india
ഉത്തര്‍പ്രദേശിലെ പരാജയം, പരസ്പരം പഴിചാരി നേതാക്കള്‍; ബി.ജെ.പിയില്‍ ചേരിപ്പോര്
പാര്‍ട്ടിയുടെ അമിത ആത്മവിശ്വാസം കാരണമാണ് ഉത്തര്‍പ്രദേശില്‍ പരാജയം നേരിട്ടതെന്ന് യു.പി ധനകാര്യ മന്ത്രിയും 9 തവണ എം.എല്‍.എയുമായ സുരേഷ് ഖന്ന വിമര്‍ശിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ നേരിട്ട തിരിച്ചടിയില്‍ പരസ്പരം പഴിചാരി ബി.ജെ.പി നേതാക്കള്‍. തങ്ങളുടെ തോല്‍വിയെക്കുറിച്ച് ബി.ജെ.പി എം.പിമാരായ സാധവി നിരഞ്ജനും രവീന്ദര്‍ കുശ്വാഹയും മാധ്യമങ്ങളോട് സംസാരിച്ചു. എന്നാല്‍ പാര്‍ട്ടിയുടെ അമിത ആത്മവിശ്വാസം കാരണമാണ് ഉത്തര്‍പ്രദേശില്‍ പരാജയം നേരിട്ടതെന്ന് യു.പി ധനകാര്യ മന്ത്രിയും 9 തവണ എം.എല്‍.എയുമായ സുരേഷ് ഖന്ന വിമര്‍ശിച്ചു.
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഉത്തര്‍പ്രദേശിലെ 80 ലോക്സഭാ സീറ്റുകളിലെ 62 സീറ്റുകളിലും വിജയിച്ചിരുന്നു. എന്നാല്‍ ഇത്തവണ അത് 33 ആയി ചുരുങ്ങി. ഫൈസാബാദ്, അമേഠി, സുല്‍ത്താന്‍പൂര്‍, അംബേദ്കര്‍ നഗര്‍, ബാരാബങ്കി തുടങ്ങിയ അയോധ്യയിലെ മണ്ഡലങ്ങളിലൊക്കെയും ബി.ജെ.പിക്ക് പരാജയം നേരിടേണ്ടി വന്നിരുന്നു. രാം മന്ദിര്‍ നില്ക്കുന്ന ഫൈസാബാദ് അടക്കം പരാജയപ്പെട്ടത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് നല്‍കിയത്.
അധികാരത്തില്‍ വന്നാല്‍ ഭരണഘടനയില്‍ മാറ്റം വരുത്തുമെന്ന് ഫൈസാബാദിലെ സ്ഥാനാര്‍ത്ഥിയായ ലല്ലു സിങ് പറഞ്ഞിരുന്നു. ആ പരാമര്‍ശനത്തിന് നിരവധി വിമര്‍ശങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ ഉയര്‍ന്നിരുന്നു. അദ്ദേഹത്തിന്റെ ഈ പരാമര്‍ശമാണ് വോട്ട് ചെയ്യുന്നതില്‍ നിന്നും ജനങ്ങളെ പിന്തിരിപ്പിച്ചതെന്നാണ് എം.പിമാര്‍ പറയുന്നത്.
‘ലല്ലു സിങ്ങിനുണ്ടായ പരാമര്‍ശം എസ്.സി, എസ്.ടി ഒ.ബി.സി വിഭാഗങ്ങള്‍ക്കിടയില്‍ വിമര്‍ശനമുയര്‍ത്തി. അതുകൊണ്ട് തന്നെ ആ വിഭാഗം ബി.ജെ.പിക്ക് വോട്ട് ചെയ്തില്ല. ഭരണഘടന മാറ്റുമെന്ന് പറഞ്ഞത് അത്തരം വോട്ടുകള്‍ ഏകീകരിപ്പിച്ചു. ആ വോട്ടുകളാണ് ഇന്ത്യ സഖ്യത്തിലേക്ക് പോയത്. അദ്ദേഹത്തിന്റെ പരാമര്‍ശം കാരണം വലിയ നഷ്ടമാണ് പാര്‍ട്ടിക്ക് ഉണ്ടായത്,’ ബി.ജെപി നേതാവായ അഭിഷേക് മിശ്ര പറഞ്ഞു.
