Connect with us

gulf

വിമാന നിരക്കില്‍ പകല്‍ കൊള്ള; നാട്ടിലെത്താന്‍ നട്ടം തിരിഞ്ഞ് പ്രവാസികള്‍

വിവിധ ആഘോഷങ്ങളുടെ കാലയളവില്‍ കുടുംബമായി നാട്ടിലേയ്ക്ക് വരുന്ന പ്രവാസികളെ വിമാന കമ്പനികള്‍ പിഴിയുന്നു.

Published

on

നെടുമ്പാശ്ശേരി: വിവിധ ആഘോഷങ്ങളുടെ കാലയളവില്‍ കുടുംബമായി നാട്ടിലേയ്ക്ക് വരുന്ന പ്രവാസികളെ വിമാന കമ്പനികള്‍ പിഴിയുന്നു. ഈസ്റ്റര്‍ , വിഷു , റമസാന്‍ കാലയളവ് തുടങ്ങിയതോടെയാണ് ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ച് ഗള്‍ഫ് മേഖലയില്‍ നിന്നുള്ളവര്‍ക്ക് തിരിച്ചടി നല്‍കുന്നത് . ഖത്തര്‍, ദോഹ, സഊദി അറേബ്യ, മസ്‌ക്കറ്റ്, ഷാര്‍ജ, ദുബായി, അബുദാബി തുടങ്ങിയ വിമാനത്താവളങ്ങളില്‍ നിന്നും കേരളത്തിലേയ്ക്കുള്ള ടിക്കറ്റ് നിരക്ക് ഇരട്ടിലധികമാക്കിട്ടുണ്ട്. പെരുന്നാള്‍ സീസണ്‍ , ആരംഭിക്കുന്നതിന് മുന്‍പ് പരമാവധി 7500 രൂപയായിരുന്നത് ഇപ്പോള്‍ 15000 ത്തില്‍ അധികമാണ് . റമസാന്‍ കാലയളവാകുന്നതോടെ വീണ്ടും വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് അറിയുന്നത് . ഗള്‍ഫില്‍ സ്‌ക്കൂള്‍ അവധിക്കാലം ആരംഭിക്കാനുള്ള കാലയളവ് കൂടെ വരികയാണ് . വീണ്ടും വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചാല്‍ അതിശയിക്കേണ്ടതില്ല .വിദേശ വിനോദ സഞ്ചാരികളുടെ വരവും ഈ കാലയളവിലാണ്. കേരളത്തിലെ കൊച്ചി , തിരുവനന്തപുരം, കോഴിക്കോട് , കണ്ണൂര്‍ എന്നീ വിമാനത്താവളങ്ങളിലേയ്ക്കുള്ള ടിക്കറ്റ് നിരക്കാണ് പ്രധാനമായും വര്‍ദ്ധിപ്പിച്ചിട്ടുള്ളത് . ഒരാള്‍ക്ക് ഈ കാലയളവില്‍ നാട്ടില്‍ വന്നു പോകുന്നതിന് മൊത്തം അരലക്ഷം രൂപ ചെലവാക്കേണ്ടി വരുമെന്ന് പ്രവാസി സംഘടന ഭാരവാഹികള്‍ പറയുന്നു.

കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്നും ചാര്‍ട്ടര്‍ഫ്ളൈറ്റ് നടത്താന്‍ അനുവദിക്കണമെന്ന കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടെങ്കിലും അനുകൂലമായ നടപടി ഉണ്ടായിട്ടില്ല . വിമാന കമ്പനികളുടെ ചൂഷണത്തില്‍ നിന്നും പ്രവാസികള്‍ക്ക് ആശ്വാസം കിട്ടുന്ന നിര്‍ദ്ദേശമായിരുന്നു ഇത്. ഗള്‍ഫ് മേഖലയില്‍ നിന്നും കൊച്ചിയിലേയ്ക്കുള്ള പുതുക്കിയ വിമാന ടിക്കറ്റ് നിരക്ക് 19000 രൂപയും കോഴിക്കോട്ടേയ്ക്ക് 23000 രൂപയും കണ്ണൂരിലേയ്ക്ക് 20650 രൂപയും തിരുവനന്തപുരത്തേയ്ക്ക് 22000 രൂപയുമാണ് ശരാശരി നിരക്ക് . സഊദി അറേബ്യയില്‍ നിന്ന് കൊച്ചിയിലേയ്ക്ക് മറ്റ് വിമാനത്താവളങ്ങള്‍ വഴിയുള്ള നിരക്ക് 31200 രൂപയും കോഴിക്കോട്ടേയ്ക്ക് നേരിട്ട് 22000 രൂപയും കണ്ണൂരിലേയ്ക്ക് നേരിട്ട് 36400 രൂപയും മറ്റ് വിമാനത്താവളങ്ങള്‍ വഴി 39000 രൂപയും തിരുവനന്തപുരത്തേയ്ക്ക് മറ്റ് വിമാനത്താവളം വഴി 32000 രൂപയും ആണ് ഇപ്പോള്‍ ഉള്ള നിരക്ക്. ദോഹ, ബഹ്റയ്ന്‍ എന്നിവിടങ്ങളില്‍ നിന്ന് കൊച്ചിയിലേയ്ക്ക് നേരിട്ട് 28000 രൂപയും കോഴിക്കോട്ടേയ്ക്ക് മറ്റ് വിമാനത്താവളങ്ങള്‍ വഴി 34000 രൂപയും കണ്ണൂരിലേയ്ക്ക് നേരിട്ട് 24000 രൂപയും തിരുവനന്തപുരത്തേയ്ക്ക് മറ്റ് വിമാനത്താവളങ്ങള്‍ വഴി 23000 രൂപയുമാണ്. ടിക്കറ്റ് ബുക്കിംഗ് ഓണ്‍ലൈന്‍ വഴിയായതിനാല്‍ ദിവസേന നിരക്കുകളില്‍ വര്‍ദ്ധനവ് ഉണ്ടാകും. കേന്ദ്ര ,സംസ്ഥാന സര്‍ക്കാരുകള്‍ എയര്‍ലൈന്‍സുകളുടെ പകല്‍കൊള്ളയ്ക്കു നേരേ കണ്ണടക്കുകയാണന്ന് ആരോപണമുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

ഫുജൈറ-കണ്ണൂര്‍ സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ; മെയ് 15 മുതല്‍

യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

Published

on

ഫുജൈറയില്‍നിന്ന് കണ്ണൂരിലേക്ക് നേരിട്ട് പ്രതിദിന സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ. യുഎഇയില്‍ ഇന്‍ഡിഗോയുടെ അഞ്ചാമത്തെ ഡസ്റ്റിനേഷനാണ് ഫുജൈറ. യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

ഇന്‍ഡിഗോയുടെ കണ്ണൂരിലേക്കുള്ള പ്രതിദിന വിമാന സര്‍വീസ് മെയ് 15 മുതല്‍ ആരംഭിക്കും. തൊട്ടടുത്ത ദിവസം മുംബൈയിലേക്കുള്ള സര്‍വീസിനും തുടക്കമാകും. 8899 രൂപ മുതലാണ് നിരക്ക്. അതേസമയം ദുബൈ, ഷാര്‍ജ, അജ്മാന്‍ എമിറേറ്റുകളില്‍ നിന്ന് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് ഫുജൈറയിലേക്ക് സൗജന്യ ബസ് സര്‍വീസ് സേവനവും എയര്‍ലൈന്‍സ് വാഗ്ദാനം ചെയ്യുന്നു.

പുതിയ സര്‍വീസ്, പ്രകൃതി മനോഹരമായ ഫുജൈറയിലേക്ക് കൂടുതല്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്ന് ഇന്‍ഡിഗോ ഗ്ലോബല്‍ സെയില്‍സ് മേധാവി വിനയ് മല്‍ഹോത്ര പറഞ്ഞു.

Continue Reading

gulf

ആലപ്പുഴ സ്വദേശി ജുബൈലിൽ മരണപെട്ടു

. ജുബൈലിലെ പൊതുപ്രവർത്തകനായ മണ്ണഞ്ചേരി ഹംസയുടെ ഭാര്യാപിതാവാണ്.

