Connect with us

kerala

‘പ്രശ്‌നം മാന്‍ഡ്രേക്ക് ആണ്’; വികെ ഇബ്രാഹിംകുഞ്ഞിന്റെ പാലാരിവട്ടം പാലം പോസ്റ്റ് ചര്‍ച്ചയാവുന്നു

അഞ്ചരക്കണ്ടി പുഴയ്ക്ക് കുറുകെ നിര്‍മിക്കുന്ന മാഹി പാലത്തിന്റെ നാല് ബീമുകള്‍ ബുധനാഴ്ച ഉച്ചയോടെയാണ് തകര്‍ന്ന് വീണത്. അപകടം നടക്കുന്നതിന് തൊട്ടു മുന്‍പ് വരെ തൊഴിലാളികളും മീന്‍പിടുത്തക്കാരും സ്ഥലത്തുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ ഉച്ച ഭക്ഷണം കഴിക്കാന്‍ പോയതിനാല്‍ വലിയ ദുരന്തം ഒഴിവായി.

Published

on

എറണാകുളം: നിര്‍മാണത്തിനിടെ മാഹി പാലത്തിന്റെ ബീമുകള്‍ തകര്‍ന്നു വീണതിന് പിന്നാലെ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് ഫെയ്‌സ്ബുകിലിട്ട പുതിയ പോസ്റ്റ് ചര്‍ച്ചയാകുന്നു. മുഴപ്പിലങ്ങാട്-മാഹി ബൈപ്പാസിനോടനുബന്ധിച്ച് നിര്‍മാണത്തിലിരുന്ന പാലം ഇന്നലെ തകര്‍ന്നുവീണിരിക്കെയാണ് പണിപൂര്‍ത്തിയായ പാലാരിവട്ടം പാലം പാലത്തിന്റെ ഫോട്ടോ മുന്‍ മന്ത്രി പോസ്റ്റ് ചെയ്തത്.

https://www.facebook.com/Ebrahimkunjuvk/photos/a.732859126727467/3747265495286800/?type=3&theater

‘പാലാരിവട്ടം പാലം’ എന്ന ഒറ്റവരിയില്‍ പാലത്തിന്റെ ചിത്രം ചേര്‍ത്താണ് ഇബ്രാഹിംകുഞ്ഞിന്റെ പോസ്റ്റ്. മാഹിയില്‍ പാലം പൊളിഞ്ഞു വീണപ്പോഴും പാലാരിവട്ടത്തെ പാലം തകരാതെ നില്‍ക്കുന്നു എന്ന് പറയാതെ പറയുകയാണ് മുന്‍മന്ത്രി എന്നാണ് പോസ്റ്റിന് താഴെ പലരുടെ കമന്റുകള്‍. അതേസമയം, പോസ്റ്റിനുതാഴെ നിരവധി കമന്റുകളും വന്നുകഴിഞ്ഞു. ചിലരുടേത് ശരിയാവും (പാലാരിവട്ടം പാലം) ചിലരുടേത് ശരിയാവൂല( മാഹി പാലം) എന്നാലും നമുക്ക് ഒരു കുഴപ്പവുമില്ല( ഷംസീര്‍ ഇക്ക മുത്താണ്), എന്നാണ് ഏറെ ലൈക്കുകള്‍ നേടിയ ഒരു കമന്റ്.

പ്രശ്‌നം മാന്‍ഡ്രേക്ക് ആണ്. പാലാരിവട്ടം പാലത്തില്‍ കൈ വെച്ച്, പൊളിഞ്ഞു വീണു.ഇപ്പോ തലശ്ശേരി-മാഹി പാലത്തില്‍ കൈവെച്ചു, അതും വീണു, എന്ന പരിഹാസ കമന്റ്ും ശ്രദ്ധനേടുന്നുണ്ട്.