ബി.ജെ.പി അയോധ്യയില്‍ തോല്‍വി നേരിട്ടതിന് കാരണങ്ങള്‍ പലതുണ്ടെന്ന് ഹിന്ദു ധര്‍മ സേന നേതാവ് സന്തോഷ് ദുബേ പറഞ്ഞു.ഓരോ വര്‍ഷവും രണ്ട് കോടി ജനങ്ങള്‍ ജോലി നല്‍കുമെന്ന ബി.ജെ.പിയുടെ വാഗ്ദാനം വെറും വാഗ്ദാനമായി മാറിയതും പാര്‍ട്ടിക്ക് തിരിച്ചടിയായെന്ന് അദ്ദേഹം വിമര്‍ശിച്ചു. തൊഴിലില്ലായ്മ വന്‍ തോതില്‍ വര്‍ധിച്ചെന്നും ഇത് സാധാരണക്കാരെയും കര്‍ഷകരെയും ബി.ജെ.പിക്കെതിരെ തിരിച്ചെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം സ്ഥാനാര്‍ത്ഥിയുടെ മോശം പരാമര്‍ശവും തോല്‍വിയിലേക്ക് നയിച്ചെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്മൃതി ഇറാനിയുടെ തോല്‍വിക്കെതിരേ ബി.ജെ.പിയുടെ അമേഠി യൂണിറ്റ് പ്രസിഡന്റ് രംഗത്ത് വന്നിട്ടുണ്ട്. അമേഠിയിലെ തൊഴിലില്ലായ്മയും പണപ്പെരുപ്പവും അവയോടുള്ള സ്മൃതിയുടെ അലംഭാവവും ജനങ്ങളെ അസംതൃപ്തരാക്കിയെന്നും അതേ തുടര്‍ന്നാണ് അവര്‍ക്ക് പരാജയം നേരിടേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.
ഫത്തേപുരിയില് തോല്‍വി നേരിട്ട സാധവിക്കെതിരെയും ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ഫത്തേപുരിയിലെ തന്റെ തോല്‍വിയിലൂടെ നരേന്ദ്ര മോദിയുടെ മുന്നേറ്റമാണ് ഇല്ലാതാക്കിയതെന്നും സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ളവര്‍ തന്നെയാണ് തന്നെ തോല്‍പ്പിച്ചതെന്നും അവര്‍ക്കെതിരെ രംഗത്തെത്തുമെന്നും സാധവി പറഞ്ഞു.
സാധവിയുടെ പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഫത്തേപൂരിലെ മുന്‍ എം.എല്‍.എ രൂക്ഷമായി പ്രതികരിച്ചു. തങ്ങള്‍ക്ക് 4.5 ലക്ഷം വോട്ടുകള്‍ ലഭിച്ചത് സാധവി കാരണമല്ലെന്നും അത് അണികളുടെ പ്രവര്‍ത്തനഫലമായാണെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം മറ്റുള്ളവരെ പഴിക്കുന്ന സാധവി സ്വയം ആത്മ പരിശോധനനടത്തണമെന്നും അദ്ദേഹം പറഞ്ഞു.
