Connect with us

india

ജാമ്യം ലഭിച്ചിട്ട് 300 ദിവസം കഴിഞ്ഞിട്ടും പുറം ലോകം കാണാതെ യുവതി

രണ്ട് വയസുകാരിയായ മകളെ കൊലപ്പെടുത്തിയ കേസില്‍ 2012 സെപ്തംബര്‍ ഒന്നിനാണ് യുവതിയെ അറസ്റ്റ് ചെയ്തത്.

Published

on

ചെന്നൈ: 2013 മുതല്‍ ജയിലില്‍ കഴിയുന്ന ജീവപര്യന്തം പ്രതിക്ക് മദ്രാസ് ഹൈക്കോടതി തടവുശിക്ഷ സസ്പെന്‍ഡ് ചെയ്യുകയും ജാമ്യം അനുവദിക്കുകയും ചെയ്തിട്ട് 300 ദിവസങ്ങള്‍ പിന്നിട്ടു. എന്നിരുന്നാലും, 44 കാരിയായ വനിതാ തടവുകാരി ഇപ്പോഴും സാമ്പത്തിക ബാധ്യതയുടെ പേരില്‍ ജയിലിലാണ്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20 ന് നടന്ന ആദ്യ ഹിയറിംഗില്‍ കോടതി ഇവര്‍ക്ക് ഇളവ് അനുവദിക്കുകയും 25,000 രൂപയുടെ ബോണ്ട് ജാമ്യം സഹിതം — അവരില്‍ ഒരാള്‍ രക്തബന്ധമുള്ള ആളായിരിക്കണം- ജാമ്യം നല്‍കാനും ആവശ്യപ്പെട്ടു. വര്‍ഷങ്ങളായി സന്ദര്‍ശകരില്ലാതെ, വെല്ലൂരിലെ സ്ത്രീകള്‍ക്കായുള്ള പ്രത്യേക ജയിലില്‍ കഴിയുന്ന യുവതിയെ കുടുംബം ഉപേക്ഷിച്ചതിനാല്‍ ജയിലില്‍ തന്നെ കഴിയുകയാണ്.

രണ്ട് വയസുകാരിയായ മകളെ കൊലപ്പെടുത്തിയ കേസില്‍ 2012 സെപ്തംബര്‍ ഒന്നിനാണ് യുവതിയെ അറസ്റ്റ് ചെയ്തത്. 2013 ഒക്ടോബര്‍ 10ന് ബോംബ് സ്ഫോടന കേസുകള്‍ക്കായുള്ള പ്രത്യേക കോടതി ഐപിസി സെക്ഷന്‍ 302 പ്രകാരം ജീവപര്യന്തം ശിക്ഷ വിധിച്ചു. വെല്ലൂരിലെ സ്ത്രീകള്‍ക്കായുള്ള പ്രത്യേക ജയിലിലേക്ക് മാറ്റി.

2019 ഡിസംബറിലെ ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് ഉപേക്ഷിക്കപ്പെട്ട തടവുകാരുടെ അവസ്ഥ പഠിക്കാന്‍ വെല്ലൂര്‍ ജയിലില്‍ എത്തിയ ആക്ടിവിസ്റ്റും അഭിഭാഷകനുമായ കെആര്‍ രാജ, രാധയ്ക്ക് തന്റെ ഭാഗം പങ്കിടാനും നിയമസഹായം തേടാനും അവസരം നല്‍കി. അവള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ‘നേത്ര സാക്ഷിയുടെ തെളിവുകള്‍ മെഡിക്കല്‍ തെളിവുകളുമായി പൊരുത്തപ്പെടുന്നില്ല. കൂടാതെ, പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകളില്‍ നിരവധി അസംഭവ്യതകളുണ്ട്,’ കോടതി നിര്‍ദ്ദേശം ഉദ്ധരിച്ച് അവരുടെ അഭിഭാഷകന്‍ ആര്‍ ദിവാകരന്‍ പറഞ്ഞു.

കോടതി അവളുടെ ശിക്ഷ സസ്പെന്‍ഡ് ചെയ്യുകയും ജാമ്യം അനുവദിക്കുകയും ചെയ്തു. രാജ ശിവഗംഗ ജില്ലയിലെ യുവതിയുടെ കുടുംബത്തെ സമീപിച്ചെങ്കിലും അവരാരും ജാമ്യക്കാരായി നില്‍ക്കാന്‍ തയ്യാറായില്ല.