വിവാദങ്ങളില്‍ പെടാതിരിക്കാന്‍ ഒന്നും ചെയ്യാത്ത മന്ത്രിമാര്‍ മാത്രമുള്ള ഒരു നാടാണിപ്പോള്‍ കേരളമെന്നും, കേരളത്തില്‍ പൊതുമരാമത്ത് വകുപ്പില്‍ ഇതുപോലെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയ ഒരു മന്ത്രി ഉണ്ടായിട്ടുണ്ടോ, എന്നും ഇബ്രാഹിംകുഞ്ഞിനെ ചൂണ്ടിക്കിട്ടുന്ന കമന്റുമുണ്ട്. നൂറിന് മേലെ പാലങ്ങള്‍ പണിതിരിക്കെ കേവലം ഉദ്യോഗസ്ഥരുടെ അനാസ്ഥ കൊണ്ട് സംഭവിച്ച പാലാരിവട്ടം പാലത്തിന്റെ പിഴവ് ചൂണ്ടി കാണിച്ച് മുന്‍മന്ത്രി ഇബ്രാഹീംകുഞ്ഞിനെ വിവാഗത്തിലാക്കാനാണ് ശ്രമം നടക്കുന്നതും, കമെന്റില്‍ ചൂണ്ടിക്കാട്ടുന്നു.

 പാലത്തിന്റെ സ്ലാബിന്റെ പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. ഒന്‍പത് അടിപ്പാതകള്‍ പൂര്‍ത്തിയായി. വലിയ വാഹനങ്ങള്‍ കടന്നുപോകുന്നതിന് ഒന്‍പതും ചെറിയ വാഹനങ്ങള്‍ കടന്നുപോകാന്‍ മൂന്നും അടിപ്പാതകളാണ് നിര്‍മിക്കുന്നത്. 883 കോടി രൂപയാണ് നിര്‍മാണ ചെലവ്. ബൈപ്പാസ് റോഡ് പദ്ധതിയുടെ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലായിരുന്നു. 2018 ഒക്ടോബര്‍ 30നാണ് ബൈപാസിന്റെ നിര്‍മാണ ഉദ്ഘാടനം നടത്തിയത്. മുഴുപ്പിലങ്ങാട് മുതല്‍ അഴിയൂര്‍ വരെ 18.6 കിലോമീറ്റര്‍ ദൂരത്തിലാണ് ബൈപാസ് നിര്‍മിക്കുന്നത്.

അഞ്ചരക്കണ്ടി പുഴയ്ക്ക് കുറുകെ നിര്‍മിക്കുന്ന മാഹി പാലത്തിന്റെ നാല് ബീമുകള്‍ ബുധനാഴ്ച ഉച്ചയോടെയാണ് തകര്‍ന്ന് വീണത്. അപകടം നടക്കുന്നതിന് തൊട്ടു മുന്‍പ് വരെ തൊഴിലാളികളും മീന്‍പിടുത്തക്കാരും സ്ഥലത്തുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ ഉച്ച ഭക്ഷണം കഴിക്കാന്‍ പോയതിനാല്‍ വലിയ ദുരന്തം ഒഴിവായി.

 

 

 

kerala

കനത്ത മഴ; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Published

on

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ കോളജുകള്‍ക്ക് അവധി ബാധകമല്ല.

മറ്റു ജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെ്ന്ററുകള്‍, സ്പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ്ക്കാണ് അവധി. കുട്ടനാട് താലൂക്കിലും മാഹിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ക്കും, അഭിമുഖങ്ങള്‍ക്കും, റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍, റസിഡന്‍ഷ്യല്‍ കോളജുകള്‍ എന്നിവയ്ക്കും അവധി ബാധകമല്ല.

നാളെ (ജൂണ്‍ 16 തിങ്കളാഴ്ച) കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്ക് അവധിയാണ്. അങ്കണവാടികള്‍, മദ്‌റസകള്‍, ട്യൂഷന്‍ സെന്ററുകള്‍ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കുമെന്ന് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് അറിയിച്ചു.

ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച്ച ( ജൂണ്‍ 16) അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ എന്‍.എസ്.കെ ഉമേഷ് അറിയിച്ചു. അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കുംഅവധി ബാധകമാണ്.

തൃശൂര്‍ ജില്ലയില്‍ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടായിരിക്കില്ല. വയനാട് ജില്ലയില്‍ റെഡ് അലര്‍ട്ടും കാസര്‍കോട് ജില്ലയില്‍ റെഡ് അലര്‍ട്ടും തൃശൂര്‍ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അവധി. വടക്കന്‍ കേരളത്തില്‍ അതിതീവ്രമഴ മുന്നറിയിപ്പ് നല്‍കി. വരും ദിവസങ്ങളില്‍ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്.

