Connect with us

kerala

വ്യാജ സര്‍ട്ടിഫിക്കറ്റ്; വിദ്യയെ നീലേശ്വരം പൊലീസ് കസ്റ്റഡിയില്‍ വാങ്ങും

വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ തൃക്കരിപ്പൂര്‍ സ്വദേശിനി കെ. വിദ്യയെ നീലേശ്വരം പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.

Published

on

കാസര്‍കോട്: വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ തൃക്കരിപ്പൂര്‍ സ്വദേശിനി കെ. വിദ്യയെ നീലേശ്വരം പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. കരിന്തളം ഗവ. കോളജില്‍ അധ്യാപികയായി ജോലി ലഭിക്കാന്‍ വ്യാജ രേഖ ഹാജരാക്കിയ കേസിലും വിദ്യ പ്രതിയാണ്. ഈ കേസില്‍ വിദ്യയെ ചോദ്യം ചെയ്യലും തെളിവെടുപ്പും അറസ്റ്റും അടക്കമുള്ള നടപടികളിലേക്ക് കടക്കണമെങ്കില്‍ നീലേശ്വരം പൊലീസിന് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങണം.

കോഴിക്കോട് പേരാമ്പ്ര ആവള കുട്ടോത്തുള്ള കൂട്ടുകാരിയുടെ വീട്ടില്‍ നിന്ന് ഇന്നലെയാണ് വിദ്യയെ അഗളി പൊലീസ് കസ്റ്റഡിയിലെടുത്തത്. വിദ്യയുടെ അറസ്റ്റു രേഖപ്പെടുത്തിയതോടെ ഇന്നുതന്നെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് അഗളി പൊലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പിന് കൊണ്ടുപോകും. വിദ്യയെ കസ്റ്റഡിയില്‍ കിട്ടാന്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് നീലേശ്വരം ഇന്‍സ്‌പെക്ടര്‍ കെ. പ്രേംസദന്‍ പറഞ്ഞു.

പ്രൊഡക്ഷന്‍ വാറണ്ട് പ്രകാരം വിദ്യയെ കോടതിയില്‍ ഹാജരാക്കി അറസ്റ്റു രേഖപ്പെടുത്തുന്നതിനുള്ള നടപടി ക്രമങ്ങളിലേക്കാണ് നീലേശ്വരം പൊലീസ് കടക്കുന്നത്. കസ്റ്റഡിയില്‍ ലഭിച്ചാലുടന്‍ വിദ്യയെ കരിന്തളം ഗവ. കോളജിലും പ്രതിയുടെ തൃക്കരിപ്പൂരിലെ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തും. കരിന്തളം ഗവ. കോളജില്‍ വ്യാജരേഖ ഹാജരാക്കിയതിന് നീലേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് വിദ്യ കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. അറസ്റ്റിലായതോടെ ഈ ജാമ്യാപേക്ഷ അപ്രസക്തമായി.

വിദ്യക്കെതിരെ നീലേശ്വരം പൊലീസ് 465, 468, 471, 420 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയത്. 420 വകുപ്പ് പ്രകാരം വിശ്വാസവഞ്ചനക്ക് ഏഴു വര്‍ഷം വരെയുള്ള തടവാണ് ലഭിക്കുക. മറ്റു വകുപ്പുകളില്‍ രണ്ടു വര്‍ഷം, മൂന്നു വര്‍ഷം എന്നിങ്ങനെയാണ് ശിക്ഷ. 420 ഒഴികെയുള്ള വകുപ്പുകള്‍ക്ക് കോടതിക്ക് ജാമ്യം അനുവദിക്കാവുന്നതാണ്. 420 വകുപ്പ് പ്രകാരം ജാമ്യം നിഷേധിക്കാമെങ്കിലും കുറ്റം സ്ഥാപിക്കാനായില്ലെങ്കില്‍ സുപ്രീം കോടതി റൂളിങ്ങ് പ്രകാരം ജാമ്യം അനുവദിക്കാം.

kerala

ബലി പെരുന്നാള്‍; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വരുന്ന പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.

Published

on

ബലി പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചി. കേന്ദ്രീയ വിദ്യാലയങ്ങളും പ്രൊഫഷണല്‍ കോളജും ഉള്‍പ്പടെയാണ് അവധി പ്രഖ്യാപിച്ചത്.