രാജസ്ഥാനിലെ സേലംപൂരില് തോറ്റ ബി.ജെ.പി സ്ഥാനാര്‍ഥി രവീന്ദര്‍ കുശ്വാഹ പറഞ്ഞത് പല ബി.ജെ.പി അണികളും തനിക്ക് വേണ്ടി വോട്ട് ചെയ്യാനെത്തിയില്ലെന്നായിരുന്നു. ഇതിനെതിരെയും പാര്‍ട്ടിയില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.
india
ഓപറേഷന് സിന്ദൂര്‍; വര്‍ഗീയപരാമര്‍ശം നടത്തിയ നിയമവിദ്യാര്‍ഥി അറസ്റ്റില്‍
ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യംവെച്ച് അസഭ്യം നിറഞ്ഞതും വിദ്വേഷമുണ്ടാക്കുന്നതുമായ പരാമര്‍ശമാണ് ശര്‍മിഷ്ത സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതെന്ന് പൊലീസ് പറഞ്ഞു.

ഓപറേഷന് സിന്ദൂറുമായി ബന്ധപ്പെട്ട് വര്‍ഗീയവും വിദ്വേഷമുണ്ടാക്കുന്നതുമായ പരാമര്‍ശം നടത്തിയതിന് നിയമവിദ്യാര്‍ഥി അറസ്റ്റില്‍. പുണെ സ്വദേശിയായ ശര്‍മിഷ്ത പനോളിയെയാണ് (22) വെള്ളിയാഴ്ച രാത്രി ഗുരുഗ്രാമില്‍ നിന്ന് കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്തത്. ആലിപൂര്‍ കോടതിയില്‍ ഹാജരാക്കിയ ശര്‍മിഷ്തയെ ജൂണ്‍ 13 വരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യംവെച്ച് അസഭ്യം നിറഞ്ഞതും വിദ്വേഷമുണ്ടാക്കുന്നതുമായ പരാമര്‍ശമാണ് ശര്‍മിഷ്ത സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതെന്ന് പൊലീസ് പറഞ്ഞു. വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നാണ് കൊല്‍ക്കത്ത പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.
സംഭവത്തിന് പിന്നാലെ യുവതിയും കുടുംബവും ഒളിവിലായിരുന്നു. കോടതി വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ശര്‍മിഷ്തയെ ഗുരുഗ്രാമില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
പരാമര്‍ശങ്ങള്‍ വിവാദമായതിന് പിന്നാലെ ശര്‍മിഷ്ത വിഡിയോ ഡിലീറ്റ് ചെയ്യുകയും മാപ്പ് പറയുകയും ചെയ്തിരുന്നു. ‘ഞാന്‍ നിരുപാധികം ക്ഷമ ചോദിക്കുന്നു. പറഞ്ഞ കാര്യങ്ങള്‍ എന്റെ വ്യക്തിപരമായ വികാരങ്ങളാണ്, ആരെയും വേദനിപ്പിക്കാന്‍ ഞാന്‍ മനഃപൂര്‍വ്വം ആഗ്രഹിച്ചിട്ടില്ല. ആര്‍ക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ ഞാന്‍ ഖേദിക്കുന്നു. എന്നെ മനസ്സിലാക്കുമെന്നും സഹകരണമുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. ഇനി മുതല്‍, എന്റെപോസ്റ്റുകളില്‍ ഞാന്‍ ജാഗ്രത പാലിക്കും. എന്റെ ക്ഷമാപണം സ്വീകരിക്കണമെന്ന് വീണ്ടും അഭ്യര്‍ഥിക്കുന്നു’ -ശര്‍മിഷ്ത പോസ്റ്റില്‍ പറഞ്ഞു.
india
രാജ്യത്ത് കോവിഡ് കേസുകള്‍ 3000 കടന്നു; ഏറ്റവും കൂടുതല്‍ കേരളത്തില്‍
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് എട്ടു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്ത് കോവിഡ് കേസുകള്‍ 3000 കടന്നു. വിവിധ സംസ്ഥാനങ്ങളിലായി 3395 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് എട്ടു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും, സാഹചര്യങ്ങളും വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപെട്ടു.
