Connect with us

india

ഇന്ത്യയില്‍ പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെ കടുത്ത അക്രമം നടക്കുന്നു ;ബിജെപി ഭരണത്തിന്റെ ട്രാക്ക് റെക്കോര്‍ഡ് ഇരുണ്ടതാണെന്നും ഇ.ടി.മുഹമ്മദ് ബഷീർ എം.പി

രാജ്യത്ത് വര്‍ഗീയ വിഷം കുത്തിവെച്ച് ഇഞ്ചിഞ്ചായി ഇല്ലാതാക്കാനാണ് ശ്രമം നടക്കുന്നത്. രാജ്യത്തിന്റെ അടിത്തറയായ സെക്കലുറിസത്തെ കശാപ്പ് ചെയ്യുകയാണ്. ഇസ്ലാമോഫോബിയ വളര്‍ത്തി വലുതാക്കുകയാണ്. മുസ്ലിംകളെ വംശനാശം ചെയ്യുകയാണ് ആത്യന്തികലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Published

on

ബി.ജെ.പി നേതാക്കളുടെ ഹൃദയം കാരിരുമ്പും കരിമ്പാറയും പോലെ കഠിനമാണെന്ന് വ്യക്തമാക്കുന്നതാണ് വര്‍ത്തമാനകാല രാഷ്ട്രീയ സാഹചര്യങ്ങൾ എന്ന് ഇ.ടി.മുഹമ്മദ് ബഷീർ എം.പി പറഞ്ഞു.മണിപ്പൂര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റിലെ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടു തവണ മണിപ്പൂരില്‍ സന്ദര്‍ശനം നടത്തിയതാണ്. മുസ്ലിലീഗ് പാര്‍ട്ടിയുടെയും ഇന്‍ഡ്യാ മുന്നണിയുടെയും ഭാഗമായി കലാപമേഖലകള്‍ സന്ദര്‍ശിക്കാന്‍ അവസരമുണ്ടായി. ദീര്‍ഘനേരം അവിടെ ചെലവഴിച്ച് കാര്യങ്ങള്‍ മനസ്സിലാക്കി. ഭരണകര്‍ത്താക്കള്‍ അവിടെ പോയില്ലെന്ന് മാത്രമല്ല ഞങ്ങള്‍ പോയതിനെ തമാശയാക്കി അവതരിപ്പിക്കുകയും പ്രഹസനാമാക്കി ചിത്രികീരിക്കുകയും പൊളിറ്റിക്കല്‍ ടൂറിസത്തിനെന്നു കുറ്റപ്പെടുത്തുകയും ചെയ്തു. അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ ഭരണത്തിന്റെ ട്രാക്ക് റെക്കോര്‍ഡ് ഇരുണ്ടതാണ്. ഇന്ത്യയില്‍ ദലിത, ഒബിസി, എസ്.സി എസ്ടിക്കാര്‍ക്ക് നേരെ കടുത്ത അക്രമം നടക്കുന്നു. ഹരിയാനയില്‍ പള്ളി ഇമാമടക്കം കൊല്ലപ്പെട്ടു. പള്ളി തകര്‍ത്തു, റെസറ്റോറന്റുകളും കെട്ടിടങ്ങളും തകര്‍ത്തു. ശാന്തമായി ജീവിച്ചവരെ കലാപത്തിലേക്കു തള്ളിവിട്ടു. അതോടൊപ്പം രാജ്യത്ത് വളരെ അപകടകരമായി വളര്‍ന്നുവരുന്ന ഒരു പ്രവണത പിന്നാക്ക ന്യൂനപക്ഷങ്ങളെ സാമ്പത്തികമായി തകര്‍ക്കാനുള്ള ശ്രമങ്ങളാണ്. ഇ.ടി ചൂണ്ടിക്കാട്ടി.

