റു പോലീസുകാരം ചേര്‍ന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂട്ട് പ്രതിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെണ്‍കുട്ടികളുടെ മാതാപിതാക്കളെ വിളിച്ചുവരുത്തി അവര്‍ക്കൊപ്പം പറഞ്ഞുവിട്ടു.

Art

ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Published

on

ആരാധകരെ ആവേശത്തിലാഴ്ത്താൻ വേടൻ വീണ്ടുമെത്തുന്നു. ഇത്തവണ തെരുവിന്റെ മോൻ എന്ന ഗാനത്തിന്റെ മ്യൂസിക്ക് വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. വേടന്റെ തന്നെ ഏറെ ജനപ്രിയമായ ‘കരയല്ലേ നെഞ്ചേ കരയല്ലേ, ഇന്നു വീണ മുറിവ് നാളെ അറിവല്ലേ…’ എന്ന ഗാനമാണ് സംവിധായകൻ ജാഫർ അലിയും സൈന മ്യൂസിക്ക് ഇന്റിയുടെ ബാനറിൽ ആഷിഖ് ബാവയും ചേർന്ന് ഇപ്പോൾ മ്യൂസിക് വീഡിയോയായി ഇറക്കിയിരിക്കുന്നത്.
വേടന്റെ മറ്റ് ഗാനങ്ങളെപ്പോലെത്തന്നെ ഏറെ ആരാധകരുള്ള ഗാനമാണ് ‘തെരുവിന്റെ മോൻ’. റാപ്പ് സംഗീതാസ്വാധകരുടെ പ്ലേലിസ്റ്റിൽ ഉള്ള ഗാനമാണിത്. അതിനാണ് ഇപ്പോൾ ദൃശ്യഭാഷ്യം വന്നിരിക്കുന്നത്. നേരത്തെ പുറത്തിറക്കിയ ഇതിന്റെ ടീസറിന് ഊഷ്മളമായ പ്രതികരണമായിരുന്നു ആരാധകരിൽ നിന്നും ലഭിച്ചത് എന്ന് അണിയറപ്രവർത്തകർ. ‘തെരുവിന്റെ മോന്റെ’ മ്യൂസിക്ക് പ്രൊഡ്യൂസർ ഋഷിയാണ്. വേടന്റേയും ഋഷിയുടേയും കൂടെ ഒരു നായയും പാട്ടിൽ കഥാപാത്രമായി വരുന്നുണ്ട്.
ഹൃധ്വിക്ക് ശശികുമാർ ആണ് ഛായാഗ്രഹണം. എഡിറ്റർ- കശ്യപ് ഭാസ്ക്കർ. മലയാളത്തിൽ ഈയിടെയായി ഉയർന്നു വരുന്ന സ്വതന്ത്ര സംഗീത മുന്നേറ്റത്തിന് പ്രധാന വേദി നൽകിവരുന്ന പ്ലാറ്റ്ഫോം ആണ് സൈന മ്യൂസിക് ഇൻഡി. അതിലൂടെയാണ് നേരത്തെ വേടന്റെ തന്നെ ‘ഉറങ്ങട്ടെ’ എന്ന ജനപ്രിയ ഗാനവും പുറത്തിറക്കിയിരുന്നത്.
Continue Reading

Film

ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..

പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

Published

on

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.

രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.

അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.

Continue Reading

Film

മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന്‍ ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി

വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും

Published

on

കൊച്ചി: മാനേജറെ മർദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി. എറണാകുളം അഡിഷണൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തീർപ്പാക്കിയത്. സ്റ്റേഷൻ ജാമ്യത്തിൽ വിടാവുന്ന കുറ്റങ്ങളാണ് എഫ്ഐആർ ൽ ഉള്ളതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
പരാതിക്കാരൻ ഉണ്ണി മുകുന്ദൻ്റെ മാനേജർ ആയിരുന്നുവെന്ന് പ്രോസിക്യൂഷൻ ഹാജരാക്കിയ കേസ് ഡയറിയിൽ പറയുന്നു. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് നടനെതിരെ ഉള്ളത് എന്ന് രേഖപ്പെടുത്തിയാണ് കോടതിയുടെ നടപടി. അതിനിടെ വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും.
അതേസമയം, സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപെട്ട് ഉണ്ണി മുകുന്ദൻ ഡിജിപിക്കും എഡിജിപിക്കും പരാതി നൽകി. സിനിമയിലെ തന്റെ വളർച്ചയിൽ അസൂയപ്പെടുന്ന ചിലർ വിപിനെ ഉപയോഗിച്ച് ഗൂഢാലോചന നടത്തുന്നെന്നാണ് ഉണ്ണി പരാതിയിൽ പറയുന്നത്.
Continue Reading

Trending