Connect with us

kerala

കഞ്ചാവ് കേസ് പ്രതിക്കായി എക്സൈസ് ഓഫീസ് മാർച്ചിന് ഡിവൈഎഫ്ഐ, ഒടുവില്‍ തിരിച്ചടി ഭയന്ന് പിന്മാറ്റം; വിവാദങ്ങളില്‍ പുകഞ്ഞ് പത്തനംതിട്ട സിപിഎം

മുഖം രക്ഷിക്കല്‍ നടപടിയുമായി മുന്നോട്ടുപോകുന്ന പാർട്ടിയെ കെ.പി ഉദയഭാനുവും സംഘവും വിവാദത്തിലാക്കിയെന്നാണ് വിമർശനം.

Published

on

ക്രിമിനൽ കേസ് പ്രതികളെ മാലയിട്ട് സ്വീകരിച്ച മന്ത്രി വീണാ ജോർജിനും ജില്ലാ സെക്രട്ടറിക്കെതിരെ പത്തനംതിട്ട സിപിഎമ്മിൽ പടയൊരുക്കം. മുഖം രക്ഷിക്കല്‍ നടപടിയുമായി മുന്നോട്ടുപോകുന്ന പാർട്ടിയെ കെ.പി ഉദയഭാനുവും സംഘവും വിവാദത്തിലാക്കിയെന്നാണ് വിമർശനം.

കാപ്പാ കഞ്ചാവ് വധശ്രമ കേസ് പ്രതികളെ മാലയിട്ട് സ്വീകരിച്ചത് മന്ത്രി വീണാ ജോർജിന്‍റെ നേതൃത്വത്തിലായിരുന്നു. അതേസമയം ഡിവൈഎഫ്ഐ എക്സൈസ് ഓഫീസിലേക്ക് നടത്താനിരുന്ന മാർച്ച് ഉപേക്ഷിച്ചു.

കഞ്ചാവുമായി യദുവിനെ പിടിച്ചതിൽ ഡിവൈഎഫ്ഐ നടത്താനിരുന്ന എക്സൈസ് ഓഫീസ് മാർച്ചാണ് ഉപേക്ഷിച്ചത്. ന്യായീകരണങ്ങളെല്ലാം പാളിയതോടെ തിരിച്ചടി ഭയന്നാണ് മാർച്ച് നടത്താനുള്ള നീക്കം ഉപേക്ഷിച്ചത്. അതേസമയം കഴിഞ്ഞ ദിവസം അന്തരിച്ച ഇടതു സഹയാത്രികയായ വിജ്ഞാന പത്തനംതിട്ടയുടെ ഡയറക്ടറായ ബീന ഗോവിന്ദിന്‍റെ സംസ്കാര ചടങ്ങ് ഇന്നാണെന്നും അതിനാണ് മാര്‍ച്ച് മാറ്റിവെച്ചതെന്നുമാണ് ഔദ്യോഗിക വിശദീകരണം.

ബിജെപിവിട്ടു വന്ന 62 പേരെ ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവും മന്ത്രി വീണാ ജോർജും ചേർന്ന് പാർട്ടിയിലേക്ക് സ്വീകരിച്ചതു മുതല്‍ വിവാദങ്ങള്‍ക്കും തുടക്കമായി. സിപിഎമ്മിലേക്ക് എത്തിയവരില്‍ പ്രധാനി ശരൺ ചന്ദ്രൻ കാപ്പാ കേസിലെ പ്രതി. തൊട്ടു പിന്നാലെ യദു കൃഷ്ണൻ എന്നയാളെ കഞ്ചാവുമായി പിടികൂടി. എസ്എഫ്ഐക്കാരെ ഉൾപ്പെടെ വധിക്കാൻ ശ്രമിച്ച കേസിൽ പോലീസ് തിരയുന്ന സുധീഷ് എന്നയാളെയും സിപിഎം മാലയിട്ട് സ്വീകരിച്ചു.

കാപ്പയും കഞ്ചാവുമെല്ലാം പരമാവധി ന്യായീകരിക്കാന്‍ ജില്ലാ നേതൃത്വം ശ്രമിച്ചെങ്കിലും കാര്യങ്ങള്‍ കൈവിട്ടു. ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ കേസുകള്‍ ഒഴിവാക്കാം എന്ന ഡീലും പിന്നിലുണ്ടെന്ന് പ്രവർത്തകർ സംശയിക്കുന്നു.  വിവാദത്തില്‍ പാർട്ടിയിലെ ഒരു വിഭാഗം കടുത്ത അതൃപ്തിയിലാണ്. വിവാദങ്ങൾ പാ‍ർട്ടിക്ക് നാണക്കേടായെന്ന് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ വിമർശനം ഉയർന്നു. മന്ത്രി വീണാ ജോർജാണ് ഇവരെ സ്വീകരിക്കാന്‍ മുന്നിലുണ്ടായിരുന്നത്. പ്രതിപക്ഷ വിമർശനത്തിന് മന്ത്രി ന്യായീകരണവുമായി വന്നതും തിരിച്ചടിയായി. വിവാദങ്ങളില്‍ പുകയുകയാണ് പത്തനംതിട്ട സിപിഎം

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എംഡിഎംഎക്ക് പണം നല്‍കിയില്ല; മലപ്പുറം താനൂരില്‍ മാതാപിതാക്കള്‍ക്ക് നേരെ യുവാവിന്റെ ആക്രമണം