ഇന്ന് ഹിന്ദു പത്രം ഈ വിഷയം തുറന്നുകാട്ടി എഴുതിയിട്ടുണ്ട്. ന്യൂനപക്ഷങ്ങളെ തകര്‍ക്കാനുള്ള സാമ്പത്തിക പരിഷ്‌കാരങ്ങളും പുതിയ രീതിയിലുള്ള ഒരു തൊട്ടുകൂടായ്മയും വളര്‍ന്നുവരുന്നു.
ഹരിയാനയിലെ കലാപപ്രദേശത്ത് ആളുകള്‍ ഭയന്നു കഴിയുകയാണ്. ഓഗസ്റ്റ് ഒന്നിന് വിശ്വഹിന്ദു പരിഷത്തിന്റെ റാലിയില്‍ തുടങ്ങിയ അക്രമങ്ങള്‍ ഇന്നും തുടരുന്നു, കച്ചവടക്കാര്‍ക്ക് കടകള്‍ തുറക്കാന്‍ ഭയം. സംഭവം നടന്ന ശേഷം ചെറുതും വലുതമായു കടകള്‍ അടിച്ചുതകര്‍ക്കുന്നു.
പ്രാദേശിക ഹിന്ദുക്കള്‍ ഗുഡ്ഗാവിലെ ഗ്രാമത്തില്‍ മുസ്ലിം കച്ചവടക്കാരുടെ സാധനങ്ങള്‍ ബഹിഷ്‌കരക്കണമെന്ന് ആഹ്വാനം ചെയ്യുന്നു.

ഗ്യാന്‍വാപി മസ്ജിദ് പ്രശ്‌നം വളരെ ദൂരവ്യാപകമായ ദുരുദ്ദേശ്യങ്ങളോടെ ഉയര്‍ത്തിക്കൊണ്ടുവരുന്നു, ദീര്‍ഘദൃഷ്ടിയുള്ള രാഷ്ട്രനേതാക്കന്മാര്‍ ആരാധാനാലയങ്ങള്‍ സംബന്ധിച്ച നിയമനിര്‍മ്മാണം നടത്തിയത് മറികടക്കുകയാണ് ഈ സര്‍ക്കാര്‍ ചെയ്യുന്നത്.പള്ളികള്‍ പിടിച്ചടക്കാനും അന്യായ അവകാശവാദങ്ങള്‍ ഉന്നയിക്കാനും സാധ്യത കണ്ട് ഉണ്ടാക്കിയ നിയമം ആണ് നോക്കുകുത്തിയാകുന്നത്.1947 ആഗസ്റ്റ് 15 നുള്ള ആരാധനാലയങ്ങള്‍ തല്‍സ്ഥിതി തുടരുമെന്ന ആ നിയമം പൊളിക്കുന്നത് ഗൗരവതരമാണ്. അദ്ദേഹം പറഞ്ഞു.

അത് പൊളിച്ചെഴുതണമെന്ന് ബിജെപി വാദിക്കുന്നു.ഗ്യാന്‍വാപിയെ മറ്റൊരു ബാബരി മസ്ജിദാക്കി രാഷ്ട്രീയ മുതലെടുപ്പാണ് ലക്ഷ്യം. പള്ളിയുടെയും ക്ഷേത്രത്തിന്റെയും പേരില്‍ തെരഞ്ഞെടുപ്പ് ജയിക്കാന്‍ ശ്രമിച്ചുവരികയാണ് ബിജെപി. അത് നടക്കില്ല ബിജെപിക്ക് ഇന്ത്യ തകര്‍ന്നാലും വേണ്ടിയില്ല വര്‍ഗീയത കളിക്കണമെന്നേയുള്ളൂ.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പല നിയമങ്ങള്‍ നടപ്പാക്കുന്നു. പശു അറുക്കല്‍ വിരുദ്ധ നിയമം, ഹലാല്‍ മീററ് നിരോധനം, മതപരിവര്‍ത്തനനിരോധനം, ലൗജിഹാദ് തുടങ്ങി മുസ്ലിംകളെ ടാര്‍ജറ്റ് ചെയ്ത് ഉപദ്രവിക്കാനാണ് ലക്ഷ്യമിടുന്നത്.വിചിത്രമായ മറ്റൊരു കാര്യം യൂനിഫോം സിവില്‍ കോഡ് സംസ്ഥാനങ്ങൡ ഉണ്ടാക്കാന്‍ പരിശ്രമിക്കണമെന്ന് നിയമകാര്യ മന്ത്രി പറയുന്നതാണ്. ഓരോ സ്‌റ്റേറ്റിലും പലവിധത്തില്‍ കൊണ്ടുവരുന്ന നിയമങ്ങളെങ്ങനെയാണ് യൂണിഫോം ആവുന്നത്. ഇ.ടി.മുഹമ്മദ് ബഷീർ ചോദിച്ചു.

