Connect with us

More

റയല്‍ മാഡ്രിഡില്‍ റൊണാള്‍ഡോ തുടരും, നെയ്മര്‍ വരും, ബെയില്‍ പിണക്കത്തില്‍

Published

on

മാഡ്രിഡ്: തുടര്‍ച്ചയായി മൂന്നാം തവണയും യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബായി മാറിയ റയല്‍ മാഡ്രിഡില്‍ പുതിയ സീസണില്‍ ആരെല്ലാമുണ്ടാവുമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ സജീവം. ടീമിലെ രണ്ട് സൂപ്പര്‍ താരങ്ങളായ കൃസ്റ്റിയാനോ റൊണാള്‍ഡോയും ജെറാത് ബെയിലുമാണ് ക്ലബ് മാറുമെന്ന സൂചന നല്‍കിയത്. അതേ സമയം നെയ്മറും ഈഡന്‍ ഹസാര്‍ഡുമെല്ലാം പുതിയ സീസണില്‍ ടീമിനൊപ്പമുണ്ടാവുമെന്ന സുചനകളുമുണ്ട്. ടീമിന്റെ ശക്തിയാണ് കൃസ്റ്റിയാനോ. കീവില്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ സമാപിച്ച ശേഷം അദ്ദേഹം സുഹൃത്തുക്കളോട് പറഞ്ഞത് റയലിന് വേണ്ടി തന്റെ അവസാന മല്‍സരം കളിച്ചുവെന്നാണ്. എന്നാല്‍ ഈ പരാമര്‍ശം വന്‍ വിവാദമായപ്പോള്‍ അദ്ദേഹം പിന്‍വലിക്കുകയും അടുത്ത സീസണിലും താനുണ്ടാവുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഇന്നലെ ആഘോഷത്തിനിടെ റയല്‍ ഫാന്‍സ് മുഴുവന്‍ ആവശ്യപ്പെട്ടത് റൊണാള്‍ഡോ തുടരണമെന്നാണ്. കോച്ച് സിദാനുമായി ഉറ്റ വ്യക്തിബന്ധം സൂക്ഷിക്കുന്നതിനാല്‍ കൃസ്റ്റിയാനോ ക്ലബ് വിടില്ല എന്നാണ് കരുതപ്പെടുന്നത്. അദ്ദേഹത്തിന്റെ പ്രതിഫല തുക ഉയര്‍ത്താന്‍ ക്ലബ് തയ്യാറാവും. റൊണാള്‍ഡോക്ക് ഇപ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രതിഫലം ഒരു ക്ലബ് മാത്രമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്-പി.എസ്.ജി. പക്ഷേ ആ ക്ലബില്‍ നിന്നും നെയ്മര്‍ റയലിലേക്ക് വരുമെന്ന സൂചന ശക്തമായതിനാല്‍ പോര്‍ച്ചുഗീസുകാരന്‍ അവിവേകം കാണിക്കില്ല എന്നാണ് കരുതപ്പെടുന്നത്. നെയ്മറിന്റെ കാര്യത്തില്‍ ഏറെക്കുറെ ധാരണയായിട്ടുണ്ട്.

അത്‌ലറ്റികോ മാഡ്രിഡില്‍ നിന്നും അന്റോണിയോ ഗ്രീസ്മാന്‍ ബാര്‍സയിലേക്ക് പോവുമെന്നുറപ്പായ സാഹചര്യത്തില്‍ നെയ്മര്‍ക്ക് ബാര്‍സയില്‍ ഇടമുണ്ടാവില്ല. അപ്പോള്‍ റയലിലേക്ക് തന്നെയെത്തുമെന്നാണ് സൂചനകള്‍. എന്നാല്‍ ജെറാത്ത് ബെയിലിന്റെ കാര്യത്തില്‍ സംശയങ്ങള്‍ ബാക്കിനില്‍ക്കുന്നു.

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഉള്‍പ്പെടെയുളള പ്രമുഖര്‍ ബെയിലിന് വേണ്ടി രംഗത്തുണ്ട്. റയല്‍ സംഘത്തില്‍ തനിക്ക് തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിക്കുന്നില്ല എന്ന ബെയിലിന്റെ പരാതിയില്‍ കഴമ്പുണ്ടെന്ന് സിദാനും സമ്മതിക്കുന്നുണ്ട്. പക്ഷേ റയല്‍ വിടാന്‍ പെട്ടെന്ന് ബെയില്‍ തീരുമാനിക്കുമെന്ന് സിദാനും കരുതുന്നില്ല. ബെയില്‍ പോവുന്ന പക്ഷം ചെല്‍സിയില്‍ നിന്നും ഈഡന്‍ ഹസാര്‍ഡ് റയലിലെത്താനാണ് സാധ്യത. ഇസ്‌ക്കോ റയലില്‍ തുടരുന്ന കാര്യത്തില്‍ ഉറപ്പില്ല.

