Connect with us

india

ഫട്നാവിസിൻ്റെ ഭാര്യ റീൽസുണ്ടാക്കുന്ന തിരക്കിലാണ്; വിമർശനവുമായി കനയ്യ കുമാർ

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നാ​ഗ്പൂരിൽ പ്രചാരണ റാലിയിൽ പങ്കെടുക്കവെയാണ് അദ്ദേഹത്തിൻ്റെ പരാമർശം.

Published

on

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിൻ്റെ ഭാര്യക്കെതിരെ കോൺ​ഗ്രസ് നേതാവ് കനയ്യ കുമാർ. ഫട്നാവിസിൻ്റെ ഭാര്യ ഇൻസ്റ്റ​ഗ്രാം റീൽസ് ഉണ്ടാക്കുമ്പോൾ മതം സംരക്ഷിക്കാൻ ജനങ്ങൾ എന്തിനാണ് മുന്നിട്ടിറ​ങ്ങുന്നതെന്ന് കനയ്യ കുമാർ ചോദിച്ചു. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നാ​ഗ്പൂരിൽ പ്രചാരണ റാലിയിൽ പങ്കെടുക്കവെയാണ് അദ്ദേഹത്തിൻ്റെ പരാമർശം. അ​ഹങ്കാരികളായ രാഷ്ട്രീയക്കാരെ അവരുടെ സ്ഥലത്ത് നിർത്തണമെന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു.

നാ​ഗ്പൂർ സൗത്ത് വെസ്റ്റ് മണ്ഡലത്തിൽ നിന്നു മത്സരിക്കുന്ന ഫട്നാവിസിനെ ലക്ഷ്യം വെച്ചുള്ളതായിരുന്നു കനയ്യയുടെ പ്രസ്താവന. കോൺഗ്രസിൻ്റെ പ്രഫുല്ല ഗുദാധേയാണ് അദ്ദേഹത്തിൻ്റെ എതിർ സ്ഥാനാർഥി. പേര് പറയാതെ പരോക്ഷമായായിരുന്നു കനയ്യ ഫട്നാവിസിൻ്റെ ഭാര്യ അമൃത ഫട്നാവിസിനെ ലക്ഷ്യം വെച്ചത്. ശാസ്ത്രീയ സം​ഗീതം വശമുള്ള അമൃത സമൂഹമാധ്യമങ്ങളിൽ സജീവമാണ്.

‘ഇതൊരു ധർമയുദ്ധമാണെങ്കിൽ മതങ്ങളെ സംരക്ഷിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന നേതാക്കളോട് ഒരു കാര്യം ചോദിക്കാനുണ്ട്. അവരുടെ സ്വന്തം മക്കളെ ഈ ധർമയുദ്ധത്തിന്റെ ഭാഗമാക്കാൻ തയാറാണോ. നേതാക്കളുടെ മക്കൾ വിദേശത്ത് പഠിക്കുമ്പോൾ പൊതുജനം മതം സംരക്ഷിക്കണമെന്ന് പറയുന്നത് എങ്ങനെ പ്രായോഗികമാകും. ഉപമുഖ്യമന്ത്രിയുടെ ഭാര്യ ഇൻസ്റ്റാഗ്രാം റീലുകൾ ഉണ്ടാക്കുമ്പോൾ മതത്തെ സംരക്ഷിക്കാൻ പൊതുജനങ്ങൾക്ക് എത്രത്തോളം ഉത്തരവാദിത്തമുണ്ട് ?’- അദ്ദേഹം ചോദിച്ചു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെയും കനയ്യ വിമർശനം ഉന്നയിച്ചു. ‘മതം സംരക്ഷിക്കാൻ അമിത് ഷായുടെ മകൻ ജയ് ഷാ കൂടെയുണ്ടാകുമോ? ജയ് ഷാ ഐപിഎൽ ടീം രൂപീകരിക്കുകയാണ്. ഡ്രീം ഇലവനിൽ ടീം ഉണ്ടാക്കാനാണ് നമ്മളോട് പറയുന്നത്. അവർ, ക്രിക്കറ്റ് താരം ആകുന്ന സ്വപ്നം കാണാൻ പറയുന്നു. എന്നാൽ നമ്മൾ ചൂതാട്ടക്കാരായി മാറുകയാണ്.’- അദ്ദേഹം കൂട്ടിച്ചേർത്തു.

