Connect with us

kerala

അച്ചാര്‍ വിറ്റ പണവുമായി കോടതിയില്‍ പോയിട്ടും രക്ഷയില്ല; വേഷങ്ങളണിഞ്ഞ് നടക്കേണ്ട ഗതികേടിലാണ് ജലാലൂദ്ദീന്‍

വേഷങ്ങളണിഞ്ഞ് പ്രധാനവേദിയില്‍ അലഞ്ഞുനടക്കേണ്ട ഗതികേടിലാണ് ജലാലൂദ്ദീന്‍

Published

on

കെ.പി ജലീല്‍

ചന്ദ്രിക കലയാട്ടം@കോഴിക്കോട്

കോഴിക്കോട്:സംസ്ഥാന സ്‌കൂള്‍ കലോല്‍സവവേദിയില്‍ അച്ചാര്‍ വിറ്റ പണവുമായി കോടതിയില്‍ പോയിട്ടും ജലാലുദ്ദീന് രക്ഷയില്ല. കുച്ചിപ്പുടിയിലും നാടോടിനൃത്തത്തിലും മല്‍സരിക്കാനായി ചെന്നെങ്കിലും വേദിക്കടുത്തുനിന്ന് തിരിഞ്ഞുപോരേണ്ടിവന്നു. കാരണം ജില്ലാതലത്തില്‍ യോഗ്യതയില്ലാത്തതിനാലെന്ന്. ഇതോടെ രണ്ടുദിവസമായി കുച്ചിപ്പുടിയുടെയും നാടോടിനൃത്തത്തിന്റെയും വേഷങ്ങളണിഞ്ഞ് പ്രധാനവേദിയില്‍ അലഞ്ഞുനടക്കേണ്ട ഗതികേടിലാണ് ജലാലൂദ്ദീന്‍ എന്ന കോവളത്തുകാരന്‍. ബാപ്പയും ഉമ്മയും ഗുരുക്കളും പരിശ്രമിച്ചിട്ടും രക്ഷയില്ല. ഒടുവില്‍ ഭരതനാട്യത്തില്‍ നാളെ ഭാഗ്യപരീക്ഷണത്തിന് കാത്തിരിക്കുകയാണ് ജലാലൂദ്ദീന്‍. തിരുവനന്തപുരം കോവളം മരുതൂര്‍കോണം വി.എച്ച്.എസ്.എസ്.എസ്സിലെ പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് ഇനി മല്‍സരിക്കാന്‍ വര്‍ഷങ്ങളുമില്ല. അടുത്ത വര്‍ഷം കോളജിലേക്കായിരിക്കും. വിഴിഞ്ഞം സ്വദേശിയായ സുധീര്‍ഖാന്‍ അടുത്തിടെയാണ് കോവളം വെങ്ങാനൂരിലെ വാടകവീട്ടിലേക്ക് മാറിയത്. അച്ചാറുണ്ടാക്കി കടകളിലെത്തിച്ച് വ്യാപാരം നടത്തുകയാണ് കുടുംബം.
ജില്ലാതലത്തില്‍ തഴയപ്പെട്ടതിനെതിരെ കോടതിയില്‍ അപ്പീല്‍ പോയിട്ടും രക്ഷയില്ലാത്ത അവസ്ഥയിലാണ് ജലാലുദ്ദീന്‍. ജില്ലാതലത്തില്‍ വിധിനിര്‍ണയത്തിലെ അപാകതയാണ് തഴയപ്പെടുന്നതിന് കാരണമെന്നാണ് പല രക്ഷിതാക്കളും പറയുന്നത്. കോവളം

മൂന്നുവയസ്സുമുതല്‍ കലാപരിശീലനത്തിലുള്ള ജലാലുദ്ദീന്റെ മോഹമാണ് കോഴിക്കോട്ടെ കലോല്‍സവവേദിയില്‍ പൊലിഞ്ഞത്. ഇതോടെ തകര്‍ന്നുപോയൊന്നുമില്ല ജലാല്‍. ഉല്‍സാഹത്തോടെ ഭരതനാട്യത്തിന്റെ ഒരുക്കത്തിലാണീ മിടുക്കന്‍. സുധീര്‍ഖാനാണ് പിതാവ്. മാജിത മാാതവും. സുധീറിന്റെ നൃത്തതാല്‍പര്യമാണ് ജലാലുദ്ദീനിലെ കലയെ ഊട്ടിവളര്‍ത്തിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വൈക്കത്ത് വീടിനുള്ളില്‍ ഒരാഴ്ച പഴക്കമുള്ള മൃതദേഹം കണ്ടെത്തി

ഇറുമ്പയം ശാരദവിലാസം വീട്ടിലാണ് മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്.