മാഞ്ചസ്റ്റര്‍ സിറ്റിയാണ് ഇസ്‌ക്കോയുടെ നോട്ടം. ഗോള്‍ക്കീപ്പര്‍ കൈലര്‍ നവാസിന് സിദാന്റെ ഉറച്ച പിന്തുണയുണ്ട്. പക്ഷേ ഡേവിഡ് ഡി ഗിയയെ പോലുളളവരോടാണ് ക്ലബ് പ്രസിഡണ്ട് പെരസിന് താല്‍പ്പര്യം.

crime

മഴു ഉപയോഗിച്ച് ഭാര്യയുടെ തലവെട്ടി, വെട്ടിയ തലയുമായി സ്കൂട്ടറിൽ യാത്ര; യുവാവ് പിടിയിൽ

Published

on

ബെംഗളൂരുവിൽ ഭാര്യയെ കൊലപ്പെടുത്തി തലയറുത്ത് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് യുവാവ്. ആനേക്കാല്ലിൽ ആണ് സംഭവം. മാനസ (26) ആണ് കൊല്ലപ്പെട്ടത്. പ്രതി ശങ്കറിനെ പോലീസ് പിടികൂടി. ബൈക്കിൽ ആണ് ഭാര്യയുടെ തലയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയത്.

രക്തം പുരണ്ട ഷർട്ട് ധരിച്ച് ഒരാൾ രാത്രി സ്കൂട്ടർ ഓടിച്ചു വരുന്നതു കണ്ടാണ് പൊലീസ് സംഘം വാഹനം തടഞ്ഞത്. പരിശോധനയിൽ സ്കൂട്ടറിന്റെ ഫുട്ബോർഡിൽ യുവതിയുടെ തല കണ്ടെത്തുകയായിരുന്നു. കുടുംബ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ഇന്നലെ രാത്രി 11.30ഓടെയാണ് സംഭവം. അനേക്കലിൽ നിന്ന് ചന്ദാപുരയിലേക്കുള്ള ഹൈവേയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിന്‍റെ ക്വിക് റെസ്പോൺസ് ടീമാണ് നടുക്കുന്ന ഒരു കാഴ്ച കണ്ടത്. രക്തത്തിൽ കുളിച്ച നിലയിൽ ഒരു യുവാവ് സ്കൂട്ടറോടിച്ച് ഹൈവേയിലൂടെ അതിവേഗത്തിൽ പോകുകയായിരുന്നു.

ഴു ഉപയോഗിച്ചാണ് യുവതിയുടെ കഴുത്തിൽ വെട്ടിയത്. 5 വർഷം മുൻപാണ് ഇവർ വിവാഹിതരായത്. മൂന്നു വയസ്സുള്ള മകളുണ്ട്. വാടകവീട്ടിലാണ് താമസിച്ചിരുന്നത്. സ്വകാര്യ സ്ഥാപനങ്ങളിലായിരുന്നു ഇരുവർക്കും ജോലി.

Continue Reading

kerala

തെന്നല ബാലകൃഷ്ണപിളളയ്ക്ക് വിട നല്‍കി കേരളം; സംസ്‌കാര ചടങ്ങ് തൈക്കാട് ശാന്തി കവാടത്തില്‍ നടന്നു

Published

on

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി മുന്‍പ്രസിഡന്റുമായ തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് വിട. തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ തെന്നലയ്ക്ക് അന്തിമോപചാരമാര്‍പ്പിച്ചു.

ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ കെപിസിസി ആസ്ഥാനത്തേക്ക് എത്തി അന്തിമോപചാരമര്‍പ്പിച്ചു. പുതുതലമുറ മാതൃകയാക്കേണ്ട നേതാവായിരുന്നു തെന്നല ബാലകൃഷ്ണപിള്ളയെന്ന് ഗവര്‍ണര്‍ പി. എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. നെട്ടയത്തെ വീട്ടിലും കെപിസിസി ഓഫീസിലുമായി നേതാക്കള്‍ അടക്കം ആയിരങ്ങളാണ് തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയത്.

Continue Reading

kerala

ബിജെപി നേതാവ് ജി.കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്

മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കാരുടേതാണ് പരാതി

Published

on

തിരുവനന്തപുരം: ബിജെപി നേതാവും നടനുമായ കൃഷ്ണ കുമാറിനും മകള്‍ക്കും എതിരെ തട്ടിക്കൊണ്ട് പോവല്‍ കേസ്. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായി ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ പരാതിയിലാണ് നടപടി.

കവടിയാറില്‍ ഒ ബൈ ഓസി എന്ന പേരില്‍ നടത്തുന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് പരാതി നല്‍കിയത്. തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി പണം വാങ്ങാന്‍ ശ്രമിച്ചു എന്നാണ് പരാതി. ക്യൂആര്‍ കോഡില്‍ കൃത്രിമം കാട്ടി ദിയയുടെ സ്ഥാപനത്തില്‍ നിന്നും പണം തട്ടിയെന്ന് കാട്ടി ജീവനക്കാര്‍ക്ക് എതിരെ നേരത്തെ പരാതി നല്‍കിയിരുന്നു. 69 ലക്ഷം രൂപ തട്ടിയെടുത്തു എന്നായിരുന്ന പരാതിയില്‍ മ്യൂസിയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം.

സ്ഥാനത്തില്‍ നിന്നും പണം നഷ്ടപ്പെട്ട സംഭവത്തില്‍ ആരോപണ വിധേയരായ ജീവനക്കാരുമായി കൃഷ്ണ കുമാറും ദിയയും ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. അതുപ്രകാരം എട്ട് ലക്ഷം രൂപ നല്‍കി. ബാക്കി പിന്നീട് നല്‍കാമെന്നായിരുന്നു ജീവനക്കാരികളും അവരുടെ ബന്ധുക്കളും അറിയിച്ചത്.

Continue Reading

Trending