Connect with us

More

ഹ്യൂമേട്ടന്‍ വീണ്ടും ബ്ലാസ്റ്റേഴ്‌സില്‍; നന്ദി പറയാം ഈ ഏജന്റിന്

Published

on

അഷ്‌റഫ് തൈവളപ്പ്

കൊച്ചി: രണ്ടു സീസണുകള്‍ക്ക് ശേഷം ഇയാന്‍ ഹ്യൂമെന്ന കനേഡിയന്‍ താരം വീണ്ടും ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞകുപ്പായത്തിലെത്തുന്ന സന്തോഷത്തിലാണ് ആരാധകരെല്ലാം. മാനേജ്‌മെന്റിന്റെ സര്‍പ്രൈസായി വിലയിരുത്തപ്പെടുന്ന ഇയാന്‍ ഹ്യൂമെന്ന ഹ്യൂമേട്ടനെ ബ്ലാസ്റ്റേഴ്‌സില്‍ തിരികെ എത്തിക്കാനായി കരുക്കള്‍ നീക്കിയത് ഇന്ത്യന്‍ വംശജനും ബ്രിട്ടീഷ് ഫുട്‌ബോള്‍ ഏജന്റുമായ ബല്‍ജിത് റിഹാല്‍. ബല്‍ജിത് സി.ഇ.ഒ ആയി ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍വെന്റീവ് സ്‌പോര്‍ട്‌സും ടി.സി.എസ് ഏഷ്യയുമാണ് ഇയാന്‍ ഹ്യൂമിന്റെ സംയുക്ത ഏജന്റുമാര്‍. ഇന്നു രാവിലെ ബല്‍ജിത് തന്നെയാണ് ഇയാന്‍ ഹ്യൂം ബ്ലാസ്റ്റേഴ്‌സിലെത്തിയ വിവരം ഫെയ്‌സ്ബുക്കിലൂടെ ആദ്യമായി പുറത്തു വിട്ടത്.

hume-and-baljith

ഹ്യൂമിനെ ബ്ലാസ്റ്റേഴ്‌സില്‍ തിരികെ എത്തിക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് ചില ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് താന്‍ ഉറപ്പു നല്‍കിയിരുന്നുവെന്നും ഹ്യൂമുമായി കരാറായ വിവരം അഭിമാനത്തോടെ അറിയിക്കുന്നുവെന്നുമായിരുന്നു ബല്‍ജിതിന്റെ പോസ്റ്റ്. ഈ പോസ്റ്റിന് കീഴില്‍ ബല്‍ജിതിന് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ നന്ദി പ്രകടനമാണ് ഇപ്പോള്‍. ഐ.എസ്.എല്‍ തുടക്കം മുതല്‍ ഇയാന്‍ ഹ്യൂമിന്റെ ഏജന്റായിരുന്നു ബല്‍ജിത്. ഇന്നലെ ഐ.എസ്.എല്‍ ഡ്രാഫ്റ്റിനിടെ മുംബൈയില്‍ വച്ച് ബല്‍ജിതുമായി കൂടിക്കാഴ്ച്ച നടത്തിയ വിവരം ഇയാന്‍ ഹ്യൂം ഫെയ്‌സ്ബുക്ക് വഴി അറിയിച്ചിരുന്നു. ബ്ലാസ്റ്റേഴ്‌സില്‍ തിരികെയെത്തുമെന്ന പരോക്ഷ സൂചനയും അദ്ദേഹം നല്‍കി. അവസാന നിമിഷങ്ങളിലാണ് ഇത്തരമൊരു തീരുമാനമുണ്ടായതെന്നും ഹ്യൂം പറഞ്ഞു.
ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ബല്‍ജിത് കഴിഞ്ഞ സീസണുകളില്‍ ബ്ലാസ്റ്റേഴ്‌സിലേക്ക് പ്രധാന താരങ്ങളെ എത്തിക്കുന്നതിലും ഗണ്യമായ പങ്ക് വഹിച്ചിരുന്നു. ഹ്യൂമിനെ കൂടാതെ സൗത്ത് ആഫ്രിക്കന്‍ താരം സമീഗ് ദ്യൂതി, ഇന്നലെ ഡ്രാഫ്റ്റില്‍ വിവിധ ടീമുകള്‍ തെരഞ്ഞെടുത്ത ഇന്ത്യന്‍ താരങ്ങലായ ലാലിയന്‍സുവാല ചാങ്‌തെ, സൈരുവാത് കീമ, ഗുര്‍പ്രീത് സിങ്, ജെറി മവിമിങ്താങ തുടങ്ങിയവരുടെയും ഏജന്റാണ് ബല്‍ജിത്. 2014ലും കഴിഞ്ഞ സീസണിലും കേരളത്തിന്റെ കുന്തമുനയായിരുന്നു ഫ്രഞ്ച് താരം സെഡ്രിക് ഹെങ്ബര്‍ട്ട് ഇത്തവണയും ബ്ലാസ്റ്റേഴ്‌സില്‍ കളിക്കുമെന്ന സൂചനയും ബല്‍ജിത് നല്‍കുന്നുണ്ട്.