കേരളത്തിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 1336 കേസുകള്‍. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രാലയം റിപ്പോര്‍ട്ട് തേടി. ജൂണ്‍ രണ്ടിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ആണ് നിര്‍ദ്ദേശം.
india
ഓപറേഷന് സിന്ദൂറിനിടെ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ നഷ്ടമായി; വെളിപ്പെടുത്തി സൈനിക മേധാവി അനില്‍ ചൗഹാന്
അന്തര്‍ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അനില്‍ ചൗഹാന്റെ പ്രതികരണം.

ഓപറേഷന് സിന്ദൂറിനിടെ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ നഷ്ടമായെന്ന് വെളിപ്പെടുത്തി സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്. ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പാകിസ്താന് വെടിവെച്ചിട്ടുവെന്ന് സേന മേധാവി പറഞ്ഞു. അന്തര്‍ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അനില്‍ ചൗഹാന്റെ പ്രതികരണം. എന്നാല്‍ ആറ് വിമാനങ്ങള്‍ തകര്‍ത്തുവെന്ന പാകിസ്താന് പ്രചാരണം തെറ്റാണെന്നും അനില്‍ ചൗഹാന് വ്യക്തമാക്കി.
ഓപറേഷന് സിന്ദൂറിന് ശേഷം ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പാകിസ്താന് വെടിവെച്ചിട്ടോ എന്ന ചോദ്യങ്ങല്‍ ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍, അതിന് കൃത്യമായ മറുപടി കേന്ദ്രസര്‍ക്കാരോ സേനയോ നല്‍കിയിരുന്നില്ല. അതിനിടെയാണ് സിംഗപ്പൂരില്‍വെച്ച് അന്തര്‍ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന് ഈ ചോദ്യത്തിന് ഉത്തരം നല്‍കിയത്.
” യുദ്ധവിമാനം വീണതിനെക്കുറിച്ചല്ല, എന്തുകൊണ്ട് തകര്‍ന്നുവെന്നതാണ് പ്രധാനം, തന്ത്രപരമായ തെറ്റുകള്‍ മനസ്സിലാക്കാനും അതിനുചിതമായ പരിഹാരം കണ്ട് തിരുത്താനും ഞങ്ങള്‍ക്ക് സാധിച്ചു”- അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ-പാക് സംഘര്‍ഷത്തിന് ശേഷം ഇത് ആദ്യമായാണ് സേനക്കുണ്ടായ നഷ്ടത്തെക്കുറിച്ച് സംയുക്ത സൈനിക മേധാവി വെളിപ്പെടുത്തുന്നത്.
-
kerala1 day ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
kerala3 days ago
സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍
-
GULF1 day ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
Video Stories3 days ago
രാജ്യത്തെ പിടിച്ചുലച്ച പഹല്‍ഗാം ആക്രമണത്തിന് ഒരു മാസം; ഭീകരകയ്ക്കെതിരായ ഇന്ത്യയുടെ വിട്ട്വീഴ്ച്ചയില്ലാ പോരാട്ടം തുടരുന്നു
-
GULF2 days ago
ജീവിത നിലവാരത്തിലും സുരക്ഷയിലും സന്തോഷത്തിലും അബുദാബി മുമ്പില്‍
-
Cricket2 days ago
കിങ്സിനെ തകര്‍ത്തു; ഐപിഎല്‍ ഫൈനലില്‍ ആര്‍സിബി
-
kerala3 days ago
വീട്ടുമുറ്റത്ത് നിന്ന് കുട്ടിക്ക് ഭക്ഷണം നല്‍കുന്നതിനിടെ പാമ്പ് കടിയേറ്റ് യുവതി മരിച്ചു
-
india3 days ago
ഊട്ടി-ഗൂഡല്ലൂര്‍ പാതയില്‍ ഗതാഗത നിയന്ത്രണം; ബസുകള്‍ക്കും പ്രാദേശിക വാഹനങ്ങള്‍ക്കും മാത്രം അനുമതി