രാജ്യത്ത് വര്‍ഗീയ വിഷം കുത്തിവെച്ച് ഇഞ്ചിഞ്ചായി ഇല്ലാതാക്കാനാണ് ശ്രമം നടക്കുന്നത്. രാജ്യത്തിന്റെ അടിത്തറയായ സെക്കലുറിസത്തെ കശാപ്പ് ചെയ്യുകയാണ്. ഇസ്ലാമോഫോബിയ വളര്‍ത്തി വലുതാക്കുകയാണ്. മുസ്ലിംകളെ വംശനാശം ചെയ്യുകയാണ് ആത്യന്തികലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ദേശീയ മുസ്‌ലിം ലീഗ് സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത് ദേശീയ നേതാക്കള്‍

ഭരണ പ്രതിപക്ഷ ഭേദമന്യേ മുന്‍ നിര രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യത്താല്‍ ശ്രദ്ധേയമായി

Published

on

വര്‍ഷങ്ങളായി രാഷ്ട്രീയ ഇഫ്താറുകള്‍ അന്യം നിന്നുപോയ രാജ്യതലസ്ഥാനത്ത് സംയുക്തമായി ഇഫ്താര്‍ സംഘടിപ്പിച്ച് മുസ്‌ലിം ലീഗ് എം.പിമാര്‍. ഭരണ പ്രതിപക്ഷ ഭേദമന്യേ മുന്‍ നിര രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യത്താല്‍ ശ്രദ്ധേയമായി. പാര്‍ലമെന്റിനടുത്തുള്ള ഹോട്ടല്‍ ലെ മെറിഡിയനായിരുന്നു വേദി. ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ മുസ്‌ലിം ലീഗ് എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, ഹാരിസ് ബീരാന്‍, പി.വി. അബ്ദുല്‍ വഹാബ്, അബ്ദുസമദ് സമദാനി, നവാസ് കനി എന്നിവര്‍ സംയുക്തമായി ആതിഥ്യമരുളിയ ഇഫ്താറില്‍ മുന്‍ നിര നേതാക്കളുടെ വന്‍നിരയാണെത്തിയത്.

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സോണിയാ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ഫലസ്തീന്‍, മൊറോക്കോ, തുര്‍ക്കി, ഇറാഖ്, ഈജിപ്ത്, അറബ് ലീഗ് എന്നിവയുടെ അംബാഡര്‍മാര്‍, എന്‍.സി.പി നേതാവ് സുപ്രിയ സുലെ, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ഡി.എം.കെ നേതാവ് തിരുച്ചി ശിവ, സംസ്ഥാന നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, പി.കെ ബഷീര്‍ എം.എല്‍.എ, മുസ്‌ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഖാദര്‍ മൊയ്തീന്‍, കേരളത്തില്‍ നിന്നുള്ള എം.പിമാരായ പി.ടി ഉഷ, കൊടിക്കുന്നില്‍ സുരേഷ്, എന്‍.കെ പ്രേമചന്ദ്രന്‍, ജോസ് കെ. മാണി, ഫ്രാന്‍സിസ് ജോര്‍ജ്, കെ. രാധാകൃഷ്ണന്‍, സുരേഷ് ഉണ്ണിത്താന്‍, ആന്റോ ആന്റണി, ശശി തരൂര്‍, ജോണ്‍ ബ്രിട്ടാസ്, ഷാഫി പറമ്പില്‍, ഡോ. ശിവദാസന്‍, ബെന്നി ബെഹനാന്‍, ഡീന്‍ കുര്യാക്കോസ്, ശശി തരൂര്‍, എം.കെ രാഘവന്‍, രാജ്യസഭാ എം.പിമാരായ ജോണ്‍ ബ്രിട്ടാസ്, ജെബി മേത്തര്‍, എ. സന്തോഷ് കുമാര്‍, പി.പി സുനീര്‍, എം.ഡി.എം.കെ നേതാവ് വൈക്കോ, ടി.ആര്‍ ബാലു, എ.രാജ, കല്യാണ്‍ ബാനര്‍ജി, മഹുവ മൊയ്ത്ര, വിടുതലൈ ചിരുതൈകള്‍ കച്ചി നേതാവ് തോള്‍ തിരുമാവളവന്‍, കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍, ബി.ജെ.പി നേതാവും മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ മകനുമായ നീരജ് ശേഖര്‍, തൃണമൂല്‍ രാജ്യസഭാ ഉപ?നേതാവ് നദീമുല്‍ഹഖ്, എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.സി വേണുഗോപാല്‍, മുകുല്‍ വാസ്‌നിക്, പ്രമോദ് തിവാരി, ദിഗ്‌വിജയ് സിങ്ങ്, രേണുകാ ചൗധരി, സുധാമൂര്‍ത്തി, ജയ ബച്ചന്‍, വഖഫ് ജെ.പി.സി അംഗങ്ങളായ മുഹീബുല്ല നദ്‌വി, എം.കെ അബ്ദുല്ല, ഇംറാന്‍ മസൂദ്, സയ്യിദ് നസീര്‍ ഹുസൈന്‍, സംഭല്‍ എം.പി സിയാഉര്‍റഹ്‌മാന്‍ ബര്‍ഖ്, കൈരാന എം.പി ഇഖ്‌റ ഹസന്‍, ഇംറാന്‍ മസൂദ്, നീരജ് ഡാങ്കെ തുടങ്ങിയ ജനപ്രതിനിധികളും നയതന്ത്ര പ്രതിനിധികളും മുസ്‌ലിം ലീഗ് സംസ്ഥാന നേതാക്കളുമായി 300ലേറെ പ്രമുഖര്‍ പങ്കെടുത്തു.