കണ്ണൂര്‍ ജില്ലയില്‍ ശക്തമായ മഴ കാരണം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിലെ സ്‌കൂളുകള്‍, അങ്കണവാടികള്‍, മതപഠന സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവയ്ക്ക് നാളെ (16/06/2025, തിങ്കളാഴ്ച) അവധി പ്രഖ്യാപിച്ചതായി കലക്ടര്‍ അറിയിച്ചു.

വയനാട് ജില്ലയിലെ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും റസിഡന്‍ഷ്യല്‍ കോളജുകള്‍ക്കും അവധി ബാധകമല്ലെന്ന് കലക്ടര്‍ അറിയിച്ചു.

Continue Reading

kerala

മഴ കനക്കുന്നു; അഞ്ചു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ശൂര്‍ ജില്ലയില്‍ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടായിരിക്കില്ല.

Published

on

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അഞ്ചു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. മലപ്പുറം, കണ്ണൂര്‍, വയനാട്, തൃശൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചത്. പ്രഫഷനല്‍ കോളജുകള്‍, അങ്കണവാടികള്‍, നഴ്സറികള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

തൃശൂര്‍ ജില്ലയില്‍ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടായിരിക്കില്ല. വയനാട് ജില്ലയില്‍ റെഡ് അലര്‍ട്ടും കാസര്‍കോട് ജില്ലയില്‍ റെഡ് അലര്‍ട്ടും തൃശൂര്‍ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അവധി. വടക്കന്‍ കേരളത്തില്‍ അതിതീവ്രമഴ മുന്നറിയിപ്പ് നല്‍കി. വരും ദിവസങ്ങളില്‍ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്.

വയനാട് ജില്ലയിലെ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും റസിഡന്‍ഷ്യല്‍ കോളേജുകള്‍ക്കും അവധി ബാധകമല്ലെന്ന് കലക്ടര്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ ശക്തമായ മഴ കാരണം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ സ്‌കൂളുകള്‍, അങ്കണവാടികള്‍, മതപഠന സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവക്ക് തിങ്കളാഴ്ച ജില്ല കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

Continue Reading

kerala

ഇസ്രാഈലിലെ സയണിസത്തിന്റെ ഇരട്ട സഹോദരനാണ് ആര്‍.എസ്.എസ്; മുഖ്യമന്ത്രി പിണറായി വിജയന്‍

ഇസ്രാഈല്‍ ലോക പൊലീസ് ചമയുകായാണെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

Published

on

ഇസ്രാഈലിലെ സയണിസത്തിന്റെ ഇരട്ട സഹോദരനാണ് ആര്‍.എസ്.എസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

നേരത്തെ ഇസ്രാഈലുമായി ബന്ധപ്പെട്ടെടുത്ത് നിലപാടല്ല ഇന്ത്യ ഇപ്പോള്‍ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഇസ്രാഈലിനെ പരസ്യമായി പിന്തുണയ്ക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇസ്രാഈല്‍ നെറിക്കെട്ട ആക്രമണമാണ് ഇറാനില്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അമേരിക്കയുടെ പിന്തുണയുണ്ടെന്ന് കരുതി എന്തും കാണിക്കാം എന്ന നിലപാടാണ് ഇസ്രാഈല്‍ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഐക്യരാഷ്ട്ര സഭയില്‍ പ്രമേയങ്ങള്‍ വന്നപ്പോള്‍ ഒരു ശങ്കയുമില്ലാതെ ലോകത്തിലെ മറ്റു രാഷ്ട്രങ്ങള്‍ക്കൊപ്പം നിന്ന് ഇസ്രാഈല്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ അപലപിക്കാന്‍ ബാധ്യതപ്പെട്ട രാജ്യമായിരുന്നു ഇന്ത്യ. പക്ഷേ, അപലപിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇസ്രാഈല്‍ ലോക പൊലീസ് ചമയുകായാണെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

Continue Reading

Trending