Connect with us

Culture

കൊടിഞ്ഞി ഫൈസല്‍ വധം: ഒരു വര്‍ഷത്തോടടുക്കുമ്പോഴും കുറ്റപത്രം കടലാസില്‍ തന്നെ, കേസില്‍ സര്‍ക്കാറിന് സംഘ്പരിവാര്‍ നയം

Published

on

യു.എ റസാഖ്

തിരൂരങ്ങാടി: മതം മാറിയതിന്റെ പേരില്‍ കൊടിഞ്ഞി പുല്ലാണി അനില്‍ കുമാര്‍ എന്ന ഫൈസലിനെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയിട്ട് വര്‍ഷത്തോടടുക്കുമ്പോഴും കുറ്റപത്രമെന്നത് കടലാസിലൊതുങ്ങുന്നു. കേസില്‍ െ്രെകംബ്രാഞ്ച് അന്വേഷണം പാതിവഴിയില്‍ നിലച്ചിട്ട് മാസങ്ങള്‍ പിന്നിട്ടു. സാമുദായിക സ്പര്‍ദ്ദയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ കൊലപാതകത്തില്‍ സര്‍ക്കാര്‍ പ്രതികള്‍ക്ക് സഹായകമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് തുടക്കം മുതലുള്ള ആക്ഷേപമാണ്. അത് സാധൂകരിക്കുന്ന തരത്തിലാണ് സര്‍ക്കാറിന്റെ ഒരോ പ്രവര്‍ത്തനവും. ഏറ്റവും അവസാനം കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടികളെല്ലാം പൂര്‍ത്തിയായ വേളയില്‍ അന്വേഷണ സംഘത്തലവനെ മാറ്റുകയും പകരം ആളെ നിയമിക്കാതിരിക്കുകയും ചെയ്തത് ഉദാഹരമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

കൊല്ലപ്പെടുന്നതിന്റെ മാസങ്ങള്‍ക്ക് മുമ്പ് ഗള്‍ഫില്‍ വെച്ചാണ് ഫൈസല്‍ ഇസ്‌ലാം മതം സ്വീകരിക്കുന്നത്. നാട്ടിലെത്തിയ അന്ന് തന്നെ ഫൈസലിന്റെ ഭാര്യ ജസ്‌നയും മൂന്ന് മക്കളും ഇസ്‌ലാം മതത്തിലേക്ക് വന്നു. തുടര്‍ന്ന് മറ്റു ബന്ധുക്കള്‍ കൂടി ഫൈസലിന്റെ മാര്‍ഗ്ഗം സ്വീകരിക്കുമെന്ന ആശങ്കയില്‍ ഫൈസലിന്റെ സഹോദരി ഭര്‍ത്താവ് വിനോദ് ആര്‍.എസ്.എസ് നേതാക്കളോട് കാര്യങ്ങള്‍ ധരിപ്പിക്കുകയും 2016 നവംബര്‍ 19ന് പലര്‍ച്ചെ കൊടിഞ്ഞി ഫാറൂഖ് നഗറില്‍ വെച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഗള്‍ഫിലേക്ക് മടങ്ങുന്നതിന്റെ തലേദിവസമായിരുന്നു സംഭവം.

തിരുവനന്തപുരം സ്വദേശികളായ ഭാര്യപിതാവിനെയും ബന്ധുക്കളെയും താനൂര്‍ റയില്‍വെ സ്‌റ്റേഷനില്‍ നിന്നും കൂട്ടുന്നതിന് വേണ്ടി തന്റെ ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന ഫൈസലിനെ ബൈക്കില്‍ പിന്തുടര്‍ന്ന നാല് പേരാണ് കൊലപ്പെടുത്തിയത്. തുടക്കത്തില്‍ രണ്ട് മാസം പോലീസും പിന്നീട് െ്രെകംബ്രാഞ്ചും അന്വേഷിച്ച കേസില്‍ ആര്‍.എസ്.എസ് നേതാക്കളടക്കം പതിനാറ് പേരാണ് പിടിയിലായിരുന്നത്. പതിനൊന്ന് പേരെ മലപ്പുറം ഡി.വൈ.എസ്.പി പി പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘവും അഞ്ച് പേരെ െ്രെകംബ്രാഞ്ച് സംഘവുമാണ് പിടികൂടിയത്. എന്നാല്‍ എല്ലാവര്‍ക്കും ജില്ലാ കോടതിയില്‍ നിന്ന് തന്നെ ജാമ്യം ലഭിച്ചു. ഇത്തരം പ്രമാദമായ കേസുകളില്‍ ജില്ലാ കോടതിയില്‍ നിന്നും ജാമ്യം ലഭിക്കുന്നത് ഇത് ആദ്യമാണ്. എന്നാല്‍ ഇവര്‍ക്ക് ജാമ്യം അനുവദിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ പോലും സര്‍ക്കാര്‍ തെയ്യാറായില്ല. അതോടൊപ്പം ഫൈസലിന്റെ മാതാവ് പി.കെ അബ്ദുറബ്ബ് മുഖേന സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറെ ആവശ്യപ്പെട്ട് നല്‍കിയ കത്തില്‍ വളരെ വൈകിയാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. കൂടാതെ കുടുംബത്തിനുള്ള ധനസഹായവും ഭാര്യക്ക് ജോലിയും നല്‍കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത് മൂന്ന് പിഞ്ചുകുഞ്ഞുങ്ങളടങ്ങുന്ന കുടുംബത്തോട് സര്‍ക്കാര്‍ ചെയ്ത അനീതിയുമായി.