Continue Reading

india

വിവാഹം കഴിക്കാനെത്തിയ ദലിത് ദമ്പതികള്‍ക്ക് ക്ഷേത്ര പ്രവേശനം നിഷേധിച്ചു; പൂജാരിക്കെതിരെ കേസ്

ഉത്തരാഖണ്ഡിലെ പൗരി ഗര്‍വാളിലെ സംഗുഡ സെറ ഗ്രാമത്തിലെ ആദിശക്തി മാ ഭുവനേശ്വരി ക്ഷേത്രത്തിലാണ് സംഭവം

Published

on

ഉത്തരാഖണ്ഡില്‍ വിവാഹം കഴിക്കാനെത്തിയ ദലിത് ദമ്പതികള്‍ക്ക് ക്ഷേത്ര പ്രവേശനം നിഷേധിച്ച സംഭവത്തില്‍ പൂജാരിക്കെതിരെ കേസ്. ഉത്തരാഖണ്ഡിലെ പൗരി ഗര്‍വാളിലെ സംഗുഡ സെറ ഗ്രാമത്തിലെ ആദിശക്തി മാ ഭുവനേശ്വരി ക്ഷേത്രത്തിലാണ് സംഭവം. പുരോഹിതന്‍ ജാതീയമായി അധിക്ഷേപിച്ചതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ വധുവിന്റെ പിതാവ് മാര്‍ച്ച് 12 ന് പരാതി നല്‍കിയതിനെത്തുടര്‍ന്ന് എസ്സി/എസ്ടി അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി മണിയാര്‍സ്യുന്‍ പ്രദേശത്തെ റവന്യൂ പൊലീസ് പറഞ്ഞു.

മാര്‍ച്ച് 5 ന് രാവിലെ അങ്കിത-അജയ് ദമ്പതികള്‍ സമീപിച്ചപ്പോള്‍ പുരോഹിതന്‍ നാഗേന്ദ്ര സെല്‍വാള്‍ ജാതീയമായി അധിക്ഷേപിക്കുകയും പ്രവേശനം നിഷേധിച്ചതായും സബ് ഇന്‍സ്‌പെക്ടര്‍ രാകേഷ് ബിഷ്ത് പറഞ്ഞു. അങ്കിതയ്ക്കും അജയ്യ്ക്കും കൃത്യസമയത്ത് വിവാഹം കഴിക്കാന്‍ കഴിയാത്തതിനാല്‍ പ്രദേശത്തെ ആളുകള്‍ക്ക് ഇടപെടേണ്ടി വന്നുവെന്ന് ബിഷ്ത് പറഞ്ഞു. ‘പ്രദേശത്തുള്ള ഒരാള്‍ എന്നെ വിളിച്ച് ക്ഷേത്രത്തിന്റെ വാതിലുകള്‍ കൊട്ടിയടച്ചുവെന്നും ജാതി പറഞ്ഞ് ദമ്പതികള്‍ക്ക് പ്രവേശനം നിഷേധിച്ചെന്നും പറഞ്ഞു. ഞാന്‍ സെല്‍വാളിനെ വിളിച്ച് അവരെ അകത്തേക്ക് കടത്തിവിടാന്‍ ആവശ്യപ്പെട്ടു,’ എസ്ഐ പറഞ്ഞു.

