Connect with us

News

ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി ‘ഡിലീറ്റ് ഫേസ്ബുക്ക്’ ഹാഷ്ടാഗ്; കാര്യം പിടികിട്ടാതെ ഉപയോക്താക്കള്‍

ഫേസ്ബുക്കിലൂടെ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഫാസിസത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും ഫേസ്ബുക്ക് ഫാസിസ്റ്റ് സര്‍ക്കാരുകളുടെ ആയുധമായി മാത്രം മാറുകയാണെന്നും ചില ട്വീറ്റുകളില്‍ പറയുന്നു

Published

on

ഡിലീറ്റ് ഫേസ്ബുക്ക് # deletefacebook എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗാവുന്നു. നിരവധി പേരാണ് വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചും വിമര്‍ശിച്ചും ട്രോളിയും ഈ ഹാഷ്ടാഗ് റീട്വീറ്റ് ചെയ്ത് രംഗത്തുവന്നിരിക്കുന്നത്.

ഫേസ്ബുക്കിലൂടെ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഫാസിസത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും ഫേസ്ബുക്ക് ഫാസിസ്റ്റ് സര്‍ക്കാരുകളുടെ ആയുധമായി മാത്രം മാറുകയാണെന്നും ചില ട്വീറ്റുകളില്‍ പറയുന്നു.

അതേസമയം ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യാനുള്ള ആവശ്യം ഉയര്‍ന്നതിന് പിന്നിലെ യഥാര്‍ത്ഥ കാരണമെന്താണെന്ന് ഇതുവരെയും മനസ്സിലായിട്ടില്ലെന്നാണ് ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്. ഫേസ്ബുക്കിനെതിരെയുള്ള ക്യാമ്പയിന്‍ ഇപ്പോള്‍ ശക്തമാകുന്നത് എന്തിനാണെന്ന് അറിയാതെ തലപുകഞ്ഞു പോയവരുടെ ട്രോളുകളും വരുന്നുണ്ട്.

ഫേസ്ബുക്കിനെതിരെയുള്ള ക്യാമ്പയിന്‍ ആരംഭിച്ചത് ട്വിറ്റര്‍ സ്ഥാപകനായ ജാക്ക് ഡോര്‍സിയാണെന്നും ഇപ്പോള്‍ സംഭവം ട്രെന്‍ഡിംഗാവുന്നത് കണ്ട് അദ്ദേഹം ചിരിച്ച് ആഘോഷിക്കുകയാണെന്നും ചിലര്‍ ട്രോളുകളില്‍ പറയുന്നു.

ഡിലീറ്റ് ഫേസ്ബുക്ക് ട്രെന്‍ഡിംഗാവുന്നതിനെ തുടര്‍ന്ന് വന്ന ട്രോളുകളില്‍ ഏറ്റവും ഹിറ്റായിരിക്കുന്നത് ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്നവര്‍ തന്നെ ഇന്‍സ്റ്റഗ്രാമും വാട്‌സ്ആപ്പും ഉപയോഗിക്കുന്നതിനെ കുറിച്ചുള്ളതാണ്. ഫേസ്ബുക്കിന്റെ തന്നെ ഉടമസ്ഥതയിലാണ് ഇന്‍സ്റ്റഗ്രാമും വാട്‌സ്ആപ്പും. അതുകൊണ്ട് ഫേസ്ബുക്ക് മാത്രം ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്നത് പ്രഹസനം മാത്രമാണെന്നും ഈ ട്രോളുകള്‍ ചൂണ്ടിക്കാണിക്കുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൈയ്യില്‍ കര്‍പ്പൂരം കത്തിച്ചും മുട്ടിലിഴഞ്ഞും സമരം ശക്തമാക്കി വനിതാ സി പി ഒ ഉദ്യോഗാര്‍ഥികള്‍

റാങ്ക് ലിസ്റ്റ് അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പ്രതിഷേധം കടുപ്പിക്കുന്നത്

Published

on

സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ശക്തമാക്കി വനിതാ സിവില്‍ പൊലീസ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട സി പി ഒ ഉദ്യോഗാര്‍ഥികള്‍. നിരാഹാര സമരം ഏഴാം ദിവസം പിന്നിടുമ്പോള്‍ കൈയ്യില്‍ കര്‍പ്പൂരം കത്തിച്ചുകൊണ്ടായിരുന്നു ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം.