അവസാനം ഫൈസലിനെ വധിക്കുന്നതിന് ഗൂഢാലോചന നടത്തിയതിന് പോലീസിന് വ്യക്തമായ തെളിവ് ലഭിച്ച മൂന്ന് ആര്‍.എസ്.എസ് കേന്ദ്രങ്ങള്‍ക്കെതിരെയും മുഖ്യപ്രതികളെ അടക്കം രണ്ട് മാസത്തിലതികം ഒളിവില്‍ കഴിയാന്‍ സഹായിച്ചവര്‍ക്കെതിരെയും നടപടി എടുക്കാനാകില്ലെന്ന് പറഞ്ഞ് അന്വേഷണവും പാതിവഴിയില്‍ നിര്‍ത്തി. ഫൈസലിനെ വധിക്കുന്നതിന് യോഗം ചേര്‍ന്ന മേലേപുറം വിദ്യാനികേതന്‍ സ്‌കൂള്‍, ഈ കൊലപാതകത്തിന്റെ നിയമന്ത്രണ ബിന്ദു തിരൂരിലെ ആര്‍.എസ്.എസ് കേന്ദ്രം സംഘ് മന്ദിര്‍, കൊലയാളി സംഘം സഞ്ചരിച്ച ബൈക്ക് ഒളിപ്പിച്ച യൂണിവേഴ്‌സിറ്റിയിലെ സ്ഥാപനം എന്നിവക്കെതിരെ ഒന്നും നടപടി ഉണ്ടായില്ല.

മാത്രവുമല്ല കേസിലെ മുഖ്യസൂത്രധാരനും ആര്‍.എസ്.എസ് നേതാവുമായ മഠത്തില്‍ നാരായണന്‍, ബി.ജെ.പി നേതാവ് കോട്ടശ്ശേരി ജയകുമാര്‍, കൊലയാളി സംഘത്തിലെ ഈയിടെ കൊല്ലപ്പെട്ട ബിബിന്‍ എന്നിവരെ രണ്ട് മാസത്തിലതികം ഒളിവില്‍ താമസിക്കാന്‍ സഹായിച്ചവര്‍ക്കെതിരെയുള്ള നടപടിയും കടലാസിലൊതുങ്ങി. എന്നാല്‍ ഇതിലെ പ്രതിയുടെതുള്‍പ്പെടെയുള്ള കേസുകളില്‍പെട്ട സ്ഥാപനങ്ങള്‍ക്കും പ്രതികളെ സഹായിച്ചവര്‍ക്കുമെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നത് ഇടത് സര്‍ക്കാറിന്റെ ഇരട്ട നയം വ്യക്തമാക്കുന്നതാണ്. ഫൈസല്‍ വധക്കേസ് ഒന്നാം വര്‍ഷത്തോടടക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ വഞ്ചനാപരമായ നിലപാട് തിരുത്തി അന്വേഷണം പൂര്‍ത്തിയാക്കുകയും കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതിനും നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Film

‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്

Published

on

ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിലെത്തുന്ന ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലറി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. ചിത്രം മേയ് 23 ന് തിയറ്ററില്‍ എത്തുമെന്ന് സ്ഥിരീകരിച്ച് നിര്‍മാതാക്കള്‍.