india

വഖഫ് നിയമഭേദഗതി: മുർഷിദാബാദിൽ സ്ഥിതി രൂക്ഷം; അർധസൈനിക വിഭാഗത്തെ വിന്യസിച്ചു

Published

on

കൊല്‍ക്കത്ത: പശ്ചിമബംഗാളിൽ വഖഫ് പ്രതിഷേധങ്ങളിൽ അറസ്റ്റിലായവരുടെ എണ്ണം 150 ആയി. സമരങ്ങളുടെ പശ്ചാതലത്തിൽ മുർഷിദാബാദിൽ അർധസൈനിക വിഭാഗത്തേയും വിന്യസിച്ചു. സൈന്യം ശനിയാഴ്ച രാത്രി പട്രോളിങ് നടത്തി. പശ്ചിമ ബംഗാളിലെ ചില ജില്ലകളിലെ അക്രമങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്ന് കൽക്കട്ട ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

സ്ഥലത്തെ തുടർ സാഹചര്യം കേന്ദ്ര ആഭ്യന്തര സെക്രട്ടറി നേരിട്ട് വിലയിരുത്തും. നിലവിൽ അഞ്ച് കമ്പനി ബിഎസ്എഫ് സേനയെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പ്രദേശത്ത് കേന്ദ്രസേനയെ വിന്യസിക്കാൻ കൽക്കട്ട ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പ്രതിഷേധത്തിൽ ഇതുവരെ മൂന്ന് പേ‍‍ർ കൊല്ലപ്പെട്ടതായാണ് പൊലീസ് വ്യക്തമാക്കുന്നത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലാണ് വഖഫ് ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങിയത്. മുർഷിദാബാദിന് പുറമെ ഹൂഗ്ലി, മാൾഡ, സൗത്ത് പർഗാനാസ് തുടങ്ങിയ ജില്ലകളിലും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മുർഷിദാബാദിലാണ് വ്യാപക സംഘർഷമുണ്ടായത്.

Continue Reading

kerala

ഞങ്ങള്‍ ഒരു ഭീഷണിയേയും ഭയക്കുന്നില്ല; രാഹുലിനെ സംരക്ഷിക്കാനുള്ള സംവിധാനം യുഡിഎഫിനുണ്ട്: വിഡി സതീശന്‍

Published

on

ആര്‍.എസ്.എസ് ഭീഷണിക്ക് വഴങ്ങുന്ന പ്രസ്ഥാനമല്ല കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഒരു ബി.ജെ.പിക്കാരനും ഒരു യൂത്ത് കോണ്‍ഗ്രസുകാരനെയും ഭീഷണിപ്പെടുത്തേണ്ട. പാലക്കാട്ടെ ജനങ്ങള്‍ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച ജനപ്രതിനിധിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍.