Published

on

ജുബൈൽ : ഉംറ നിർവഹിച്ചു തിരികെ എത്തിയ മലയാളി മരണപെട്ടു. ആലപ്പുഴ മണ്ണഞ്ചേരി കുന്നപ്പള്ളി മാപ്പിളതയ്യിൽ അബ്ദുൽ സലാം (65 വയസ്സ്) ആണ് മരണപ്പെട്ടത്. കേരള മുസ്ലിം ജമാഅത്ത് കുന്നപ്പള്ളി യൂണിറ്റ് അംഗമാണ്.

ഉംറ വിസയിൽ ജുബൈലിൽ എത്തിയശേഷം മകളോടെപ്പം ഉംറ നിർവഹിച്ച്‌, വെള്ളിയാഴ്ച്ച കാലത്ത് തിരികെ എത്തിയ ശേഷം
ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചു. ഉടനെതന്നെ മരണം സംഭവിക്കുകയായിരുന്നു. ജുബൈലിലെ പൊതുപ്രവർത്തകനായ മണ്ണഞ്ചേരി ഹംസയുടെ ഭാര്യാപിതാവാണ്.

നിയമ നടപടികൾ പൂർത്തിയാക്കി മയ്യിത്ത് ജുബൈലിൽ മറവ് ചെയ്യുന്നതിന് ആവശ്യമായ സഹായങ്ങളുമായി പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ, ഐ സി എഫ് ജുബൈൽ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ പൊന്നാട്, പൊതു പ്രവർത്തകൻ നൗഫൽ പനാക്കൽ മണ്ണഞ്ചേരി എന്നവർ രംഗത്തുണ്ട്

Continue Reading

gulf

അവധി ആഘോഷിക്കാൻ അബഹയിൽ എത്തിയ മലയാളി മരണപെട്ടു

അവധി ആഘോഷിക്കാൻ കുടുംബങ്ങൾ ഇദ്ദേഹത്തിന്റെ കോസ്റ്റർ ബസിൽ തെക്കൻ പ്രവിശ്യയിലെ ടൂറിസ്റ്റ് കേന്ദ്രമായ അബഹയിൽ വ്യാഴാഴ്ചയാണ് എത്തിയത്.

Published

on

ജുബൈൽ: പെരുന്നാൾ അവധിക്ക് സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽനിന്ന് വിവിധ മലയാളി കുടുംബങ്ങളുമായി അബഹയിൽ എത്തിയ മലയാളി മരിച്ചു. ജുബൈലിൽ ബസ് ഡ്രൈവറായ മലപ്പുറം എടപ്പാൾ വട്ടംകുളം സ്വദേശി മുഹമ്മദ് കബീർ മരക്കാരകത്ത് കണ്ടരകാവിൽ (49) ആണ് മരിച്ചത്.

അവധി ആഘോഷിക്കാൻ കുടുംബങ്ങൾ ഇദ്ദേഹത്തിന്റെ കോസ്റ്റർ ബസിൽ തെക്കൻ പ്രവിശ്യയിലെ ടൂറിസ്റ്റ് കേന്ദ്രമായ അബഹയിൽ വ്യാഴാഴ്ചയാണ് എത്തിയത്. രാത്രി ഉറങ്ങാൻ കിടന്ന കബീറിന് ഹൃദയാഘാതമുണ്ടാവുകയും ഉടൻ മരണപ്പെടുകയും ചെയ്തു. കബീറിന്റെ കുടുംബം നാട്ടിലാണ്.

ഭാര്യ: റജില, പിതാവ്: അബ്ദുള്ളകുട്ടി, മാതാവ്: ആമിനക്കുട്ടി. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കാൻ കെ എം സി സി നാഷണൽ ആക്ടിങ് ജനറൽ സെക്രട്ടറി ബഷീർ മൂന്നിയൂർ ഉൾപ്പെടെയുള്ളവർ രംഗത്തുണ്ട്.

Continue Reading

Trending