തന്റെ രണ്ട് സഹോദരന്മാരോടും മൂന്ന് സഹോദരിമാരോടും താന്‍ അപേക്ഷിച്ചെങ്കിലും അവര്‍ വിയമ്മതിച്ചെന്ന് യുവതി പറഞ്ഞു. അമ്മ് തയ്യാറായിരുന്നെങ്കിലും യുവതിയുടെ അച്ഛന്‍ അമ്മയെ വിലക്കുകയായിരുന്നു.

 

 

india

യൂട്യൂബ് കോമഡി ഷോയ്ക്കിടെ അശ്ലീല പരാമര്‍ശം; എല്ലാ വിഡിയോകളും പിന്‍വലിച്ച് സമയ് റെയ്‌ന

സംഭവിച്ചുകൊണ്ടിരിക്കുന്നതെല്ലാം തനിക്ക് കൈകാര്യം ചെയ്യാന്‍ വളരെ ബുദ്ധിമുട്ടാണെന്ന് പറഞ്ഞുകൊണ്ടാണ് താരം വിഡിയോകള്‍ പിന്‍വലിച്ചത്

Published

on

യൂട്യൂബ് കോമഡി ഷോയ്ക്കിടെ അശ്ലീല പരാമര്‍ശം നടത്തിയ രണ്‍വീര്‍ അലഹബാദിയക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനിടെ ഇന്ത്യാസ് ഗോട്ട് ലേറ്റന്റ് ഷോയുടെ എല്ലാ വിഡിയോകളും ഡിലീറ്റ് ചെയ്ത് ഷോയുടെ അവതാരകന്‍ സമയ് റെയ്‌ന. വിഷയത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെല്ലാം തനിക്ക് കൈകാര്യം ചെയ്യാന്‍ വളരെ ബുദ്ധിമുട്ടാണെന്ന് പറഞ്ഞുകൊണ്ടാണ് താരം വിഡിയോകള്‍ പിന്‍വലിച്ചത്.

ആളുകളെ രസിപ്പിക്കുക എന്നതായിരുന്നു തന്റെ ലക്ഷ്യം, കേസില്‍ എല്ലാ അന്വേഷണ ഏജന്‍സികളുമായും സഹകരിക്കുമെന്നും സമയ് വ്യക്തമാക്കി.

വിഷയത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെല്ലാം എനിക്ക് കൈകാര്യം ബുദ്ധിമുട്ടുള്ള കാര്യങ്ങളാണ്. എന്റെ ചാനലില്‍ നിന്ന് ഇന്ത്യാസ് ഗോട്ട് ലേറ്റന്റിന്റെ എല്ലാ വിഡിയോകളും ഞാന്‍ നീക്കം ചെയ്തു. ആളുകളെ രസിപ്പിക്കുകയും അവര്‍ക്ക് നല്ല സമയം നല്‍കുകയുമായിരുന്നു എന്റെ ലക്ഷ്യം. അന്വേഷണത്തില്‍ സഹകരിക്കുമെന്നും സമയ് എക്‌സില്‍ കുറിച്ചു.

വിഷയത്തില്‍ സമൂഹ മാധ്യമ ഇന്‍ഫ്‌ലുവന്‍സര്‍ രണ്‍വീര്‍ അലഹബാദിയ ഷോയുടെ അവതാരകന്‍ സമയ് റെയ്ന, സമൂഹ മാധ്യമ ഇന്‍ഫ്‌ലുവന്‍സര്‍ അപൂര്‍വ മഖിജ, ജ്പ്രീത് സിങ്, ആശിഷ് ചഞ്ചലനി എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