ചിത്രത്തിന്റെ റിലീസ് പലതവണ വ്യക്തമല്ലാത്ത കാരണങ്ങളാല്‍ വൈകിയിരുന്നു. അടുത്തിടെ അനശ്വരയും ചിത്രത്തിന്റെ സംവിധായകന്‍ ദീപു കരുണാകരനും തമ്മില്‍ ചെറിയ തര്‍ക്കവും ഉണ്ടായിരുന്നു. എന്നാല്‍, പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടെന്നാണ് വിവരം.

രാഹുല്‍ മാധവ്, സോഹന്‍ സീനുലാല്‍, ബിജു പപ്പന്‍, ദീപു കരുണാകരന്‍, ദയാന ഹമീദ് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹൈലൈന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ ആണ് മിസ്റ്റര്‍ & മിസിസ് ബാച്ചിലര്‍ നിര്‍മിക്കുന്നത്. തിരക്കഥ എഴുതിയത് അര്‍ജുന്‍ ടി. സത്യനാണ്. പി. എസ്. ജയഹരിയാണ് ചിത്രത്തിന്റെ ശബ്ദട്രാക്കും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.

Continue Reading

Film

ആഗോള തലത്തിൽ വമ്പൻ റിലീസിനൊരുങ്ങി ടോവിനോ ചിത്രം ‘നരിവേട്ട’; വിതരണം ചെയ്യാൻ വമ്പൻ ബാനറുകൾ

മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്.

Published

on

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാൻ ഇന്ത്യൻ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴിൽ എ ജി എസ് എൻ്റർടൈൻമെൻ്റ്  വിതരണം ചെയ്യുന്ന ചിത്രം തെലുങ്കിൽ  വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ഹിന്ദിയിൽ വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദർശനത്തിന് എത്തിക്കുമ്പോൾ, കന്നഡയിൽ എത്തിക്കുന്നത് ബാംഗ്ലൂർ കുമാർ ഫിലിംസ് ആണ്. ഐക്കൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ഫാർസ് ഫിലിംസ് ഗൾഫിൽ വിതരണം ചെയ്യുന്ന ചിത്രത്തിൻ്റെ, റെസ്റ്റ് ഓഫ് ദ് വേൾഡ് വിതരണം ബർക്ക്ഷെയർ ആണ്.

വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും ടോവിനോ തോമസിൻ്റെ ഗംഭീരമായ പ്രകടനമാണ് ചിത്രത്തിൽ ഉള്ളതെന്നുമാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലർ കാണിച്ചു തരുന്നത്. കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ പറയുന്നുണ്ട്.  ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവർത്തകർ. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

ഛായാഗ്രഹണം – വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌ – ബാവ, കോസ്റ്യൂം ഡിസൈൻ – അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ്‌ ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്,  മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.

Continue Reading

kerala

പുലിപല്ലിലെ കേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും

Published

on

തിരുവനന്തപുരം: റാപ്പര്‍ വേടന്റെ അറസ്റ്റ് വിവാദങ്ങള്‍ക്ക് പിന്നാലെ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും. റേഞ്ച് ഓഫീസര്‍ ആര്‍.അതീഷിനെ ടെക്‌നിക്കല്‍ അസിസ്റ്റ് പദവിയിലേക്കാണ് മാറിയത്. കേസില്‍ ഉദ്യോസ്ഥര്‍ തെറ്റായ നിലപാട് സ്വീകരിച്ചതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു. റേഞ്ചിലെ മറ്റ് ചുമതലകള്‍ അതീഷിന് മന്ത്രി വിലക്കിയിട്ടുണ്ട്. തുടര്‍ന്നാണ് എറണാക്കുളത്ത് ഡിഎഫ്ഒ ഓഫീസിലെത്തി ടെക്‌നിക്കല്‍ പദവി ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഈ നടപടി ഫീല്‍ഡ് ഡ്യൂട്ടിയില്‍ നിന്ന് പൂര്‍മായും മാറ്റി നിര്‍ത്തുന്നു. റാപ്പര്‍ വേടനെ വനംവകുപ്പ് പുലിപ്പല്ല് കേസില്‍ അറസ്റ്റ് ചെയ്തത് കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുത്ത് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ്. പ്രതിയുടെ ശ്രീലങ്കന്‍ ബന്ധം ഉള്‍പ്പെടെ സ്ഥിരീകരിക്കാത്ത പ്രസ്താവനകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത് വലിയ വിവാദം ആയിരുന്നു. ഇതിനെതിരെ വേടനും പ്രതികരിച്ചിരുന്നു.

Continue Reading

Trending