റാങ്ക് ലിസ്റ്റ് അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പ്രതിഷേധം കടുപ്പിക്കുന്നത്. നേരത്തെ സെക്രട്ടറിയേറ്റിനു മുന്നില്‍ മുട്ടിലിഴഞ്ഞ് നടത്തിയ സമരത്തിനിടയിലും ചിലര്‍ തലകറങ്ങി വീണിരുന്നു

19നാണ് വനിതാ സി പി ഒ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നത്. പരമാവധി നിയമനം നടത്തുക, നിയമനം വേഗത്തിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉദ്യോഗാര്‍ഥികള്‍ സമരം ചെയ്യുന്നത്. പല ജില്ലകളില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ നടത്തുന്ന രാപ്പകല്‍ സമരം 12 ദിവസം പിന്നിട്ടു. നിലവില്‍ 964 പേര്‍ ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റില്‍ 235 നിയമനം മാത്രമാണ് ആകെ നടപ്പിലാക്കിയിട്ടുള്ളത്.

Continue Reading

kerala

കാസര്‍കോട്ട് യുവതിയെ കടയ്ക്കുള്ളില്‍ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു; പ്രതി പിടിയില്‍

50 ശതമാനത്തിലേറെ പൊള്ളലേറ്റ യുവതിയെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി

Published

on

കാസര്‍കോട്ട് യുവതിയെ കടയ്ക്കുള്ളില്‍ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. മുന്നാട് മണ്ണടുക്കത്ത് പലചരക്കുകട നടത്തുന്ന രമിതക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. 50 ശതമാനത്തിലേറെ പൊള്ളലേറ്റ യുവതിയെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെയായിരുന്നു ആക്രമണം. സംഭവത്തില്‍ തമിഴ്‌നാട് സ്വദേശിയായ രാമാമൃതം എന്നയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മദ്യലഹരിയിലായിരുന്നു ആക്രമണം.

രമിതയുടെ കടയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഫര്‍ണീച്ചര്‍ കട നടത്തിപ്പുകാരനായ രാമാമൃതം മദ്യപിച്ച് കടയില്‍ വന്ന് പ്രശ്‌നമുണ്ടാക്കുന്നത് രമിത, കെട്ടിട ഉടമസ്ഥനോട് പരാതി പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് രാമാമൃതത്തോട് കടമുറി ഒഴിയാന്‍ കെട്ടിട ഉടമ ആവശ്യപ്പെട്ടതിലെ വിരോധമാണ് ആക്രമണത്തിന് കാരണമായത്.

Continue Reading

kerala

വഖഫ് ഭേദഗതി നിയമം; ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് വിജ്ഞാപനം പുറപ്പെടുവിച്ച് കേന്ദ്രം

വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികളില്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്തിരുന്നു

Published

on

വഖഫ് ഭേദഗതി നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികളില്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ നിയമം പ്രാബല്യത്തിലാക്കി വിജ്ഞാപനം കൂടി പുറപ്പെടുവിച്ചിരിക്കുന്നത്.

ഭേദഗതിക്കെതിരായ ഹരജികളില്‍ കേന്ദ്രത്തിന്റെ വാദം കേള്‍ക്കാതെ തീരുമാനം എടുക്കരുതെന്നാണ് തടസ ഹരജിയിലെ ആവശ്യം. നിയമത്തിനെതിരെ സുപ്രിംകോടതിയില്‍ നിരവധി ഹരജികളെത്തുകയും അവ 16ന് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അറിയിക്കുകയും ചെയ്തിരുന്നു. ഇതിനു മുന്നോടിയായാണ് കേന്ദ്രത്തിന്റെ നീക്കം.

വഖഫ് ഭേദഗതി നിയമത്തിനെതിരെ നിരവധി രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്. മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്, ആര്‍ജെഡി, മുസ്‌ലിം ലീഗ്, ഡിഎംകെ, സമസ്ത തുടങ്ങിയവയാണ് സുപ്രിംകോടതിയെ സമീപിച്ചത്.

കോണ്‍ഗ്രസ് എംപി മുഹമ്മദ് ജാവേദ്, എഐഎംഐഎം മേധാവിയും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഉവൈസി, ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുല്ല ഖാന്‍ എന്നിവരും സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ഭേദഗതി നടപ്പാക്കിയാല്‍ ഉണ്ടാകാന്‍ പോവുന്ന ദോഷങ്ങളെക്കുറിച്ചും ആഘാതങ്ങളെക്കുറിച്ചും കോടതിയെ ബോധ്യപ്പെടുത്താനാണ് ഹരജിക്കാര്‍ ഒരുങ്ങുന്നത്.

പ്രതിപക്ഷ എതിര്‍പ്പ് അവഗണിച്ച് ലോക്‌സഭയിലും രാജ്യസഭയിലും പാസാക്കിയ വഖഫ് ഭേദഗതി ബില്‍ കഴിഞ്ഞ ശനിയാഴ്ച അര്‍ധരാത്രി രാഷ്ട്രപതി ഒപ്പിട്ടതോടെയാണ് നിയമമായത്.

Continue Reading

Trending