india

നവജാത ശിശുവിന്റെ മൃതദേഹത്തിന്റെ ഭാഗങ്ങള്‍ തെരുവുനായ്ക്കള്‍ ഭക്ഷിച്ച നിലയില്‍

കുടുംബത്തിന്റെ അനാസ്ഥയാണ് കാരണമെന്നുമാണ് മെഡിക്കല്‍ കോളേജ് അധികൃതരുടെ വാദം

Published

on

ഉത്തര്‍പ്രദേശില്‍ നവജാത ശിശുവിന്റെ മൃതദേഹത്തിന്റെ ഭാഗങ്ങള്‍ തെരുവുനായ്ക്കള്‍ ഭക്ഷിച്ച നിലയില്‍. ഉത്തര്‍പ്രദേശിലെ ലളിത്പൂര്‍ മെഡിക്കല്‍ കോളേജില്‍ ഇന്നലെയാണ് സംഭവം. എന്നാല്‍, സംഭവത്തില്‍ തങ്ങള്‍ ഉത്തരവാദികള്‍ അല്ലെന്നും കുടുംബത്തിന്റെ അനാസ്ഥയാണ് കാരണമെന്നുമാണ് മെഡിക്കല്‍ കോളേജ് അധികൃതരുടെ വാദം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ഇക്കഴിഞ്ഞ ഞായറാഴ്ച്ച ലളിത്പൂര്‍ മെഡിക്കല്‍ കോളേജിലെ ജില്ലാ വനിതാ ആശുപത്രിയില്‍ കുഞ്ഞ് ജനിച്ചത്. അസാധാരണ വൈകല്യങ്ങളോടെ ജനിച്ച കുട്ടിയെ സ്‌പെഷ്യല്‍ ന്യൂബോണ്‍ കെയര്‍ യൂനിറ്റിലേക്ക് മാറ്റിയിരുന്നു. കുഞ്ഞിന്റെ തല ശരിയായി വികസിച്ചിരുന്നില്ല. നട്ടെല്ലും ഉണ്ടായിരുന്നില്ല. 1.3 കിലോഗ്രാം മാത്രമായിരുന്നു കുഞ്ഞിന്റെ ഭാരം. എസ്.എന്‍.സി.യുവിലേക്ക് മാറ്റിയ കുഞ്ഞ് അന്ന് വൈകുന്നേരത്തോടെ മരിച്ചിരന്നു.

തുടര്‍ന്ന്, മൃതദേഹം കുഞ്ഞിന്റെ ബന്ധുക്കള്‍ക്ക് കൈമാറിയെന്നും അതിന്റെ രേഖകള്‍ തങ്ങളുടെ പക്കലുണ്ടെന്നും ഡോക്ടര്‍ വ്യക്തമാക്കി. ചൊവ്വാഴ്ച ഉച്ചയോടെയാണ് മൃതദേഹം തെരുവുനായ്ക്കള്‍ ഭക്ഷിച്ചെന്ന വിവരം ആശുപത്രി അധികൃതര്‍ അറിഞ്ഞത്. കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി വലിച്ചെറിയുകയായിരുന്നുവെന്നും ആശുപത്രിയുടെ ടാഗ് ഉണ്ടായതിനാലാണ് കുഞ്ഞിന്റെ മൃതദേഹം തിരിച്ചറിയാന്‍ കഴിഞ്ഞതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

Continue Reading

india

ആധാരം രജിസ്‌ട്രേഷന് അടിയാധാരം സമര്‍പ്പിക്കേണ്ടതില്ല; ചെന്നൈ ഹൈകോടതി വിധി ശരിവെച്ച് സുപ്രീംകോടതി

അടിയാധാരം ഹാജരാക്കിയില്ലെന്നു കാണിച്ച് അവകാശ ഒഴിമുറി ആധാരം രജിസ്റ്റര്‍ ചെയ്യുന്നത് നിരസിച്ച കേസിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്

Published

on

ഗൂഡല്ലൂര്‍: ഭാഗം നടത്തിയതോ വില്‍പന ചെയ്തതോ ആയ ഭൂമിയുടെ ആധാരം രജിസ്‌ട്രേഷന് അടിയാധാരം സമര്‍പ്പിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി. ഇതുമായി ബന്ധപ്പെട്ട് ചെന്നൈ ഹൈകോടതി നേരത്തെ പ്രസ്താവിച്ച വിധി സുപ്രീം കോടതി ശരിവെച്ചു.

അടിയാധാരം ഹാജരാക്കിയില്ലെന്നു കാണിച്ച് അവകാശ ഒഴിമുറി ആധാരം രജിസ്റ്റര്‍ ചെയ്യുന്നത് നിരസിച്ച കേസിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്. അടിയാധാരത്തിന്റെ പകര്‍പ്പ് രജിസ്റ്റര്‍ ഓഫിസില്‍ ഉണ്ടെന്നിരിക്കെ അതു പരിശോധിച്ചു പുതിയ രജിസ്‌ട്രേഷന്‍ നടത്താവുന്നതാണെന്നും കോടതി അഭിപ്രായപ്പെട്ടു.

ഭൂമികളുടെ അസ്സല്‍ ആധാരം നഷ്ടപ്പെട്ടതിനാല്‍ പൊലീസിന്റെ നോണ്‍ ട്രേസബിള്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയാത്തതിനാലോ, അടിയാധാരം സമര്‍പ്പിക്കാത്തതിനാലോ ആധാരം രജിസ്റ്റര്‍ ചെയ്യുന്നത് തടസ്സപ്പെടുത്തരുതെന്ന ചെന്നൈ ഹൈകോടതി വിധിയാണ് സുപ്രീംകോടതി ശരിവെച്ചത്.

Continue Reading

Trending