ലഹരി തന്റെ ജീവിതം നശിപ്പിച്ചെന്ന് യുവാവ് പറഞ്ഞു

Published

on

മലപ്പുറം താനൂരില്‍ എംഡിഎംഎ വാങ്ങുന്നതിന് പണം നല്‍കാത്തതില്‍ യുവാവ് മാതാപിതാക്കളെ ആക്രമിച്ചു. ഇയാളെ ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റി. പണം നല്‍കാത്തതിനെതുടര്‍ന്ന് പിതാവിനെ മണ്‍വെട്ടികൊണ്ട് ആക്രമിക്കുകയായിരുന്നു. തടയാന്‍ വന്ന മാതാവിനെയും ആക്രമിച്ചു. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ കൈകാലുകള്‍ കെട്ടിയാണ് യുവാവിന്റെ പരാക്രമം അവസാനിപ്പിച്ചത്.

അതേസമയം, ലഹരി തന്റെ ജീവിതം നശിപ്പിച്ചെന്ന് യുവാവ് പറഞ്ഞു. തനിക്ക് കുറച്ച് കാര്യങ്ങള്‍ പറയാനുണ്ടെന്നും അത് വീഡിയോ ആയി ചിത്രീകരിച്ച് പുറത്ത് വിടണമെന്നും യുവാവ് ആവശ്യപ്പെട്ടു. കൊച്ചിയില്‍ ജോലി ചെയ്യുന്ന സമയത്ത് സുഹൃത്ത് വഴിയാണ് മയക്കുമരുന്ന് ഉപയോഗം തുടങ്ങുന്നത്. പിന്നീട് അതിന് അടിമയാകുകയായിരുന്നു. ലഹരിയില്‍ നിന്ന് പുറത്ത് വരാന്‍ നിരവധി തവണ ശ്രമിച്ചിട്ടും സാധിച്ചില്ലെന്നും യുവാവ് പറയുന്നു.ജീവിതത്തിലേക്ക് തിരിച്ചുവരണമെന്നും പുതിയ തലമുറയിലെ കുട്ടികള്‍ ലഹരി ഉപയോഗിക്കരുതെന്നും യുവാവ് വീഡിയോയില്‍ പറയുന്നുണ്ട്.

Continue Reading

kerala

‘അല്‍പം ഉശിര് കൂടും; ക്രിമിനല്‍ കുറ്റമായി തോന്നിയെങ്കില്‍ സഹതപിച്ചോളൂ’: സ്പീക്കര്‍ക്കെതിരെ കെ.ടി ജലീലിന്റെ വിമര്‍ശനം

Published

on

തിരുവനന്തപുരം: സ്പീക്കര്‍ എ.എന്‍.ഷംസീറിനെതിരെ പരോക്ഷ വിമര്‍ശനവുമായി കെ.ടി.ജലീല്‍ എംഎല്‍എ. നിയമസഭയില്‍ ജലീലിന്റെ പ്രസംഗം നീണ്ടു പോയതോടെ ചുരുക്കാന്‍ സ്പീക്കര്‍ പലതവണ ആവശ്യപ്പെട്ടിരുന്നു. സ്പീക്കറുടെ പരാമര്‍ശത്തിനാണ് പേരു സൂചിപ്പിക്കാതെ സമൂഹമാധ്യമത്തിലൂടെ ജലീല്‍ മറുപടി നല്‍കിയത്. പ്രസംഗം നീണ്ടുപോയത് ക്രിമിനല്‍ കുറ്റമായി ആര്‍ക്കെങ്കിലും തോന്നുന്നെങ്കില്‍ സഹതപിക്കുകയേ നിര്‍വാഹമുള്ളൂ എന്ന് ജലീലിന്റെ പോസ്റ്റില്‍ പറയുന്നു. പ്രസംഗത്തിന്റെ വിഡിയോയും ജലീല്‍ പങ്കുവച്ചു.

Continue Reading

kerala

ലഹരി ഉപയോഗം; മലപ്പുറം വളാഞ്ചേരിയില്‍ എച്ച്ഐവി ബാധ

ബ്രൗണ്‍ ഷുഗര്‍ കുത്തിവെച്ചതിലൂടെയാണ് എച്ച്ഐവി പകര്‍ന്നത്

Published

on

രണ്ട് മാസത്തിനിടെ മലപ്പുറം വളാഞ്ചേരിയില്‍ മാത്രം എച്ച്ഐവി ബാധിതരായത് പത്ത് പേര്‍. ലഹരി ഉപയോഗിക്കുന്നവര്‍ക്കിടയിലാണ് എച്ച്ഐവി ബാധ. ബ്രൗണ്‍ ഷുഗര്‍ കുത്തിവെച്ചതിലൂടെയാണ് എച്ച്ഐവി പകര്‍ന്നത്. കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു.

ആരോഗ്യവകുപ്പ് അടിയന്തരയോഗം ചേര്‍ന്നു. ഒരാള്‍ക്ക് എച്ച്ഐവി സ്ഥിരീകരിച്ചപ്പോള്‍ കേരള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി നടത്തിയ പരിശോധനയിലാണ് വ്യാപനം കണ്ടെത്തിയത്. ഇവരെല്ലാം ഒരേ സൂചികള്‍ ഉപയോഗിക്കുകയായിരുന്നു.

Continue Reading

Trending