രാഹുല്‍ പാലക്കാടും ഇറങ്ങും കേരളത്തിന്റെ എല്ലാ ഭാഗത്തും പോകുകയും ചെയ്യും. ഭീഷണിപ്പെടുത്തുക എന്നത് സംഘ്പരിവാറിന്റെ രീതിയാണ്. അത്തരം ഭീഷണികള്‍ക്കൊന്നും വഴങ്ങില്ല. രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെ മുഴുവന്‍ യൂത്ത് കോണ്‍ഗ്രസുകാരെയും സംരക്ഷിക്കാനുള്ള സംവിധാനം കേരളത്തിലെ കോണ്‍ഗ്രസിനുണ്ട്. ഒരു ബി.ജെ.പിക്കാരും ഭയപ്പെടുത്താന്‍ വരേണ്ടെന്നും വി ഡി സതീശൻ വ്യക്തമാക്കി.

കേരള സര്‍ക്കാര്‍ മുനമ്പത്തെ ജനങ്ങളെ വഞ്ചിക്കുകയാണ്. ഫറൂഖ് മാനേജ്‌മെന്റ് നല്‍കിയ കേസ് വഖഫ് ട്രിബ്യൂണലിന്റെ പരിഗണനയില്‍ ഇരിക്കെയാണ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വഖഫ് ബോര്‍ഡ് ഹൈക്കോടതിയില്‍ പോയി ട്രിബ്യൂണലിന്റെ നടപടിക്രമങ്ങള്‍ക്ക് സ്റ്റേ വാങ്ങിയത്. ഇതിന് പിന്നില്‍ ഗൂഡാലോചനയുണ്ട്.

മെയ് 19 ന് ട്രിബ്യൂണലിന്റെ കാലാവധി അവസാനിക്കാന്‍ ഇരിക്കെ മെയ് 29 വരെയാണ് സ്‌റ്റേ വാങ്ങിയിരിക്കുന്നത്. ഇപ്പോഴത്തെ വഖഫ് ട്രിബ്യൂണല്‍ മുനമ്പം നിവാസികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് ഭയന്നാണ് സര്‍ക്കാര്‍ ഇങ്ങനെ ചെയ്തത്. ട്രിബ്യൂണലില്‍ നിന്നും നീതിപൂര്‍വകമായ വിധിയുണ്ടാകുമെന്നാണ് മുനമ്പത്തെ ജനത കരുതിയിരുന്നത്. ആ ട്രിബ്യൂണലിനെക്കൊണ്ട് വിധി പറയിപ്പിക്കാതിരിക്കാനാണ് സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള വഖഫ് ബോര്‍ഡ് ശ്രമിച്ചത്.

വഖഫ് മന്ത്രിയുടെ കൂടി അനുമതിയോടെയാണ് വഖഫ് ബോര്‍ഡ് കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയത്. മുനമ്പത്തെ ജനങ്ങള്‍ക്ക് കിട്ടേണ്ട നീതി സംസ്ഥാന സര്‍ക്കാര്‍ മനപൂര്‍വം വൈകിപ്പിക്കുകയാണ്. ക്രൈസ്തവ- മുസ്ലീം ജനവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള സംഘ്പരിവാര്‍ അജണ്ടയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ വഴിയൊരുക്കിക്കൊടുക്കുകയാണ്. എന്തിനു വേണ്ടിയാണ് കോടതിയെ സമീപിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.

Continue Reading

kerala

മലപ്പുറത്ത് ആൾത്താമസമില്ലാത്ത വീടിന്റെ വാട്ടർടാങ്കിൽ യുവതിയുടെ മൃതദേഹം

Published

on

മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ ആൾതാമസമില്ലാത്ത വീടിൻ്റെ വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. അത്തിപ്പറ്റ സ്വദേശി ഫാത്തിമയാണ് മരിച്ചത്. ഇവർ സമീപത്തെ വീട്ടിലെ ജോലിക്കാരിയാണെന്ന് പൊലീസ് പറഞ്ഞു.

വീടിനു പിൻവശത്തെ വാട്ടർ ടാങ്കിലാണു മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് ഉണ്ടായിരുന്നത്. ഒഴിഞ്ഞ ടാങ്കിൽ ആമയെ വളർത്തുന്നുണ്ട്. ഇതിനു തീറ്റ കൊടുക്കാൻ വന്ന ജോലിക്കാരാണു മൃതദേഹം കണ്ടത്. വളാഞ്ചേരി സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

Continue Reading

Trending