കനയ്യയുടെ പരാമർശത്തിനെതിരെ ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല രം​ഗത്തെത്തി. ഫട്നാവിസിൻ്റെ ഭാര്യക്കെതിരായ പരാമർശം എല്ലാ മറാത്തി സ്ത്രീകളേയും അപമാനിക്കുന്നതിനു തുല്യമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പാർലമെന്റ് ആക്രമണക്കേസിലെ പ്രതിയായിരുന്ന അഫ്സൽ ഗുരുവിന്റെ അനുയായിയാണ് കനയ്യയെന്നും പൂനവാല വിമർശിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

യു.പി പൊലീസിന്റെ കാലില്‍ പിടിച്ച് കരഞ്ഞു പക്ഷെ സഹായിച്ചില്ല: കുംഭമേളയില്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍

ബീഹാർ, പശ്ചിമ ബംഗാൾ, കർണാടക എന്നിവയുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വന്ന ആളുകളാണ് ആശുപത്രിയിൽ കൂടുതലും.

Published

on

കുംഭ മേളയിൽ ജനുവരി 29 ന് ഉണ്ടായ ദുരന്തത്തില്‍ പൊലീസ് തങ്ങളെ സഹായിക്കാൻ ശ്രമിക്കില്ലെന്ന് അപകടത്തിൽ നിന്നും രക്ഷപ്പെട്ടവർ. കുംഭമേളയിൽ നിന്ന് 7 കിലോമീറ്റർ അകലെയുള്ള സർക്കാർ നിയന്ത്രണത്തിലുള്ള സ്വരൂപ് റാണി നെഹ്‌റു ആശുപത്രിയിലെ വാർഡുകൾ ജനുവരി 29 ന് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട ഇരകളാൽ നിറഞ്ഞിരിക്കുകയാണ്.

ബീഹാർ, പശ്ചിമ ബംഗാൾ, കർണാടക എന്നിവയുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വന്ന ആളുകളാണ് ആശുപത്രിയിൽ കൂടുതലും. തങ്ങൾ ഇപ്പോഴും ജീവനോടെയുണ്ടെന്നത് അത്ഭുതമാണെന്ന് അവർ പറയുന്നു. കുറഞ്ഞത് 30 പേർക്കെങ്കിലും അപകടത്തിൽ ജീവൻ നഷ്ടമായിരുന്നു. 60 ലധികം പേർക്ക് പരിക്കേറ്റു.

ത്രിവേണി സംഗമത്തിൽ അപകടം ഉണ്ടായി മണിക്കൂറുകൾക്ക് ശേഷം മൂന്ന് കിലോമീറ്റർ അകലെയുള്ള ജുസിയിൽ രണ്ടാമത്തെ അപകടം ഉണ്ടായതായി ദൃക്‌സാക്ഷികൾ പറഞ്ഞതായി ദി പ്രിന്റ് റിപ്പോർട്ട് ചെയ്തു.

ജുസിയിലെ സംഭവം പുലർച്ചെ 5.30 ഓടെയാണ് നടന്നതെന്ന് അവർ പറഞ്ഞു. ത്രിവേണി സംഗമത്തിൽ നടന്നത് പുലർച്ചെ ഒന്നിനും രണ്ടിനും ഇടയിലാണ്. രണ്ടാമത്തെ അപകടം ഉണ്ടായതിന്റെ റിപ്പോർട്ടുകൾ പരിശോധിച്ചുവരികയാണെന്ന് മഹാ കുംഭ് ഡി.ഐ.ജി വൈഭവ് കൃഷ്ണ വെള്ളിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.

