Connect with us

More

ഭോപാല്‍ വെടിവെപ്പ്: കള്ളക്കഥ പൊളിച്ച് ദൃക്‌സാക്ഷികള്‍

Published

on

ഭോപ്പാല്‍: വിചാരണ തടവുകാരായ എട്ട് സിമി പ്രവര്‍ത്തകരുടെ കൊലപാതകത്തിലേക്ക് നയിച്ച ഏറ്റുമുട്ടല്‍ വ്യാജമാണെന്ന ആരോപണത്തിന് ബലം പകര്‍ന്ന് ദൃക്‌സാക്ഷികളുടെ മൊഴി. ഇരകളുടെ കയ്യില്‍ ആയുധമൊന്നുമുണ്ടായിരുന്നില്ലെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ദി ഹിന്ദു പത്രം റിപ്പോര്‍ട്ട് ചെയ്തു. രക്ഷപ്പെടാന്‍ ഒരു മാര്‍ഗവും ഇവര്‍ക്ക് മുന്നിലുണ്ടായിരുന്നില്ലെന്നും പൊലീസിന് നേരെ അവര്‍ വെടിയുതിര്‍ത്തിരുന്നില്ലെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. പ്രതികള്‍ പൊലീസിന് നേരെ മുദ്രാവാക്യം മുഴക്കുക മാത്രമാണ് ചെയ്തത്. ഇവരുടെ കൈകളില്‍ തോക്കൊന്നും ഉണ്ടായിരുന്നില്ല. കൊല്ലപ്പെട്ട ശേഷവും മൃതദേഹത്തിന് സമീപം തോക്കൊന്നും കണ്ടെത്തിയിരുന്നില്ല.

കത്തി പോലൊരു വസ്തുമാത്രമാണ് ഉണ്ടായിരുന്നതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. എട്ട് സിമി പ്രവര്‍ത്തകരെയും പൊലീസ് വളഞ്ഞിരുന്നുവെന്നും അവര്‍ക്ക് രക്ഷപ്പെടാന്‍ മാര്‍ഗമൊന്നും ഉണ്ടായിരുന്നില്ലെന്നും ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്തിന്റെ തൊട്ടടുത്ത ഗ്രാമമായ ആചാര്‍പുരയിലെ കെട്ടിട നിര്‍മാണ മേഖലയില്‍ സെക്യൂരിറ്റി ജീവനക്കാരനായ രാംകുമാര്‍ സോണി പറയുന്നു.
പൊലീസ് വെടിയുതിര്‍ക്കുന്നത് നേരിട്ട് കണ്ടതായും സോണി അവകാശപ്പെട്ടു. രാവിലെ തന്നെ കുറച്ച് പൊലീസുകാര്‍ ഞങ്ങളെ സമീപിച്ചു. എട്ട് ആളുകളടങ്ങുന്ന സംഘത്തെ കണ്ടോ എന്ന് ചോദിച്ചു. ചിലരെ കണ്ട കാര്യം നാട്ടുകാര്‍ പറയുന്നത് ഞാന്‍ കേട്ടിരുന്നു. ഇക്കാര്യം പൊലീസില്‍ അറിയിച്ചു. പൊലീസ് മലമ്പ്രദേശത്തേക്ക് വാഹനവും ഓടിച്ചെത്തി.

പിന്നീട് കാല്‍നടയായി മുകളിലെത്തി. പിന്നീട് പൊലീസ് വെടിയുതിര്‍ത്തു. പ്രതികള്‍ അവര്‍ നില്‍ക്കുന്ന പാറക്കെട്ടിന് ചുറ്റും തങ്ങളെ വളഞ്ഞ പൊലീസിന് നേരെ കല്ലുകള്‍ എറിഞ്ഞുവെന്നും സോണി പറയുന്നു. സിമി പ്രവര്‍ത്തകരുടെ പക്കല്‍ തോക്കുണ്ടാകുകയോ അവര്‍ വെടിയുതിര്‍ക്കുകയോ ചെയ്തിട്ടില്ലെന്ന് മറ്റൊരു ദൃക്‌സാക്ഷിയായ പപ്പു മീണ പറയുന്നു.
ചിലര്‍ കൈവീശിക്കാണിക്കുന്നത് കണ്ടു. മറ്റു ചിലര്‍ കല്ലെറിയുന്നതും. ശേഷം തങ്ങളോട് മാറി നില്‍ക്കാന്‍ പൊലീസ് ആവശ്യപ്പെട്ടുവെന്നും മീണ പറയുന്നു. എട്ടുപേരെ വെടിവെച്ചുകൊന്ന പാറക്കെട്ടിന് താഴെയുള്ള ഗ്രാമത്തിലും സമാനമായ സംഭവമുണ്ടായി.