നേരത്തെ, വെള്ളിയാഴ്ചയിലെ അവധി റദ്ദാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെ വിവിധ ഭാഗങ്ങളില്‍ നിന്ന് വ്യാപക പ്രതിഷേധമുയര്‍ന്നു. ഇതോടെയാണ് നാളെയും അവധി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Continue Reading

kerala

കാന്‍സര്‍ ബാധിതയെ കട്ടിലില്‍ കെട്ടിയിട്ട് പണം കവര്‍ന്നു

വായില്‍ തുണി തിരുകി കട്ടിലില്‍ കെട്ടിയിട്ട ശേഷം ചികിത്സയ്ക്കായി കരുതിയ 16,000 രൂപ കവര്‍ച്ച നടത്തുകയായിരുന്നു.

Published

on

ഇടുക്കിയില്‍ കാന്‍സര്‍ ബാധിതയെ കട്ടിലില്‍ കെട്ടിയിട്ട് കവര്‍ച്ച നടത്തിയതായി പരാതി. കീമോതെറാപ്പിക്ക് ശേഷം വിശ്രമത്തിലായിരുന്ന അടിമാലി സ്വദേശി കളരിക്കല്‍ ഉഷയ്ക്ക് നേരെയാണ് അക്രമം. വായില്‍ തുണി തിരുകി കട്ടിലില്‍ കെട്ടിയിട്ട ശേഷം ചികിത്സയ്ക്കായി കരുതിയ 16,000 രൂപ കവര്‍ച്ച നടത്തുകയായിരുന്നു.

ഇന്ന് രാവിലെ ഏഴ് മണിയോടെ അടിമാലി വിവേകാനന്ദ നഗറിലാണ് സംഭവം. ഉഷയും ഭര്‍ത്താവും മകളുമാണ് കവര്‍ച്ച നടന്ന വീട്ടില്‍ താമസിച്ചിരുന്നത്. സംഭവ ദിവസം ഉഷയുടെ മകളും ഭര്‍ത്താവും വീട്ടിലുണ്ടായിരുന്നില്ല. ഉഷയെ കട്ടിലില്‍ കെട്ടിയിട്ട ശേഷം വായില്‍ തുണി തിരുകുകയായിരുന്നു. പിന്നാലെ പേഴ്‌സിലുണ്ടായിരുന്ന ചികിത്സയ്ക്കായി സമാഹരിച്ച പണമുള്‍പ്പടെയുള്ള 16,000 രൂപ കവര്‍ച്ച നടത്തി. അയല്‍ക്കാരെത്തിയാണ് ഉഷയെ കട്ടിലില്‍ നിന്ന് കെട്ടഴിച്ച് വിട്ടത്.

പിന്നാലെ പൊലീസിനെ വിവരം അറിയിച്ചു. സംഭവം നടന്ന വിവേകാന്ദ നഗറില്‍ മോഷണം പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. മോഷണം നടത്തിയത് അടുത്തറിയാവുന്ന ആളാണെന്ന സംശയത്തിലാണ് പൊലീസ്.

Continue Reading

kerala

കൂരിയാട് ദേശീയപാതയിലെ തകര്‍ച്ച; കാരണം മണ്ണിന്റെ ദൃഢതക്കുറവുമൂലമെന്ന് ഇടക്കാല റിപ്പോര്‍ട്ട്

പഴിചാരല്‍ അല്ല പരിഹാരമാണ് വേണ്ടതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചു.

Published

on

മലപ്പുറം കൂരിയാട് ദേശീയപാതയുടെ തകര്‍ന്ന് വീണത് മണ്ണിന്റെ ദൃഢതക്കുറവുമൂലമെന്ന് ദേശീയപാത അതോറിറ്റിയുടെ ഇടക്കാല റിപ്പോര്‍ട്ട്. കരാറുകാര്‍ക്കും പ്രോജക്ട് കണ്‍സള്‍ട്ടന്‍സിയ്ക്കും ഗുരുതര വീഴ്ച സംഭവിച്ചെന്നും ദേശീയപാത അതോറിറ്റി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ പറയുന്നു. പഴിചാരല്‍ അല്ല പരിഹാരമാണ് വേണ്ടതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചു.

ദൃഢത കുറവുള്ള മണ്ണ് ഉപയോഗിച്ച് റോഡിന്റെ അടിസ്ഥാന നിര്‍മ്മാണം നടത്തിയതും, റോഡിന് സമീപം വെള്ളം കെട്ടിക്കിടുന്നതും കൂരിയാട് ദേശീയപാതയുടെ തകര്‍ച്ചക്ക് കാരണമായെന്നാണ് ഐഐടി വിദഗ്ധരുടെ കണ്ടെത്തല്‍. പ്രദേശത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.

അതേസമയം, പരിഹാരമാര്‍ഗ്ഗങ്ങള്‍ അടങ്ങിയ സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. വീഴ്ച വരുത്തിയവര്‍ക്കെതിരെ അച്ചടക്കനടപടിക്ക് പുറമേ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.

Continue Reading

Trending