പശ്ചിമ ബംഗാളിലെ ജൽപായ്ഗുരിയിൽ നിന്ന് പ്രായമായ അമ്മയടക്കം മറ്റ് നാല് കുടുംബാംഗങ്ങൾക്കൊപ്പം കുംഭ മേളക്കെത്തിയ 32 കാരനായ രഞ്ജൻ മണ്ഡൽ തന്റെ അമ്മക്ക് അപകടം ഉണ്ടായതായി പറഞ്ഞു. ‘ജനുവരി 29 ന് രാവിലെ 12 മണിക്ക് ശേഷം ഞങ്ങൾ സംഗമത്തിൽ മുങ്ങാൻ പോവുകയായിരുന്നു. പെട്ടെന്ന്, എൻ്റെ അമ്മ സഹായത്തിനായി നിലവിളിക്കുന്നത് ഞാൻ കേട്ടു.

’അമ്മ ഒരു ബാഗിൽ തട്ടി നിലത്ത് വീണുപോയിരുന്നു. ഏഴോ എട്ടോ ആളുകൾ അമ്മയെ ചവിട്ടിമെതിക്കുന്നത് ഞാൻ കണ്ടു. എൻ്റെ അമ്മ മരിച്ചുവെന്ന് ഞാൻ കരുതി. ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല . ഞങ്ങൾ സമീപത്തുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ കാലിൽ തൊട്ട് അപേക്ഷിച്ചു. പക്ഷെ ആരും സഹായിച്ചില്ല,’ അദ്ദേഹം പറഞ്ഞു.

വാരണാസിയിൽ നിന്നുള്ള ഒരാളാണ് മണ്ഡലിൻ്റെ അമ്മയെ സഹായിച്ചത്. അദ്ദേഹം അവരെ എടുത്ത് അടുത്തുള്ള ബസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെയാകട്ടെ രാവിലെ ആറ് മണി വരെ ആംബുലൻസിനായി കുടുംബം കാത്തിരിക്കേണ്ടി വന്നു.

തിക്കിലും തിരക്കിലും പെട്ട 35 കാരനായ രാം പ്രസാദ് എന്ന ചെറുപ്പക്കാരന്റെയും അവസ്ഥ മറ്റൊന്നുമായിരുന്നില്ല. ‘രണ്ടോ മൂന്നോ സ്ത്രീകൾ എൻ്റെ മുന്നിൽ മരിക്കുന്നത് ഞാൻ കണ്ടു. എൻ്റെ അമ്മ ചവിട്ടേറ്റ് വീണു. ശ്വാസം കിട്ടാതെ അമ്മ പിടയുന്നതും ഞാൻ കണ്ടു,’രാംപ്രസാദ് പറഞ്ഞു.

അപകടത്തിൽപ്പെട്ട എല്ലാവർക്കും പറയാനുള്ളത് കൃത്യമായ മാനേജ്മെന്റിന്റെ അഭാവത്തെക്കുറിച്ചാണ്. അപകടത്തിൽപ്പെട്ട ആളുകളെ സഹായിക്കാൻ പൊലീസ് ശ്രമിച്ചില്ലെന്നും അവർ പറയുന്നു.

‘പൊലീസിന്റെ പ്രവർത്തനം വളരെ മോശമായിരുന്നു,’ കൊൽക്കത്തയിൽ നിന്നുള്ള 36കാരൻ, പറഞ്ഞു. തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ് അദ്ദേഹത്തിൻ്റെ അമ്മായിയമ്മ മരണപ്പെട്ടിരുന്നു. ‘ഞാൻ പൊലീസിനോട് സഹായത്തിനായി അഭ്യർത്ഥിച്ചു, പക്ഷേ അവർ സഹായിച്ചില്ല,’ അദ്ദേഹം പറഞ്ഞു.

Continue Reading

india

ഗോത്രവകുപ്പ് ഉന്നതകുല ജാതര്‍ കൈകാര്യം ചെയ്യട്ടെ, എങ്കിലേ പുരോഗതിയുണ്ടാകൂ; വംശീയ പരാമര്‍ശവുമായി സുരേഷ് ഗോപി

ഡൽഹിയിൽ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുമ്പോഴാണ് സുരേഷ് ഗോപിയുടെ വിവാദ പരാമർശം.