ഞാന്‍ എന്റെ പാടത്തില്‍ എത്തിയതായിരുന്നു. അപ്പോള്‍ കുറച്ചു പൊലീസുകാര്‍ എന്നെ സമീപിച്ച് പാറക്കെട്ടിന് സമീപത്തേക്ക് വഴികാണിക്കണമെന്ന് ആവശ്യപ്പെട്ടു. ഞങ്ങള്‍ പാറക്കെട്ടിന് സമീപമെത്തിയപ്പോള്‍ മുകളില്‍ നിന്നും കല്ലേറുണ്ടായി. ഞങ്ങളോട് തറയില്‍ കിടക്കാന്‍ ആവശ്യപ്പെട്ട ശേഷം പൊലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു. മറുഭാഗത്ത് നിന്ന് തിരിച്ച് വെടിവെപ്പൊന്നും ഉണ്ടായില്ല. സിമി പ്രവര്‍ത്തകര്‍ക്ക് രക്ഷപ്പെടാന്‍ മാര്‍ഗമൊന്നും ഉണ്ടായിരുന്നില്ലെന്ന് മറ്റു ദൃക്‌സാക്ഷികളും പറയുന്നു. തടവുചാടിയ സിമി വിചാരണ

തടവുകാരുടെ കൈവശം തോക്കുണ്ടായിരുന്നെന്നും അവര്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് നടത്തിയ തിരിച്ചടിയിലാണ് എട്ട് പേരും കൊല്ലപ്പെട്ടതെന്നുമാണ് ഭോപ്പാല്‍ ഐജി യോഗേഷ് ചൗധരി പറയുന്നത്. എന്നാല്‍ ഈ വാദം ദൃക്‌സാക്ഷികള്‍ നിഷേധിക്കുന്നു. ഭോപ്പാലില്‍ നടന്നത് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമാണെന്ന പ്രതിപക്ഷ ആരോപണം തള്ളി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് ദൃക്‌സാക്ഷികളുടെ മൊഴി. ഏറ്റുമുട്ടലില്‍ പങ്കെടുത്ത പൊലീസുകാര്‍ക്ക് മുഖ്യമന്ത്രി 15 ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

kerala

മഴ മുന്നറിയിപ്പില്‍ മാറ്റം; 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, കാസര്‍കോടും കണ്ണൂരും റെഡ് അലേര്‍ട്ട് തുടരും

കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരും

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയില്‍ മാറ്റം. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരും. ബാക്കിയുള്ള 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.

നാളെ (25-05-2025) അഞ്ച് വടക്കന്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോടിനും കണ്ണൂരിനും പുറമെ മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് മുന്നറിയിപ്പ് നല്‍കിയത്. മറ്റ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. അതേസമയം തിങ്കളാഴ്ച്ച (26-5-2025) ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലൊഴികെ ബാക്കി ജില്ലകളിലെല്ലാം റെഡ് അലേര്‍ട്ടാണ്. ഈ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് തുടരും.

പതിവ് തെറ്റിച്ച് സംസ്ഥാനത്ത് ഇത്തവണ നേരത്തെ മണ്‍സൂണ്‍ എത്തിയിരിക്കുകയാണ്.പതിനാറ് വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. 2009 ലും 2001 ലും മെയ് 23 ഓടെ കേരളത്തില്‍ മണ്‍സൂണ്‍ എത്തിയിരുന്നു. ജൂണ്‍ 1 നാണ് സാധാരണഗതിയില്‍ കാലാവര്‍ഷത്തിന്റെ വരവ് കണക്കാക്കുന്നത്. 1918ലാണ് ഏറ്റവും നേരത്തെ (മെയ് 11 ന്) മണ്‍സൂണ്‍ എത്തിയത്. ഏറ്റവും വൈകി മണ്‍സൂണ്‍ എത്തിയത് 1972ലായിരുന്നു. അന്ന് ജൂണ്‍ 18നാണ് മണ്‍സൂണ്‍ കേരള തീരം തൊട്ടത്. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഏറ്റവും വൈകി കാലവര്‍ഷം എത്തിയത് 2016 ലായിരുന്നു. ജൂണ്‍ 9 നായിരുന്നു 2016 ല്‍ മണ്‍സൂണ്‍ എത്തിയത്. 1975ന് ശേഷമുള്ള തീയതികള്‍ പരിശോധിക്കുമ്പോള്‍ മണ്‍സൂണ്‍ ആദ്യമായി നേരത്തെ എത്തിയത് 1990ലായിരുന്നു.

Continue Reading

kerala

അവര്‍ക്ക് ദുരിതം വന്നു കഴിഞ്ഞപ്പോള്‍ അവരെ സഹായിച്ചു, 88 വയസുള്ള അവര്‍ ബിജെപിയില്‍ ചേര്‍ന്നതിന് ഞങ്ങള്‍ എന്തു പറയാന്‍: വിഡി സതീശന്‍

Published

on

ക്ഷേമ പെന്‍ഷന്‍ ലഭിക്കാത്തതിനെത്തുടര്‍ന്നു ഭിക്ഷാടന സമരം നടത്തുകയും, പിന്നീട് കെപിസിസി വീട് വെച്ച് നല്‍കുകയും ചെയ്ത അടിമാലി ഇരുനൂറേക്കര്‍ സ്വദേശിനി മറിയക്കുട്ടി ചാക്കോ ബിജെപിയില്‍ ചേര്‍ന്നതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. 88 വയസുള്ള അവര്‍ ബിജെപിയില്‍ ചേര്‍ന്നതിന് ഞങ്ങള്‍ എന്തു പറയാന്‍, ദുരിതം കണ്ടപ്പോഴാണ് സഹായിച്ചത് എന്നായിരുന്നു പ്രതികരണം.