ഇതേ തുടര്‍ന്ന് അങ്കിതയുടെ പിതാവ് നകുല്‍ ദാല്‍ റവന്യൂ പൊലീസില്‍ പരാതി നല്‍കിയിരുന്നു. വിവാഹങ്ങള്‍ നടത്തുന്ന യാഗശാല ഒരിക്കലും പകല്‍ സമയത്ത് പൂട്ടിയിടാറില്ലെന്ന് ഗ്രാമവാസിയായ നിതിന്‍ കൈന്തോള പറഞ്ഞു. ” സംഭവദിവസം ദമ്പതികള്‍ അവിടെയെത്തിയപ്പോള്‍ യാഗശാല പൂട്ടിയിരിക്കുന്നത് കണ്ടു. പുരോഹിതന്‍ അവരെ അകത്തുകടക്കാന്‍ അനുവദിച്ചില്ല. പാവപ്പെട്ട കുടുംബമായതുകൊണ്ടാണ് അവിടെ വച്ച് വിവാഹം നടത്താന്‍ ആഗ്രഹിച്ചത്” സബ് ഇന്‍സ്‌പെക്ടര്‍ രാകേഷ് ബിഷ്ത് കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് രേഖ ആര്യയ്ക്കും പരാതി നല്‍കി, അദ്ദേഹം റവന്യൂ പൊലീസിനോട് വിഷയം അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേസ് പിന്നീട് റെഗുലര്‍ പൊലീസിന് കൈമാറുകയായിരുന്നു. ‘ക്ഷേത്ര ഉടമകള്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയിലാണ് തര്‍ക്കം ഉടലെടുത്തത്. ഇതില്‍ ജാതിപരമായ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ഞങ്ങള്‍ പരിശോധിച്ചുവരികയാണ്,’ എന്ന് പൗരി സദറിലെ സര്‍ക്കിള്‍ ഓഫീസര്‍ ത്രിവേന്ദ്ര സിംഗ് റാണ പറഞ്ഞു.

Continue Reading

india

ഖാഇദേ മില്ലത് സെന്റര്‍ ഉദ്ഘാടനം; മെയ് 25 ന്

ദേശീയ തലത്തിലെ മുസ്ലിം ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുന്നതാവും ഖാഇദേ മില്ലത് സെന്ററെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു

Published

on

ന്യൂഡല്‍ഹി: ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരം ഖാഇദേ മില്ലത് സെന്റര്‍ മെയ് 25 ന് ഉദ്ഘാടനം ചെയ്യും. ദാരിയാഗഞ്ചില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന ഓഫീസ് സന്ദര്‍ശിച്ച് നേതാക്കള്‍ നിര്‍മ്മാണ പുരോഗതി വിലയിരുത്തി. ആറ് നിലകളിലായി ദേശീയ കമ്മിറ്റി ഓഫീസ്,പോഷക സംഘടന ഓഫീസുകള്‍,ആധുനിക സൗകര്യങ്ങളുള്ള കോണ്‍ഫറന്‍സ് ഹാള്‍,ലൈബ്രറി,റീഡിംഗ്& റിസര്ച്ച് ഹാള്‍,പ്രെയര്‍ ഹാള്‍,ഗസ്റ്റ് റൂം, കഫ്ത്തീരിയ എന്നീ സൗകര്യങ്ങളാണ് ദേശീയ ആസ്ഥാനത്ത് ഒരുങ്ങുന്നത്.ദേശീയ തലത്തിലെ മുസ്ലിം ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുന്നതാവും ഖാഇദേ മില്ലത് സെന്ററെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

പൊളിറ്റിക്കല്‍ അഫയേഴ്സ് കമ്മിറ്റി ചെയര്‍മാന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍,മുസ്ലീം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ.ഖാദര്‍ മൊയ്തീന്‍,ജന.സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി,ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി,സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം ദേശീയ സെക്രട്ടറി ഖുറം അനീസ്,നവാസ് ഗ എംപി,അഡ്വ.ഹാരിസ് ബീരാന്‍ എം.പി,പി.കെ ബഷീര്‍ എംഎല്‍എ,പി എം എ സമീര്‍ ,അഹമ്മദ് സാജു,പി.കെ നവാസ്,സി.കെ നജാഫ്, കെ കെ മുഹമ്മദ് ഹലീം എന്നിവരുടെ നേതൃത്വത്തിലാണ് ഓഫീസ് സന്ദര്‍ശിച്ചത്.

ദേശീയ ആസ്ഥാനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന ദേശീയ പ്രതിനിധിസമ്മേളനം 25 ന് താല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ നടക്കും.

Continue Reading

Trending