Published

on

ഉന്നതകുല ജാതർ ആദിവാസി വിഭാഗത്തിന്റെ വകുപ്പ് ചുമതലയിൽ വരണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എങ്കിൽ അവരുടെ കാര്യത്തിൽ ഉന്നതി ഉണ്ടാകും. ഗോത്രവിഭാഗങ്ങളുടെ കാര്യം ബ്രാഹ്മണനോ നായിഡുവോ നോക്കട്ടെ.

അത്തരം ജനാധിപത്യ മാറ്റങ്ങൾ ഉണ്ടാകണം. മുന്നാക്ക വിഭാഗക്കാരുടെ ചുമതലയിൽ ഗോത്രവിഭാഗക്കാരും വരണം. ഒരു ട്രൈബൽ മന്ത്രിയാകണമെന്നാണ് തന്റെ ആഗ്രഹമെന്നും സുരേഷ് ഗോപി പറഞ്ഞു.

ഡൽഹിയിൽ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുമ്പോഴാണ് സുരേഷ് ഗോപിയുടെ വിവാദ പരാമർശം. ആദിവാസി വകുപ്പ് വേണമെന്ന് തനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. പലതവണ പ്രധാനമന്ത്രിയോട് ഈ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.

കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിനെ ന്യായീകരിച്ചും കേന്ദ്ര മന്ത്രി സുരേഷ് ഗോപി പ്രതികരിച്ചിരുന്നു. കേരളം നിലവിളിക്കുകയല്ല, കിട്ടുന്ന ഫണ്ട് കൃത്യമായി ചെലവഴിക്കുകയാണ് വേണ്ടതെന്ന് സുരേഷ് ഗോപി പറഞ്ഞു. ചുമ്മാ പുലമ്പൽ നടത്തിയാൽ പോരെന്നും സുരേഷ് ഗോപി പ്രതികരിച്ചു

Continue Reading

india

സ്വപ്ന ബജറ്റെന്ന് പ്രധാനമന്ത്രി; വെടിയുണ്ടമുറിവിനുള്ള വെറും ബാന്‍ഡ് എയ്‌ഡെന്ന് രാഹുല്‍ ഗാന്ധി

140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങളുടെ ബജറ്റെന്നാണ് പ്രധാനമന്ത്രി അതിനെ വിശേഷിപ്പിച്ചത്.

Published

on

ഇന്ത്യയുടെ വികസനയാത്രയ്ക്ക് ശക്തി പകരുന്നതാണ് 2025-26 സാമ്പത്തികവര്‍ഷത്തേക്കുള്ള കേന്ദ്രബജറ്റെന്ന് നരേന്ദ്രമോദി. 140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങളുടെ ബജറ്റെന്നാണ് പ്രധാനമന്ത്രി അതിനെ വിശേഷിപ്പിച്ചത്. എന്നാല്‍ വെടിയുണ്ടയേറ്റുണ്ടായ മുറിവുകള്‍ക്കുള്ള വെറും ബാന്‍ഡ് എയ്ഡ് പ്ലാസ്റ്ററാണ് ബജറ്റെന്ന് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.

അതേസമയം കേന്ദ്രസര്‍ക്കാര്‍ ആശയങ്ങളുടെ കാര്യത്തില്‍ പാപ്പരത്തം നേരിടുകയാണെന്നും ആഗോളതലത്തിലെ അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ രാജ്യത്തെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കുന്നതിന് മാതൃകാപരമായ മാറ്റം ആവശ്യമാണെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

യഥാര്‍ഥ വേതനത്തിലെ മുരടിപ്പ്, ഉപഭോഗത്തിലെ ഉത്തേജനത്തിന്റെ അഭാവം, സ്വകാര്യനിക്ഷേപത്തിലെ മന്ദഗതി, സങ്കീര്‍ണമായ ജി.എസ്.ടി. സമ്പ്രദായം തുടങ്ങിയവയാണ് രാജ്യത്തെ സമ്പദ്‌വ്യവസ്ഥ അനുഭവിക്കുന്ന രോഗങ്ങളെന്ന് കോണ്‍ഗ്രസ് പറഞ്ഞു. അവയ്ക്ക് ബജറ്റില്‍ പരിഹാരമൊന്നും കാണുന്നില്ലെന്നും ആരോപിച്ചു.

Continue Reading

Trending