ബിജെപിയില്‍ പല ആളുകളും ചേരുന്നുണ്ട്. എസ്എഫ്‌ഐയുടെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ഒരാള്‍ കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നു. 88 വയസുള്ള അവര്‍ ഒരു പാര്‍ട്ടിയില്‍ ചേര്‍ന്നതിന് ഞങ്ങള്‍ എന്ത് കമന്റ് പറയാന്‍. അവര്‍ക്ക് ദുരിതം വന്നു കഴിഞ്ഞപ്പോള്‍ അവരെ സഹായിച്ചു. ഏത് രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരണം, പ്രവര്‍ത്തിക്കണം എന്നൊക്കെ ഓരോരുത്തര്‍ക്കും ഓരോ സ്വാതന്ത്ര്യം ഉള്ളതാണ്. തിരുവനന്തപുരത്തെ എസ്എഫ്‌ഐ നേതാവ് എങ്ങനെയാണ് ബിജെപിയില്‍ ചേര്‍ന്നത് – വി ഡി സതീശന്‍ പറഞ്ഞു.

Continue Reading

india

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമം; ഗുജറാത്തില്‍ പാകിസ്താന്‍ സ്വദേശിയെ സേന വെടിവെച്ചുകൊന്നു

Published

on

ഇന്ത്യയിലേക്ക് ഗുജറാത്ത് അതിർത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച പാകിസ്താൻ സ്വദേശിയെ സേന വെടിവെച്ചുകൊന്നു. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിൽ ഇന്ത്യൻ പ്രദേശത്തേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ ആയിരുന്നു ബിഎസ്എഫിന്റെ നടപടി.

വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം ഉണ്ടായത്. നുഴഞ്ഞുകയറാൻ ശ്രമിച്ചത് പാകിസ്താൻ ചാരൻ. അതിർത്തി കടന്നുവരരുതെന്ന് മുന്നറിയിപ്പ് സൈന്യം നൽകിയിട്ടും അവഗണിച്ചതോടെയാണ് വെടിവെച്ചതെന്ന് ബിഎസ്എഫ് അറിയിച്ചു. പിന്തിരിയാൻ ബിഎസ്എഫ് ഉദ്യോഗസ്ഥർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും, വ്യക്തി മുന്നോട്ട് നീങ്ങിയതായും സംഭവസ്ഥലത്ത് വെച്ച് തന്നെ വെടിയേറ്റ് മരിച്ചതായും അവർ കൂട്ടിച്ചേർത്തു.

ഏപ്രിൽ 22-ലെ പഹൽഗാം ആക്രമണത്തെയും തുടർന്നുണ്ടായ സൈനിക നീക്കങ്ങളെയും തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇന്ത്യ-പാക് അതിർത്തിയിൽ സുരക്ഷാ നടപടികൾ ശക്തമാക്കിയതിന്റെ പശ്ചാത്തലത്തിൽ ഈ സംഭവം നടന്നത്.

ഈ മാസം ആദ്യം സമാനമായ ഒരു സംഭവത്തിൽ, പഞ്ചാബിലെ ഫിറോസ്പൂരിലെ അന്താരാഷ്ട്ര അതിർത്തിയിലൂടെ (ഐബി) ഇന്ത്യൻ പ്രദേശത്തേക്ക് കടക്കാൻ ശ്രമിച്ച മറ്റൊരു പാകിസ്താൻ പൗരനെ ബിഎസ്എഫ് വെടിവച്ചു കൊന്നു. നുഴഞ്ഞുകയറ്റക്കാരൻ ഐബി കടന്ന് ഇരുട്ടിന്റെ മറവിൽ അതിർത്തി സുരക്ഷാ വേലിയിലേക്ക് നീങ്ങുന്നത് കണ്ടു. ബിഎസ്എഫ് സൈനികർ വെല്ലുവിളിച്ചിട്ടും, അയാൾ മുന്നോട്ട് നീങ്ങി, ഇത് ഉദ്യോഗസ്ഥർക്ക് വെടിയുതിർക്കാൻ പ്രേരണയായി.

കൂടാതെ, പഹൽഗാം ആക്രമണത്തെത്തുടർന്ന്, സമീപ ദിവസങ്ങളിൽ നിരവധി പാക് പൗരന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്തവരിൽ ഒരു പാക് റേഞ്ചറും ഉൾപ്പെടുന്നു, അയാൾ ചാരവൃത്തി ദൗത്യത്തിലായിരിക്കാമെന്ന് ഉദ്യോഗസ്ഥർ സംശയിക്കുന്നു.

Continue Reading

Trending