Published

on

കോട്ടയം വൈക്കം വെള്ളൂര്‍ ഇറുമ്പയത്ത് വീടിനുള്ളില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇറുമ്പയം ശാരദവിലാസം വീട്ടിലാണ് മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് വിവരം. വയോധിക ദമ്പതികളും മകനുമാണ് വീട്ടില്‍ താമസിക്കുന്നത്.

ദമ്പതികള്‍ ബന്ധുവീട്ടില്‍ പോയി തിരികെ എത്തിയപ്പോഴാണ് വീടിന്റെ തിണ്ണയില്‍ കിടക്കുന്ന രീതിയില്‍ മൃതദേഹം കണ്ടെത്തിയത്. ഇവരുടെ മകന്റേതു തന്നെയാണ് മൃതദേഹമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

മകന്‍ ആരോടും അധികം സംസാരിക്കാറില്ലെന്നും തങ്ങളെ പോലും ഫോണ്‍ ചെയ്യാറില്ലെന്നുമാണ് ദമ്പതികള്‍ പറയുന്നത്.

 

 

Continue Reading

kerala

കണ്ണൂരില്‍ നിരവധി പേരെ കടിച്ച തെരുവുനായ ചത്തനിലയില്‍

പരിക്കേറ്റവര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

Published

on

കണ്ണൂര്‍ ചക്കരക്കല്ലില്‍ നിരവധി പേരെ കടിച്ച തെരുവുനായ ചത്തനിലയില്‍. കുട്ടികള്‍ അടക്കം 25 പേര്‍ക്കാണ് ഈ നായയുടെ കടിയേറ്റിരുന്നത്. പരിക്കേറ്റവര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

പലര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കടിയേറ്റ ചിലര്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിട്ടുണ്ട്. എല്ലാവരെയും ഒരു നായയാണ് കടിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. രണ്ടുമണിക്കൂറിനിടെയാണ് നായ ഇത്രയും പേരെ കടിച്ചത്.

മദ്രസയില്‍ പോയി വരുന്ന കുട്ടിക്കും വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടികള്‍ക്കും കടിയേറ്റിട്ടുണ്ട്. വീട്ടിനുള്ളില്‍ കയറിയും നായ കടിച്ചു പരിക്കേല്‍പ്പിച്ചിട്ടുണ്ട്. കാലിന്റെ തുടയിലും കൈയിലും മുഖത്തുമെല്ലാമാണ് നായയുടെ കടിയേറ്റത്.

 

Continue Reading

kerala

കണ്ണൂര്‍ ചക്കരക്കല്ലില്‍ കുട്ടികള്‍ ഉള്‍പ്പെടെ 40ലേറെ പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു; പലര്‍ക്കും ഗുരുതര പരിക്ക്‌

മനോരമ മുതുകുറ്റി ലേഖകന്‍ രാമചന്ദ്രന് മൂക്കിനാണ് കടിയേറ്റത്.

Published

on

കണ്ണൂര്‍ ചക്കരക്കല്‍ മേഖലയില്‍ നിരവധി പേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു. കോയ്യോട്, പൊക്കന്‍മാവ്, പാനേരിച്ചാല്‍, ഇരിവേരി, കണയന്നൂര്‍, ആര്‍വി മെട്ട, മിടാവിലോട്, കാവിന്‍മൂല, ഉച്ചുളിക്കുന്ന് മെട്ട, മുഴപ്പാല പ്രദേശത്തുള്ള നാല്പതോളം പേര്‍ക്കാണ് കടിയേറ്റത്. ഏതാനും പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

മനോരമ മുതുകുറ്റി ലേഖകന്‍ രാമചന്ദ്രന് മൂക്കിനാണ് കടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ രാമചന്ദ്രന്‍ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.. രാവിലെ 6.30 നാണ് കോയ്യോട് പൊക്കന്‍മാവില്‍ വച്ച് പേപ്പട്ടി ഒരു കുട്ടിയെ കടിച്ചിരുന്നു.

ഇവിടെ നിന്ന് തുടങ്ങി 8 കിലോമീറ്റര്‍ പിന്നിട്ടാണ് മുഴപ്പാലയിലുള്ളവരെ കടിച്ചത്. ഈ പ്രദേശത്തിനിടയിലുള്ളവരാണ് കടിയേറ്റ എല്ലാവരും. കടിയേറ്റവര്‍ ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്

Continue Reading

Trending